< ကမ္ဘာဦး 47 >
1 ၁ ထိုစကားအတိုင်း ယောသပ် သည် ဖါရော မင်းထံ သို့သွား ၍ ၊ ကျွန်တော် အဘ နှင့် အစ်ကို တို့သည် သိုး နွား၊ ဥစ္စာရှိသမျှ ကို ဆောင်လျက် ခါနာန် ပြည် ကရောက် လာ၍ ၊ ဂေါရှင် ပြည် ၌ ရှိကြပါသည်ဟု လျှောက် သဖြင့်၊
൧അങ്ങനെ യോസേഫ് ചെന്ന്: “എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ള സകലവും കനാൻദേശത്തുനിന്നു വന്നു; അവർ ഇപ്പോൾ ഗോശെൻദേശത്ത് ഇരിക്കുന്നു” എന്നു ഫറവോനെ ബോധിപ്പിച്ചു.
2 ၂ အစ်ကို စု ထဲက ရွေး ၍ ငါး ယောက်တို့ကို အထံ တော်သို့သွင်း လေ၏။
൨പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.
3 ၃ ဖာရော မင်းကလည်း ၊ သင် တို့သည် အဘယ်သို့ လုပ်ဆောင် လေ့ရှိကြသနည်းဟုမေး လျှင်၊ သူတို့က၊ ကိုယ်တော် ကျွန် တို့သည် ဘိုးဘေး နှင့်တကွ သိုး ထိန်း ဖြစ်ကြပါ၏ဟူ၍၎င်း၊
൩അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോട്: “നിങ്ങളുടെ തൊഴിൽ എന്ത്” എന്നു ചോദിച്ചതിന് അവർ ഫറവോനോട്: “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു” എന്നു പറഞ്ഞു.
4 ၄ ခါနာန် ပြည် ၌ အလွန် အစာခေါင်းပါး ၍ သိုး နွား ကျက်စား ရာမ ရှိသောကြောင့် ၊ ကိုယ်တော် ကျွန် တို့သည် ပြည် တော်၌ တည်းခို ခြင်းငှါ လာ ကြပါ၏။ သို့ဖြစ်၍ ကိုယ်တော် ကျွန် တို့သည် ဂေါရှင် ပြည် ၌ နေ ရမည် အကြောင်းအခွင့်ပေးတော်မူပါဟူ၍၎င်း လျှောက် ကြ၏။
൪“ദേശത്തു പാർക്കുവാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചിലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ” എന്നും അവർ ഫറവോനോട് പറഞ്ഞു.
5 ၅ ဖါရော မင်းကလည်း ၊ သင် ၏အဘ နှင့် အစ်ကို တို့ သည် သင့် ထံ သို့ရောက် လာကြသည်ဖြစ်၍၊
൫ഫറവോൻ യോസേഫിനോട്: “നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.
6 ၆ အဲဂုတ္တု ပြည် သည် သင့် ရှေ့ မှာ ရှိ၏။ သင် ၏ အဘ နှင့် သင် ၏အစ်ကို တို့ကို အကောင်း ဆုံးသော အရပ် ဂေါရှင် ပြည် ၌ နေရာ ချလော့။ သူ တို့တွင် အစွမ်း သတ္တိ ရှိသောသူ အချို့တို့ကို တွေ့ လျှင် ငါ ၏သိုး နွားအုပ်အရာ ၌ ခန့်ထား လော့ဟု ယောသပ်အား မိန့်တော်မူ၏။
൬ഈജിപ്റ്റുദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്ത് നിന്റെ അപ്പനെയും സഹോദരന്മാരെയും താമസിപ്പിക്കുക; അവർ ഗോശെൻദേശത്തുതന്നെ വസിച്ചുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്ന് നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക” എന്നു കല്പിച്ചു.
7 ၇ ယောသပ် သည် အဘ ယာကုပ် ကို သွင်း ၍ ဖါရော မင်းရှေ့ မှာထား သဖြင့် ၊ ယာကုပ် သည် ဖါရော မင်း ကို ကောင်းကြီး ပေး၏။
൭യോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്ത് കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി,
8 ၈ ဖါရော မင်းက၊ သင် သည် အသက် အဘယ် မျှလောက် ရှိပြီနည်းဟု ယာကုပ် အား မေး လျှင်၊
൮യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോട്: “എത്ര വയസ്സായി” എന്നു ചോദിച്ചു.
9 ၉ ကျွန်တော် သည် ဧည့်သည် အာဂန္တုဖြစ်၍ လွန် သော အသက် သည် အနှစ်တရာ သုံး ဆယ်ရှိ ပါပြီ။ ကျွန်တော် အသက် ရှင် သော နှစ် ပေါင်းနည်း ၍ ဆိုး ပါ၏။ ဧည့်သည် အာဂန္တုဖြစ်သော ဘိုးဘေး တို့၏ အသက် တန်း ကို မ မှီ ပါဟု လျှောက် ဆိုပြီးလျှင်၊
൯യാക്കോബ് ഫറവോനോട്: “എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പത് വർഷം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടതയേറിയതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തിയിട്ടുമില്ല” എന്നു പറഞ്ഞു.
10 ၁၀ ဖါရော မင်းကို ကောင်းကြီး ပေး၍ အထံ တော်က ထွက်သွား လေ၏။
൧൦യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്ന് പോയി.
11 ၁၁ ဖါရော မင်းအမိန့် တော်ရှိသည့်အတိုင်း ၊ ယောသပ် သည် အဘ နှင့် အစ်ကို တို့ကို နေရာ ချ၍ အဲဂုတ္တု ပြည် ၌ အကောင်း ဆုံးသောအရပ် ရာမသက် မြေ ကို အပိုင် ပေး ၏။
൧൧അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്ക് ഈജിപ്റ്റുദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്ത് അവകാശവും കൊടുത്തു.
12 ၁၂ အဘ နှင့် အစ်ကို များ၊ အဘ ၏အိမ်သား ရှိသမျှ တို့ ကို အနည်း အများအလိုက် ကျွေးမွေး ၏။
൧൨യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുടുംബത്തിലെ എണ്ണത്തിന് ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.
13 ၁၃ အလွန် အစာခေါင်းပါး ၍ တပြည် လုံး စားစရာ မ ရှိသောကြောင့် ၊ အဲဂုတ္တု ပြည် နှင့် ခါနာန် ပြည် သည် အားလျော့ လေ၏။
൧൩എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ട് ദേശത്തെങ്ങും ആഹാരമില്ലാതെയായി ഈജിപ്റ്റുദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.
14 ၁၄ ပြည်သားဝယ် သော စပါး အဘိုး ၊ အဲဂုတ္တု ပြည် ၊ ခါနာန် ပြည် ၌ တွေ့ သမျှ သောငွေ ကိုယောသပ် စုသိမ်း ၍ နန်းတော် သို့ သွင်း ထားလေ၏။
൧൪ജനങ്ങൾ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് ഈജിപ്റ്റുദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ അരമനയിൽ കൊണ്ടുവന്നു.
15 ၁၅ အဲဂုတ္တု ပြည် ၊ ခါနာန် ပြည် ၌ ငွေ ကုန် သောအခါ ၊ အဲဂုတ္တု လူအပေါင်း တို့သည် ယောသပ် ထံ သို့လာ ၍ စားစရာ ဘို့ ပေး သနားတော်မူပါ။ ကျွန်တော်တို့သည် ငွေ ကုန် သော်လည်း ရှေ့ တော်၌ အဘယ်ကြောင့် သေ ရပါအံ့နည်းဟု လျှောက်ကြသော်၊
൧൫ഈജിപ്റ്റുദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ ഈജിപ്റ്റുകാർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്ന്: “ഞങ്ങൾക്ക് ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീർന്നുപോയി” എന്നു പറഞ്ഞു.
16 ၁၆ ယောသပ် က၊ ငွေ ကုန် လျှင် တိရစ္ဆာန် များကိုပေး ကြ။ တိရစ္ဆာန် အတွက် စပါးကိုပေး မည်ဟုဆို သည် အတိုင်း၊
൧൬അതിന് യോസേഫ്: “നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ ആഹാരം തരാം” എന്നു പറഞ്ഞു.
17 ၁၇ သူတို့သည် တိရစ္ဆာန် တို့ကိုယူ ခဲ့၍ ၊ ယောသပ် သည် မြင်း ၊ သိုး ၊ နွား ၊ မြည်း တို့အတွက် စပါးကိုပေး သဖြင့် ထို နှစ် တွင် တိရစ္ဆာန် ရှိသမျှ တို့အတွက် ပြည်သား များကို ကျွေးမွေး ၏။
൧൭അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്ക് ആഹാരം കൊടുത്തു; ആ വർഷം അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.
18 ၁၈ ထို နှစ် ကုန် ပြီးမှ ဒုတိယ နှစ် တွင် လာ ကြလျှင် ၊ ကျွန်တော်တို့ ငွေ ကုန် ကြောင်း ကို သခင် ရှေ့ မှာ မ ထိမ်ဝှက် ပါ။ ကျွန်တော်တို့ တိရစ္ဆာန် များကိုလည်း သခင် ရပါပြီ။ သခင် ရှေ့မှာ ကျွန်တော် တို့ကိုယ် နှင့် မြေ မှတပါး အဘယ် အရာမျှ မ ကျန် ပါ။
൧൮ആ വർഷം കഴിഞ്ഞ് പിറ്റെ വർഷം അവർ അവന്റെ അടുക്കൽ ചെന്ന് അവനോട് പറഞ്ഞത്: “ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്റേതായി; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളത് യജമാനനെ ഞങ്ങൾ മറയ്ക്കുന്നില്ല.
19 ၁၉ ရှေ့ တော်၌ အဘယ်ကြောင့် သေ၍ ပြည် တော် ပျက် ရပါအံ့နည်း။ အစာ ကို ပေး၍ကျွန်တော် တို့နှင့် ကျွန်တော် တို့မြေ ကို ဝယ် ပါ။ ကျွန်တော် တို့သည် မြေ နှင့်တကွ ဖါရော ဘုရင်၏ ကျွန် ခံ ပါမည်။ ကျွန်တော်တို့သည် မ သေ ၊ အသက် ရှင်စေခြင်းငှါ၎င်း၊ ပြည် တော်သည် လူမ ဆိတ်ညံ စေခြင်းငှါ၎င်း၊ မျိုးစေ့ ကိုပေး ပါဟု လျှောက်ကြသော်၊
൧൯ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന് മുമ്പിൽ എന്തിന് നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങണം. ഞങ്ങൾ നിലവുമായി ഫറവോന് അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങൾക്കു വിത്ത് തരണം”.
20 ၂၀ ယောသပ် သည် အဲဂုတ္တု မြေ ရှိသမျှ ကို ဖါရော မင်းဘို့ ဝယ် လေ၏။ အစာခေါင်းပါး ၍ အဲဂုတ္တု လူတို့သည် မတတ်နိုင်သောကြောင့်၊ အသီးအသီး ပိုင်သော မြေ အကွက်တို့ကို ရောင်း ကြသဖြင့် မြေ သည် ဘဏ္ဍာ တော် ဖြစ် လေ၏။
൨൦അങ്ങനെ യോസേഫ് ഈജിപ്റ്റിലെ നിലം ഒക്കെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെട്ടതുകൊണ്ടു ഈജിപ്റ്റുകാർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്റേതായി.
21 ၂၁ လူ တို့ကိုကား ၊ အဲဂုတ္တု ပြည် တစွန်း မှ သည် တစွန်း တိုင်အောင်မြို့ တို့သို့ ပြောင်း စေ၏။
൨൧ജനങ്ങളെയോ അവൻ ഈജിപ്റ്റുദേശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ പട്ടണങ്ങളിലേക്ക് അടിമാകളാക്കി മാറ്റി പാർപ്പിച്ചു.
22 ၂၂ ယဇ်ပုရောဟိတ် တို့ ပိုင်သောမြေ ကိုကားမ ဝယ်။ သူတို့သည် ဖါရော မင်းကျွေးမွေး သည်အတိုင်း ကျွေးမွေး သော အစာ ကိုစား ရကြ၏။ ထိုကြောင့် မိမိ တို့မြေ ကို မ ရောင်း ရကြ။
൨൨പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു; ഫറവോൻ അവർക്ക് കൊടുത്ത വിഹിതംകൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ അവരുടെ നിലം വിറ്റില്ല.
23 ၂၃ ယောသပ် ကလည်း ၊ သင် တို့နှင့် သင် တို့မြေ ကို ဖါရော မင်းဘို့ ယနေ့ ငါဝယ် ပြီ။ မျိုးစေ့ ကို ယူ၍ လယ် လုပ် ကြလော့။
൨൩യോസേഫ് ജനങ്ങളോട്: “ഞാൻ ഇന്ന് നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊള്ളുവിൻ.
24 ၂၄ အသီး အနှံကို ရ သောအခါ ၊ ငါး ဘို့တွင်တဘို့ကို ဖါရော မင်းအား ဆက် ရကြမည်။ လေး ဘို့ကိုကား သင် တို့ယူ ၍ နောက်တဖန်မျိုးစေ့ ကို ကြဲကြလော့။ သင် တို့စား ၍ အိမ် သားများ၊ သူငယ် များတို့ကို ကျွေး ကြလော့ဟု ပြည်သား တို့အား ဆို ၏။
൨൪വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന് അഞ്ചിലൊന്നു കൊടുക്കണം; നാലോഹരിയോ, വിതയ്ക്കാനുള്ള വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കുതന്നെ ഇരിക്കട്ടെ” എന്നു പറഞ്ഞു.
25 ၂၅ သူတို့ကလည်း၊ ကိုယ်တော်သည် ကျွန်တော် တို့ အသက်ကို ကယ် ပါပြီ။ သနားသောစိတ် နှင့် ကြည့်ရှု တော်မူ ပါ။ ကျွန်တော်တို့သည် ဖာရော ဘုရင်၏ ကျွန် ခံ ရပါမည် ဟု လျှောက် ကြ၏။
൨൫അതിന് അവർ: “നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന് ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം” എന്നു പറഞ്ഞു.
26 ၂၆ ထိုကြောင့်ဖါရော မင်းမ ပိုင်သော ယဇ်ပုရောဟိတ် တို့ မြေ ကိုထား၍၊ ဖါရော မင်းသည် ငါး ဘို့တွင် တဘို့ကိုပိုင်တော်မူစေဟု ယနေ့ တိုင်အောင်အဲဂုတ္တု ပြည် ၌တည်သော ဓမ္မသတ် ကို ယောသပ် စီရင် ၍ ထား သတည်း။
൨൬അഞ്ചിലൊന്നു ഫറവോനു കൊടുക്കണം എന്നിങ്ങനെ യോസേഫ് ഈജിപ്റ്റിലെ നിലങ്ങളെ സംബന്ധിച്ചു വച്ച നിയമം ഇന്നുവരെയും നിലനിൽക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്റേതായിട്ടില്ല.
27 ၂၇ ဣသရေလ သားတို့သည်၊ အဲဂုတ္တု ပြည် ဂေါရှင် အရပ် ၌ နေ သဖြင့် ၊ ဥစ္စာ ရတတ်၍ တိုး ပွါးများပြား ကြ၏။
൨൭യിസ്രായേൽ ഈജിപ്റ്റുരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ കൈവശാവകാശം സമ്പാദിച്ച്, ഏറ്റവും സന്താന പുഷ്ടിയുള്ളവരായി പെരുകിവന്നു.
28 ၂၈ ယာကုပ် သည် အဲဂုတ္တု ပြည် ၌ ဆယ် ခုနစ် နှစ် အသက် ရှင်၍ အသက် နှစ် ပေါင်း တရာ လေးဆယ် ခုနစ် နှစ် ရှိ သတည်း။
൨൮യാക്കോബ് ഈജിപ്റ്റിൽ വന്നശേഷം പതിനേഴു വർഷം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു വർഷം ആയിരുന്നു.
29 ၂၉ ဣသရေလ သည် သေ ရသောအချိန် နီး သော် ၊ သား ယောသပ် ကို ခေါ် ၍ ငါ့ကိုသနားလျှင် သင် ၏ လက် ကို ငါ့ ပေါင် အောက် ၌ ထားပါလော့။ ကရုဏာ သစ္စာ နှင့်အညီ ငါ ၌ ပြု ပါ။ အဲဂုတ္တု ပြည်၌ ငါ့ ကိုမ သင်္ဂြိုဟ် ပါနှင့်။
൨൯മരണത്തിനുള്ള കാലം അടുത്തപ്പോൾ യാക്കോബ് തന്റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: “നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക; എന്നോട് ദയയും വിശ്വസ്തതയും കാണിച്ച് എന്നെ ഈജിപ്റ്റിൽ അടക്കാതെ,
30 ၃၀ ငါ သည်ဘိုးဘေး နှင့်အတူ အိပ် ချင်ပါ၏။ အဲဂုတ္တု ပြည်မှ ငါ့ ကို ဆောင်သွား ၍ သူ တို့သင်္ချိုင်း ၌ သင်္ဂြိုဟ် ရမည်ဟုဆို၏။ ယောသပ်ကလည်း၊ အဘ ဆို သည် အတိုင်း အကျွန်ုပ်ပြု ပါမည်ဟု ဝန်ခံ လေ၏။
൩൦ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ ഈജിപ്റ്റിൽ നിന്ന് എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ സംസ്കരിക്കണം” എന്നു പറഞ്ഞു. അങ്ങയുടെ കല്പനപ്രകാരം ഞാൻ ചെയ്യാം” എന്ന് യോസേഫ് പറഞ്ഞു.
31 ၃၁ ငါ့ အား ကျိန်ဆို ခြင်းကို ပြုပါဟု ဆို ပြန်လျှင် ၊ ကျိန်ဆို ခြင်းကို ပြု၏။ ဣသရေလ သည်လည်း ခုတင် ခေါင်း ရင်းပေါ် မှာ ကိုးကွယ် လေ၏။
൩൧“എന്നോട് സത്യം ചെയ്ക” എന്ന് യിസ്രായേൽ പറഞ്ഞു; യോസേഫ് സത്യംചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു.