< মাৰ্কঃ 12 >
1 ১ অনন্তৰং যীশু ৰ্দৃষ্টান্তেন তেভ্যঃ কথযিতুমাৰেভে, কশ্চিদেকো দ্ৰাক্ষাক্ষেত্ৰং ৱিধায তচ্চতুৰ্দিক্ষু ৱাৰণীং কৃৎৱা তন্মধ্যে দ্ৰাক্ষাপেষণকুণ্ডম্ অখনৎ, তথা তস্য গডমপি নিৰ্ম্মিতৱান্ ততস্তৎক্ষেত্ৰং কৃষীৱলেষু সমৰ্প্য দূৰদেশং জগাম|
പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
2 ২ তদনন্তৰং ফলকালে কৃষীৱলেভ্যো দ্ৰাক্ষাক্ষেত্ৰফলানি প্ৰাপ্তুং তেষাং সৱিধে ভৃত্যম্ একং প্ৰাহিণোৎ|
കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
3 ৩ কিন্তু কৃষীৱলাস্তং ধৃৎৱা প্ৰহৃত্য ৰিক্তহস্তং ৱিসসৃজুঃ|
അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
4 ৪ ততঃ স পুনৰন্যমেকং ভৃত্যং প্ৰষযামাস, কিন্তু তে কৃষীৱলাঃ পাষাণাঘাতৈস্তস্য শিৰো ভঙ্ক্ত্ৱা সাপমানং তং ৱ্যসৰ্জন্|
പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
5 ৫ ততঃ পৰং সোপৰং দাসং প্ৰাহিণোৎ তদা তে তং জঘ্নুঃ, এৱম্ অনেকেষাং কস্যচিৎ প্ৰহাৰঃ কস্যচিদ্ ৱধশ্চ তৈঃ কৃতঃ|
അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
6 ৬ ততঃ পৰং মযা স্ৱপুত্ৰে প্ৰহিতে তে তমৱশ্যং সম্মংস্যন্তে, ইত্যুক্ত্ৱাৱশেষে তেষাং সন্নিধৌ নিজপ্ৰিযম্ অদ্ৱিতীযং পুত্ৰং প্ৰেষযামাস|
അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
7 ৭ কিন্তু কৃষীৱলাঃ পৰস্পৰং জগদুঃ, এষ উত্তৰাধিকাৰী, আগচ্ছত ৱযমেনং হন্মস্তথা কৃতে ঽধিকাৰোযম্ অস্মাকং ভৱিষ্যতি|
ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
8 ৮ ততস্তং ধৃৎৱা হৎৱা দ্ৰাক্ষাক্ষেত্ৰাদ্ বহিঃ প্ৰাক্ষিপন্|
അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
9 ৯ অনেনাসৌ দ্ৰাক্ষাক্ষেত্ৰপতিঃ কিং কৰিষ্যতি? স এত্য তান্ কৃষীৱলান্ সংহত্য তৎক্ষেত্ৰম্ অন্যেষু কৃষীৱলেষু সমৰ্পযিষ্যতি|
എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
10 ১০ অপৰঞ্চ, "স্থপতযঃ কৰিষ্যন্তি গ্ৰাৱাণং যন্তু তুচ্ছকং| প্ৰাধানপ্ৰস্তৰঃ কোণে স এৱ সংভৱিষ্যতি|
“വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീർന്നിരിക്കുന്നു.
11 ১১ এতৎ কৰ্ম্ম পৰেশস্যাংদ্ভুতং নো দৃষ্টিতো ভৱেৎ|| " ইমাং শাস্ত্ৰীযাং লিপিং যূযং কিং নাপাঠিষ্ট?
ഇതു കർത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
12 ১২ তদানীং স তানুদ্দিশ্য তাং দৃষ্টান্তকথাং কথিতৱান্, ত ইত্থং বুদ্ৱ্ৱা তং ধৰ্ত্তামুদ্যতাঃ, কিন্তু লোকেভ্যো বিভ্যুঃ, তদনন্তৰং তে তং ৱিহায ৱৱ্ৰজুঃ|
ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
13 ১৩ অপৰঞ্চ তে তস্য ৱাক্যদোষং ধৰ্ত্তাং কতিপযান্ ফিৰূশিনো হেৰোদীযাংশ্চ লোকান্ তদন্তিকং প্ৰেষযামাসুঃ|
അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
14 ১৪ ত আগত্য তমৱদন্, হে গুৰো ভৱান্ তথ্যভাষী কস্যাপ্যনুৰোধং ন মন্যতে, পক্ষপাতঞ্চ ন কৰোতি, যথাৰ্থত ঈশ্ৱৰীযং মাৰ্গং দৰ্শযতি ৱযমেতৎ প্ৰজানীমঃ, কৈসৰায কৰো দেযো ন ৱাং? ৱযং দাস্যামো ন ৱা?
അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
15 ১৫ কিন্তু স তেষাং কপটং জ্ঞাৎৱা জগাদ, কুতো মাং পৰীক্ষধ্ৱে? একং মুদ্ৰাপাদং সমানীয মাং দৰ্শযত|
അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
16 ১৬ তদা তৈৰেকস্মিন্ মুদ্ৰাপাদে সমানীতে স তান্ পপ্ৰচ্ছ, অত্ৰ লিখিতং নাম মূৰ্ত্তি ৰ্ৱা কস্য? তে প্ৰত্যূচুঃ, কৈসৰস্য|
അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
17 ১৭ তদা যীশুৰৱদৎ তৰ্হি কৈসৰস্য দ্ৰৱ্যাণি কৈসৰায দত্ত, ঈশ্ৱৰস্য দ্ৰৱ্যাণি তু ঈশ্ৱৰায দত্ত; ততস্তে ৱিস্মযং মেনিৰে|
യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
18 ১৮ অথ মৃতানামুত্থানং যে ন মন্যন্তে তে সিদূকিনো যীশোঃ সমীপমাগত্য তং পপ্ৰচ্ছুঃ;
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
19 ১৯ হে গুৰো কশ্চিজ্জনো যদি নিঃসন্ততিঃ সন্ ভাৰ্য্যাযাং সত্যাং ম্ৰিযতে তৰ্হি তস্য ভ্ৰাতা তস্য ভাৰ্য্যাং গৃহীৎৱা ভ্ৰাতু ৰ্ৱংশোৎপত্তিং কৰিষ্যতি, ৱ্যৱস্থামিমাং মূসা অস্মান্ প্ৰতি ৱ্যলিখৎ|
ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
20 ২০ কিন্তু কেচিৎ সপ্ত ভ্ৰাতৰ আসন্, ততস্তেষাং জ্যেষ্ঠভ্ৰাতা ৱিৱহ্য নিঃসন্ততিঃ সন্ অম্ৰিযত|
എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
21 ২১ ততো দ্ৱিতীযো ভ্ৰাতা তাং স্ত্ৰিযমগৃহণৎ কিন্তু সোপি নিঃসন্ততিঃ সন্ অম্ৰিযত; অথ তৃতীযোপি ভ্ৰাতা তাদৃশোভৱৎ|
രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
22 ২২ ইত্থং সপ্তৈৱ ভ্ৰাতৰস্তাং স্ত্ৰিযং গৃহীৎৱা নিঃসন্তানাঃ সন্তোঽম্ৰিযন্ত, সৰ্ৱ্ৱশেষে সাপি স্ত্ৰী ম্ৰিযতে স্ম|
ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
23 ২৩ অথ মৃতানামুত্থানকালে যদা ত উত্থাস্যন্তি তদা তেষাং কস্য ভাৰ্য্যা সা ভৱিষ্যতি? যতস্তে সপ্তৈৱ তাং ৱ্যৱহন্|
പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ.
24 ২৪ ততো যীশুঃ প্ৰত্যুৱাচ শাস্ত্ৰম্ ঈশ্ৱৰশক্তিঞ্চ যূযমজ্ঞাৎৱা কিমভ্ৰাম্যত ন?
യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
25 ২৫ মৃতলোকানামুত্থানং সতি তে ন ৱিৱহন্তি ৱাগ্দত্তা অপি ন ভৱন্তি, কিন্তু স্ৱৰ্গীযদূতানাং সদৃশা ভৱন্তি|
മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
26 ২৬ পুনশ্চ "অহম্ ইব্ৰাহীম ঈশ্ৱৰ ইস্হাক ঈশ্ৱৰো যাকূবশ্চেশ্ৱৰঃ" যামিমাং কথাং স্তম্বমধ্যে তিষ্ঠন্ ঈশ্ৱৰো মূসামৱাদীৎ মৃতানামুত্থানাৰ্থে সা কথা মূসালিখিতে পুস্তকে কিং যুষ্মাভি ৰ্নাপাঠি?
എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
27 ২৭ ঈশ্ৱৰো জীৱতাং প্ৰভুঃ কিন্তু মৃতানাং প্ৰভু ৰ্ন ভৱতি, তস্মাদ্ধেতো ৰ্যূযং মহাভ্ৰমেণ তিষ্ঠথ|
അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
28 ২৮ এতৰ্হি একোধ্যাপক এত্য তেষামিত্থং ৱিচাৰং শুশ্ৰাৱ; যীশুস্তেষাং ৱাক্যস্য সদুত্তৰং দত্তৱান্ ইতি বুদ্ৱ্ৱা তং পৃষ্টৱান্ সৰ্ৱ্ৱাসাম্ আজ্ঞানাং কা শ্ৰেষ্ঠা? ততো যীশুঃ প্ৰত্যুৱাচ,
ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
29 ২৯ "হে ইস্ৰাযেল্লোকা অৱধত্ত, অস্মাকং প্ৰভুঃ পৰমেশ্ৱৰ এক এৱ,
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു.
30 ৩০ যূযং সৰ্ৱ্ৱন্তঃকৰণৈঃ সৰ্ৱ্ৱপ্ৰাণৈঃ সৰ্ৱ্ৱচিত্তৈঃ সৰ্ৱ্ৱশক্তিভিশ্চ তস্মিন্ প্ৰভৌ পৰমেশ্ৱৰে প্ৰীযধ্ৱং," ইত্যাজ্ঞা শ্ৰেষ্ঠা|
നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
31 ৩১ তথা "স্ৱপ্ৰতিৱাসিনি স্ৱৱৎ প্ৰেম কুৰুধ্ৱং," এষা যা দ্ৱিতীযাজ্ঞা সা তাদৃশী; এতাভ্যাং দ্ৱাভ্যাম্ আজ্ঞাভ্যাম্ অন্যা কাপ্যাজ্ঞা শ্ৰেষ্ঠা নাস্তি|
രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു.
32 ৩২ তদা সোধ্যাপকস্তমৱদৎ, হে গুৰো সত্যং ভৱান্ যথাৰ্থং প্ৰোক্তৱান্ যত একস্মাদ্ ঈশ্ৱৰাদ্ অন্যো দ্ৱিতীয ঈশ্ৱৰো নাস্তি;
ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
33 ৩৩ অপৰং সৰ্ৱ্ৱান্তঃকৰণৈঃ সৰ্ৱ্ৱপ্ৰাণৈঃ সৰ্ৱ্ৱচিত্তৈঃ সৰ্ৱ্ৱশক্তিভিশ্চ ঈশ্ৱৰে প্ৰেমকৰণং তথা স্ৱমীপৱাসিনি স্ৱৱৎ প্ৰেমকৰণঞ্চ সৰ্ৱ্ৱেভ্যো হোমবলিদানাদিভ্যঃ শ্ৰষ্ঠং ভৱতি|
അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
34 ৩৪ ততো যীশুঃ সুবুদ্ধেৰিৱ তস্যেদম্ উত্তৰং শ্ৰুৎৱা তং ভাষিতৱান্ ৎৱমীশ্ৱৰস্য ৰাজ্যান্ন দূৰোসি| ইতঃ পৰং তেন সহ কস্যাপি ৱাক্যস্য ৱিচাৰং কৰ্ত্তাং কস্যাপি প্ৰগল্ভতা ন জাতা|
അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
35 ৩৫ অনন্তৰং মধ্যেমন্দিৰম্ উপদিশন্ যীশুৰিমং প্ৰশ্নং চকাৰ, অধ্যাপকা অভিষিক্তং (তাৰকং) কুতো দাযূদঃ সন্তানং ৱদন্তি?
യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
36 ৩৬ স্ৱযং দাযূদ্ পৱিত্ৰস্যাত্মন আৱেশেনেদং কথযামাস| যথা| "মম প্ৰভুমিদং ৱাক্যৱদৎ পৰমেশ্ৱৰঃ| তৱ শত্ৰূনহং যাৱৎ পাদপীঠং কৰোমি ন| তাৱৎ কালং মদীযে ৎৱং দক্ষপাৰ্শ্ৱ্ উপাৱিশ| "
“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
37 ৩৭ যদি দাযূদ্ তং প্ৰভূং ৱদতি তৰ্হি কথং স তস্য সন্তানো ভৱিতুমৰ্হতি? ইতৰে লোকাস্তৎকথাং শ্ৰুৎৱাননন্দুঃ|
ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
38 ৩৮ তদানীং স তানুপদিশ্য কথিতৱান্ যে নৰা দীৰ্ঘপৰিধেযানি হট্টে ৱিপনৌ চ
അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
39 ৩৯ লোককৃতনমস্কাৰান্ ভজনগৃহে প্ৰধানাসনানি ভোজনকালে প্ৰধানস্থানানি চ কাঙ্ক্ষন্তে;
വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
40 ৪০ ৱিধৱানাং সৰ্ৱ্ৱস্ৱং গ্ৰসিৎৱা ছলাদ্ দীৰ্ঘকালং প্ৰাৰ্থযন্তে তেভ্য উপাধ্যাযেভ্যঃ সাৱধানা ভৱত; তেঽধিকতৰান্ দণ্ডান্ প্ৰাপ্স্যন্তি|
അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
41 ৪১ তদনন্তৰং লোকা ভাণ্ডাগাৰে মুদ্ৰা যথা নিক্ষিপন্তি ভাণ্ডাগাৰস্য সম্মুখে সমুপৱিশ্য যীশুস্তদৱলুলোক; তদানীং বহৱো ধনিনস্তস্য মধ্যে বহূনি ধনানি নিৰক্ষিপন্|
പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
42 ৪২ পশ্চাদ্ একা দৰিদ্ৰা ৱিধৱা সমাগত্য দ্ৱিপণমূল্যাং মুদ্ৰৈকাং তত্ৰ নিৰক্ষিপৎ|
ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
43 ৪৩ তদা যীশুঃ শিষ্যান্ আহূয কথিতৱান্ যুষ্মানহং যথাৰ্থং ৱদামি যে যে ভাণ্ডাগাৰেঽস্মিন ধনানি নিঃক্ষিপন্তি স্ম তেভ্যঃ সৰ্ৱ্ৱেভ্য ইযং ৱিধৱা দৰিদ্ৰাধিকম্ নিঃক্ষিপতি স্ম|
അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
44 ৪৪ যতস্তে প্ৰভূতধনস্য কিঞ্চিৎ নিৰক্ষিপন্ কিন্তু দীনেযং স্ৱদিনযাপনযোগ্যং কিঞ্চিদপি ন স্থাপযিৎৱা সৰ্ৱ্ৱস্ৱং নিৰক্ষিপৎ|
എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.