< ပြေရိတား 25 >

1 အနန္တရံ ဖီၐ္ဋော နိဇရာဇျမ် အာဂတျ ဒိနတြယာတ် ပရံ ကဲသရိယာတော ယိရူၑာလမ္နဂရမ် အာဂမတ်၊
ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസര്യയിൽ നിന്നു യെരൂശലേമിലേക്കു പോയി.
2 တဒါ မဟာယာဇကော ယိဟူဒီယာနာံ ပြဓာနလောကာၑ္စ တသျ သမက္ၐံ ပေါ်လမ် အပါဝဒန္တ၊
അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൗലൊസിന്റെ നേരെ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു;
3 ဘဝါန် တံ ယိရူၑာလမမ် အာနေတုမ် အာဇ္ဉာပယတွိတိ ဝိနီယ တေ တသ္မာဒ် အနုဂြဟံ ဝါဉ္ဆိတဝန္တး၊
ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൗലൊസിന്നു പ്രതികൂലമായി അവനോടു അപേക്ഷിച്ചു;
4 ယတး ပထိမဓျေ ဂေါပနေန ပေါ်လံ ဟန္တုံ တဲ ရ္ဃာတကာ နိယုက္တား၊ ဖီၐ္ဋ ဥတ္တရံ ဒတ္တဝါန် ပေါ်လး ကဲသရိယာယာံ သ္ထာသျတိ ပုနရလ္ပဒိနာတ် ပရမ် အဟံ တတြ ယာသျာမိ၊
വഴിയിൽവെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി. അതിന്നു ഫെസ്തൊസ്: പൗലൊസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്കു പോകുന്നുണ്ടു;
5 တတသ္တသျ မာနုၐသျ ယဒိ ကၑ္စိဒ် အပရာဓသ္တိၐ္ဌတိ တရှိ ယုၐ္မာကံ ယေ ၑက္နုဝန္တိ တေ မယာ သဟ တတြ ဂတွာ တမပဝဒန္တု သ ဧတာံ ကထာံ ကထိတဝါန်၊
നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
6 ဒၑဒိဝသေဘျော'ဓိကံ ဝိလမ္ဗျ ဖီၐ္ဋသ္တသ္မာတ် ကဲသရိယာနဂရံ ဂတွာ ပရသ္မိန် ဒိဝသေ ဝိစာရာသန ဥပဒိၑျ ပေါ်လမ် အာနေတုမ် အာဇ္ဉာပယတ်၊
അവൻ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയിൽ താമസിച്ചശേഷം കൈസര്യക്കു മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തിൽ ഇരുന്നു പൗലൊസിനെ വരുത്തുവാൻ കല്പിച്ചു.
7 ပေါ်လေ သမုပသ္ထိတေ သတိ ယိရူၑာလမ္နဂရာဒ် အာဂတာ ယိဟူဒီယလောကာသ္တံ စတုရ္ဒိၑိ သံဝေၐ္ဋျ တသျ ဝိရုဒ္ဓံ ဗဟူန် မဟာဒေါၐာန် ဥတ္ထာပိတဝန္တး ကိန္တု တေၐာံ ကိမပိ ပြမာဏံ ဒါတုံ န ၑက္နုဝန္တး၊
അവൻ വന്നാറെ യെരൂശലേമിൽ നിന്നു വന്ന യെഹൂദന്മാർ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.
8 တတး ပေါ်လး သွသ္မိန် ဥတ္တရမိဒမ် ဥဒိတဝါန်, ယိဟူဒီယာနာံ ဝျဝသ္ထာယာ မန္ဒိရသျ ကဲသရသျ ဝါ ပြတိကူလံ ကိမပိ ကရ္မ္မ နာဟံ ကၖတဝါန်၊
പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്കു കഴിഞ്ഞില്ല.
9 ကိန္တု ဖီၐ္ဋော ယိဟူဒီယာန် သန္တုၐ္ဋာန် ကရ္တ္တုမ် အဘိလၐန် ပေါ်လမ် အဘာၐတ တွံ ကိံ ယိရူၑာလမံ ဂတွာသ္မိန် အဘိယောဂေ မမ သာက္ၐာဒ် ဝိစာရိတော ဘဝိၐျသိ?
എന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ഇച്ഛിച്ചു പൗലൊസിനോടു: യെരൂശലേമിലേക്കു ചെന്നു അവിടെ എന്റെ മുമ്പിൽവെച്ചു ഈ സംഗതികളെക്കുറിച്ചു വിസ്താരംനടപ്പാൻ നിനക്കു സമ്മതമുണ്ടോ എന്നു ചോദിച്ചതിന്നു പൗലൊസ്: ഞാൻ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കുന്നു;
10 တတး ပေါ်လ ဥတ္တရံ ပြောက္တဝါန်, ယတြ မမ ဝိစာရော ဘဝိတုံ ယောဂျး ကဲသရသျ တတြ ဝိစာရာသန ဧဝ သမုပသ္ထိတောသ္မိ; အဟံ ယိဟူဒီယာနာံ ကာမပိ ဟာနိံ နာကာရ္ၐမ် ဣတိ ဘဝါန် ယထာရ္ထတော ဝိဇာနာတိ၊
അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.
11 ကဉ္စိဒပရာဓံ ကိဉ္စန ဝဓာရှံ ကရ္မ္မ ဝါ ယဒျဟမ် အကရိၐျံ တရှိ ပြာဏဟနနဒဏ္ဍမပိ ဘောက္တုမ် ဥဒျတော'ဘဝိၐျံ, ကိန္တု တေ မမ သမပဝါဒံ ကုရွွန္တိ သ ယဒိ ကလ္ပိတမာတြော ဘဝတိ တရှိ တေၐာံ ကရေၐု မာံ သမရ္ပယိတုံ ကသျာပျဓိကာရော နာသ္တိ, ကဲသရသျ နိကဋေ မမ ဝိစာရော ဘဝတု၊
ഞാൻ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്കു ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല;
12 တဒါ ဖီၐ္ဋော မန္တြိဘိး သာရ္ဒ္ဓံ သံမန္တြျ ပေါ်လာယ ကထိတဝါန်, ကဲသရသျ နိကဋေ ကိံ တဝ ဝိစာရော ဘဝိၐျတိ? ကဲသရသျ သမီပံ ဂမိၐျသိ၊
ഞാൻ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടു: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു.
13 ကိယဒ္ဒိနေဘျး ပရမ် အာဂြိပ္ပရာဇာ ဗရ္ဏီကီ စ ဖီၐ္ဋံ သာက္ၐာတ် ကရ္တ္တုံ ကဲသရိယာနဂရမ် အာဂတဝန္တော်၊
ഒട്ടുനാൾ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെർന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്‌വാൻ കൈസര്യയിൽ എത്തി.
14 တဒါ တော် ဗဟုဒိနာနိ တတြ သ္ထိတော် တတး ဖီၐ္ဋသ္တံ ရာဇာနံ ပေါ်လသျ ကထာံ ဝိဇ္ဉာပျ ကထယိတုမ် အာရဘတ ပေါ်လနာမာနမ် ဧကံ ဗန္ဒိ ဖီလိက္ၐော ဗဒ္ဓံ သံသ္ထာပျ ဂတဝါန်၊
കുറെ നാൾ അവിടെ പാർക്കുമ്പോൾ ഫെസ്തൊസ് പൗലൊസിന്റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞതു: ഫേലിക്സ് വിട്ടേച്ചുപോയോരു തടവുകാരൻ ഉണ്ടു.
15 ယိရူၑာလမိ မမ သ္ထိတိကာလေ မဟာယာဇကော ယိဟူဒီယာနာံ ပြာစီနလောကာၑ္စ တမ် အပေါဒျ တမ္ပြတိ ဒဏ္ဍာဇ္ဉာံ ပြာရ္ထယန္တ၊
ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.
16 တတောဟမ် ဣတျုတ္တရမ် အဝဒံ ယာဝဒ် အပေါဒိတော ဇနး သွာပဝါဒကာန် သာက္ၐာတ် ကၖတွာ သွသ္မိန် ယော'ပရာဓ အာရောပိတသ္တသျ ပြတျုတ္တရံ ဒါတုံ သုယောဂံ န ပြာပ္နောတိ, တာဝတ္ကာလံ ကသျာပိ မာနုၐသျ ပြာဏနာၑာဇ္ဉာပနံ ရောမိလောကာနာံ ရီတိ ရ္နဟိ၊
എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാൻ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമർക്കു മര്യാദയല്ല എന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞു.
17 တတသ္တေၐွတြာဂတေၐု ပရသ္မိန် ဒိဝသေ'ဟမ် အဝိလမ္ဗံ ဝိစာရာသန ဥပဝိၑျ တံ မာနုၐမ် အာနေတုမ် အာဇ္ဉာပယမ်၊
ആകയാൽ അവർ ഇവിടെ വന്നു കൂടിയാറെ ഞാൻ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തിൽ ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു.
18 တဒနန္တရံ တသျာပဝါဒကာ ဥပသ္ထာယ ယာဒၖၑမ် အဟံ စိန္တိတဝါန် တာဒၖၑံ ကဉ္စန မဟာပဝါဒံ နောတ္ထာပျ
വാദികൾ അവന്റെ ചുറ്റും നിന്നു ഞാൻ നിരൂപിച്ചിരുന്ന കുറ്റം
19 သွေၐာံ မတေ တထာ ပေါ်လော ယံ သဇီဝံ ဝဒတိ တသ္မိန် ယီၑုနာမနိ မၖတဇနေ စ တသျ ဝိရုဒ္ဓံ ကထိတဝန္တး၊
ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തർക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.
20 တတောဟံ တာဒၖဂွိစာရေ သံၑယာနး သန် ကထိတဝါန် တွံ ယိရူၑာလမံ ဂတွာ ကိံ တတြ ဝိစာရိတော ဘဝိတုမ် ဣစ္ဆသိ?
ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാൻ അറിയായ്കയാൽ: നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു.
21 တဒါ ပေါ်လော မဟာရာဇသျ နိကဋေ ဝိစာရိတော ဘဝိတုံ ပြာရ္ထယတ, တသ္မာဒ် ယာဝတ္ကာလံ တံ ကဲသရသျ သမီပံ ပြေၐယိတုံ န ၑက္နောမိ တာဝတ္ကာလံ တမတြ သ္ထာပယိတုမ် အာဒိၐ္ဋဝါန်၊
എന്നാൽ പൗലൊസ് ചക്രവർത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയക്കുവോളം അവനെ സൂക്ഷിപ്പാൻ കല്പിച്ചു.
22 တတ အာဂြိပ္ပး ဖီၐ္ဋမ် ဥက္တဝါန်, အဟမပိ တသျ မာနုၐသျ ကထာံ ၑြောတုမ် အဘိလၐာမိ၊ တဒါ ဖီၐ္ဋော ဝျာဟရတ် ၑွသ္တဒီယာံ ကထာံ တွံ ၑြောၐျသိ၊
ആ മനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നു: നാളെ കേൾക്കാം എന്നു അവൻ പറഞ്ഞു.
23 ပရသ္မိန် ဒိဝသေ အာဂြိပ္ပော ဗရ္ဏီကီ စ မဟာသမာဂမံ ကၖတွာ ပြဓာနဝါဟိနီပတိဘိ ရ္နဂရသ္ထပြဓာနလောကဲၑ္စ သဟ မိလိတွာ ရာဇဂၖဟမာဂတျ သမုပသ္ထိတော် တဒါ ဖီၐ္ဋသျာဇ္ဉယာ ပေါ်လ အာနီတော'ဘဝတ်၊
പിറ്റെന്നു അഗ്രിപ്പാവു ബെർന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തിൽ വന്നാറെ ഫെസ്തൊസിന്റെ കല്പനയാൽ പൗലൊസിനെ കൊണ്ടുവന്നു.
24 တဒါ ဖီၐ္ဋး ကထိတဝါန် ဟေ ရာဇန် အာဂြိပ္ပ ဟေ ဥပသ္ထိတား သရွွေ လောကာ ယိရူၑာလမ္နဂရေ ယိဟူဒီယလောကသမူဟော ယသ္မိန် မာနုၐေ မမ သမီပေ နိဝေဒနံ ကၖတွာ ပြောစ္စဲး ကထာမိမာံ ကထိတဝါန် ပုနရလ္ပကာလမပိ တသျ ဇီဝနံ နောစိတံ တမေတံ မာနုၐံ ပၑျတ၊
അപ്പോൾ ഫെസ്തൊസ് പറഞ്ഞതു: അഗ്രിപ്പാരാജാവേ, ഇവിടെ വന്നു കൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്ത ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ.
25 ကိန္တွေၐ ဇနး ပြာဏနာၑရှံ ကိမပိ ကရ္မ္မ န ကၖတဝါန် ဣတျဇာနာံ တထာပိ သ မဟာရာဇသျ သန္နိဓော် ဝိစာရိတော ဘဝိတုံ ပြာရ္ထယတ တသ္မာတ် တသျ သမီပံ တံ ပြေၐယိတုံ မတိမကရဝမ်၊
അവൻ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവർത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാൽ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.
26 ကိန္တု ၑြီယုက္တသျ သမီပမ် ဧတသ္မိန် ကိံ လေခနီယမ် ဣတျသျ ကသျစိန် နိရ္ဏယသျ န ဇာတတွာဒ် ဧတသျ ဝိစာရေ သတိ ယထာဟံ လေခိတုံ ကိဉ္စန နိၑ္စိတံ ပြာပ္နောမိ တဒရ္ထံ ယုၐ္မာကံ သမက္ၐံ ဝိၑေၐတော ဟေ အာဂြိပ္ပရာဇ ဘဝတး သမက္ၐမ် ဧတမ် အာနယေ၊
അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാൻ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാൽ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.
27 ယတော ဗန္ဒိပြေၐဏသမယေ တသျာဘိယောဂသျ ကိဉ္စိဒလေခနမ် အဟမ် အယုက္တံ ဇာနာမိ၊
തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല എന്നു തോന്നുന്നു.

< ပြေရိတား 25 >