< ယောဟနး 19 >

1 ပီလာတော ယီၑုမ် အာနီယ ကၑယာ ပြာဟာရယတ်၊
അപ്പോൾ പീലാത്തോസ് യേശുവിനെ അരമനയ്ക്കുള്ളിൽ കൊണ്ടുപോയി ചമ്മട്ടികൊണ്ട് അടിപ്പിച്ചു.
2 ပၑ္စာတ် သေနာဂဏး ကဏ္ဋကနိရ္မ္မိတံ မုကုဋံ တသျ မသ္တကေ သမရ္ပျ ဝါရ္တ္တာကီဝရ္ဏံ ရာဇပရိစ္ဆဒံ ပရိဓာပျ,
സൈനികർ ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. പിന്നീട് ഊതനിറമുള്ള ഒരു പുറങ്കുപ്പായം ധരിപ്പിച്ചു.
3 ဟေ ယိဟူဒီယာနာံ ရာဇန် နမသ္ကာရ ဣတျုက္တွာ တံ စပေဋေနာဟန္တုမ် အာရဘတ၊
“യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് യേശുവിന്റെ കരണത്തടിച്ചു.
4 တဒါ ပီလာတး ပုနရပိ ဗဟိရ္ဂတွာ လောကာန် အဝဒတ်, အသျ ကမပျပရာဓံ န လဘေ'ဟံ, ပၑျတ တဒ် ယုၐ္မာန် ဇ္ဉာပယိတုံ ယုၐ္မာကံ သန္နိဓော် ဗဟိရေနမ် အာနယာမိ၊
പീലാത്തോസ് പിന്നെയും പുറത്തുവന്നു, “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല!” എന്നും, തുടർന്ന് “അത് നിങ്ങൾ അറിയേണ്ടതിന് ഇതാ ഞാൻ അയാളെ നിങ്ങളുടെ അടുക്കൽ പുറത്തുകൊണ്ടുവരുന്നു.” എന്നും യെഹൂദനേതാക്കന്മാരോടു പറഞ്ഞു.
5 တတး ပရံ ယီၑုး ကဏ္ဋကမုကုဋဝါန် ဝါရ္တ္တာကီဝရ္ဏဝသနဝါံၑ္စ ဗဟိရာဂစ္ဆတ်၊ တတး ပီလာတ ဥက္တဝါန် ဧနံ မနုၐျံ ပၑျတ၊
യേശു മുൾക്കിരീടവും ഊതനിറമുള്ള പുറങ്കുപ്പായവും ധരിച്ചു പുറത്തുവന്നപ്പോൾ പീലാത്തോസ് അവരോട്, “ഇതാ ആ മനുഷ്യൻ!” എന്നു പറഞ്ഞു.
6 တဒါ ပြဓာနယာဇကား ပဒါတယၑ္စ တံ ဒၖၐ္ဋွာ, ဧနံ ကြုၑေ ဝိဓ, ဧနံ ကြုၑေ ဝိဓ, ဣတျုက္တွာ ရဝိတုံ အာရဘန္တ၊ တတး ပီလာတး ကထိတဝါန် ယူယံ သွယမ် ဧနံ နီတွာ ကြုၑေ ဝိဓတ, အဟမ် ဧတသျ ကမပျပရာဓံ န ပြာပ္တဝါန်၊
പുരോഹിതമുഖ്യന്മാരും അവരുടെ സേവകരും യേശുവിനെ കണ്ടപ്പോൾ “ക്രൂശിക്ക, ക്രൂശിക്ക,” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പീലാത്തോസ്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല,” എന്നു പറഞ്ഞു.
7 ယိဟူဒီယား ပြတျဝဒန် အသ္မာကံ ယာ ဝျဝသ္ထာသ္တေ တဒနုသာရေဏာသျ ပြာဏဟနနမ် ဥစိတံ ယတောယံ သွမ် ဤၑွရသျ ပုတြမဝဒတ်၊
യെഹൂദനേതാക്കന്മാർ അതിനു മറുപടിയായി, “ഞങ്ങൾക്കൊരു ന്യായപ്രമാണമുണ്ട്. ദൈവപുത്രൻ എന്നു സ്വയം അവകാശപ്പെടുകയാൽ ആ ന്യായപ്രമാണം അനുസരിച്ച് ഇയാൾ മരണയോഗ്യനാണ്” എന്നു പറഞ്ഞു.
8 ပီလာတ ဣမာံ ကထာံ ၑြုတွာ မဟာတြာသယုက္တး
ഈ പ്രസ്താവം കേട്ടപ്പോൾ പീലാത്തോസ് വളരെയധികം ഭയപ്പെട്ടു.
9 သန် ပုနရပိ ရာဇဂၖဟ အာဂတျ ယီၑုံ ပၖၐ္ဋဝါန် တွံ ကုတြတျော လောကး? ကိန္တု ယီၑသ္တသျ ကိမပိ ပြတျုတ္တရံ နာဝဒတ်၊
അയാൾ വീണ്ടും അരമനയ്ക്കുള്ളിലേക്കു ചെന്ന്, “നീ എവിടെനിന്നുള്ളവൻ?” എന്ന് യേശുവിനോടു ചോദിച്ചു. എന്നാൽ, യേശു അതിനു മറുപടിയൊന്നും പറഞ്ഞില്ല.
10 ၁ တတး ပီလာတ် ကထိတဝါန တွံ ကိံ မယာ သာရ္ဒ္ဓံ န သံလပိၐျသိ? တွာံ ကြုၑေ ဝေဓိတုံ ဝါ မောစယိတုံ ၑက္တိ ရ္မမာသ္တေ ဣတိ ကိံ တွံ န ဇာနာသိ? တဒါ ယီၑုး ပြတျဝဒဒ် ဤၑွရေဏာဒံ မမောပရိ တဝ ကိမပျဓိပတိတွံ န ဝိဒျတေ, တထာပိ ယော ဇနော မာံ တဝ ဟသ္တေ သမာရ္ပယတ် တသျ မဟာပါတကံ ဇာတမ်၊
പീലാത്തോസ് വീണ്ടും ചോദിച്ചു: “നീ എന്നോടൊന്നും സംസാരിക്കാത്തതെന്ത്? നിന്നെ മോചിപ്പിക്കാനും ക്രൂശിൽ തറപ്പിക്കാനും എനിക്കധികാരമുണ്ടെന്ന് നീ അറിയുന്നില്ലേ?”
11 တဒါ ယီၑုး ပြတျဝဒဒ် ဤၑွရေဏာဒတ္တံ မမောပရိ တဝ ကိမပျဓိပတိတွံ န ဝိဒျတေ, တထာပိ ယော ဇနော မာံ တဝ ဟသ္တေ သမာရ္ပယတ် တသျ မဟာပါတကံ ဇာတမ်၊
അതിന് യേശു മറുപടി പറഞ്ഞു, “മുകളിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ താങ്കൾക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്നെ താങ്കളുടെപക്കൽ ഏൽപ്പിച്ചുതന്നവനാണ് കൂടുതൽ പാപമുള്ളത്.”
12 တဒါရဘျ ပီလာတသ္တံ မောစယိတုံ စေၐ္ဋိတဝါန် ကိန္တု ယိဟူဒီယာ ရုဝန္တော ဝျာဟရန် ယဒီမံ မာနဝံ တျဇသိ တရှိ တွံ ကဲသရသျ မိတြံ န ဘဝသိ, ယော ဇနး သွံ ရာဇာနံ ဝက္တိ သဧဝ ကဲမရသျ ဝိရုဒ္ဓါံ ကထာံ ကထယတိ၊
അപ്പോൾമുതൽ യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് പരിശ്രമിച്ചു. എന്നാൽ യെഹൂദനേതാക്കന്മാർ, “ഈ മനുഷ്യനെ വിട്ടയച്ചാൽ, അങ്ങ് കൈസറുടെ സ്നേഹിതനല്ല. സ്വയം രാജാവെന്ന് അവകാശപ്പെടുന്നവൻ കൈസറോടു മത്സരിക്കുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
13 ဧတာံ ကထာံ ၑြုတွာ ပီလာတော ယီၑုံ ဗဟိရာနီယ နိသ္တာရောတ္သဝသျ အာသာဒနဒိနသျ ဒွိတီယပြဟရာတ် ပူရွွံ ပြသ္တရဗန္ဓနနာမ္နိ သ္ထာနေ 'ရ္ထာတ် ဣဗြီယဘာၐယာ ယဒ် ဂဗ္ဗိထာ ကထျတေ တသ္မိန် သ္ထာနေ ဝိစာရာသန ဥပါဝိၑတ်၊
ഈ വാക്കുകൾ പീലാത്തോസ് കേട്ടപ്പോൾ, യേശുവിനെ പുറത്തുകൊണ്ടുവന്നു; എബ്രായഭാഷയിൽ ഗബ്ബഥാ, അതായത്, കൽത്തളം എന്നു പേരുള്ള സ്ഥലത്തുവന്ന് ന്യായാസനത്തിൽ ഉപവിഷ്ടനായി.
14 အနန္တရံ ပီလာတော ယိဟူဒီယာန် အဝဒတ်, ယုၐ္မာကံ ရာဇာနံ ပၑျတ၊
ഇതു സംഭവിച്ചത് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കനാളിന്റെ മധ്യാഹ്നസമയത്ത് ആയിരുന്നു. പീലാത്തോസ് യെഹൂദനേതാക്കന്മാരോട്, “ഇതാ നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു.
15 ကိန္တု ဧနံ ဒူရီကုရု, ဧနံ ဒူရီကုရု, ဧနံ ကြုၑေ ဝိဓ, ဣတိ ကထာံ ကထယိတွာ တေ ရဝိတုမ် အာရဘန္တ; တဒါ ပီလာတး ကထိတဝါန် ယုၐ္မာကံ ရာဇာနံ ကိံ ကြုၑေ ဝေဓိၐျာမိ? ပြဓာနယာဇကာ ဥတ္တရမ် အဝဒန် ကဲသရံ ဝိနာ ကောပိ ရာဇာသ္မာကံ နာသ္တိ၊
എന്നാൽ അവർ, “അവനെ കൊന്നുകളക, കൊന്നുകളക, അവനെ ക്രൂശിക്ക” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു. “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിലേറ്റണമോ?” പീലാത്തോസ് ചോദിച്ചു. “ഞങ്ങൾക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല,” പുരോഹിതമുഖ്യന്മാർ ഉത്തരം പറഞ്ഞു.
16 တတး ပီလာတော ယီၑုံ ကြုၑေ ဝေဓိတုံ တေၐာံ ဟသ္တေၐု သမာရ္ပယတ်, တတသ္တေ တံ ဓၖတွာ နီတဝန္တး၊
ഒടുവിൽ പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു. പടയാളികൾ യേശുവിനെ ഏറ്റുവാങ്ങി.
17 တတး ပရံ ယီၑုး ကြုၑံ ဝဟန် ၑိရးကပါလမ် အရ္ထာဒ် ယဒ် ဣဗြီယဘာၐယာ ဂုလ္ဂလ္တာံ ဝဒန္တိ တသ္မိန် သ္ထာန ဥပသ္ထိတး၊
യേശു തന്റെ ക്രൂശു സ്വയം ചുമന്നുകൊണ്ട്, അരാമ്യഭാഷയിൽ തലയോട്ടിയുടെ സ്ഥലം എന്നർഥം വരുന്ന ഗൊൽഗോഥാ എന്ന സ്ഥലത്തേക്കുപോയി.
18 တတသ္တေ မဓျသ္ထာနေ တံ တသျောဘယပါရ္ၑွေ ဒွါဝပရော် ကြုၑေ'ဝိဓန်၊
അവിടെ അവർ, യേശുവിനെ മധ്യത്തിലും വേറെ രണ്ടുപേരെ ഇരുവശത്തുമായി ക്രൂശിച്ചു.
19 အပရမ် ဧၐ ယိဟူဒီယာနာံ ရာဇာ နာသရတီယယီၑုး, ဣတိ ဝိဇ္ဉာပနံ လိခိတွာ ပီလာတသ္တသျ ကြုၑောပရိ သမယောဇယတ်၊
പീലാത്തോസ് ഒരു കുറ്റപത്രം എഴുതി ക്രൂശിൽ പതിപ്പിച്ചു. നസറായനായ യേശു, യെഹൂദരുടെ രാജാവ്, എന്നായിരുന്നു അത്.
20 သာ လိပိး ဣဗြီယယူနာနီယရောမီယဘာၐာဘိ ရ္လိခိတာ; ယီၑေား ကြုၑဝေဓနသ္ထာနံ နဂရသျ သမီပံ, တသ္မာဒ် ဗဟဝေါ ယိဟူဒီယာသ္တာံ ပဌိတုမ် အာရဘန္တ၊
യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും ആ മേലെഴുത്ത് എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ എഴുതിയിരുന്നതുകൊണ്ടും യെഹൂദരിൽ പലരും അതു വായിച്ചു.
21 ယိဟူဒီယာနာံ ပြဓာနယာဇကား ပီလာတမိတိ နျဝေဒယန် ယိဟူဒီယာနာံ ရာဇေတိ ဝါကျံ န ကိန္တု ဧၐ သွံ ယိဟူဒီယာနာံ ရာဇာနမ် အဝဒဒ် ဣတ္ထံ လိခတု၊
യെഹൂദരുടെ പുരോഹിതമുഖ്യന്മാർ പീലാത്തോസിനോട്, “‘യെഹൂദരുടെ രാജാവ്’ എന്നല്ല, ‘യെഹൂദരുടെ രാജാവ് ഞാനാണ് എന്ന് ഈ മനുഷ്യൻ അവകാശപ്പെട്ടു,’ എന്നാണ് എഴുതേണ്ടത്” എന്നു പറഞ്ഞു.
22 တတး ပီလာတ ဥတ္တရံ ဒတ္တဝါန် ယလ္လေခနီယံ တလ္လိခိတဝါန်၊
അതിന് “ഞാൻ എഴുതിയത് എഴുതി,” എന്നു പീലാത്തോസ് മറുപടി പറഞ്ഞു.
23 ဣတ္ထံ သေနာဂဏော ယီၑုံ ကြုၑေ ဝိဓိတွာ တသျ ပရိဓေယဝသ္တြံ စတုရော ဘာဂါန် ကၖတွာ ဧကဲကသေနာ ဧကဲကဘာဂမ် အဂၖဟ္လတ် တသျောတ္တရီယဝသ္တြဉ္စာဂၖဟ္လတ်၊ ကိန္တူတ္တရီယဝသ္တြံ သူစိသေဝနံ ဝိနာ သရွွမ် ဦတံ၊
യേശുവിനെ ക്രൂശിച്ചതിനുശേഷം പടയാളികൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ, ഓരോരുത്തനും ലഭിക്കത്തക്കവിധം നാലായി ഭാഗിച്ചു; പുറങ്കുപ്പായം അവർ ഭാഗിച്ചില്ല; അതു തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിവരെ മുഴുവനും നെയ്തെടുത്തതായിരുന്നു.
24 တသ္မာတ္တေ ဝျာဟရန် ဧတတ် ကး ပြာပ္သျတိ? တန္န ခဏ္ဍယိတွာ တတြ ဂုဋိကာပါတံ ကရဝါမ၊ ဝိဘဇန္တေ'ဓရီယံ မေ ဝသနံ တေ ပရသ္ပရံ၊ မမောတ္တရီယဝသ္တြာရ္ထံ ဂုဋိကာံ ပါတယန္တိ စ၊ ဣတိ ယဒွါကျံ ဓရ္မ္မပုသ္တကေ လိခိတမာသ္တေ တတ် သေနာဂဏေနေတ္ထံ ဝျဝဟရဏာတ် သိဒ္ဓမဘဝတ်၊
“ഇത് നാം കീറരുത്, ആർക്കു കിട്ടുമെന്ന് നറുക്കിട്ടു തീരുമാനിക്കാം,” എന്ന് അവർ പരസ്പരം പറഞ്ഞു. “എന്റെ വസ്ത്രങ്ങൾ അവർ പകുത്തെടുത്തു. എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിട്ടു,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിനാണ് സൈനികർ ഇങ്ങനെയെല്ലാം ചെയ്തത്.
25 တဒါနီံ ယီၑော ရ္မာတာ မာတု ရ္ဘဂိနီ စ ယာ က္လိယပါ ဘာရျျာ မရိယမ် မဂ္ဒလီနီ မရိယမ် စ ဧတာသ္တသျ ကြုၑသျ သန္နိဓော် သမတိၐ္ဌန်၊
ക്രൂശിനരികെ യേശുവിന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിന്നിരുന്നു.
26 တတော ယီၑုး သွမာတရံ ပြိယတမၑိၐျဉ္စ သမီပေ ဒဏ္ဍာယမာနော် ဝိလောကျ မာတရမ် အဝဒတ်, ဟေ ယောၐိဒ် ဧနံ တဝ ပုတြံ ပၑျ,
അമ്മയും താൻ സ്നേഹിച്ച ശിഷ്യനും സമീപത്തുനിൽക്കുന്നതു കണ്ടിട്ട് യേശു അമ്മയോട്, “സ്ത്രീയേ, ഇതാ നിന്റെ മകൻ!” എന്നും
27 ၑိၐျန္တွဝဒတ်, ဧနာံ တဝ မာတရံ ပၑျ၊ တတး သ ၑိၐျသ္တဒ္ဃဋိကာယာံ တာံ နိဇဂၖဟံ နီတဝါန်၊
ശിഷ്യനോട്, “ഇതാ നിന്റെ അമ്മ!” എന്നും പറഞ്ഞു. ആ സമയംമുതൽ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ സ്വന്തംഭവനത്തിൽ സ്വീകരിച്ചു.
28 အနန္တရံ သရွွံ ကရ္မ္မာဓုနာ သမ္ပန္နမဘူတ် ယီၑုရိတိ ဇ္ဉာတွာ ဓရ္မ္မပုသ္တကသျ ဝစနံ ယထာ သိဒ္ဓံ ဘဝတိ တဒရ္ထမ် အကထယတ် မမ ပိပါသာ ဇာတာ၊
അതിനുശേഷം, സകലതും പൂർത്തിയായിരിക്കുന്നു എന്നറിഞ്ഞ്, തിരുവെഴുത്തു പൂർത്തീകരിക്കുന്നതിനായി യേശു, “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു.
29 တတသ္တသ္မိန် သ္ထာနေ အမ္လရသေန ပူရ္ဏပါတြသ္ထိတျာ တေ သ္ပဉ္ဇမေကံ တဒမ္လရသေနာရ္ဒြီကၖတျ ဧသောဗ္နလေ တဒ် ယောဇယိတွာ တသျ မုခသျ သန္နိဓာဝသ္ထာပယန်၊
അവിടെ പുളിച്ച വീഞ്ഞു നിറച്ച് ഒരു പാത്രം വെച്ചിരുന്നു. അവർ ഒരു സ്പോഞ്ച് അതിൽ മുക്കി ഈസോപ്പുചെടിയുടെ തണ്ടിന്മേലാക്കി യേശുവിന്റെ വായോടടുപ്പിച്ചു.
30 တဒါ ယီၑုရမ္လရသံ ဂၖဟီတွာ သရွွံ သိဒ္ဓမ် ဣတိ ကထာံ ကထယိတွာ မသ္တကံ နမယန် ပြာဏာန် ပရျျတျဇတ်၊
അതു കുടിച്ചശേഷം യേശു “സകലതും നിവൃത്തിയായി!” എന്നു പറഞ്ഞു തല ചായ്ച്ചു തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.
31 တဒွိနမ် အာသာဒနဒိနံ တသ္မာတ် ပရေ'ဟနိ ဝိၑြာမဝါရေ ဒေဟာ ယထာ ကြုၑောပရိ န တိၐ္ဌန္တိ, ယတး သ ဝိၑြာမဝါရော မဟာဒိနမာသီတ်, တသ္မာဒ် ယိဟူဒီယား ပီလာတနိကဋံ ဂတွာ တေၐာံ ပါဒဘဉ္ဇနသျ သ္ထာနာန္တရနယနသျ စာနုမတိံ ပြာရ္ထယန္တ၊
അന്ന് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കത്തിന്റെ ദിവസവും പിറ്റേന്ന് വളരെ സവിശേഷതകളുള്ള ഒരു ശബ്ബത്തും ആയിരുന്നു. ശബ്ബത്തുനാളിൽ ശവശരീരങ്ങൾ ക്രൂശിൽ കിടക്കുന്നത് ഒഴിവാക്കുന്നതിന് അവരുടെ കാലുകൾ ഒടിപ്പിച്ചു താഴെയിറക്കണമെന്ന് യെഹൂദനേതാക്കന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു.
32 အတး သေနာ အာဂတျ ယီၑုနာ သဟ ကြုၑေ ဟတယေား ပြထမဒွိတီယစောရယေား ပါဒါန် အဘဉ္ဇန်;
അതുകൊണ്ടു പടയാളികൾ വന്ന്, യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ടുപേരുടെയും കാലുകൾ ആദ്യം ഒടിച്ചു.
33 ကိန္တု ယီၑေား သန္နိဓိံ ဂတွာ သ မၖတ ဣတိ ဒၖၐ္ဋွာ တသျ ပါဒေါ် နာဘဉ္ဇန်၊
അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം മരിച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കിയിട്ടു കാലുകൾ ഒടിച്ചില്ല.
34 ပၑ္စာဒ် ဧကော ယောဒ္ဓါ ၑူလာဃာတေန တသျ ကုက္ၐိမ် အဝိဓတ် တတ္က္ၐဏာတ် တသ္မာဒ် ရက္တံ ဇလဉ္စ နိရဂစ္ဆတ်၊
എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് യേശുവിന്റെ പാർശ്വത്തിൽ കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി.
35 ယော ဇနော'သျ သာက္ၐျံ ဒဒါတိ သ သွယံ ဒၖၐ္ဋဝါန် တသျေဒံ သာက္ၐျံ သတျံ တသျ ကထာ ယုၐ္မာကံ ဝိၑွာသံ ဇနယိတုံ ယောဂျာ တတ် သ ဇာနာတိ၊
ഇതു കണ്ടയാൾതന്നെയാണ് ഈ സാക്ഷ്യം പറഞ്ഞിരിക്കുന്നത്; അവന്റെ സാക്ഷ്യം സത്യംതന്നെ; താൻ പറയുന്നതു സത്യം എന്ന് അയാൾ അറിയുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനാണ് അയാൾ ഇതു സാക്ഷ്യപ്പെടുത്തുന്നത്.
36 တသျဲကမ် အသ္ဓျပိ န ဘံက္ၐျတေ,
“അവന്റെ അസ്ഥികളിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിന് ഇതു സംഭവിച്ചു.
37 တဒွဒ် အနျၑာသ္တြေပိ လိချတေ, ယထာ, "ဒၖၐ္ဋိပါတံ ကရိၐျန္တိ တေ'ဝိဓန် ယန္တု တမ္ပြတိ၊ "
“തങ്ങൾ കുത്തിയവങ്കലേക്കു നോക്കും,” എന്നു വേറൊരു തിരുവെഴുത്തും പറയുന്നു.
38 အရိမထီယနဂရသျ ယူၐဖ္နာမာ ၑိၐျ ဧက အာသီတ် ကိန္တု ယိဟူဒီယေဘျော ဘယာတ် ပြကာၑိတော န ဘဝတိ; သ ယီၑော ရ္ဒေဟံ နေတုံ ပီလာတသျာနုမတိံ ပြာရ္ထယတ, တတး ပီလာတေနာနုမတေ သတိ သ ဂတွာ ယီၑော ရ္ဒေဟမ် အနယတ်၊
അതിനുശേഷം, യെഹൂദനേതാക്കന്മാരോടുള്ള ഭയംനിമിത്തം രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമഥ്യക്കാരൻ യോസേഫ്, പീലാത്തോസിനോട് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു. പീലാത്തോസിന്റെ അനുവാദത്തോടെ അയാൾ വന്നു മൃതശരീരം എടുത്തു.
39 အပရံ ယော နိကဒီမော ရာတြော် ယီၑေား သမီပမ် အဂစ္ဆတ် သောပိ ဂန္ဓရသေန မိၑြိတံ ပြာယေဏ ပဉ္စာၑတ္သေဋကမဂုရုံ ဂၖဟီတွာဂစ္ဆတ်၊
മുമ്പൊരിക്കൽ രാത്രിയിൽ യേശുവിനെ സന്ദർശിച്ച നിക്കോദേമൊസും അയാളുടെകൂടെ ഉണ്ടായിരുന്നു. മീറയും ചന്ദനവുംകൊണ്ടുള്ള മിശ്രിതം ഏകദേശം മുപ്പത്തിനാല് കിലോഗ്രാം നിക്കോദേമൊസ് കൊണ്ടുവന്നു.
40 တတသ္တေ ယိဟူဒီယာနာံ ၑ္မၑာနေ သ္ထာပနရီတျနုသာရေဏ တတ္သုဂန္ဓိဒြဝျေဏ သဟိတံ တသျ ဒေဟံ ဝသ္တြေဏာဝေၐ္ဋယန်၊
ഇരുവരുംകൂടി യേശുവിന്റെ ശരീരം എടുത്തു, യെഹൂദരുടെ ശവസംസ്കാര ആചാരമനുസരിച്ച് ആ സുഗന്ധമിശ്രിതം പുരട്ടി ശവക്കച്ചയിൽ പൊതിഞ്ഞു.
41 အပရဉ္စ ယတြ သ္ထာနေ တံ ကြုၑေ'ဝိဓန် တသျ နိကဋသ္ထောဒျာနေ ယတြ ကိမပိ မၖတဒေဟံ ကဒါပိ နာသ္ထာပျတ တာဒၖၑမ် ဧကံ နူတနံ ၑ္မၑာနမ် အာသီတ်၊
യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും ആ തോട്ടത്തിൽ, ആരെയും ഒരിക്കലും അടക്കിയിട്ടില്ലാത്ത ഒരു കല്ലറയും ഉണ്ടായിരുന്നു.
42 ယိဟူဒီယာနာမ် အာသာဒနဒိနာဂမနာတ် တေ တသ္မိန် သမီပသ္ထၑ္မၑာနေ ယီၑုမ် အၑာယယန်၊
അന്ന് യെഹൂദരുടെ പെരുന്നാളിന്റെ ഒരുക്കനാൾ ആയിരുന്നതിനാലും ആ കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു.

< ယောဟနး 19 >