< ပြေရိတား 17 >

1 ပေါ်လသီလော် အာမ္ဖိပလျာပလ္လောနိယာနဂရာဘျာံ ဂတွာ ယတြ ယိဟူဒီယာနာံ ဘဇနဘဝနမေကမ် အာသ္တေ တတြ ထိၐလနီကီနဂရ ဥပသ္ထိတော်၊
പൗലോസും ശീലാസും അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി യാത്രചെയ്ത് തെസ്സലോനിക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
2 တဒါ ပေါ်လး သွာစာရာနုသာရေဏ တေၐာံ သမီပံ ဂတွာ ဝိၑြာမဝါရတြယေ တဲး သာရ္ဒ္ဓံ ဓရ္မ္မပုသ္တကီယကထာယာ ဝိစာရံ ကၖတဝါန်၊
പൗലൊസ് താൻ പതിവായി ചെയ്യാറുള്ളതുപോലെ അവരുടെ അടുക്കൽ ചെന്ന് മൂന്നു ശബ്ബത്ത് ദിവസങ്ങളിൽ തിരുവെഴുത്തുകളെ ആധാരമാക്കി യേശു തന്നെ ക്രിസ്തു എന്ന് അവരോട് സംവാദിച്ചു.
3 ဖလတး ခြီၐ္ဋေန ဒုးခဘောဂး ကရ္တ္တဝျး ၑ္မၑာနဒုတ္ထာနဉ္စ ကရ္တ္တဝျံ ယုၐ္မာကံ သန္နိဓော် ယသျ ယီၑေား ပြသ္တာဝံ ကရောမိ သ ဤၑွရေဏာဘိၐိက္တး သ ဧတား ကထား ပြကာၑျ ပြမာဏံ ဒတွာ သ္ထိရီကၖတဝါန်၊
ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ ക്രിസ്തു എന്നും തെളിയിച്ചും വിവരിച്ചും കൊണ്ടിരുന്നു.
4 တသ္မာတ် တေၐာံ ကတိပယဇနာ အနျဒေၑီယာ ဗဟဝေါ ဘက္တလောကာ ဗဟျး ပြဓာနနာရျျၑ္စ ဝိၑွသျ ပေါ်လသီလယေား ပၑ္စာဒ္ဂါမိနော ဇာတား၊
കേൾവിക്കാരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ട് വിശ്വസിച്ച് പൗലൊസിനോടും ശീലാസിനോടും ചേർന്നു.
5 ကိန္တု ဝိၑွာသဟီနာ ယိဟူဒီယလောကာ ဤရ္ၐျယာ ပရိပူရ္ဏား သန္တော ဟဋဋ္သျ ကတိနယလမ္ပဋလောကာန် သင်္ဂိနး ကၖတွာ ဇနတယာ နဂရမဓျေ မဟာကလဟံ ကၖတွာ ယာသောနော ဂၖဟမ် အာကြမျ ပြေရိတာန် ဓၖတွာ လောကနိဝဟသျ သမီပမ် အာနေတုံ စေၐ္ဋိတဝန္တး၊
യെഹൂദന്മാരോ അസൂയപൂണ്ട്, ചന്തസ്ഥലത്ത് മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീട് വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
6 တေၐာမုဒ္ဒေၑမ် အပြာပျ စ ယာသောနံ ကတိပယာန် ဘြာတၖံၑ္စ ဓၖတွာ နဂရာဓိပတီနာံ နိကဋမာနီယ ပြောစ္စဲး ကထိတဝန္တော ယေ မနုၐျာ ဇဂဒုဒွါဋိတဝန္တသ္တေ 'တြာပျုပသ္ထိတား သန္တိ,
പൗലൊസിനെയും ശീലാസിനെയും കാണാഞ്ഞിട്ട് യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് വലിച്ച് ഇഴച്ചുകൊണ്ട്: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;
7 ဧၐ ယာသောန် အာတိထျံ ကၖတွာ တာန် ဂၖဟီတဝါန်၊ ယီၑုနာမက ဧကော ရာဇသ္တီတိ ကထယန္တသ္တေ ကဲသရသျာဇ္ဉာဝိရုဒ္ဓံ ကရ္မ္မ ကုရွွတိ၊
യാസോൻ അവരെ സ്വീകരിച്ചും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ട് കൈസരുടെ നിയമങ്ങൾക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്ന് നിലവിളിച്ചു.
8 တေၐာံ ကထာမိမာံ ၑြုတွာ လောကနိဝဟော နဂရာဓိပတယၑ္စ သမုဒွိဂ္နာ အဘဝန်၊
ഇത് കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി.
9 တဒါ ယာသောနသ္တဒနျေၐာဉ္စ ဓနဒဏ္ဍံ ဂၖဟီတွာ တာန် ပရိတျက္တဝန္တး၊
പിന്നീട് യാസോൻ മുതലായവരോട് ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
10 တတး ပရံ ဘြာတၖဂဏော ရဇနျာံ ပေါ်လသီလော် ၑီဃြံ ဗိရယာနဂရံ ပြေၐိတဝါန် တော် တတြောပသ္ထာယ ယိဟူဒီယာနာံ ဘဇနဘဝနံ ဂတဝန္တော်၊
൧൦സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്ക് പറഞ്ഞയച്ചു. അവിടെ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.
11 တတြသ္ထာ လောကား ထိၐလနီကီသ္ထလောကေဘျော မဟာတ္မာန အာသန် ယတ ဣတ္ထံ ဘဝတိ န ဝေတိ ဇ္ဉာတုံ ဒိနေ ဒိနေ ဓရ္မ္မဂြန္ထသျာလောစနာံ ကၖတွာ သွဲရံ ကထာမ် အဂၖဟ္လန်၊
൧൧അവർ തെസ്സലോനിക്യയിലുള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
12 တသ္မာဒ် အနေကေ ယိဟူဒီယာ အနျဒေၑီယာနာံ မာနျာ သ္တြိယး ပုရုၐာၑ္စာနေကေ ဝျၑွသန်၊
൧൨സമൂഹത്തിൽ സ്വാധീനം ഉള്ള ചില മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
13 ကိန္တု ဗိရယာနဂရေ ပေါ်လေနေၑွရီယာ ကထာ ပြစာရျျတ ဣတိ ထိၐလနီကီသ္ထာ ယိဟူဒီယာ ဇ္ဉာတွာ တတ္သ္ထာနမပျာဂတျ လောကာနာံ ကုပြဝၖတ္တိမ် အဇနယန်၊
൧൩പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലോനിക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്ന് പുരുഷാരത്തിനിടയിൽ ഭിന്നത ഉളവാക്കി ഭ്രമിപ്പിച്ചു.
14 အတဧဝ တသ္မာတ် သ္ထာနာတ် သမုဒြေဏ ယာန္တီတိ ဒရ္ၑယိတွာ ဘြာတရး က္ၐိပြံ ပေါ်လံ ပြာဟိဏွန် ကိန္တု သီလတီမထိယော် တတြ သ္ထိတဝန္တော်၊
൧൪ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്ക് പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നെ താമസിച്ചു.
15 တတး ပရံ ပေါ်လသျ မာရ္ဂဒရ္ၑကာသ္တမ် အာထီနီနဂရ ဥပသ္ထာပယန် ပၑ္စာဒ် ယုဝါံ တူရ္ဏမ် ဧတတ် သ္ထာနံ အာဂမိၐျထး သီလတီမထိယော် ပြတီမာမ် အာဇ္ဉာံ ပြာပျ တေ ပြတျာဂတား၊
൧൫പൗലൊസിനോടുകൂടെ വഴികാട്ടുവാനായി പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന പൗലൊസിൽനിന്നും വാങ്ങി മടങ്ങിപ്പോന്നു.
16 ပေါ်လ အာထီနီနဂရေ တာဝပေက္ၐျ တိၐ္ဌန် တန္နဂရံ ပြတိမာဘိး ပရိပူရ္ဏံ ဒၖၐ္ဋွာ သန္တပ္တဟၖဒယော 'ဘဝတ်၊
൧൬പൗലൊസ് അഥേനയിൽ അവരെ കാത്തിരിക്കവെ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ട് ആത്മാവിൽ അവൻ കലങ്ങിപ്പോയി.
17 တတး သ ဘဇနဘဝနေ ယာန် ယိဟူဒီယာန် ဘက္တလောကာံၑ္စ ဟဋ္ဋေ စ ယာန် အပၑျတ် တဲး သဟ ပြတိဒိနံ ဝိစာရိတဝါန်၊
൧൭അതുകൊണ്ട്, അവൻ പള്ളിയിൽവെച്ച് യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്ത് ദിവസേന കണ്ടവരോടും തർക്കിച്ചുപോന്നു.
18 ကိန္တွိပိကူရီယမတဂြဟိဏး သ္တောယိကီယမတဂြာဟိဏၑ္စ ကိယန္တော ဇနာသ္တေန သာရ္ဒ္ဓံ ဝျဝဒန္တ၊ တတြ ကေစိဒ် အကထယန် ဧၐ ဝါစာလး ကိံ ဝက္တုမ် ဣစ္ဆတိ? အပရေ ကေစိဒ် ဧၐ ဇနး ကေၐာဉ္စိဒ် ဝိဒေၑီယဒေဝါနာံ ပြစာရက ဣတျနုမီယတေ ယတး သ ယီၑုမ် ဥတ္ထိတိဉ္စ ပြစာရယတ်၊
൧൮എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്ന് തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു.
19 တေ တမ် အရေယပါဂနာမ ဝိစာရသ္ထာနမ် အာနီယ ပြာဝေါစန် ဣဒံ ယန္နဝီနံ မတံ တွံ ပြာစီကၑ ဣဒံ ကီဒၖၑံ ဧတဒ် အသ္မာန် ၑြာဝယ;
൧൯പിന്നെ അവനെ പിടിച്ച് അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്ന്: “നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്ന് ഞങ്ങൾക്ക് അറിവുള്ളതോ?
20 ယာမိမာမ် အသမ္ဘဝကထာမ် အသ္မာကံ ကရ္ဏဂေါစရီကၖတဝါန် အသျာ ဘာဝါရ္ထး က ဣတိ ဝယံ ဇ္ဉာတုမ် ဣစ္ဆာမး၊
൨൦നീ അപൂർവങ്ങളായ ചില കാര്യങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
21 တဒါထီနီနိဝါသိနသ္တန္နဂရပြဝါသိနၑ္စ ကေဝလံ ကသျာၑ္စန နဝီနကထာယား ၑြဝဏေန ပြစာရဏေန စ ကာလမ် အယာပယန်၊
൨൧(എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല).
22 ပေါ်လော'ရေယပါဂသျ မဓျေ တိၐ္ဌန် ဧတာံ ကထာံ ပြစာရိတဝါန်, ဟေ အာထီနီယလောကာ ယူယံ သရွွထာ ဒေဝပူဇာယာမ် အာသက္တာ ဣတျဟ ပြတျက္ၐံ ပၑျာမိ၊
൨൨പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു.
23 ယတး ပရျျဋနကာလေ ယုၐ္မာကံ ပူဇနီယာနိ ပၑျန် ‘အဝိဇ္ဉာတေၑွရာယ’ ဧတလ္လိပိယုက္တာံ ယဇ္ဉဝေဒီမေကာံ ဒၖၐ္ဋဝါန်; အတော န ဝိဒိတွာ ယံ ပူဇယဓွေ တသျဲဝ တတွံ ယုၐ္မာန် ပြတိ ပြစာရယာမိ၊
൨൩ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ ‘അജ്ഞാതദേവന്’ എന്ന് എഴുത്തുള്ള ഒരു ബലിപീഠം കണ്ട്; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതുതന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു.
24 ဇဂတော ဇဂတ္သ္ထာနာံ သရွွဝသ္တူနာဉ္စ သြၐ္ဋာ ယ ဤၑွရး သ သွရ္ဂပၖထိဝျောရေကာဓိပတိး သန် ကရနိရ္မ္မိတမန္ဒိရေၐု န နိဝသတိ;
൨൪ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.
25 သ ဧဝ သရွွေဘျော ဇီဝနံ ပြာဏာန် သရွွသာမဂြီၑ္စ ပြဒဒါတိ; အတဧဝ သ ကသျာၑ္စိတ် သာမဂျြာ အဘာဝဟေတော ရ္မနုၐျာဏာံ ဟသ္တဲး သေဝိတော ဘဝတီတိ န၊
൨൫താൻ എല്ലാവർക്കും ജീവനും ശ്വാസവും മറ്റാവശ്യമായ സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
26 သ ဘူမဏ္ဍလေ နိဝါသာရ္ထမ် ဧကသ္မာတ် ၑောဏိတာတ် သရွွာန် မနုၐျာန် သၖၐ္ဋွာ တေၐာံ ပူရွွနိရူပိတသမယံ ဝသတိသီမာဉ္စ နိရစိနောတ်;
൨൬ഭൂതലത്തിൽ എങ്ങും വസിക്കുവാനായി അവൻ ഒരുവനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.
27 တသ္မာတ် လောကဲး ကေနာပိ ပြကာရေဏ မၖဂယိတွာ ပရမေၑွရသျ တတွံ ပြာပ္တုံ တသျ ဂဝေၐဏံ ကရဏီယမ်၊
൨൭തങ്ങൾക്ക് ദൈവത്തെ ആവശ്യം ഉണ്ട് എന്ന് അവർ തിരിച്ചറിഞ്ഞ് ദൈവത്തെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.
28 ကိန္တု သော'သ္မာကံ ကသ္မာစ္စိဒပိ ဒူရေ တိၐ္ဌတီတိ နဟိ, ဝယံ တေန နိၑွသနပြၑွသနဂမနာဂမနပြာဏဓာရဏာနိ ကုရ္မ္မး, ပုနၑ္စ ယုၐ္မာကမေဝ ကတိပယား ကဝယး ကထယန္တိ ‘တသျ ဝံၑာ ဝယံ သ္မော ဟိ’ ဣတိ၊
൨൮അവനിലല്ലോ നാം ജീവിക്കയും ചരിക്കയും നിലനിൽക്കുകയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: ‘നാം അവന്റെ സന്താനമല്ലോ’ എന്ന് പറഞ്ഞിരിക്കുന്നു.
29 အတဧဝ ယဒိ ဝယမ် ဤၑွရသျ ဝံၑာ ဘဝါမသ္တရှိ မနုၐျဲ ရွိဒျယာ ကော်ၑလေန စ တက္ၐိတံ သွရ္ဏံ ရူပျံ ဒၖၐဒ် ဝဲတေၐာမီၑွရတွမ် အသ္မာဘိ ရ္န ဇ္ဉာတဝျံ၊
൨൯നാം ദൈവത്തിന്റെ സന്താനം എന്ന് വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ട് കൊത്തിത്തീർക്കാവുന്ന പൊന്ന്, വെള്ളി, കല്ല് എന്നിവയോട് സദൃശപ്പെടുത്തുവാൻ കഴിയും എന്ന് നിരൂപിക്കേണ്ടതില്ല.
30 တေၐာံ ပူရွွီယလောကာနာမ် အဇ္ဉာနတာံ ပြတီၑွရော ယဒျပိ နာဝါဓတ္တ တထာပီဒါနီံ သရွွတြ သရွွာန် မနး ပရိဝရ္တ္တယိတုမ် အာဇ္ဉာပယတိ,
൩൦എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു.
31 ယတး သွနိယုက္တေန ပုရုၐေဏ ယဒါ သ ပၖထိဝီသ္ထာနာံ သရွွလောကာနာံ ဝိစာရံ ကရိၐျတိ တဒ္ဒိနံ နျရူပယတ်; တသျ ၑ္မၑာနောတ္ထာပနေန တသ္မိန် သရွွေဘျး ပြမာဏံ ပြာဒါတ်၊
൩൧ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പ് നല്കിയുമിരിക്കുന്നു”.
32 တဒါ ၑ္မၑာနာဒ် ဥတ္ထာနသျ ကထာံ ၑြုတွာ ကေစိဒ် ဥပါဟမန်, ကေစိဒဝဒန် ဧနာံ ကထာံ ပုနရပိ တွတ္တး ၑြောၐျာမး၊
൩൨മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ട് ചിലർ പരിഹസിക്കുകയും; മറ്റുചിലർ: “ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം” എന്നു പറഞ്ഞു.
33 တတး ပေါ်လသ္တေၐာံ သမီပါတ် ပြသ္ထိတဝါန်၊
൩൩അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്ന് പോയി.
34 တထာပိ ကေစိလ္လောကာသ္တေန သာရ္ဒ္ဓံ မိလိတွာ ဝျၑွသန် တေၐာံ မဓျေ 'ရေယပါဂီယဒိယနုသိယော ဒါမာရီနာမာ ကာစိန္နာရီ ကိယန္တော နရာၑ္စာသန်၊
൩൪ചില പുരുഷന്മാർ അവനോട് ചേർന്ന് വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റ് ചിലരും ഉണ്ടായിരുന്നു.

< ပြေရိတား 17 >