< 1 Ымпэрацилор 20 >
1 Бен-Хадад, ымпэратул Сирией, шь-а стрынс тоатэ оштиря – авя ку ел трейзечь ши дой де ымпэраць, кай ши каре. С-а суит, а ымпресурат Самария ши а ынчепут лупта ымпотрива ей.
അരാംരാജാവായ ബെൻ-ഹദദ്, തന്റെ സർവസൈന്യത്തെയും ഒരുമിച്ചുകൂട്ടി. അദ്ദേഹത്തോടൊപ്പം മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും അവരുടെ രഥങ്ങളും കുതിരകളുമായി ശമര്യയ്ക്കെതിരേ പാഞ്ഞടുത്ത് അതിനെ ഉപരോധിച്ച് അതിനെതിരേ യുദ്ധംചെയ്തു.
2 А тримис ын четате соль ла Ахаб, ымпэратул луй Исраел, сэ-й спунэ: „Аша ворбеште Бен-Хадад:
അദ്ദേഹം, പട്ടണത്തിൽ ഇസ്രായേൽരാജാവായ ആഹാബിന്റെ അടുക്കലേക്ക് ഈ സന്ദേശവുമായി തന്റെ ദൂതന്മാരെ അയച്ചു:
3 ‘Арӂинтул ши аурул тэу сунт але меле, невестеле ши чей май фрумошь копий ай тэй сунт тот ай мей.’”
“ഇതാ ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളിയും സ്വർണവും എനിക്കുള്ളതാണ്! നിന്റെ അതിസുന്ദരിമാരായ ഭാര്യമാരും മക്കളും എനിക്കുള്ളവർ!’”
4 Ымпэратул луй Исраел а рэспунс: „Ымпэрате, домнул меу, фие кум зичь! Сунт ал тэу ку тот че ам.”
ഇസ്രായേൽരാജാവു മറുപടി പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, അങ്ങു കൽപ്പിച്ചതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങയുടേതാകുന്നു.”
5 Солий с-ау ынторс ши ау зис: „Аша ворбеште Бен-Хадад: ‘Ам тримис сэ-ць спунэ: «Сэ-мь дай арӂинтул ши аурул тэу, невестеле ши копиий тэй.»
ബെൻ-ഹദദ് തന്റെ ദൂതന്മാരെ വീണ്ടും ആഹാബിന്റെ അടുക്കൽ അയച്ചു പറഞ്ഞതു: “ഇതാ, ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളി, സ്വർണം, നിന്റെ ഭാര്യമാർ, മക്കൾ എന്നിവരെയെല്ലാം എന്നെ ഏൽപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടു ഞാൻ ആളയച്ചിരുന്നല്ലോ!
6 Де ачея, вой тримите мыне, ла часул ачеста, пе служиторий мей ла тине. Ей ыць вор скормони каса та ши каселе служиторилор тэй, вор пуне мына пе тот че ай май скумп ши вор луа.’”
എങ്കിലും, നാളെ ഏകദേശം ഈസമയമാകുമ്പോൾ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിക്കാനായി ഞാൻ എന്റെ സേവകരെ അങ്ങോട്ടയയ്ക്കും. അവർ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിച്ച് നീ വിലമതിക്കുന്നതെല്ലാം പിടിച്ചെടുക്കും.’”
7 Ымпэратул луй Исраел а кемат пе тоць бэтрыний цэрий ши а зис: „Ведець бине ши ынцелеӂець кэ омул ачеста не вря рэул, кэч а тримис сэ-мь чарэ невестеле ши копиий, арӂинтул ши аурул, ши н-ам зис кэ ну и ле дау!”
ഇസ്രായേൽരാജാവായ ആഹാബ് രാജ്യത്തെ സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “നോക്കൂ! ഈ മനുഷ്യൻ നമ്മെ എങ്ങനെ ഉപദ്രവിക്കുന്നു എന്നു നിങ്ങൾതന്നെ കാണുക! എന്റെ ഭാര്യമാരെയും മക്കളെയും എന്റെ വെള്ളിയും സ്വർണവും ആവശ്യപ്പെട്ടുകൊണ്ട് അയാൾ ആളയച്ചപ്പോൾ ഞാൻ അതു നിരസിച്ചില്ല.”
8 Тоць бэтрыний ши тот попорул ау зис луй Ахаб: „Ну-л аскулта ши ну те ынвои.”
ഇതു കേട്ടപ്പോൾ, സകലനേതാക്കന്മാരും സകലജനവും ആഹാബിനോടു മറുപടി പറഞ്ഞു: “അയാൾ പറയുന്നതു ശ്രദ്ധിക്കരുത്; അയാളുടെ വ്യവസ്ഥകൾക്കു വഴങ്ങുകയുമരുത്.”
9 Ши ел а зис солилор луй Бен-Хадад: „Спунець домнулуй меу, ымпэратул: ‘Вой фаче тот че ай тримис сэ черь робулуй тэу ынтыя датэ, дар лукрул ачеста ну-л пот фаче.’” Солий ау плекат ши й-ау дус рэспунсул.
അതുകൊണ്ട്, ബെൻ-ഹദദിന്റെ ദൂതന്മാർക്ക് ആഹാബ് ഇപ്രകാരം മറുപടികൊടുത്തു: “നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു പറയുക, ‘അങ്ങ് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഈ ദാസൻ നിറവേറ്റിക്കൊള്ളാം എന്നാൽ, ഈ അവകാശവാദം എനിക്ക് അംഗീകരിക്കാൻ സാധ്യമല്ല.’” അവർ ആഹാബിന്റെ മറുപടി ബെൻ-ഹദദിനെ അറിയിച്ചു.
10 Бен-Хадад а тримис сэ спунэ луй Ахаб: „Сэ мэ педепсяскэ зеий ку тоатэ аспримя лор де ва ажунӂе прафул Самарией сэ умпле мына ынтрегулуй попор каре мэ урмязэ!”
പിന്നെ, ബെൻ-ഹദദ് മറ്റൊരു സന്ദേശം ആഹാബിനു കൊടുത്തയച്ചു: “എന്റെ അനുയായികൾക്ക് ഓരോ പിടിവീതം വാരാനുള്ള മണ്ണ് ശമര്യയിൽ അവശേഷിക്കുന്നപക്ഷം ഇതും ഇതിലപ്പുറവുമായി ദേവന്മാർ എന്നെ ശിക്ഷിക്കട്ടെ.”
11 Ши ымпэратул луй Исраел а рэспунс: „Чине ынчинӂе армеле сэ ну се лауде ка чел че ле пуне жос!”
അതിന് ഇസ്രായേൽരാജാവ്: “‘യുദ്ധംചെയ്യാൻ പോകുന്നവൻ അതു കഴിഞ്ഞു വന്നവനെപ്പോലെ വമ്പു പറയരുത്,’ എന്ന് അദ്ദേഹത്തോടു പറയുക” എന്നു മറുപടികൊടുത്തു.
12 Кынд а примит Бен-Хадад рэспунсул ачеста, стэтя ла бэут ку ымпэраций ын кортурь ши а зис служиторилор луй: „Прегэтици-вэ!” Ши ей с-ау прегэтит де нэвалэ ымпотрива четэций.
ബെൻ-ഹദദ്, തന്റെ സഖ്യരാജാക്കന്മാരുമായി കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ആഹാബിന്റെ സന്ദേശം എത്തിയത്. “ആക്രമണത്തിന് ഒരുങ്ങിക്കൊള്ളുക,” എന്ന് അദ്ദേഹം തന്റെ അനുയായികൾക്കു കൽപ്പനകൊടുത്തു; അവർ നഗരത്തെ ആക്രമിക്കാൻ തയ്യാറായി നിലയുറപ്പിച്ചു.
13 Дар ятэ кэ ун пророк с-а апропият де Ахаб, ымпэратул луй Исраел, ши а зис: „Аша ворбеште Домнул: ‘Везь тоатэ ачастэ мулциме маре? О вой да астэзь ын мыниле тале, ка сэ куношть кэ Еу сунт Домнул.’”
ഇതിനിടയിൽ, ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ച്, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യത്തെ നീ കാണുന്നോ! ഇന്നു ഞാൻ അതിനെ നിന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും’ എന്ന് അറിയിച്ചു.”
14 Ахаб а зис: „Прин чине?” Ши ел а рэспунс: „Аша ворбеште Домнул: ‘Прин служиторий май-марилор песте цинутурь.’” Ахаб а зис: „Чине ва ынчепе лупта?” Ши ел а рэспунс: „Ту.”
“എന്നാൽ, ആര് അതു ചെയ്യും?” എന്ന് ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ സംരക്ഷകർ അതു ചെയ്യും എന്ന് യഹോവ അരുളിച്ചെയ്യുന്നു,” എന്നു പ്രവാചകൻ പറഞ്ഞു. “എന്നാൽ, ആരാണ് യുദ്ധം ആരംഭിക്കേണ്ടത്?” എന്ന് ആഹാബ് ചോദിച്ചു. “താങ്കൾതന്നെ,” എന്നു പ്രവാചകൻ മറുപടി നൽകി.
15 Атунч, Ахаб а нумэрат служиторий май-марилор песте цинутурь ши с-ау гэсит доуэ суте трейзечь ши дой ши, дупэ ей, а нумэрат тот попорул, пе тоць копиий луй Исраел, ши ерау шапте мий.
അതുകൊണ്ട്, ദേശാധിപതികളുടെ സംരക്ഷകരെ ആഹാബ് വിളിച്ചുവരുത്തി. അവർ 232 പേരായിരുന്നു. പിന്നെ, അദ്ദേഹം 7,000 പേരടങ്ങുന്ന ഇസ്രായേല്യസൈനികരെയും അണിനിരത്തി.
16 Ау фэкут о ешире пе ла мязэзи. Бен-Хадад бя ши се ымбэта ын кортуриле луй ку чей трейзечь ши дой де ымпэраць каре-л ажутау.
അവർ മധ്യാഹ്നത്തിൽ ആക്രമണം ആരംഭിച്ചു. അപ്പോൾ, ബെൻ-ഹദദും അദ്ദേഹത്തോടൊപ്പമുള്ള മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും മദ്യപിച്ചു മദോന്മത്തരായി അവരുടെ കൂടാരങ്ങളിലായിരുന്നു.
17 Служиторий май-марилор песте цинутурь ау ешит чей динтый. Бен-Хадад а черчетат ши й-ау спус астфел: „Ау ешит ниште оамень дин Самария.”
ദേശാധിപതികളുടെ പോരാളികളാണ് ആദ്യം യുദ്ധത്തിനായി പുറപ്പെട്ടത്. ബെൻ-ഹദദ് നിയോഗിച്ചിരുന്ന രംഗനിരീക്ഷകർ അദ്ദേഹത്തോട്: “ശമര്യയിൽനിന്ന് സൈനികനീക്കമുണ്ട്” എന്ന് അറിവുകൊടുത്തു.
18 Ел а зис: „Дакэ ес пентру паче, приндеци-й вий ши, кяр дакэ ес пентру луптэ, приндеци-й вий.”
“അവർ സമാധാനത്തിനാണു വരുന്നതെങ്കിൽ അവരെ ജീവനോടെ പിടികൂടുക; അതല്ല, അവർ യുദ്ധത്തിനായിട്ടാണു വരുന്നതെങ്കിലും അവരെ ജീവനോടെ പിടികൂടുക,” എന്ന് ബെൻ-ഹദദ് ആജ്ഞാപിച്ചു.
19 Кынд ау ешит дин четате, служиторий май-марилор песте цинутурь ши армата каре-й урма
ദേശാധിപതികളുടെ സംരക്ഷകർ ഇസ്രായേൽസൈന്യത്തെ പിന്നണിയിലാക്കിക്കൊണ്ട് നഗരത്തിൽനിന്ന് മുന്നോട്ടു കുതിച്ചു പാഞ്ഞു.
20 а ловит фиекаре пе омул динаинтя луй, ши сириений ау луат-о ла фугэ. Исраел й-а урмэрит. Бен-Хадад, ымпэратул Сирией, а скэпат пе ун кал, ку ниште кэлэрець.
അവരിൽ ഓരോരുത്തനും തന്റെ എതിരാളിയെ വെട്ടിവീഴ്ത്തി. അപ്പോൾ അരാമ്യർ പലായനംചെയ്തുതുടങ്ങി. ഇസ്രായേല്യർ അവരെ പിൻതുടർന്നു. എന്നാൽ, അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തുകയറി തന്റെ കുതിരച്ചേവകരോടൊപ്പം രക്ഷപ്പെട്ടു.
21 Ымпэратул луй Исраел а ешит, а ловит каий ши кареле ши а причинуит сириенилор о маре ынфрынӂере.
ഇസ്രായേൽരാജാവു പിൻതുടർന്നു കുതിരകളെയും രഥങ്ങളെയും കൈവശപ്പെടുത്തുകയും അരാമ്യസൈന്യത്തിനു കനത്തപ്രഹരം ഏൽപ്പിക്കുകയും ചെയ്തു.
22 Атунч, пророкул с-а апропият де ымпэратул луй Исраел ши й-а зис: „Ду-те, ынтэреште-те, черчетязэ ши везь че ай де фэкут, кэч, ла анул, ымпэратул Сирией се ва суи дин ноу ымпотрива та.”
അതിനുശേഷം, ആ പ്രവാചകൻ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്ന്: “അങ്ങയുടെ സൈനികശക്തി വർധിപ്പിക്കുക; എന്താണു ചെയ്യേണ്ടതെന്നു കരുതിക്കൊള്ളുക. കാരണം, അടുത്തവർഷം വസന്തകാലത്ത് അരാംരാജാവു വീണ്ടും അങ്ങയെ ആക്രമിക്കും” എന്നു പറഞ്ഞു.
23 Служиторий ымпэратулуй Сирией й-ау зис: „Думнезеул лор есте ун думнезеу ал мунцилор, де ачея ау фост май тарь декыт ной. Дар я сэ не луптэм ку ей ын кымпие ши се ва ведя дакэ ну вом фи май тарь декыт ей.
അരാംരാജാവായ ബെൻ-ഹദദ്ദിനോട് അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഉപദേശിച്ചത്: “ഇസ്രായേലിന്റെ ദൈവം പർവതദേവനാണ്; അതുകൊണ്ടാണ് അവർ നമ്മെക്കാൾ ശക്തരായത്. എന്നാൽ, നാം അവരുമായി സമഭൂമിയിൽവെച്ചു പൊരുതിയാൽ, തീർച്ചയായും നാം അവരുടെമേൽ വിജയംനേടും.
24 Фэ ши лукрул ачеста: скоате пе фиекаре дин ымпэраць де ла локул луй ши ынлокуеште-й ку кэпетений
അതിനാൽ, ഇതു ചെയ്താലും. ആ രാജാക്കന്മാരെയെല്ലാം സൈന്യാധിപസ്ഥാനത്തുനിന്നു നീക്കംചെയ്താലും; തൽസ്ഥാനത്ത് സൈന്യത്തിലെ ഇതര ഉദ്യോഗസ്ഥരെ നിയമിച്ചാലും.
25 ши фэ-ць о арматэ ка ачея пе каре ай пердут-о, ку тот атыця кай ши тот атытя каре. Апой сэ не батем ку ей ын кымпие ши се ва ведя дакэ ну вом фи май тарь декыт ей.” Ел й-а аскултат ши а фэкут аша.
അങ്ങേക്കു നഷ്ടപ്പെട്ടതുപോലെയുള്ള ഒരു വിപുലമായ സൈന്യത്തെ സംഘടിപ്പിക്കുക— കുതിരയ്ക്കു കുതിരയും രഥത്തിനു രഥവും കരുതുക—അങ്ങനെ, സമഭൂമിയിൽവെച്ച് ഇസ്രായേലിനോടു യുദ്ധംചെയ്യുക; അപ്പോൾ, തീർച്ചയായും നാം അവരെ ജയിക്കുന്നതായിരിക്കും.” അരാംരാജാവ് അവരുടെ ആലോചനയോടു യോജിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
26 Ын анул урмэтор, Бен-Хадад а нумэрат пе сириень ши с-а суит ла Афек сэ лупте ымпотрива луй Исраел.
അടുത്തവർഷം, വസന്തകാലത്തു ബെൻ-ഹദദ് അരാമ്യസൈന്യത്തെ സമാഹരിച്ച് ഇസ്രായേലിനോടു യുദ്ധത്തിനായി അഫേക്കിലേക്കു സൈന്യവുമായിച്ചെന്നു.
27 Копиий луй Исраел ау фост нумэраць ши ей; ау примит меринде ши ау ешит ын ынтымпинаря сириенилор. Ау тэбэрыт ын фаца лор ка доуэ турме мичь де капре, пе кынд сириений умпляу цара.
ഇസ്രായേല്യരും സൈന്യത്തെ ഒരുമിച്ചുകൂട്ടി ഭക്ഷണവും ശേഖരിച്ച് യുദ്ധത്തിനായി മുമ്പോട്ടുനീങ്ങി. ഇസ്രായേല്യസൈന്യം അരാമ്യസൈന്യത്തിന്റെ മുമ്പിൽ രണ്ടു ചെറിയ ആട്ടിൻപറ്റംപോലെ കാണപ്പെട്ടു. അരാമ്യസൈന്യമോ, ആ പ്രദേശമാകെ വ്യാപിച്ചിരുന്നു.
28 Омул луй Думнезеу с-а апропият ши а зис ымпэратулуй луй Исраел: „Аша ворбеште Домнул: ‘Пентру кэ сириений ау зис: «Домнул есте ун думнезеу ал мунцилор, ши ну ун думнезеу ал вэилор», вой да тоатэ ачастэ маре мулциме ын мыниле тале ши вець шти кэ Еу сунт Домнул.’”
അപ്പോൾ, ഒരു ദൈവപുരുഷൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ചു യഹോവയുടെ അരുളപ്പാട് ഇപ്രകാരം അറിയിച്ചു: “‘യഹോവ വെറുമൊരു പർവതദേവൻമാത്രമാണെന്നും താഴ്വരകളിലെ ദൈവമല്ലെന്നും അരാമ്യർ കരുതുന്നു,’ അതിനാൽ ഈ മഹാസൈന്യത്തെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും. അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നീയും നിന്റെ സകലജനവും അറിയും.”
29 Ау стат тэбэрыць шапте зиле уний ын фаца алтора. Ын зиуа а шаптя, ау ынчепут лупта ши копиий луй Исраел ау оморыт сириенилор о сутэ де мий де оамень педестрашь, ынтр-о зи.
രണ്ടു സൈന്യങ്ങളും ഏഴുദിവസത്തോളം അഭിമുഖമായി താവളമടിച്ചു കിടന്നു. ഏഴാംദിവസം ഇരുസൈന്യങ്ങളുംതമ്മിൽ ഏറ്റുമുട്ടി. ഒരു ദിവസംകൊണ്ട് ഇസ്രായേല്യർ അരാമ്യരുടെ കാലാൾപ്പടയിൽ ഒരു ലക്ഷംപേരെ വധിച്ചു.
30 Чейлалць ау фуӂит ын четатя Афек ши а кэзут зидул четэций песте доуэзечь ши шапте де мий де оамень каре май рэмэсесерэ. Бен-Хадад фуӂисе ши ел ын четате ши умбла дин одае ын одае.
ശേഷിച്ചവർ അഫേക്ക് നഗരത്തിലേക്ക് പ്രാണരക്ഷാർഥം ഓടിപ്പോയി. എന്നാൽ, പട്ടണമതിൽ അവരുടെമേൽ തകർന്നുവീണ് ഇരുപത്തേഴായിരംപേർ മരിച്ചു. ബെൻ-ഹദദും പട്ടണത്തിലേക്കു പലായനംചെയ്ത് ഒരു ഉള്ളറയിൽ ഒളിച്ചു.
31 Служиторий луй й-ау зис: „Ятэ, ам аузит кэ ымпэраций касей луй Исраел сунт ниште ымпэраць милошь: сэ не ынчинӂем деч коапселе ку сачь, сэ не пунем фуний пе капетеле ноастре ши сэ ешим ла ымпэратул луй Исраел – поате кэ те ва лэса ку вяцэ.”
ബെൻ-ഹദദിന്റെ സേവകന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിലെ രാജാക്കന്മാർ കരുണയുള്ളവരാണെന്നു ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങൾ അരയിൽ ചാക്കുശീല ഉടുത്തും തലയിൽ കയറുചുറ്റിയും ഇസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ! ഒരുപക്ഷേ, അദ്ദേഹം അങ്ങയുടെ ജീവൻ രക്ഷിക്കുമായിരിക്കും.”
32 Шь-ау пус сачь ымпрежурул коапселор ши фуний ымпрежурул капулуй, с-ау дус ла ымпэратул луй Исраел ши ау зис: „Робул тэу Бен-Хадад а зис: ‘Ласэ-мэ ку вяцэ!’” Ахаб а рэспунс: „Май есте ынкэ ын вяцэ? Есте фрателе меу!”
അങ്ങനെ, അരയിൽ ചാക്കുശീലയുടുത്തും തലയിൽ കയറുചുറ്റിയും അവർ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്നു: “‘എന്റെ ജീവൻ രക്ഷിക്കണമേ,’ എന്ന് അവിടത്തെ ദാസൻ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നോ? അദ്ദേഹം എന്റെ സഹോദരൻതന്നെ,” എന്ന് ആഹാബ് രാജാവു മറുപടി നൽകി.
33 Оамений ачештя ау луат лукрул ачеста ка ун семн бун ши с-ау грэбит сэ-л я пе кувынт ши сэ зикэ: „Бен-Хадад есте фрателе тэу!” Ши ел а зис: „Дучеци-вэ ши адучеци-л!” Бен-Хадад а венит ла ел ши Ахаб л-а суит ын карул луй.
ആ ആളുകൾ ഇതൊരു ശുഭലക്ഷണമായി കരുതി; വേഗത്തിൽ അദ്ദേഹത്തിന്റെ വാക്കിന്റെ പൊരുൾ ഗ്രഹിച്ചു. “അതേ, അങ്ങയുടെ സഹോദരൻ ബെൻ-ഹദദ്!” എന്ന് അവരും മറുപടി പറഞ്ഞു. “പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരിക,” എന്ന് ആഹാബു കൽപ്പിച്ചു. ബെൻ-ഹദദ് എത്തിയപ്പോൾ രാജാവ് അദ്ദേഹത്തെ തന്റെ രഥത്തിൽ കയറ്റിയിരുത്തി.
34 Бен-Хадад й-а зис: „Ыць вой да ынапой четэциле пе каре ле-а луат татэл меу де ла татэл тэу ши-ць вей фаче улице ын Дамаск, кум фэкусе татэл меу ын Самария.” „Ши еу”, а рэспунс Ахаб, „ыць вой да друмул, фэкынд ун легэмынт.” А фэкут легэмынт ку ел ши й-а дат друмул.
ബെൻ-ഹദദ് വാഗ്ദാനംചെയ്തു: “എന്റെ പിതാവ് അങ്ങയുടെ പിതാവിൽനിന്ന് പിടിച്ചെടുത്ത നഗരങ്ങൾ ഞാൻ തിരികെ നൽകാം. എന്റെ പിതാവു ശമര്യയിൽ ചെയ്തതുപോലെ അങ്ങ് ദമസ്കോസിൽ കമ്പോളങ്ങൾ സ്ഥാപിക്കുക.” ആഹാബു പറഞ്ഞു: “ഒരു സന്ധിയുടെ അടിസ്ഥാനത്തിൽ ഞാൻ താങ്കളെ വിട്ടയയ്ക്കാം.” അങ്ങനെ, ആഹാബ് അദ്ദേഹവുമായി ഒരു സന്ധിയുണ്ടാക്കി അദ്ദേഹത്തെ മോചിപ്പിച്ചു.
35 Унул дин фиий пророчилор а зис товарэшулуй сэу, дупэ порунка Домнулуй: „Ловеште-мэ, те рог!” Дар омул ачела н-а врут сэ-л ловяскэ.
യഹോവയുടെ അരുളപ്പാടിനാൽ പ്രവാചകശിഷ്യന്മാരിൽ ഒരുവൻ മറ്റൊരു പ്രവാചകനോടു പറഞ്ഞു: “നിന്റെ ആയുധംകൊണ്ട് എന്നെ അടിക്കുക” പക്ഷേ, അയാൾ വിസമ്മതിച്ചു.
36 Атунч, ел й-а зис: „Пентру кэ н-ай аскултат де гласул Домнулуй, ятэ, кынд вей плека де ла мине, те ва оморы ун леу.” Ши, кынд а плекат де ла ел, л-а ынтылнит ун леу ши л-а оморыт.
അതുകൊണ്ട്, ആ പ്രവാചകൻ പറഞ്ഞു: “നീ യഹോവയുടെ കൽപ്പന അനുസരിക്കാഞ്ഞതിനാൽ, എന്നെവിട്ടു യാത്രയാകുന്ന സമയം ഒരു സിംഹം നിന്നെ കൊല്ലും.” ആ മനുഷ്യൻ പുറപ്പെടുമ്പോൾ ഒരു സിംഹം അയാളെ ആക്രമിച്ചു കൊന്നുകളഞ്ഞു.
37 А гэсит пе ун алт ом ши а зис: „Ловеште-мэ, те рог!” Омул ачела л-а ловит ши л-а рэнит.
അതിനുശേഷം, ആ പ്രവാചകൻ മറ്റൊരാളെക്കണ്ടു: “എന്നെ അടിക്കണേ!” എന്നപേക്ഷിച്ചു. അയാൾ അദ്ദേഹത്തെ അടിച്ചുമുറിവേൽപ്പിച്ചു.
38 Пророкул с-а дус ши с-а ашезат пе друмул ымпэратулуй ши с-а легат ла окь.
പിന്നെ, ആ പ്രവാചകൻ പോയി, തന്റെ തലപ്പാവ് കണ്ണിലേക്കിറക്കിക്കെട്ടി വേഷപ്രച്ഛന്നനായി വഴിയരികെ രാജാവിനെയുംകാത്തുനിന്നു.
39 Кынд а трекут ымпэратул, пророкул а стригат ши й-а зис: „Робул тэу ера ын мижлокул луптей ши ятэ кэ ун ом се апропие ши-мь адуче пе ун алт ом, зикынд: ‘Пэзеште пе омул ачеста; дакэ ва фуӂи, вяца та ва рэспунде пентру вяца луй сау вей плэти ун талант де арӂинт!’
രാജാവ് കടന്നുപോയപ്പോൾ പ്രവാചകൻ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “യജമാനനായ രാജാവേ, അടിയൻ യുദ്ധഭൂമിയിലേക്കു ചെന്നു; ഒരുവൻ ഒരു അടിമയെയുംകൂട്ടി അടിയന്റെ അടുത്തുവന്നു പറഞ്ഞു: ‘ഈ മനുഷ്യനെ സൂക്ഷിക്കുക; ഇയാളെ കാണാതെവന്നാൽ നിന്റെ ജീവൻ ഇവന്റെ ജീവനുപകരം നൽകേണ്ടതായിവരും. അല്ലാത്തപക്ഷം, നീ ഒരു താലന്തു വെള്ളി നൽകണം.’
40 Ши, пе кынд робул тэу фэчя кыте чева ынкоаче ши ынколо, омул с-а фэкут невэзут.” Ымпэратул луй Исраел й-а зис: „Ачаста ыць есте осында; ту ынсуць ай ростит-о.”
അടിയൻ മറ്റുകാര്യങ്ങൾക്കിടയിൽ ബദ്ധപ്പാടിലായിരിക്കുമ്പോൾ ആ മനുഷ്യൻ രക്ഷപ്പെട്ടു.” ഇസ്രായേൽരാജാവു പറഞ്ഞു: “നിന്റെ കാര്യത്തിലുള്ള വിധിയും അപ്രകാരമായിരിക്കും. നീ സ്വയം അതു പ്രഖ്യാപിച്ചിരിക്കുന്നു!”
41 Ындатэ, пророкул шь-а скос легэтура де ла окь, ши ымпэратул луй Исраел л-а куноскут кэ фэчя парте дин пророчь.
ഉടൻതന്നെ, ആ പ്രവാചകൻ തന്റെ കണ്ണിൽ കെട്ടിയിരുന്ന തലപ്പാവുനീക്കി, അദ്ദേഹം പ്രവാചകന്മാരിലൊരാൾ എന്ന് ഇസ്രായേൽരാജാവു തിരിച്ചറിഞ്ഞു.
42 Ел а зис атунч ымпэратулуй: „Аша ворбеште Домнул: ‘Пентру кэ ай лэсат сэ-ць скапе дин мынь омул пе каре-л сортисем нимичирий, вяца та ва рэспунде пентру вяца луй ши попорул тэу, пентру попорул луй.’”
പ്രവാചകൻ രാജാവിനോടു പറഞ്ഞു: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മരണത്തിനായി നിശ്ചയിച്ചിരുന്ന ഒരുവനെ നീ വിട്ടയച്ചു; അതിനാൽ, അവന്റെ ജീവനുപകരം നിന്റെ ജീവനും അവന്റെ ജനത്തിനു പകരം നിന്റെ ജനവും ആയിരിക്കും.’”
43 Ымпэратул луй Исраел с-а дус акасэ трист ши мыниос ши а ажунс ла Самария.
ഇതു കേട്ടമാത്രയിൽ ദുഃഖവും നീരസവും നിറഞ്ഞവനായി ഇസ്രായേൽരാജാവ് ശമര്യയിൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി.