< ဝတ်ပြုရာ 11 >

1 တဖန် ထာဝရဘုရား သည် မောရှေ နှင့် အာရုန် တို့ကို ခေါ်တော်မူ၍၊
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
2 သင်တို့သည် ဣသရေလ အမျိုးသား တို့အား ဆင့်ဆို ရမည်မှာ ၊ မြေကြီး ပေါ် မှာရှိသော သား တကာ တို့ တွင်၊
“ഇസ്രായേല്യരോടു പറയുക: കരയിൽ ജീവിക്കുന്ന എല്ലാ മൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
3 ခွါ ကွဲပြား ၍ စားမြုံ့ပြန် သော သား များကို သင်တို့သည် စား ရသောအခွင့်ရှိ၏။
കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.
4 သို့သော်လည်း ၊ စားမြုံ့ပြန် သောသား၊ ခွါ ကွဲပြား သော သားတို့တွင် မ စား ရသောသားဟူမူကား ၊ ကုလားအုပ် သည် စားမြုံ့ပြန် သော်လည်း ခွါ မ ကွဲပြား သောကြောင့် သင် တို့၌ မ စင်ကြယ်။
“‘ഒന്നുകിൽ അയവിറക്കുന്നവയോ അല്ലെങ്കിൽ കുളമ്പു പിളർന്നവയോ ആയിരിക്കാം ചില മൃഗങ്ങൾ. അവ നിങ്ങൾ ഭക്ഷിക്കരുത്. ഒട്ടകം അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
5 ရှာဖန် သည် စားမြုံ့ပြန် သော်လည်း ၊ ခွါ မ ကွဲပြား သောကြောင့် သင် တို့၌ မ စင်ကြယ်။
കുഴിമുയൽ അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അത് നിങ്ങൾക്ക് അശുദ്ധമാണ്.
6 အာရနဘက် သည် စားမြုံ့ပြန် သော်လည်း ခွါ မ ကွဲပြား သောကြောင့် သင် တို့၌ မ စင်ကြယ်။
മുയൽ അയവിറക്കുന്നെങ്കിലും, കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
7 ဝက် သည် ခွါ ကွဲပြား သော်လည်း ၊ စားမြုံ့ မ ပြန် သောကြောင့် သင် တို့၌ မ စင်ကြယ်။
പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
8 ထိုသို့သော တိရစ္ဆာန်အသား ကို မ စား ရ။ အသေ ကောင်ကိုလည်း မ ထိ ရ။ မ စင်ကြယ်ဟု သင် တို့မှတ်ရကြမည်။
നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.
9 ပင်လယ် ရေ ၊ မြစ် ရေ အစရှိသော ရေ ၌ နေသော တိရစ္ဆာန်တကာ တို့တွင် ၊ အယပ် နှင့် အကြေး ရှိသော တိရစ္ဆာန်ကိုသာစား ရမည်။
“‘കടൽവെള്ളത്തിലും പുഴയിലും ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
10 ၁၀ အယပ် နှင့် အကြေး မ ရှိ၊ ပင်လယ် ရေ၊ မြစ် ရေအစရှိသော ရေ ၌ လှုပ်ရှား လျက် အသက် ရှင်လျက် နေသောတိရစ္ဆာန် ရှိသမျှ တို့သည် သင် တို့၌ ရွံရှာ ဘွယ် ဖြစ်ရကြမည်။
എന്നാൽ കടലുകളിലും പുഴകളിലും കൂട്ടമായി ചരിക്കുന്നവയിലും വെള്ളത്തിൽ ജീവിക്കുന്ന മറ്റു ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തവ നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
11 ၁၁ အယပ် အကြေး နှင့် မပြည့်စုံသော ရေတိရစ္ဆာန်အသား ကို သင်တို့သည် မ စား ရ။
അവ നിങ്ങൾക്ക് അറപ്പായിരിക്കണം. അവയുടെ മാംസം ഭക്ഷിക്കരുത്, അവയുടെ പിണം നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
12 ၁၂ သူ တို့ အသေ ကောင်ကိုလည်း ရွံ့ရှာ ရကြမည်။
വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്.
13 ၁၃ သင်တို့သည် ရွံ့ရှာ ဘွယ်မှတ်၍ မ စား ရသောငှက် မျိုးဟူမူကား ၊ ရွှေလင်းတ ၊ ပင်လယ် လင်းတ၊ လင်းယုန်၊
“‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്
14 ၁၄ ဒါဟ ၊ စွန် မျိုး၊
ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്,
15 ၁၅ ကျီး မျိုး ရှိသမျှ၊
എല്ലാ ഇനത്തിലുംപെട്ട കാക്ക,
16 ၁၆ ကုလားအုပ်ငှက် ၊ ငှက်ဆိုး ၊ ဥဗျိုင်း ၊ သိမ်း မျိုး၊
ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ,
17 ၁၇ ဇီးကွက် ၊ ကြိုးကြာ ၊ ဣဗိတ်၊
നത്ത്, നീർക്കാക്ക, കൂമൻ,
18 ၁၈ ငှက်ကျား ၊ ဝံပို ၊ ဝံလို၊
മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ,
19 ၁၉ တောငန်း ၊ ဒုံးစပ် မျိုး ၊ ဒုံးကုလား ၊ လင်းနို့ မှစ၍၊
പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
20 ၂၀ အတောင် ရှိလျက် ခြေလေး ချောင်းနှင့် တွား တတ်သော တိရစ္ဆာန်မျိုးရှိသမျှ တို့သည် သင် တို့၌ ရွံရှာ ဘွယ်ဖြစ်ရကြမည်။
“‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്.
21 ၂၁ သို့ရာတွင် အတောင် ရှိလျက် ခြေလေး ချောင်းနှင့် တွား တတ်၍၊ မြေ ပေါ် မှာ ခုန် စရာဘို့ အခြားခြေ ထက် ရှည်သော ခြေထောက် ရှိသောတိရစ္ဆာန်တို့တွင်၊
നാലുകാലിൽ നടക്കുന്നെങ്കിലും നിലത്തു ചാടിനടക്കേണ്ടതിനു കാലുകളിൽ സന്ധിബന്ധമുള്ളതും ചിറകുള്ളതുമായ പ്രാണികളെ നിങ്ങൾക്കു ഭക്ഷിക്കാം.
22 ၂၂ အာရာဘ ကျိုင်းမျိုး ၊ သလောင် ကျိုင်းမျိုး ၊ ခရဂလ ကျိုင်းမျိုး ၊ ခါဂပ် ကျိုင်းမျိုး ကို စား ရမည်။
ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം.
23 ၂၃ အတောင် ရှိ၍ ခြေ လေး ချောင်းနှင့် တွား တတ်သော အခြားတိရစ္ဆာန်တို့သည် သင် တို့၌ ရွံရှာ ဘွယ် ဖြစ်ရကြမည်။
എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്.
24 ၂၄ ထို တိရစ္ဆာန်အားဖြင့် သင်တို့စင်ကြယ် ခြင်း ပျက်တတ်၏။ သူ တို့အသေ ကောင်ကို ထိ သောသူသည်၊ ညဦး တိုင်အောင် မ စင်ကြယ်။
“‘ഇവയാൽ നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കും; അവയുടെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
25 ၂၅ ထိုအသေ ကောင်ကို ဆောင် သွားသောသူသည် မိမိ အဝတ် ကိုလျှော် ရမည်။ ညဦး တိုင်အောင် လည်း မ စင်ကြယ်။
അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
26 ၂၆ ခွါ မ ကွဲပြား သော တိရစ္ဆာန်၊ စားမြုံ့ မ ပြန် သော တိရစ္ဆာန် ရှိသမျှ တို့သည် သင် တို့၌ မ စင်ကြယ်။ သူ တို့ အသေကောင်ကို ထိ သမျှ သောသူတို့ သည် မ စင်ကြယ်ကြ။
“‘കുളമ്പു പിരിഞ്ഞ് പൂർണമായി പിളരാത്തതും അയവിറക്കാത്തതുമായ മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം തൊടുന്നവർ അശുദ്ധരായിരിക്കും.
27 ၂၇ ခွါမရှိသောသားအမျိုးမျိုးတို့သည် သင် တို့၌ မ စင်ကြယ်ကြ။ သူ တို့အသေ ကောင်ကို ထိ သောသူသည် ညဦး တိုင်အောင် မ စင်ကြယ်။
നാലുകാലിൽ നടക്കുന്ന ജീവികളിൽ ഉള്ളങ്കാൽ പതിച്ചു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
28 ၂၈ သူ တို့ အသေ ကောင်ကို ဆောင် သွားသောသူသည် မိမိ အဝတ် ကို လျော် ရမည်။ ညဦး တိုင်အောင် လည်း မ စင်ကြယ်။
അവയുടെ പിണം എടുക്കുന്നവർ തങ്ങളുടെ വസ്ത്രം അലക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ഈ മൃഗങ്ങൾ നിങ്ങൾക്ക് നിഷിദ്ധമാണ്.
29 ၂၉ မြေ ပေါ် မှာ တွား တတ်သော တိရစ္ဆာန်တို့တွင် ပွေး ၊ ကြွက် ၊ အိမ်မျှောင် မျိုး၊
“‘നിലത്തു സഞ്ചരിക്കുന്ന ജന്തുക്കളിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്: പെരുച്ചാഴി, എലി, എല്ലാ ഇനത്തിലുംപെട്ട ഉടുമ്പ്,
30 ၃၀ တောက်တဲ့ ၊ မြွေပါ ၊ သင်းချော၊ ပုတတ်၊ ပုတ်သင် တို့သည် သင်တို့၌ မစင်ကြယ်ကြ။
അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരപ്പൻ
31 ၃၁ သူ တို့အသေကောင်ကို ထိ သောသူသည် ညဦး တိုင်အောင် မ စင်ကြယ်။
നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
32 ၃၂ ထိုအသေကောင်သည် သစ်ခွက် ၊ အဝတ် ၊ အရေ ၊ အမွှေး၊ အိတ် အစရှိသော အသုံး အဆောင်တစုံ တခု ပေါ် သို့ကျ လျှင် ထိုအသုံးအဆောင်မ စင်ကြယ်။ ရေ ၌ နှစ်ရမည်။ ညဦး တိုင်အောင် လည်း မ စင်ကြယ်။ ထိုနောက် စင်ကြယ် လိမ့်မည်။
അവയിലൊന്നു ചത്ത് എന്തിന്മേലെങ്കിലും വീണാൽ, ആ സാധനത്തിന്റെ ഉപയോഗമെന്തായാലും, അതു മരമോ വസ്ത്രമോ തുകലോ ചാക്കുശീലയോകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും അശുദ്ധമായിരിക്കും. അതു വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കും, പിന്നെ അതു ശുദ്ധമാകും.
33 ၃၃ မြေ ခွက် တစုံ တခုပေါ်သို့ အသေကောင်ကျ လျှင် ထိုမြေခွက် မ စင်ကြယ်သောကြောင့် ခွဲ ရမည်။
അവയിലൊന്ന് ഒരു മൺപാത്രത്തിൽ വീണാൽ അതിലുള്ളതെല്ലാം അശുദ്ധമായിരിക്കും, നിങ്ങൾ ആ പാത്രം ഉടച്ചുകളയണം.
34 ၃၄ ထိုမြေခွက်ရေသည်၊ စားစရာအမဲသားပေါ်သို့ ကျလျှင်၊ အမဲသားမစင်ကြယ်။ ထိုမြေခွက်၌ သောက် စရာရေ လည်း မ စင်ကြယ်။
ഭക്ഷിക്കാൻ അനുവാദമുള്ള ഏതെങ്കിലും ആഹാരത്തിൽ അങ്ങനെയുള്ള പാത്രത്തിലെ വെള്ളം വീണാൽ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമാകും.
35 ၃၅ အကြင်အရာအပေါ်၌ ထိုအသေ ကောင်ကျ ၏။ ထိုအရာသည် မီးဖို ဖြစ်စေ ၊ ခုံလောက် ဖြစ်စေ၊ မ စင်ကြယ်ရာသို့ ရောက်၍ သင် တို့၌ မ စင်ကြယ်သောကြောင့် ဖြိုဖျက် ရမည်။
അവയിലൊന്നിന്റെ പിണം എന്തിലെങ്കിലും വീണാൽ വീഴുന്നതെന്തായാലും അത് അശുദ്ധമാകും. അത് അടുപ്പായാലും പാചകപാത്രമായാലും ഉടച്ചുകളയണം. അവ അശുദ്ധമാണ്, അവയെ അശുദ്ധമായി പരിഗണിക്കണം.
36 ၃၆ သို့ရာတွင် ရေ စုဝေး ရာ စမ်း ရေတွင်း၊ တူးသော ရေတွင်း သည် မ စင်ကြယ်ရာသို့ မရောက်။ အသေ ကောင်ကို ထိမိ သော အရာသာ မ စင်ကြယ်ရာသို့ရောက်၏။
എന്നാൽ ഒരു ഉറവയോ ഒരു ജലസംഭരണിയോ ശുദ്ധമായിരിക്കും; ഈ പിണങ്ങളിലൊന്നു സ്പർശിക്കുന്ന വ്യക്തി അശുദ്ധനാണ്.
37 ၃၇ ကြဲစရာ မျိုးစေ့ အပေါ် ၌ ထိုအသေ ကောင်ကျ လျှင် ၊ မျိုးစေ့သည် မ စင်ကြယ်ရာသို့မရောက်။
നടാനുള്ള വിത്തിൽ ഒരു പിണം വീണാൽ. അത് ശുദ്ധമായിത്തന്നെയിരിക്കും.
38 ၃၈ ရေ ၌စိမ်ထားပြီးသော မျိုးစေ့ အပေါ် ၌ ထိုအသေ ကောင်ကျ လျှင် ၊ မျိုးစေ့သည် သင် တို့၌ မ စင်ကြယ်။
എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചുകഴിഞ്ഞിട്ടു പിണം അതിന്മേൽ വീണാൽ അതു നിങ്ങൾക്ക് അശുദ്ധമാണ്.
39 ၃၉ သင် တို့စား အပ်သော တိရစ္ဆာန် သေ လျှင် ၊ အသေ ကောင်ကို ထိမိ သောသူသည် ညဦး တိုင်အောင် မ စင်ကြယ်။
“‘നിങ്ങൾക്കു ഭക്ഷിക്കാൻ അനുവാദമുള്ള ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
40 ၄၀ ထိုအသေ ကောင်ကို စား သောသူသည်၊ မိမိ အဝတ် ကို လျှော် ရမည်။ ညဦး တိုင်အောင် မ စင်ကြယ်။ ထိုအသေ ကောင်ကို ဆောင် သွားသောသူသည်လည်း မိမိ အဝတ် ကို လျှော် ရမည်။ ညဦး တိုင်အောင် မ စင်ကြယ်။
ആ പിണത്തിൽനിന്ന് ഭക്ഷിക്കുന്നവർ തങ്ങളുടെ വസ്ത്രം കഴുകണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആരെങ്കിലും ആ പിണം എടുത്താൽ അയാൾ തന്റെ വസ്ത്രം കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധമായിരിക്കും.
41 ၄၁ မြေ ပေါ် မှာ တွား တတ်သော တိရစ္ဆာန် ရှိသမျှ တို့သည် ရွံရှာ ဘွယ်ဖြစ်၍သင်တို့မ စား ရ။
“‘നിലത്ത് ഇഴയുന്ന എല്ലാ പ്രാണികളും നിങ്ങൾക്കു നിഷിദ്ധമാണ്; അതു ഭക്ഷിക്കരുത്.
42 ၄၂ ခြေမရှိ၊ ဝမ်း ဖြင့် သွား သည်ဖြစ်စေ၊ ခြေလေး ချောင်းဖြင့် သွား သည်ဖြစ်စေ၊ ခြေလေးချောင်းမက များ သော ခြေ ဖြင့်သွားသည်ဖြစ်စေ၊ မြေ ပေါ် တွား တတ်သော တိရစ္ဆာန် တစုံ တခုကို မျှ မ စား ရ။ ရွံရှာ ဘွယ် ဖြစ်၏။
ഉരസ്സുകൊണ്ടോ നാലുകാലുകൊണ്ടോ കൂടുതൽ കാലുകൾകൊണ്ടോ നിലത്തു ചരിക്കുന്ന ഒരു പ്രാണിയെയും നിങ്ങൾ തിന്നരുത്; അവ നിങ്ങൾക്കു നിഷിദ്ധം.
43 ၄၃ တွား တတ်သော တိရစ္ဆာန် တစုံ တခုအားဖြင့် သင် တို့သည် ကိုယ် ကို ရွံ့ရှာ ဘွယ် မ ဖြစ်စေရ။ ထိုသို့ အားဖြင့် ကိုယ်ညစ်ညူး အောင် ကိုယ်၌မ စင်ကြယ်သည်ကို မ ပြုရ။
ഇങ്ങനെയുള്ള ഏതെങ്കിലും ഇഴജാതിമൂലം നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. അവ മുഖാന്തിരമോ അവയാലോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
44 ၄၄ ငါ သည် သင် တို့ဘုရား သခင်ထာဝရဘုရား ဖြစ်၏။ ငါ သည် သန့်ရှင်း သောကြောင့် ၊ သင်တို့သည်လည်း ကိုယ့်ကိုကိုယ် သန့်ရှင်း စေ၍ သန့်ရှင်း ခြင်းရှိ ရကြမည်။ မြေ ပေါ် မှာ တွား တတ်သော တိရစ္ဆာန် တစုံ တခုအားဖြင့် မျှ သင် တို့သည် ကိုယ် ကိုကိုယ်မ ညစ်ညူး စေရကြ။
ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
45 ၄၅ ငါ သည် သင်တို့၏ ဘုရား သခင်ဖြစ်ခြင်းငှါ ၊ သင် တို့ကို အဲဂုတ္တု ပြည် မှ ကယ် နုတ်သော ထာဝရဘုရား ဖြစ်၏။ ငါ သည် သန့်ရှင်း သောကြောင့် ၊ သင်တို့သည်သန့်ရှင်း ခြင်းရှိ ရကြမည်။
നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.
46 ၄၆ ဤရွေ့ကား ၊ စင်ကြယ် ၊ မစင်ကြယ် ၊ စား အပ်၊ မ စား အပ်သောတိရစ္ဆာန် တို့ကိုပိုင်းခြား စေခြင်းငှါ၊ သား ၊ ငှက် ၊ ရေ ၌သွား ၍အသက်ရှင် သောတိရစ္ဆာန် ၊ မြေ ပေါ်မှာ တွား တတ်သောတိရစ္ဆာန် ရှိသမျှ နှင့်ဆိုင်သောတရား ဖြစ်သတည်းဟု မိန့်တော်မူ၏။
“‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു.
47 ၄၇
നിങ്ങൾക്ക് ശുദ്ധവും അശുദ്ധവുംതമ്മിലും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുമായ ജീവികൾതമ്മിലും തരംതിരിവുണ്ടായിരിക്കണം.’”

< ဝတ်ပြုရာ 11 >