< လူကး 21 >

1 အထ ဓနိလောကာ ဘာဏ္ဍာဂါရေ ဓနံ နိက္ၐိပန္တိ သ တဒေဝ ပၑျတိ,
അവൻ തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു.
2 ဧတရှိ ကာစိဒ္ဒီနာ ဝိဓဝါ ပဏဒွယံ နိက္ၐိပတိ တဒ် ဒဒရ္ၑ၊
ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ:
3 တတော ယီၑုရုဝါစ ယုၐ္မာနဟံ ယထာရ္ထံ ဝဒါမိ, ဒရိဒြေယံ ဝိဓဝါ သရွွေဘျောဓိကံ နျက္ၐေပ္သီတ်,
ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
4 ယတောနျေ သွပြာဇျဓနေဘျ ဤၑွရာယ ကိဉ္စိတ် နျက္ၐေပ္သုး, ကိန္တု ဒရိဒြေယံ ဝိဓဝါ ဒိနယာပနာရ္ထံ သွသျ ယတ် ကိဉ္စိတ် သ္ထိတံ တတ် သရွွံ နျက္ၐေပ္သီတ်၊
എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
5 အပရဉ္စ ဥတ္တမပြသ္တရဲရုတ္သၖၐ္ဋဝျဲၑ္စ မန္ဒိရံ သုၑောဘတေတရာံ ကဲၑ္စိဒိတျုက္တေ သ ပြတျုဝါစ
ചിലർ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
6 ယူယံ ယဒိဒံ နိစယနံ ပၑျထ, အသျ ပါၐာဏဲကောပျနျပါၐာဏောပရိ န သ္ထာသျတိ, သရွွေ ဘူသာဒ္ဘဝိၐျန္တိ ကာလောယမာယာတိ၊
ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നു അവൻ പറഞ്ഞു.
7 တဒါ တေ ပပြစ္ဆုး, ဟေ ဂုရော ဃဋနေဒၖၑီ ကဒါ ဘဝိၐျတိ? ဃဋနာယာ ဧတသျသၑ္စိဟ္နံ ဝါ ကိံ ဘဝိၐျတိ?
ഗുരോ, അതു എപ്പോൾ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവർ അവനോടു ചോദിച്ചു.
8 တဒါ သ ဇဂါဒ, သာဝဓာနာ ဘဝတ ယထာ ယုၐ္မာကံ ဘြမံ ကောပိ န ဇနယတိ, ခီၐ္ဋောဟမိတျုက္တွာ မမ နာမြာ ဗဟဝ ဥပသ္ထာသျန္တိ သ ကာလး ပြာယေဏောပသ္ထိတး, တေၐာံ ပၑ္စာန္မာ ဂစ္ဆတ၊
അതിന്നു അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
9 ယုဒ္ဓသျောပပ္လဝသျ စ ဝါရ္တ္တာံ ၑြုတွာ မာ ၑင်္ကဓွံ, ယတး ပြထမမ် ဧတာ ဃဋနာ အဝၑျံ ဘဝိၐျန္တိ ကိန္တု နာပါတေ ယုဂါန္တော ဘဝိၐျတိ၊
നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ; അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
10 အပရဉ္စ ကထယာမာသ, တဒါ ဒေၑသျ ဝိပက္ၐတွေန ဒေၑော ရာဇျသျ ဝိပက္ၐတွေန ရာဇျမ် ဥတ္ထာသျတိ,
പിന്നെ അവൻ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.
11 နာနာသ္ထာနေၐု မဟာဘူကမ္ပော ဒုရ္ဘိက္ၐံ မာရီ စ ဘဝိၐျန္တိ, တထာ ဝျောမမဏ္ဍလသျ ဘယင်္ကရဒရ္ၑနာနျၑ္စရျျလက္ၐဏာနိ စ ပြကာၑယိၐျန္တေ၊
വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.
12 ကိန္တု သရွွာသာမေတာသာံ ဃဋနာနာံ ပူရွွံ လောကာ ယုၐ္မာန် ဓၖတွာ တာဍယိၐျန္တိ, ဘဇနာလယေ ကာရာယာဉ္စ သမရ္ပယိၐျန္တိ မမ နာမကာရဏာဒ် ယုၐ္မာန် ဘူပါနာံ ၑာသကာနာဉ္စ သမ္မုခံ နေၐျန္တိ စ၊
ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.
13 သာက္ၐျာရ္ထမ် ဧတာနိ ယုၐ္မာန် ပြတိ ဃဋိၐျန္တေ၊
അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും.
14 တဒါ ကိမုတ္တရံ ဝက္တဝျမ် ဧတတ် န စိန္တယိၐျာမ ဣတိ မနးသု နိၑ္စိတနုတ၊
ആകയാൽ പ്രതിവാദിപ്പാൻ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സിൽ ഉറെച്ചുകൊൾവിൻ.
15 ဝိပက္ၐာ ယသ္မာတ် ကိမပျုတ္တရမ် အာပတ္တိဉ္စ ကရ္တ္တုံ န ၑက္ၐျန္တိ တာဒၖၑံ ဝါက္ပဋုတွံ ဇ္ဉာနဉ္စ ယုၐ္မဘျံ ဒါသျာမိ၊
നിങ്ങളുടെ എതിരികൾക്കു ആർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.
16 ကိဉ္စ ယူယံ ပိတြာ မာတြာ ဘြာတြာ ဗန္ဓုနာ ဇ္ဉာတျာ ကုဋုမ္ဗေန စ ပရကရေၐု သမရ္ပယိၐျဓွေ; တတသ္တေ ယုၐ္မာကံ ကဉ္စန ကဉ္စန ဃာတယိၐျန္တိ၊
എന്നാൽ അമ്മയപ്പന്മാരും സഹോദരന്മാരും ചാർച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളിൽ ചിലരെ കൊല്ലിക്കയും ചെയ്യും.
17 မမ နာမ္နး ကာရဏာတ် သရွွဲ ရ္မနုၐျဲ ရျူယမ် ၒတီယိၐျဓွေ၊
എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.
18 ကိန္တု ယုၐ္မာကံ ၑိရးကေၑဲကောပိ န ဝိနံက္ၐျတိ,
നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
19 တသ္မာဒေဝ ဓဲရျျမဝလမ္ဗျ သွသွပြာဏာန် ရက္ၐတ၊
നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.
20 အပရဉ္စ ယိရူၑာလမ္ပုရံ သဲနျဝေၐ္ဋိတံ ဝိလောကျ တသျောစ္ဆိန္နတာယား သမယး သမီပ ဣတျဝဂမိၐျထ၊
സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
21 တဒါ ယိဟူဒါဒေၑသ္ထာ လောကား ပရွွတံ ပလာယန္တာံ, ယေ စ နဂရေ တိၐ္ဌန္တိ တေ ဒေၑာန္တရံ ပလာယန္တာ, ယေ စ ဂြာမေ တိၐ္ဌန္တိ တေ နဂရံ န ပြဝိၑန္တု,
അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.
22 ယတသ္တဒါ သမုစိတဒဏ္ဍနာယ ဓရ္မ္မပုသ္တကေ ယာနိ သရွွာဏိ လိခိတာနိ တာနိ သဖလာနိ ဘဝိၐျန္တိ၊
എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു.
23 ကိန္တု ယာ ယာသ္တဒါ ဂရ္ဘဝတျး သ္တနျဒါဝျၑ္စ တာမာံ ဒုရ္ဂတိ ရ္ဘဝိၐျတိ, ယတ ဧတာလ္လောကာန် ပြတိ ကောပေါ ဒေၑေ စ ဝိၐမဒုရ္ဂတိ ရ္ဃဋိၐျတေ၊
ആ കാലത്തു ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ ക്രോധവും ഉണ്ടാകും.
24 ဝသ္တုတသ္တု တေ ခင်္ဂဓာရပရိဝွင်္ဂံ လပ္သျန္တေ ဗဒ္ဓါး သန္တး သရွွဒေၑေၐု နာယိၐျန္တေ စ ကိဉ္စာနျဒေၑီယာနာံ သမယောပသ္ထိတိပရျျန္တံ ယိရူၑာလမ္ပုရံ တဲး ပဒတလဲ ရ္ဒလယိၐျတေ၊
അവർ വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
25 သူရျျစန္ဒြနက္ၐတြေၐု လက္ၐဏာဒိ ဘဝိၐျန္တိ, ဘုဝိ သရွွဒေၑီယာနာံ ဒုးခံ စိန္တာ စ သိန္ဓော် ဝီစီနာံ တရ္ဇနံ ဂရ္ဇနဉ္စ ဘဝိၐျန္တိ၊
സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും.
26 ဘူဘော် ဘာဝိဃဋနာံ စိန္တယိတွာ မနုဇာ ဘိယာမၖတကလ္ပာ ဘဝိၐျန္တိ, ယတော ဝျောမမဏ္ဍလေ တေဇသွိနော ဒေါလာယမာနာ ဘဝိၐျန္တိ၊
ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.
27 တဒါ ပရာကြမေဏာ မဟာတေဇသာ စ မေဃာရူဎံ မနုၐျပုတြမ် အာယာန္တံ ဒြက္ၐျန္တိ၊
അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നതു അവർ കാണും.
28 ကိန္တွေတာသာံ ဃဋနာနာမာရမ္ဘေ သတိ ယူယံ မသ္တကာနျုတ္တောလျ ဦရ္ဒဓွံ ဒြက္ၐျထ, ယတော ယုၐ္မာကံ မုက္တေး ကာလး သဝိဓော ဘဝိၐျတိ၊
ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.
29 တတသ္တေနဲတဒၖၐ္ဋာန္တကထာ ကထိတာ, ပၑျတ ဥဍုမ္ဗရာဒိဝၖက္ၐာဏာံ
ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
30 နဝီနပတြာဏိ ဇာတာနီတိ ဒၖၐ္ဋွာ နိဒါဝကာလ ဥပသ္ထိတ ဣတိ ယထာ ယူယံ ဇ္ဉာတုံ ၑက္နုထ,
അവ തളിർക്കുന്നതു നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ.
31 တထာ သရွွာသာမာသာံ ဃဋနာနာမ် အာရမ္ဘေ ဒၖၐ္ဋေ သတီၑွရသျ ရာဇတွံ နိကဋမ် ဣတျပိ ဇ္ဉာသျထ၊
അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.
32 ယုၐ္မာနဟံ ယထာရ္ထံ ဝဒါမိ, ဝိဒျမာနလောကာနာမေၐာံ ဂမနာတ် ပူရွွမ် ဧတာနိ ဃဋိၐျန္တေ၊
സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
33 နဘောဘုဝေါရ္လောပေါ ဘဝိၐျတိ မမ ဝါက် တု ကဒါပိ လုပ္တာ န ဘဝိၐျတိ၊
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
34 အတဧဝ ဝိၐမာၑနေန ပါနေန စ သာံမာရိကစိန္တာဘိၑ္စ ယုၐ္မာကံ စိတ္တေၐု မတ္တေၐု တဒ္ဒိနမ် အကသ္မာဒ် ယုၐ္မာန် ပြတိ ယထာ နောပတိၐ္ဌတိ တဒရ္ထံ သွေၐု သာဝဓာနာသ္တိၐ္ဌတ၊
നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
35 ပၖထိဝီသ္ထသရွွလောကာန် ပြတိ တဒ္ဒိနမ် ဥန္မာထ ဣဝ ဥပသ္ထာသျတိ၊
അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും.
36 ယထာ ယူယမ် ဧတဒ္ဘါဝိဃဋနာ ဥတ္တရ္တ္တုံ မနုဇသုတသျ သမ္မုခေ သံသ္ထာတုဉ္စ ယောဂျာ ဘဝထ ကာရဏာဒသ္မာတ် သာဝဓာနား သန္တော နိရန္တရံ ပြာရ္ထယဓွံ၊
ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.
37 အပရဉ္စ သ ဒိဝါ မန္ဒိရ ဥပဒိၑျ ရာစဲ ဇဲတုနာဒြိံ ဂတွာတိၐ္ဌတ်၊
അവൻ ദിവസേന പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഓലിവ്മലയിൽ പോയി പാർക്കും.
38 တတး ပြတျူၐေ လာကာသ္တတ္ကထာံ ၑြောတုံ မန္ဒိရေ တဒန္တိကမ် အာဂစ္ဆန်၊
ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തിൽ അവന്റെ അടുക്കൽ ചെല്ലും.

< လူကး 21 >