< သုတ္တံကျမ်း 25 >

1 ယုဒ ရှင်ဘုရင် ဟေဇကိ လူ တို့ကူးရေး သော ရှောလမုန် မင်း၏ သုတ္တံ စကားဟူမူကား၊
യെഹൂദാരാജാവായ ഹിസ്കിയാവിന്റെ ആളുകൾ സമാഹരിച്ച ശലോമോന്റെ മറ്റുള്ള സുഭാഷിതങ്ങളാണിവ:
2 အမှု အရေးကို ဝှက်ထား ခြင်းသည် ဘုရား သခင်၏ ဘုန်း တော်နှင့် သင့်၏။ ရှင်ဘုရင် မူကား၊ အမှု အရေးကို စစ်ကြော ခြင်းအားဖြင့်ဂုဏ် အသရေတည်၏။
വസ്തുതകൾ നിഗൂഢതയിൽ സൂക്ഷിക്കുക എന്നതു ദൈവത്തിന്റെ മഹത്ത്വം; വസ്തുതകൾ അന്വേഷിച്ചു കണ്ടെത്തുക എന്നതു രാജാവിന്റെ മഹത്ത്വം.
3 မိုဃ်းကောင်းကင် သည် မြင့် ၏။ မြေကြီး သည် နက် ၏။ ရှင်ဘုရင် နှလုံး ကိုလည်း စစ် ၍မ သိနိုင်။
ആകാശത്തിന്റെ ഉന്നതിയും ഭൂമിയുടെ അഗാധതയും മനസ്സിലാക്കുക സാധ്യമല്ല, അതുപോലെ രാജാവിന്റെ മനസ്സ് അന്വേഷണാതീതമാണ്.
4 ငွေ ထဲက ချော် ကိုထုတ်ပယ် လျှင်၊ ပန်းတိမ် သမား နှင့် တော်သင့်သောဖလား ကို ရ လိမ့်မည်။
വെള്ളിയിൽനിന്ന് കീടം നീക്കംചെയ്യുക, അപ്പോൾ വെള്ളിപ്പണിക്കാർക്കു പാത്രം നിർമിക്കാൻ കഴിയുന്നു;
5 မ တရားသောသူတို့ ကို ရှင်ဘုရင် ထံ တော်မှ ပယ်ရှား လျှင် ၊ အာဏာ တော်သည် တရား အားဖြင့် တည် လိမ့်မည်။
രാജസദസ്സിൽനിന്ന് നീചരായ ഉദ്യോഗസ്ഥരെ നീക്കുക, അപ്പോൾ രാജസിംഹാസനം നീതിയിൽ സ്ഥാപിതമാകും.
6 ရှင်ဘုရင် ထံ တော်၌ ကိုယ်ကိုမ ချီးမြှောက် နှင့်။ လူကြီး နေရာ ၌ မ နေ နှင့်။
രാജസന്നിധിയിൽ നിങ്ങളെത്തന്നെ പുകഴ്ത്തരുത്, അവിടത്തെ ഉന്നതർക്കിടയിൽ ഒരു സ്ഥാനം അവകാശപ്പെടരുത്;
7 အကြောင်း မူကား၊ ဖူးမြင် ရသောမင်း ရှေ့ မှာ နှိမ် ခြင်းကိုခံရသည်ထက် ၊ ဤ အရပ်သို့ တက် ပါဟူသောစကား ကို သာ၍ကြားကောင်း ၏။
പ്രഭുക്കന്മാർക്കിടയിൽ അവഹേളിക്കപ്പെടുന്നതിനെക്കാൾ, “ഇവിടെ കയറിവരിക,” എന്നു രാജാവ് നിങ്ങളോടു കൽപ്പിക്കുന്നതാണ് നല്ലത്. നിങ്ങൾ ചില വസ്തുതകൾ കണ്ടു എന്ന കാരണത്താൽ
8 အလျင် အမြန်ရန် မ တွေ့နှင့်။ အိမ်နီးချင်း သည် သင့် ကို အရှက်ခွဲ ပြီးမှ ၊ သင်သည် အဘယ် သို့ပြု မည်နည်း။
തിടുക്കത്തിൽ കോടതിവ്യവഹാരത്തിനു കൊണ്ടുവരരുത്, നിങ്ങളുടെ അയൽവാസി നിങ്ങളെ അപമാനപ്പെടുത്തിയാൽ അവസാനം നിങ്ങൾ എന്തുചെയ്യും?
9 သင် သည် အိမ်နီးချင်း နှင့် ကိုယ် အမှု ကို ဆွေးနွှေး လော့။ ဝှက်ထား အပ်သောအမှုအရာကို သူတပါး အားထုတ် ၍မ ပြနှင့်။
അയൽവാസിയുമായി നിങ്ങൾക്കുള്ള തർക്കം ഉന്നയിക്കുന്നതിനിടയിൽ, മറ്റൊരാളുടെ രഹസ്യം ഒറ്റുകൊടുക്കരുത്,
10 ၁၀ သို့မဟုတ် ၊ သူသည် သင့် ကို အရှက် ခွဲသဖြင့် ၊ သင် ၏ ဂုဏ်အသရေသည် အစဉ် ဆုံးလိမ့်မည်။
അങ്ങനെയായാൽ അതു കേൾക്കുന്നയാൾ നിങ്ങളെ അപഹസിക്കും; അവർക്കു നിങ്ങളിലുണ്ടായ അവമതിപ്പ് അവസാനിക്കുകയുമില്ല.
11 ၁၁ လျောက်ပတ် သော စကား သည် ငွေ အပြောက်မှာ စီချယ် သော ရွှေ ရှောက်ချို သီးနှင့်တူ၏။
തക്കസമയത്തു നൽകുന്ന ഒരു വാക്ക് വെള്ളിത്താലത്തിലെ കനകമയമായ ആപ്പിൾപോലെയാണ്.
12 ၁၂ နားထောင် တတ်သောသူကို လျောက်ပတ် စွာ ဆုံးမ တတ်သောသူသည် ရွှေ နားတောင်း ကဲ့သို့၎င်း၊ ရွှေ စင်တန်ဆာ ကဲ့သို့ ၎င်း ဖြစ်၏။
ശ്രദ്ധിക്കുന്ന കാതിനു ജ്ഞാനിയുടെ ശാസന സ്വർണക്കമ്മലുകൾപോലെയും തങ്കത്തിൻ ആഭരണം പോലെയുമാണ്.
13 ၁၃ စပါး ရိတ်ရာကာလ ၌ မိုဃ်းပွင့် ကြောင့် ချမ်း သကဲ့သို့ ၊ သစ္စာ စောင့်သော တမန် သည် စေလွှတ် သောသူ ၌ ဖြစ်၍ ၊ သခင် စိတ် ကို ချမ်းဧ စေတတ်၏။
വിശ്വസ്ത സന്ദേശവാഹകർ തങ്ങളെ നിയോഗിക്കുന്നവർക്ക് കൊയ്ത്തുകാലത്തെ മഞ്ഞിന്റെ കുളിർമപോലെയാണ്; അവർ തങ്ങളുടെ യജമാനന്റെ ഹൃദയം ഉന്മേഷഭരിതമാക്കുന്നു.
14 ၁၄ ပေး မည်ဟု ဝါကြွား ၍ မ ပေးဘဲနေသောသူ သည် မိုဃ်း ရေမ ပါသော တိမ် နှင့် လေ ကဲ့သို့ဖြစ်၏။
താൻ നൽകാത്ത ദാനത്തെക്കുറിച്ച് വമ്പുപറയുന്നവർ മഴനൽകാത്ത മേഘവും കാറ്റുംപോലെയാണ്.
15 ၁၅ ကြာမြင့် စွာသည်းခံ လျှင် မင်း ကိုဖျောင်းဖျ နိုင်၏။ ချို သောစကား သည်လည်း အရိုး ကျိုး အောင်တတ်နိုင်၏။
ദീർഘക്ഷമയാൽ ഭരണാധികാരിയെപ്പോലും അനുനയിപ്പിക്കാൻ കഴിയും, മൃദുഭാഷണം അസ്ഥിയെപ്പോലും ഭേദിക്കും.
16 ၁၆ ပျားရည် ကိုတွေ့ သလော။ ဝ ရုံသာစား တော့။ အစား ကြူးလျှင် ရင်ပြည့်၍ အန် ရလိမ့်မည်။
നിങ്ങൾക്കു തേൻ ലഭിച്ചാൽ ആവശ്യത്തിനുമാത്രം ഭക്ഷിക്കുക— അമിതമായാൽ അത് ഛർദിച്ചുപോകും.
17 ၁၇ သင် ၏အိမ်နီးချင်း အိမ် ၌ ကြာမြင့် စွာ မ နေနှင့်။ နေလျှင် သူသည် သင့် ကိုငြီးငွေ့ ၍ မုန်း လိမ့်မည်။
വല്ലപ്പോഴുംമാത്രം നിങ്ങളുടെ അയൽവീട്ടിൽ പോകുക— കൂടെക്കൂടെയുള്ള സന്ദർശനം, അവർക്കു നിങ്ങളോടു വെറുപ്പുതോന്നിപ്പിക്കും.
18 ၁၈ အိမ်နီးချင်း တဘက် ၌ မ မှန်သောသက်သေ ကို ခံ သောသူ သည် ဒုတ် ၊ ထား ၊ သံချွန် နှင့်တူ၏။
തന്റെ അയൽവാസിക്കെതിരേ കള്ളസാക്ഷി പറയുന്നവർ ഗദയോ വാളോ കൂരമ്പോപോലെയാണ്.
19 ၁၉ အမှု ရောက်သောကာလ ၌ သစ္စာ ပျက်တတ်သောသူကို ယုံ လျှင် သွား ကျိုး ခြင်း၊ ခြေ ဆစ်ပြုတ် ခြင်းကို ခံရ၏။
ആപത്തുനാളുകളിൽ അവിശ്വസ്തരെ ആശ്രയിക്കരുത് പൊട്ടിയ പല്ലോ മുടന്തുള്ള കാലോ പോലെയാണത്.
20 ၂၀ စိတ် ညှိုးငယ် သောသူအား သီချင်း ဆို သောသူသည် ဆောင်း ကာလ ၌ အဝတ် ကို ချွတ် သောသူ၊ ယမ်း စိမ်းပေါ် မှာ ပုံးရည် ကို လောင်းသောသူနှင့်တူ၏။
വിഷാദിച്ചിരിക്കുന്നവർക്കുവേണ്ടി ആഹ്ലാദഗാനം ആലപിക്കുന്നത്, ശൈത്യകാലത്ത് വസ്ത്രം അപഹരിക്കുന്നവരെപ്പോലെയോ മുറിവിൽ വിന്നാഗിരി ഒഴിക്കുന്നതുപോലെയോ ആണ്.
21 ၂၁ သင် ၏ရန်သူ သည်မွတ်သိပ် လျှင် လုပ်ကျွေး လော့။ ရေငတ် လျှင် သောက်စရာဘို့ပေး လော့။
നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ കുടിക്കുന്നതിനു വെള്ളം നൽകുക.
22 ၂၂ ထိုသို့ ပြုလျှင် သူ ၏ခေါင်း ပေါ် ၌ မီးခဲ ကို ပုံ ထား ၍ ၊ ထာဝရဘုရား သည်လည်း၊ သင် ၌ ဆုချ တော်မူမည်။
ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണ്, അങ്ങനെയായാൽ യഹോവ നിങ്ങൾക്കു പ്രതിഫലംനൽകും.
23 ၂၃ မြောက် လေ သည် မိုဃ်း ရေကို ဆောင် တတ် သကဲ့သို့ ၊ ကုန်းတိုက် သောလျှာ သည် ဒေါသ မျက်နှာ ကို ဆောင်တတ်၏။
വടക്കൻകാറ്റ് അപ്രതീക്ഷിത മഴ കൊണ്ടുവരുന്നതുപോലെ കാപട്യമുള്ള നാവ് രോഷാകുലമായ നോട്ടം കൊണ്ടുവരുന്നു.
24 ၂၄ ရန်တွေ့ တတ်သောမိန်းမ နှင့် လူ များသော အိမ် ၌ နေသည်ထက် ၊ အိမ်မိုး ပေါ် ထောင့် ထဲမှာနေ သော် သာ၍ကောင်း ၏။
കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ, മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്.
25 ၂၅ ဝေး သောပြည် မှ ရောက်လာသောဝမ်းမြောက် စရာ သိတင်း စကားသည် ရေငတ် သောသူ ၌ ချမ်းဧ သောရေ ကဲ့သို့ဖြစ်၏။
ക്ഷീണിതമനസ്സിന് ശീതജലം ലഭിക്കുന്നതുപോലെയാണ് വിദൂരദേശത്തുനിന്നു സദ്വാർത്ത വരുന്നത്.
26 ၂၆ ဖြောင့်မတ် သောသူသည် မ တရားသောသူရှေ့ တွင် မှားယွင်း လျှင် ၊ နောက် သောရေကန် ၊ ပုပ် သောစမ်းရေ တွင်းနှင့်တူ၏။
ദുഷ്ടർക്കു വിധേയപ്പെടുന്ന നീതിനിഷ്ഠർ ചെളിനിറഞ്ഞ നീരുറവപോലെയോ മലീമസമായ കിണർപോലെയോ ആകുന്നു.
27 ၂၇ ပျားရည် ကို စား ကြူး လျှင် မ ကောင်း သကဲ့သို့ ၊ ကိုယ် ဂုဏ် သရေကို ရှာ လျှင် ဂုဏ် အသရေမရှိ။
അമിതമായി തേൻ ഭക്ഷിക്കുന്നത് നല്ലതല്ല, അതുപോലെ സ്വന്തം ബഹുമാനംമാത്രം അന്വേഷിക്കുന്നതും മാന്യമല്ല.
28 ၂၈ ကိုယ် စိတ် ကို မ ချုပ်တည်း နိုင်သောသူ သည် မြို့ရိုး ပျိုပျက် ၍ ဟင်းလင်းရှိသောမြို့ နှင့်တူ၏။
ആത്മനിയന്ത്രണമില്ലാത്ത മനുഷ്യർ മതിലുകൾ തകർന്നുകിടക്കുന്ന പട്ടണംപോലെയാണ്.

< သုတ္တံကျမ်း 25 >