< ကမ္ဘာ​ဦး 47 >

1 ထိုစကားအတိုင်း ယောသပ် သည် ဖါရော မင်းထံ သို့သွား ၍ ၊ ကျွန်တော် အဘ နှင့် အစ်ကို တို့သည် သိုး နွား၊ ဥစ္စာရှိသမျှ ကို ဆောင်လျက် ခါနာန် ပြည် ကရောက် လာ၍ ၊ ဂေါရှင် ပြည် ၌ ရှိကြပါသည်ဟု လျှောက် သဖြင့်၊
യോസേഫ് ചെന്നു ഫറവോനോട്, “എന്റെ പിതാവും സഹോദരന്മാരും തങ്ങളുടെ ആടുമാടുകളും സകലസ്വത്തുക്കളുമായി കനാൻദേശത്തുനിന്നു വന്നിരിക്കുന്നു; അവർ ഇപ്പോൾ ഗോശെനിലുണ്ട്” എന്നു പറഞ്ഞു.
2 အစ်ကို စု ထဲက ရွေး ၍ ငါး ယောက်တို့ကို အထံ တော်သို့သွင်း လေ၏။
അദ്ദേഹം തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ തെരഞ്ഞെടുത്തു ഫറവോന്റെ മുമ്പിൽ നിർത്തി.
3 ဖာရော မင်းကလည်း ၊ သင် တို့သည် အဘယ်သို့ လုပ်ဆောင် လေ့ရှိကြသနည်းဟုမေး လျှင်၊ သူတို့က၊ ကိုယ်တော် ကျွန် တို့သည် ဘိုးဘေး နှင့်တကွ သိုး ထိန်း ဖြစ်ကြပါ၏ဟူ၍၎င်း၊
ഫറവോൻ യോസേഫിന്റെ സഹോദരന്മാരോട്, “നിങ്ങളുടെ തൊഴിൽ എന്താണ്?” എന്നു ചോദിച്ചു. അതിന് അവർ, “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇടയന്മാരാണ്” എന്ന് ഉത്തരം പറഞ്ഞു.
4 ခါနာန် ပြည် ၌ အလွန် အစာခေါင်းပါး ၍ သိုး နွား ကျက်စား ရာမ ရှိသောကြောင့် ၊ ကိုယ်တော် ကျွန် တို့သည် ပြည် တော်၌ တည်းခို ခြင်းငှါ လာ ကြပါ၏။ သို့ဖြစ်၍ ကိုယ်တော် ကျွန် တို့သည် ဂေါရှင် ပြည် ၌ နေ ရမည် အကြောင်းအခွင့်ပေးတော်မူပါဟူ၍၎င်း လျှောက် ကြ၏။
അവർ തുടർന്നു, “ഞങ്ങൾ കുറച്ചുകാലത്തേക്ക് ഇവിടെ താമസിക്കാൻ വന്നതാണ്; കനാനിൽ ക്ഷാമം അതികഠിനമായിരിക്കുന്നു; അടിയങ്ങളുടെ ആട്ടിൻപറ്റങ്ങൾക്കു മേച്ചിലില്ല. അതുകൊണ്ട് ദയവുതോന്നി അടിയങ്ങളെ ഗോശെനിൽ താമസിക്കാൻ അനുവദിക്കുമാറാകണം.”
5 ဖါရော မင်းကလည်း ၊ သင် ၏အဘ နှင့် အစ်ကို တို့ သည် သင့် ထံ သို့ရောက် လာကြသည်ဖြစ်၍၊
ഫറവോൻ യോസേഫിനോട്, “നിന്റെ പിതാവും നിന്റെ സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു,
6 အဲဂုတ္တု ပြည် သည် သင့် ရှေ့ မှာ ရှိ၏။ သင် ၏ အဘ နှင့် သင် ၏အစ်ကို တို့ကို အကောင်း ဆုံးသော အရပ် ဂေါရှင် ပြည် ၌ နေရာ ချလော့။ သူ တို့တွင် အစွမ်း သတ္တိ ရှိသောသူ အချို့တို့ကို တွေ့ လျှင် ငါ ၏သိုး နွားအုပ်အရာ ၌ ခန့်ထား လော့ဟု ယောသပ်အား မိန့်တော်မူ၏။
ഈജിപ്റ്റുദേശം നിന്റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ പിതാവിനെയും സഹോദരന്മാരെയും ദേശത്തിന്റെ ഏറ്റവും നല്ലഭാഗത്തു താമസിപ്പിക്കുക. അവർ ഗോശെനിൽ താമസിക്കട്ടെ. അവരിൽ പ്രാപ്തന്മാരായവരെ എന്റെ ആടുമാടുകളുടെ ചുമതല ഏൽപ്പിക്കുക” എന്നു പറഞ്ഞു.
7 ယောသပ် သည် အဘ ယာကုပ် ကို သွင်း ၍ ဖါရော မင်းရှေ့ မှာထား သဖြင့် ၊ ယာကုပ် သည် ဖါရော မင်း ကို ကောင်းကြီး ပေး၏။
തുടർന്ന് യോസേഫ് തന്റെ പിതാവായ യാക്കോബിനെ കൊണ്ടുവന്നു ഫറവോന്റെ മുമ്പിൽ നിർത്തി. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു.
8 ဖါရော မင်းက၊ သင် သည် အသက် အဘယ် မျှလောက် ရှိပြီနည်းဟု ယာကုပ် အား မေး လျှင်၊
അതിനുശേഷം ഫറവോൻ യാക്കോബിനോട്, “അങ്ങേക്ക് എത്ര വയസ്സായി?” എന്നു ചോദിച്ചു.
9 ကျွန်တော် သည် ဧည့်သည် အာဂန္တုဖြစ်၍ လွန် သော အသက် သည် အနှစ်တရာ သုံး ဆယ်ရှိ ပါပြီ။ ကျွန်တော် အသက် ရှင် သော နှစ် ပေါင်းနည်း ၍ ဆိုး ပါ၏။ ဧည့်သည် အာဂန္တုဖြစ်သော ဘိုးဘေး တို့၏ အသက် တန်း ကို မ မှီ ပါဟု လျှောက် ဆိုပြီးလျှင်၊
യാക്കോബ് ഫറവോനോട്, “എന്റെ പരദേശപ്രയാണത്തിന്റെ വർഷങ്ങൾ നൂറ്റിമുപ്പതായിരിക്കുന്നു. എന്റെ വർഷങ്ങൾ ചുരുക്കവും പ്രയാസകരവുമാണ്; അവ എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണവർഷങ്ങളോളം ആയിട്ടുമില്ല” എന്നു പറഞ്ഞു.
10 ၁၀ ဖါရော မင်းကို ကောင်းကြီး ပေး၍ အထံ တော်က ထွက်သွား လေ၏။
പിന്നെ യാക്കോബ് ഫറവോനെ അനുഗ്രഹിച്ചിട്ട് അദ്ദേഹത്തിന്റെ സന്നിധിയിൽനിന്ന് പോയി.
11 ၁၁ ဖါရော မင်းအမိန့် တော်ရှိသည့်အတိုင်း ၊ ယောသပ် သည် အဘ နှင့် အစ်ကို တို့ကို နေရာ ချ၍ အဲဂုတ္တု ပြည် ၌ အကောင်း ဆုံးသောအရပ် ရာမသက် မြေ ကို အပိုင် ပေး ၏။
യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും ഈജിപ്റ്റിൽ താമസിപ്പിച്ചു; ഫറവോൻ നിർദേശിച്ചപ്രകാരം നാടിന്റെ ഏറ്റവും നല്ല പ്രദേശമായ രമെസേസ് ജില്ലയിൽ അവർക്കു ഭൂമി നൽകുകയും ചെയ്തു.
12 ၁၂ အဘ နှင့် အစ်ကို များ၊ အဘ ၏အိမ်သား ရှိသမျှ တို့ ကို အနည်း အများအလိုက် ကျွေးမွေး ၏။
യോസേഫ് തന്റെ പിതാവിനും സഹോദരന്മാർക്കും പിതാവിന്റെ കുടുംബത്തിൽപ്പെട്ട എല്ലാവർക്കും അവരുടെ കുഞ്ഞുങ്ങളുടെ എണ്ണമനുസരിച്ച് ആഹാരം നൽകി.
13 ၁၃ အလွန် အစာခေါင်းပါး ၍ တပြည် လုံး စားစရာ မ ရှိသောကြောင့် ၊ အဲဂုတ္တု ပြည် နှင့် ခါနာန် ပြည် သည် အားလျော့ လေ၏။
ക്ഷാമം അതിരൂക്ഷമാകുകയാൽ ആ പ്രദേശത്തെങ്ങും ഭക്ഷണമില്ലാതായി; ഈജിപ്റ്റും കനാനും ക്ഷാമംനിമിത്തം ക്ഷയിച്ചു.
14 ၁၄ ပြည်သားဝယ် သော စပါး အဘိုး ၊ အဲဂုတ္တု ပြည် ၊ ခါနာန် ပြည် ၌ တွေ့ သမျှ သောငွေ ကိုယောသပ် စုသိမ်း ၍ နန်းတော် သို့ သွင်း ထားလေ၏။
ഈജിപ്റ്റിലും കനാനിലും ഉള്ളവർ തങ്ങൾ വാങ്ങിയ ധാന്യത്തിന്റെ വിലയായി കൊടുത്ത പണം മുഴുവൻ യോസേഫ് ശേഖരിച്ച് ഫറവോന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു.
15 ၁၅ အဲဂုတ္တု ပြည် ၊ ခါနာန် ပြည် ၌ ငွေ ကုန် သောအခါ ၊ အဲဂုတ္တု လူအပေါင်း တို့သည် ယောသပ် ထံ သို့လာ ၍ စားစရာ ဘို့ ပေး သနားတော်မူပါ။ ကျွန်တော်တို့သည် ငွေ ကုန် သော်လည်း ရှေ့ တော်၌ အဘယ်ကြောင့် သေ ရပါအံ့နည်းဟု လျှောက်ကြသော်၊
ഈജിപ്റ്റിലും കനാനിലും ഉള്ള ജനങ്ങളുടെ പണം തീർന്നപ്പോൾ ഈജിപ്റ്റിലുള്ളവർ എല്ലാംകൂടി യോസേഫിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്കു ഭക്ഷണം തരണം, അങ്ങയുടെ കണ്മുമ്പിൽവെച്ചു ഞങ്ങൾ മരിക്കുന്നതെന്തിന്? ഞങ്ങളുടെ പണം തീർന്നുപോയിരിക്കുന്നു” എന്നു പറഞ്ഞു.
16 ၁၆ ယောသပ် က၊ ငွေ ကုန် လျှင် တိရစ္ဆာန် များကိုပေး ကြ။ တိရစ္ဆာန် အတွက် စပါးကိုပေး မည်ဟုဆို သည် အတိုင်း၊
“എങ്കിൽ നിങ്ങളുടെ ആടുമാടുകളെ കൊണ്ടുവരിക. നിങ്ങളുടെ പണം തീർന്നുപോയിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി അവയ്ക്കുപകരം ഭക്ഷണം തരാം,” എന്നു യോസേഫ് പറഞ്ഞു.
17 ၁၇ သူတို့သည် တိရစ္ဆာန် တို့ကိုယူ ခဲ့၍ ၊ ယောသပ် သည် မြင်း ၊ သိုး ၊ နွား ၊ မြည်း တို့အတွက် စပါးကိုပေး သဖြင့် ထို နှစ် တွင် တိရစ္ဆာန် ရှိသမျှ တို့အတွက် ပြည်သား များကို ကျွေးမွေး ၏။
അങ്ങനെ അവർ തങ്ങളുടെ ആടുമാടുകളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം അവരുടെ കുതിരകൾക്കും ചെമ്മരിയാടുകൾക്കും കോലാടുകൾക്കും കന്നുകാലികൾക്കും കഴുതകൾക്കും പകരം അവർക്കു ഭക്ഷണം നൽകി. അങ്ങനെ അദ്ദേഹം അവരുടെ ആടുമാടുകൾക്കു പകരമായി ഭക്ഷണം കൊടുത്ത് അവരെ ആ വർഷം പരിപാലിച്ചു.
18 ၁၈ ထို နှစ် ကုန် ပြီးမှ ဒုတိယ နှစ် တွင် လာ ကြလျှင် ၊ ကျွန်တော်တို့ ငွေ ကုန် ကြောင်း ကို သခင် ရှေ့ မှာ မ ထိမ်ဝှက် ပါ။ ကျွန်တော်တို့ တိရစ္ဆာန် များကိုလည်း သခင် ရပါပြီ။ သခင် ရှေ့မှာ ကျွန်တော် တို့ကိုယ် နှင့် မြေ မှတပါး အဘယ် အရာမျှ မ ကျန် ပါ။
അങ്ങനെ ആ വർഷം കഴിഞ്ഞു; അവർ പിറ്റേവർഷം അദ്ദേഹത്തിന്റെ അടുക്കൽ വന്നിട്ട് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പണം തീർന്നുപോകുകയും ഞങ്ങളുടെ ആടുമാടുകൾ അങ്ങയുടെ വകയായിത്തീരുകയും ചെയ്തതുകൊണ്ട് ഞങ്ങളുടെ ശരീരവും ഭൂമിയും അല്ലാതെ യജമാനനു തരാൻ മറ്റൊന്നുമില്ല. ഈ വസ്തുത യജമാനനിൽനിന്ന് മറച്ചുവെക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ല.
19 ၁၉ ရှေ့ တော်၌ အဘယ်ကြောင့် သေ၍ ပြည် တော် ပျက် ရပါအံ့နည်း။ အစာ ကို ပေး၍ကျွန်တော် တို့နှင့် ကျွန်တော် တို့မြေ ကို ဝယ် ပါ။ ကျွန်တော် တို့သည် မြေ နှင့်တကွ ဖါရော ဘုရင်၏ ကျွန် ခံ ပါမည်။ ကျွန်တော်တို့သည် မ သေ ၊ အသက် ရှင်စေခြင်းငှါ၎င်း၊ ပြည် တော်သည် လူမ ဆိတ်ညံ စေခြင်းငှါ၎င်း၊ မျိုးစေ့ ကိုပေး ပါဟု လျှောက်ကြသော်၊
ആഹാരത്തിനു പകരമായി ഞങ്ങളെയും ഞങ്ങളുടെ ഭൂമിയെയും വാങ്ങിക്കൊള്ളുക. ഞങ്ങൾ ഞങ്ങളുടെ ഭൂമിയോടുകൂടെ ഫറവോന്റെ അടിമകളായിക്കൊള്ളാം. ഞങ്ങൾ മരിച്ചുപോകാതെ ജീവിച്ചിരിക്കേണ്ടതിനും ഭൂമി ശൂന്യമായിപ്പോകാതിരിക്കേണ്ടതിനും അങ്ങു ഞങ്ങൾക്കു വിത്തു തരണം.”
20 ၂၀ ယောသပ် သည် အဲဂုတ္တု မြေ ရှိသမျှ ကို ဖါရော မင်းဘို့ ဝယ် လေ၏။ အစာခေါင်းပါး ၍ အဲဂုတ္တု လူတို့သည် မတတ်နိုင်သောကြောင့်၊ အသီးအသီး ပိုင်သော မြေ အကွက်တို့ကို ရောင်း ကြသဖြင့် မြေ သည် ဘဏ္ဍာ တော် ဖြစ် လေ၏။
യോസേഫ് ഈജിപ്റ്റിലുള്ള സർവഭൂമിയും ഫറവോനുവേണ്ടി വിലയ്ക്കുവാങ്ങി. ഈജിപ്റ്റുകാർ ഒന്നടങ്കം തങ്ങളുടെ വയലുകൾ വിറ്റു; ക്ഷാമം അവർക്കു താങ്ങാവുന്നതിലും അധികം കഠിനമായിരുന്നു. അങ്ങനെ ഭൂമിയെല്ലാം ഫറവോന്റേതായിത്തീർന്നു.
21 ၂၁ လူ တို့ကိုကား ၊ အဲဂုတ္တု ပြည် တစွန်း မှ သည် တစွန်း တိုင်အောင်မြို့ တို့သို့ ပြောင်း စေ၏။
അങ്ങനെ യോസേഫ് ഈജിപ്റ്റിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള സകല ആളുകളെയും അടിമകളാക്കി.
22 ၂၂ ယဇ်ပုရောဟိတ် တို့ ပိုင်သောမြေ ကိုကားမ ဝယ်။ သူတို့သည် ဖါရော မင်းကျွေးမွေး သည်အတိုင်း ကျွေးမွေး သော အစာ ကိုစား ရကြ၏။ ထိုကြောင့် မိမိ တို့မြေ ကို မ ရောင်း ရကြ။
എന്നാൽ പുരോഹിതന്മാർക്കു ഫറവോന്റെ പക്കൽനിന്ന് ക്രമമായി ഓഹരി ലഭിച്ചിരുന്നതുകൊണ്ടും ഫറവോൻ കൊടുത്ത ഓഹരിയിൽനിന്ന് അവർക്കു വേണ്ടുന്നത്ര ആഹാരം ഉണ്ടായിരുന്നതുകൊണ്ടും യോസേഫ് അവരുടെ ഭൂമി വിലയ്ക്കു വാങ്ങിയില്ല. അക്കാരണത്താലാണ് അവർ തങ്ങളുടെ ഭൂമി വിൽക്കാതിരുന്നത്.
23 ၂၃ ယောသပ် ကလည်း ၊ သင် တို့နှင့် သင် တို့မြေ ကို ဖါရော မင်းဘို့ ယနေ့ ငါဝယ် ပြီ။ မျိုးစေ့ ကို ယူ၍ လယ် လုပ် ကြလော့။
യോസേഫ് ജനങ്ങളോടു പറഞ്ഞു: “ഇന്നു ഞാൻ നിങ്ങളെയും നിങ്ങളുടെ നിലങ്ങളെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾക്കുവേണ്ടിയുള്ള വിത്ത് ഇതാ, നിങ്ങൾക്കു നിലത്തു കൃഷി ചെയ്യാമല്ലോ.
24 ၂၄ အသီး အနှံကို ရ သောအခါ ၊ ငါး ဘို့တွင်တဘို့ကို ဖါရော မင်းအား ဆက် ရကြမည်။ လေး ဘို့ကိုကား သင် တို့ယူ ၍ နောက်တဖန်မျိုးစေ့ ကို ကြဲကြလော့။ သင် တို့စား ၍ အိမ် သားများ၊ သူငယ် များတို့ကို ကျွေး ကြလော့ဟု ပြည်သား တို့အား ဆို ၏။
എന്നാൽ വിളവുണ്ടാകുമ്പോൾ അതിന്റെ അഞ്ചിലൊന്നു ഫറവോനു കൊടുക്കണം. ശേഷിക്കുന്ന അഞ്ചിൽ നാലുഭാഗം വയലുകൾക്കുള്ള വിത്തായും നിങ്ങൾക്കും വീട്ടിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കുമുള്ള ആഹാരമായും സൂക്ഷിക്കാവുന്നതാണ്.”
25 ၂၅ သူတို့ကလည်း၊ ကိုယ်တော်သည် ကျွန်တော် တို့ အသက်ကို ကယ် ပါပြီ။ သနားသောစိတ် နှင့် ကြည့်ရှု တော်မူ ပါ။ ကျွန်တော်တို့သည် ဖာရော ဘုရင်၏ ကျွန် ခံ ရပါမည် ဟု လျှောက် ကြ၏။
“അങ്ങു ഞങ്ങളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു,” അവർ പറഞ്ഞു. “യജമാനൻ ഞങ്ങളോടു കരുണ കാണിച്ചാലും; ഞങ്ങൾ ഫറവോന് അടിമകളായിരുന്നുകൊള്ളാം.”
26 ၂၆ ထိုကြောင့်ဖါရော မင်းမ ပိုင်သော ယဇ်ပုရောဟိတ် တို့ မြေ ကိုထား၍၊ ဖါရော မင်းသည် ငါး ဘို့တွင် တဘို့ကိုပိုင်တော်မူစေဟု ယနေ့ တိုင်အောင်အဲဂုတ္တု ပြည် ၌တည်သော ဓမ္မသတ် ကို ယောသပ် စီရင် ၍ ထား သတည်း။
വിളവിന്റെ അഞ്ചിലൊന്ന് ഫറവോനുള്ളത് എന്ന ഭൂനിയമം യോസേഫ് ഈജിപ്റ്റിൽ സ്ഥാപിതമാക്കി. അത് ഇന്നും നിലനിൽക്കുന്നു. പുരോഹിതന്മാരുടെമാത്രം ഭൂമി ഫറവോന് അധീനമാകാതിരുന്നു.
27 ၂၇ ဣသရေလ သားတို့သည်၊ အဲဂုတ္တု ပြည် ဂေါရှင် အရပ် ၌ နေ သဖြင့် ၊ ဥစ္စာ ရတတ်၍ တိုး ပွါးများပြား ကြ၏။
ഇസ്രായേല്യർ ഈജിപ്റ്റിലെ ഗോശെൻ പ്രദേശത്തു സ്ഥിരതാമസമാക്കി. അവിടെ അവർ വസ്തുക്കൾ സമ്പാദിക്കുകയും ഫലപുഷ്ടിയുള്ളവരായി എണ്ണത്തിൽ വർധിച്ചുവരികയും ചെയ്തു.
28 ၂၈ ယာကုပ် သည် အဲဂုတ္တု ပြည် ၌ ဆယ် ခုနစ် နှစ် အသက် ရှင်၍ အသက် နှစ် ပေါင်း တရာ လေးဆယ် ခုနစ် နှစ် ရှိ သတည်း။
യാക്കോബ് ഈജിപ്റ്റിൽ പതിനേഴുവർഷം ജീവിച്ചു; അദ്ദേഹത്തിന്റെ ആയുസ്സ് നൂറ്റിനാൽപ്പത്തിയേഴു വർഷമായിരുന്നു.
29 ၂၉ ဣသရေလ သည် သေ ရသောအချိန် နီး သော် ၊ သား ယောသပ် ကို ခေါ် ၍ ငါ့ကိုသနားလျှင် သင် ၏ လက် ကို ငါ့ ပေါင် အောက် ၌ ထားပါလော့။ ကရုဏာ သစ္စာ နှင့်အညီ ငါ ၌ ပြု ပါ။ အဲဂုတ္တု ပြည်၌ ငါ့ ကိုမ သင်္ဂြိုဟ် ပါနှင့်။
ഇസ്രായേലിന്റെ മരണസമയം ആസന്നമായപ്പോൾ അദ്ദേഹം തന്റെ പുത്രനായ യോസേഫിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ, നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുകയും എന്നോടു കരുണയും വിശ്വസ്തതയും പുലർത്തുമെന്നു വാക്കു തരികയും വേണം. എന്നെ ഈജിപ്റ്റിൽ അടക്കരുത്;
30 ၃၀ ငါ သည်ဘိုးဘေး နှင့်အတူ အိပ် ချင်ပါ၏။ အဲဂုတ္တု ပြည်မှ ငါ့ ကို ဆောင်သွား ၍ သူ တို့သင်္ချိုင်း ၌ သင်္ဂြိုဟ် ရမည်ဟုဆို၏။ ယောသပ်ကလည်း၊ အဘ ဆို သည် အတိုင်း အကျွန်ုပ်ပြု ပါမည်ဟု ဝန်ခံ လေ၏။
പിന്നെയോ, ഞാൻ എന്റെ പിതാക്കന്മാരോടൊപ്പം നിദ്ര പ്രാപിക്കുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി അവരെ അടക്കിയ സ്ഥലത്തുതന്നെ അടക്കണം” എന്നു പറഞ്ഞു. “അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം,” അദ്ദേഹം പറഞ്ഞു.
31 ၃၁ ငါ့ အား ကျိန်ဆို ခြင်းကို ပြုပါဟု ဆို ပြန်လျှင် ၊ ကျိန်ဆို ခြင်းကို ပြု၏။ ဣသရေလ သည်လည်း ခုတင် ခေါင်း ရင်းပေါ် မှာ ကိုးကွယ် လေ၏။
“എന്നോടു ശപഥംചെയ്യുക,” അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ യോസേഫ് അദ്ദേഹത്തോടു ശപഥംചെയ്തു; ഇസ്രായേൽ തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്നു.

< ကမ္ဘာ​ဦး 47 >