< တောလည်ရာ 5 >

1 တဖန် ထာဝရဘုရား သည် မောရှေ အား မိန့် တော်မူသည်ကား၊
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 ငါ နေ သော တပ် ကို မ ညစ်ညူး စေခြင်းငှါ၊ ဣသရေလ အမျိုးသား တို့သည်၊ နူ သောသူ၊ ရိနာစွဲ သောသူ၊ အသေကောင် ထိ၍ မစင်ကြယ် သောသူယောက်ျား မိန်းမ အပေါင်း တို့ကို၊ တပ် ပြင် မှာ နေရာ ချထားရမည်အကြောင်း ဆင့်ဆို လော့ဟု၊
സകലകുഷ്ഠരോഗിയെയും സകലസ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽനിന്നു പുറത്താക്കുവാൻ യിസ്രായേൽമക്കളോടു കല്പിക്ക.
3
ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാൻ അവരുടെ മദ്ധ്യേ വസിക്കയാൽ അവർ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.
4 မောရှေ အား မိန့် တော်မူသည်အတိုင်း ၊ ဣသရေလ အမျိုးသား တို့သည် ပြု ကြ၏။
യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു അവരെ പാളയത്തിൽനിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ ചെയ്തു.
5 တဖန် မောရှေ အား ထာဝရဘုရား က၊ သင်သည် ဣသရေလ အမျိုးသား တို့အား ဆင့်ဆို ရမည်မှာ၊
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
6 လူ ပြုတတ်သော ဒုစရိုက် ကိုပြု ၍၊ ထာဝရဘုရား ကို ပြစ်မှား သဖြင့် အပြစ် ရောက်သော ယောက်ျား မိန်းမ သည်၊
നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ ചെയ്ത പാപം
7 ထို အပြစ် ကို ဘော်ပြ ၍ တောင်းပန်ရမည်။ ပြစ်မှား သောအတွက်၊ ငါးစုတစု ကိုထပ်၍ ပြစ်မှား ခံသောသူ အား ပေး ရမည်။
അവർ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങൾ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.
8 ထိုအပြစ်အတွက် ပေးသောဥစ္စာကိုခံထိုက်သော အမျိုးသား ချင်းမ ရှိလျှင် ၊ ယဇ်ပုရောဟိတ် အဘို့ ထာဝရဘုရား အား ပူဇော် ရမည်။ ထိုမှတပါး၊ အပြစ် ဖြေစေခြင်းငှါ၊ အပြစ် ဖြေရာယဇ်ဘို့၊ သိုး တကောင်ကို ပူဇော်ရမည်။
എന്നാൽ അകൃത്യത്തിന്നു പ്രതിശാന്തി വാങ്ങുവാൻ അവന്നു ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിന്നുള്ള പ്രതിശാന്തി യഹോവെക്കു കൊടുക്കുന്നതു പുരോഹിതന്നു ഇരിക്കേണം; അതുകൂടാതെ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കേണം.
9 ယဇ်ပုရောဟိတ် အား ဣသရေလ အမျိုးသား ပူဇော်၍ သန့်ရှင်း သောအရာရှိသမျှ တို့သည်၊ ယဇ်ပုရောဟိတ် ၏ဥစ္စာ ဖြစ် ရမည်။
യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദർച്ചയായതൊക്കെയും അവന്നു ഇരിക്കേണം.
10 ၁၀ လူ တိုင်းသန့်ရှင်း စေ၍ ယဇ်ပုရောဟိတ် အား လှူ သမျှတို့သည်လည်း၊ ယဇ်ပုရောဟိတ် ၏ ဥစ္စာဖြစ် ရမည်ဟု မိန့် တော်မူ၏။
ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കൾ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.
11 ၁၁ တဖန် မောရှေ အား ထာဝရဘုရား က၊ သင်သည် ဣသရေလ အမျိုးသား တို့အား ဆင့်ဆို ရမည်မှာ၊
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു.
12 ၁၂ လင်ရှိသောမိန်းမ သည် အခြားတပါးသော ယောက်ျား နှင့် မှားယွင်း ၍ လင် ကို ပြစ်မှား လျှင် ၎င်း ၊ မှားယွင်း စဉ်တွင်သူတပါးမ တွေ့ မိ၊ သက်သေ မ ရှိ၊ သီလပျက် သော်လည်း ၊ ထိုအမှုကိုဝှက် ထား၍ လင် မသိ လျှင်၎င်း၊
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,
13 ၁၃
ഒരുത്തൻ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭർത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവൾ അശുദ്ധയാകയും അവൾക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും
14 ၁၄ သီလ ပျက်သည်ဖြစ်စေ၊ မပျက်သည်ဖြစ်စေ၊ လင်သည် မယား ကိုမ ယုံလျှင် ၎င်း၊
അവൾ ക്രിയയിൽ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയായിരിക്കയും ചെയ്താൽ, അല്ലെങ്കിൽ ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയല്ലാതിരിക്കയും ചെയ്താൽ
15 ၁၅ ထိုမိန်းမ ပြုရသော ပူဇော်သက္ကာ ဘို့မုယော မုန့်တဩမဲ ပါလျက်၊ သူ့ကိုယဇ်ပုရောဟိတ် ထံသို့ ခေါ် သွားရမည်။ မုန့်ညက်ပေါ်မှာ ဆီ ကိုမ လောင်း ရ။ လောဗန် ကိုမ တင် ရ။ မယားကိုမ ယုံခြင်းပူဇော်သက္ကာ ၊ အပြစ် ကိုဖေါ် တင်ရာပူဇော်သက္ကာ ဖြစ်၏။
ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലേണം; അവൾക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേൽ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.
16 ၁၆ ယဇ်ပုရောဟိတ် သည်၊ ထိုပူဇော်သက္ကာကို ယူ ၍ ထာဝရဘုရား ရှေ့ တော်၌ ထား ရမည်။
പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം.
17 ၁၇ ယဇ်ပုရောဟိတ် သည် သန့်ရှင်း သော ရေ ကို မြေ အိုး ၌ လောင်း ပြီးလျှင် ၊ တဲ တော်၌ရှိသောမြေမှုန့် ကို ယူ ၍ ရေ ထဲမှာ ထည့် ရမည်။
പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കേണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തിൽ ഇടേണം.
18 ၁၈ ထိုမိန်းမ ကို ထာဝရဘုရား ရှေ့ တော်မှာထား ပြီးလျှင် ၊ ခေါင်း ၌ အချည်းစည်း ရှိစေ၍၊ မယားကိုမ ယုံခြင်းပူဇော်သက္ကာ တည်းဟူသော သတိပေး ရာပူဇော်သက္ကာကို မိန်းမ လက် ၌ ထည့် ရမည်။ ကျိန် ခြင်းဘေးကိုဖြစ်စေသော ရေ ခါး ကို၊ ယဇ်ပုရောဟိတ် ကိုယ်တိုင်ကိုင် ရမည်။
പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വെക്കേണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.
19 ၁၉ ထိုအခါ ယဇ်ပုရောဟိတ် သည်၊ ထိုမိန်းမ ကို အကျိန် တိုက်လျက်၊ သင်သည် ကိုယ် ခင်ပွန်း မှတပါး အခြားသောယောက်ျား နှင့် မှားယွင်း ခြင်း၊ ညစ်ညူး ခြင်းမ ရှိလျှင် ၊ ကျိန် ခြင်းဘေးကိုဖြစ်စေသော၊ ဤရေ ခါး နှင့် ကင်းလွတ် စေသတည်း။
പുരോഹിതൻ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതു: ആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.
20 ၂၀ ကိုယ် ခင်ပွန်း မှတပါး အခြားသော ယောက်ျား နှင့် မှားယွင်း ၍ ညစ်ညူး ခြင်းရှိလျှင် ၊
എന്നാൽ നിനക്കു ഭർത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കിൽ -
21 ၂၁ ထာဝရဘုရား သည်၊ သင် ၏ပေါင် ကို ပိန် စေ၍ ဝမ်း ကိုလည်း ရောင် စေသဖြင့်၊ သင့် ကိုကျိန် အပ်သောသူ၊ အထိမ်းအမှတ်ပြု၍ လူ များကျိန်ဆို ခြင်းကို ခံရသောသူဖြစ် စေခြင်းငှါစီရင်တော်မူစေသတည်း။
അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടു: യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീർപ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും പ്രാക്കും ആക്കി തീർക്കട്ടെ.
22 ၂၂ ကျိန် ခြင်းဘေး ဖြစ်စေသော ဤ ရေ သည်သင် ၏ ဝမ်း ထဲသို့ ဝင် ၍ ဝမ်း ရောင် ခြင်း၊ ပေါင် ပိန် ခြင်းကိုဖြစ်စေ သတည်းဟု ယဇ်ပုရောဟိတ် သည် ကျိန် ခြင်းအကျိန် တိုက် လျှင် ၊ မိန်းမ က၊ အာမင် ၊ အာမင် ဟု ဝန်ခံ ရမည်။
ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്നു നിന്റെ ഉദരം വീർപ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീ: ആമേൻ, ആമേൻ എന്നു പറയേണം.
23 ၂၃ ယဇ်ပုရောဟိတ် သည်လည်း၊ ထို အကျိန် တို့ကို ရေးမှတ် ၍ ၊ တဖန် ရေ ခါး နှင့်ချေ ပြီးမှ ၊
പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കേണം.
24 ၂၄ ကျိန် ခြင်းဘေးဖြစ်စေသောရေ ခါး ကို မိန်းမ အား တိုက် ရမည်။ ထိုရေ သည် မိန်းမ ထဲသို့ ဝင် ၍ ခါး လိမ့်မည်။
അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും;
25 ၂၅ ထိုအခါ ယဇ်ပုရောဟိတ် သည်၊ မယားကို မ ယုံ ခြင်းပူဇော်သက္ကာကို မိန်းမ လက် မှ ယူ ၍ ၊ ထာဝရဘုရား ရှေ့ တော်၌ ချီ လွှဲလျက် ယဇ်ပလ္လင် ပေါ်မှာ ဆက် ပြီးလျှင်၊
പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അർപ്പിക്കേണം.
26 ၂၆ မုန့်ညက်တလက်ဆွန်း တည်းဟူသောပူဇော်သက္ကာ အတွက်အတာ ကို ယဇ်ပလ္လင် ပေါ်မှာ မီး ရှို့၍ ၊ ထိုနောက် အကျိန်ရေ ကို မိန်းမ သောက် စေရမည်။
പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്തു യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.
27 ၂၇ ထိုမိန်းမသည် လင် ကိုပြစ်မှား ၍ ညစ်ညူး ခြင်း ရှိလျှင် ၊ ကျိန်ခြင်းဘေးဖြစ်စေသော ရေ ကိုသောက် ပြီးမှ ၊ သူ့ အထဲ၌ ရေ ဝင် ၍ ခါး သဖြင့် ၊ ဝမ်း ရောင် ခြင်း၊ ပေါင် ပိန် ခြင်းသို့ရောက်၍ ထိုမိန်းမ သည် မိမိ အမျိုး ၌ ကျိန် အပ် သောသူဖြစ် လိမ့်မည်။
അവൾ അശുദ്ധയായി തന്റെ ഭർത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
28 ၂၈ သို့မဟုတ် ထိုမိန်းမ သည် မ ညစ်ညူး ၊ စင်ကြယ် ခြင်းရှိလျှင် ၊ ဘေးနှင့်လွတ် ၍ ပဋိသန္ဓေ ယူသော အခွင့် ရှိလိမ့်မည်။
എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും.
29 ၂၉ ဤရွေ့ကား ၊ မိန်းမ သည် ကိုယ် ခင်ပွန်း မှတပါး အခြားသော ယောက်ျားနှင့် မှားယွင်း ၍ ညစ်ညူး ခြင်း ရှိသော်၎င်း၊
ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
30 ၃၀ ယောက်ျား သည် မယားကို မ ယုံသောသဘော စွဲလမ်းသော်၎င်း၊ စောင့်ရသောတရား ပေတည်း။ ယောက်ျားသည် မယား ကိုမ ယုံ၊ ထာဝရဘုရား ရှေ့ တော်၌ ထား သောအခါ ၊ ယဇ်ပုရောဟိတ် သည် ဤ တရား အတိုင်း စီရင် သဖြင့်၊
ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവൻ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം.
31 ၃၁ ယောက်ျား သည် အပြစ် နှင့် ကင်းလွတ် ၍ မိန်းမ သည် မိမိ အပြစ် ကိုခံရ မည်ဟု မိန့်တော်မူ၏။
എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.

< တောလည်ရာ 5 >