< ၁ ကရိန္ထိနး 7 >

1 အပရဉ္စ ယုၐ္မာဘိ ရ္မာံ ပြတိ ယတ် ပတြမလေခိ တသျောတ္တရမေတတ်, ယောၐိတော'သ္ပရ္ၑနံ မနုဇသျ ဝရံ;
നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
2 ကိန္တု ဝျဘိစာရဘယာဒ် ဧကဲကသျ ပုံသး သွကီယဘာရျျာ ဘဝတု တဒွဒ် ဧကဲကသျာ ယောၐိတော 'ပိ သွကီယဘရ္တ္တာ ဘဝတု၊
എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
3 ဘာရျျာယဲ ဘရ္တြာ ယဒျဒ် ဝိတရဏီယံ တဒ် ဝိတီရျျတာံ တဒွဒ် ဘရ္တြေ'ပိ ဘာရျျယာ ဝိတရဏီယံ ဝိတီရျျတာံ၊
ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ.
4 ဘာရျျာယား သွဒေဟေ သွတွံ နာသ္တိ ဘရ္တ္တုရေဝ, တဒွဒ် ဘရ္တ္တုရပိ သွဒေဟေ သွတွံ နာသ္တိ ဘာရျျာယာ ဧဝ၊
ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.
5 ဥပေါၐဏပြာရ္ထနယေား သေဝနာရ္ထမ် ဧကမန္တြဏာနာံ ယုၐ္မာကံ ကိယတ္ကာလံ ယာဝဒ် ယာ ပၖထက္သ္ထိတိ ရ္ဘဝတိ တဒနျော ဝိစ္ဆေဒေါ ယုၐ္မန္မဓျေ န ဘဝတု, တတး ပရမ် ဣန္ဒြိယာဏာမ် အဓဲရျျာတ် ၑယတာန် ယဒ် ယုၐ္မာန် ပရီက္ၐာံ န နယေတ် တဒရ္ထံ ပုနရေကတြ မိလတ၊
പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.
6 ဧတဒ် အာဒေၑတော နဟိ ကိန္တွနုဇ္ဉာတ ဧဝ မယာ ကထျတေ,
ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.
7 ယတော မမာဝသ္ထေဝ သရွွမာနဝါနာမဝသ္ထာ ဘဝတွိတိ မမ ဝါဉ္ဆာ ကိန္တွီၑွရာဒ် ဧကေနဲကော ဝရော'နျေန စာနျော ဝရ ဣတ္ထမေကဲကေန သွကီယဝရော လဗ္ဓး၊
സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
8 အပရမ် အကၖတဝိဝါဟာန် ဝိဓဝါၑ္စ ပြတိ မမဲတန္နိဝေဒနံ မမေဝ တေၐာမဝသ္ထိတိ ရ္ဘဒြာ;
വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
9 ကိဉ္စ ယဒိ တဲရိန္ဒြိယာဏိ နိယန္တုံ န ၑကျန္တေ တရှိ ဝိဝါဟး ကြိယတာံ ယတး ကာမဒဟနာဒ် ဝျူဎတွံ ဘဒြံ၊
ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.
10 ယေ စ ကၖတဝိဝါဟာသ္တေ မယာ နဟိ ပြဘုနဲဝဲတဒ် အာဇ္ဉာပျန္တေ၊
വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു:
11 ဘာရျျာ ဘရ္တ္တၖတး ပၖထက် န ဘဝတု၊ ယဒိ ဝါ ပၖထဂ္ဘူတာ သျာတ် တရှိ နိရွိဝါဟာ တိၐ္ဌတု သွီယပတိနာ ဝါ သန္ဒဓာတု ဘရ္တ္တာပိ ဘာရျျာံ န တျဇတု၊
ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു.
12 ဣတရာန် ဇနာန် ပြတိ ပြဘု ရ္န ဗြဝီတိ ကိန္တွဟံ ဗြဝီမိ; ကသျစိဒ် ဘြာတုရျောၐိဒ် အဝိၑွာသိနီ သတျပိ ယဒိ တေန သဟဝါသေ တုၐျတိ တရှိ သာ တေန န တျဇျတာံ၊
എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.
13 တဒွတ် ကသျာၑ္စိဒ် ယောၐိတး ပတိရဝိၑွာသီ သန္နပိ ယဒိ တယာ သဟဝါသေ တုၐျတိ တရှိ သ တယာ န တျဇျတာံ၊
അവിശ്വസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുതു.
14 ယတော'ဝိၑွာသီ ဘရ္တ္တာ ဘာရျျယာ ပဝိတြီဘူတး, တဒွဒဝိၑွာသိနီ ဘာရျျာ ဘရ္တြာ ပဝိတြီဘူတာ; နောစေဒ် ယုၐ္မာကမပတျာနျၑုစီနျဘဝိၐျန် ကိန္တွဓုနာ တာနိ ပဝိတြာဏိ သန္တိ၊
അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
15 အဝိၑွာသီ ဇနော ယဒိ ဝါ ပၖထဂ် ဘဝတိ တရှိ ပၖထဂ် ဘဝတု; ဧတေန ဘြာတာ ဘဂိနီ ဝါ န နိဗဓျတေ တထာပိ ဝယမီၑွရေဏ ၑာန္တယေ သမာဟူတား၊
അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
16 ဟေ နာရိ တဝ ဘရ္တ္တုး ပရိတြာဏံ တွတ္တော ဘဝိၐျတိ န ဝေတိ တွယာ ကိံ ဇ္ဉာယတေ? ဟေ နရ တဝ ဇာယာယား ပရိတြာဏံ တွတ္တေ ဘဝိၐျတိ န ဝေတိ တွယာ ကိံ ဇ္ဉာယတေ?
സ്ത്രീയേ, നീ ഭർത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?
17 ဧကဲကော ဇနး ပရမေၑွရာလ္လဗ္ဓံ ယဒ် ဘဇတေ ယသျာဉ္စာဝသ္ထာယာမ် ဤၑွရေဏာဟွာယိ တဒနုသာရေဏဲဝါစရတု တဒဟံ သရွွသမာဇသ္ထာန် အာဒိၑာမိ၊
എന്നാൽ ഓരോരുത്തന്നു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
18 ဆိန္နတွဂ် ဘၖတွာ ယ အာဟူတး သ ပြကၖၐ္ဋတွက် န ဘဝတု, တဒွဒ် အဆိန္နတွဂ် ဘူတွာ ယ အာဟူတး သ ဆိန္နတွက် န ဘဝတု၊
ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുതു.
19 တွက္ဆေဒး သာရော နဟိ တဒွဒတွက္ဆေဒေါ'ပိ သာရော နဟိ ကိန္တွီၑွရသျာဇ္ဉာနာံ ပါလနမေဝ၊
പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.
20 ယော ဇနော ယသျာမဝသ္ထာယာမာဟွာယိ သ တသျာမေဝါဝတိၐ္ဌတာံ၊
ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ വസിച്ചുകൊള്ളട്ടെ.
21 ဒါသး သန် တွံ ကိမာဟူတော'သိ? တန္မာ စိန္တယ, တထာစ ယဒိ သွတန္တြော ဘဝိတုံ ၑက္နုယာသ္တရှိ တဒေဝ ဝၖဏု၊
നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക.
22 ယတး ပြဘုနာဟူတော ယော ဒါသး သ ပြဘော ရ္မောစိတဇနး၊ တဒွဒ် တေနာဟူတး သွတန္တြော ဇနော'ပိ ခြီၐ္ဋသျ ဒါသ ဧဝ၊
ദാസനായി കർത്താവിൽ വിളിക്കപ്പെട്ടവൻ കർത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.
23 ယူယံ မူလျေန ကြီတာ အတော ဟေတော ရ္မာနဝါနာံ ဒါသာ မာ ဘဝတ၊
നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യർക്കു ദാസന്മാരാകരുതു.
24 ဟေ ဘြာတရော ယသျာမဝသ္ထာယာံ ယသျာဟွာနမဘဝတ် တယာ သ ဤၑွရသျ သာက္ၐာတ် တိၐ္ဌတု၊
സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ ദൈവസന്നിധിയിൽ വസിക്കട്ടെ.
25 အပရမ် အကၖတဝိဝါဟာန် ဇနာန် ပြတိ ပြဘေား ကော'ပျာဒေၑော မယာ န လဗ္ဓး ကိန္တု ပြဘောရနုကမ္ပယာ ဝိၑွာသျော ဘူတော'ဟံ ယဒ် ဘဒြံ မနျေ တဒ် ဝဒါမိ၊
കന്യകമാരെക്കുറിച്ചു എനിക്കു കർത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാന്തക്കവണ്ണം കർത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു.
26 ဝရ္တ္တမာနာတ် က္လေၑသမယာတ် မနုၐျသျာနူဎတွံ ဘဒြမိတိ မယာ ဗုဓျတေ၊
ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.
27 တွံ ကိံ ယောၐိတိ နိဗဒ္ဓေါ'သိ တရှိ မောစနံ ပြာပ္တုံ မာ ယတသွ၊ ကိံ ဝါ ယောၐိတော မုက္တော'သိ? တရှိ ဇာယာံ မာ ဂဝေၐယ၊
നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുതു.
28 ဝိဝါဟံ ကုရွွတာ တွယာ ကိမပိ နာပါရာဓျတေ တဒွဒ် ဝျူဟျမာနယာ ယုဝတျာပိ ကိမပိ နာပရာဓျတေ တထာစ တာဒၖၑော် ဒွေါ် ဇနော် ၑာရီရိကံ က္လေၑံ လပ္သျေတေ ကိန္တု ယုၐ္မာန် ပြတိ မမ ကရုဏာ ဝိဒျတေ၊
നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം.
29 ဟေ ဘြာတရော'ဟမိဒံ ဗြဝီမိ, ဣတး ပရံ သမယော'တီဝ သံက္ၐိပ္တး,
എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;
30 အတး ကၖတဒါရဲရကၖတဒါရဲရိဝ ရုဒဒ္ဘိၑ္စာရုဒဒ္ဘိရိဝ သာနန္ဒဲၑ္စ နိရာနန္ဒဲရိဝ ကြေတၖဘိၑ္စာဘာဂိဘိရိဝါစရိတဝျံ
ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
31 ယေ စ သံသာရေ စရန္တိ တဲ ရ္နာတိစရိတဝျံ ယတ ဣဟလေကသျ ကော်တုကော ဝိစလတိ၊
ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
32 ကိန္တု ယူယံ ယန္နိၑ္စိန္တာ ဘဝေတေတိ မမ ဝါဉ္ဆာ၊ အကၖတဝိဝါဟော ဇနော ယထာ ပြဘုံ ပရိတောၐယေတ် တထာ ပြဘုံ စိန္တယတိ,
നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു;
33 ကိန္တု ကၖတဝိဝါဟော ဇနော ယထာ ဘာရျျာံ ပရိတောၐယေတ် တထာ သံသာရံ စိန္တယတိ၊
വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
34 တဒွဒ် ဦဎယောၐိတော 'နူဎာ ဝိၑိၐျတေ၊ ယာနူဎာ သာ ယထာ ကာယမနသေား ပဝိတြာ ဘဝေတ် တထာ ပြဘုံ စိန္တယတိ ယာ စောဎာ သာ ယထာ ဘရ္တ္တာရံ ပရိတောၐယေတ် တထာ သံသာရံ စိန္တယတိ၊
അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
35 အဟံ ယဒ် ယုၐ္မာန် မၖဂဗန္ဓိနျာ ပရိက္ၐိပေယံ တဒရ္ထံ နဟိ ကိန္တု ယူယံ ယဒနိန္ဒိတာ ဘူတွာ ပြဘေား သေဝနေ'ဗာဓမ် အာသက္တာ ဘဝေတ တဒရ္ထမေတာနိ သရွွာဏိ ယုၐ္မာကံ ဟိတာယ မယာ ကထျန္တေ၊
ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായ് വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
36 ကသျစိတ် ကနျာယာံ ယော်ဝနပြာပ္တာယာံ ယဒိ သ တသျာ အနူဎတွံ နိန္ဒနီယံ ဝိဝါဟၑ္စ သာဓယိတဝျ ဣတိ မနျတေ တရှိ ယထာဘိလာၐံ ကရောတု, ဧတေန ကိမပိ နာပရာတ္သျတိ ဝိဝါဟး ကြိယတာံ၊
എന്നാൽ ഒരുത്തൻ തന്റെ കന്യകെക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ.
37 ကိန္တု ဒုးခေနာက္လိၐ္ဋး ကၑ္စိတ် ပိတာ ယဒိ သ္ထိရမနောဂတး သွမနော'ဘိလာၐသာဓနေ သမရ္ထၑ္စ သျာတ် မမ ကနျာ မယာ ရက္ၐိတဝျေတိ မနသိ နိၑ္စိနောတိ စ တရှိ သ ဘဒြံ ကရ္မ္မ ကရောတိ၊
എങ്കിലും നിർബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്ത ഹൃദയത്തിൽ നിർണ്ണയിച്ചു എങ്കിൽ അവൻ ചെയ്യുന്നതു നന്നു.
38 အတော ယော ဝိဝါဟံ ကရောတိ သ ဘဒြံ ကရ္မ္မ ကရောတိ ယၑ္စ ဝိဝါဟံ န ကရောတိ သ ဘဒြတရံ ကရ္မ္မ ကရောတိ၊
അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.
39 ယာဝတ္ကာလံ ပတိ ရ္ဇီဝတိ တာဝဒ် ဘာရျျာ ဝျဝသ္ထယာ နိဗဒ္ဓါ တိၐ္ဌတိ ကိန္တု ပတျော် မဟာနိဒြာံ ဂတေ သာ မုက္တီဘူယ ယမဘိလၐတိ တေန သဟ တသျာ ဝိဝါဟော ဘဝိတုံ ၑက္နောတိ, ကိန္တွေတတ် ကေဝလံ ပြဘုဘက္တာနာံ မဓျေ၊
ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.
40 တထာစ သာ ယဒိ နိၐ္ပတိကာ တိၐ္ဌတိ တရှိ တသျား က္ၐေမံ ဘဝိၐျတီတိ မမ ဘာဝး၊ အပရမ် ဤၑွရသျာတ္မာ မမာပျန္တ ရွိဒျတ ဣတိ မယာ ဗုဓျတေ၊
എന്നാൽ അവൾ അങ്ങനെതന്നേ പാർത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.

< ၁ ကရိန္ထိနး 7 >