< ကမ္ဘာဦး 44 >
1 ၁ ယောသပ်သည်လည်း ဝန်စာရေး ကို ခေါ် ၍ ထိုသူ တို့အိတ် များ၌ ရိက္ခါ ပါနိုင် သမျှ အပြည့် ထည့် လော့။ လူတိုင်း ဆိုင်သောငွေ ကို မိမိ တို့အိတ် ဝ တွင် ၎င်း၊
യോസേഫ് തന്റെ കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: “ഈ പുരുഷന്മാരുടെ ചാക്കുകളിൽ അവർക്കു വഹിക്കാവുന്നത്ര ധാന്യം നിറയ്ക്കണം; ഓരോരുത്തന്റെയും പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽത്തന്നെ വെച്ചേക്കണം.
2 ၂ စပါးအဘိုးငွေ နှင့် ငါ ငွေဖလား ကို၊ အငယ်ဆုံး သောသူ ၏အိတ် ဝ တွင် ၎င်း ထည့် ထားလော့ဟု မှာ သည် အတိုင်း ဝန်စာရေးပြု လေ၏။
പിന്നെ, ഏറ്റവും ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ എന്റെ വെള്ളിപ്പാനപാത്രം അവന്റെ ധാന്യത്തിനുള്ള പണത്തോടൊപ്പം വെക്കുക.” യോസേഫ് തന്നോടു കൽപ്പിച്ചതുപോലെ അയാൾ ചെയ്തു.
3 ၃ နံနက် မိုဃ်းလင်း သောအခါ ၊ ထိုသူ တို့ကို မြည်း များနှင့်တကွ လွှတ် လိုက်လေ၏။
പ്രഭാതമായപ്പോൾ അവരെ അവരുടെ കഴുതകളുമായി യാത്രയയച്ചു.
4 ၄ မြို့ ပြင်သို့ရောက် ၍ မ ဝေး သေးသောအခါ ၊ ယောသပ် သည် ဝန်စာရေး ကို ခေါ် ၍၊ ထိုသူ တို့ကို မြန်မြန်လိုက် လော့။ မှီ သောအခါ သင်တို့သည် ကျေးဇူး ကို မကောင်း သောအမှုနှင့် အဘယ်ကြောင့် ဆပ် ကြသနည်း။
അവർ നഗരത്തിൽനിന്ന് ദൂരെയാകുന്നതിനുമുമ്പ് യോസേഫ് തന്റെ കാര്യസ്ഥനോട്, “പെട്ടെന്ന് ആ പുരുഷന്മാരെ പിൻതുടരുക. അവരോടൊപ്പം എത്തിക്കഴിയുമ്പോൾ നീ അവരോട്, ‘നിങ്ങൾ നന്മയ്ക്കുപകരം തിന്മ ചെയ്തതെന്തിന്?
5 ၅ ငါ့ သခင် သောက် သော ဖလား မ ဟုတ်လော။ ထူးဆန်းသော ဉာဏ်ကိုဖြစ်စေတတ်သော ဖလားမဟုတ် လော။ သင်တို့ပြု သောဤအမှု သည် မ ကောင်းပါတကား ဟု ပြောဆိုလော့ဟု မှာသည်အတိုင်း၊
ഈ പാനപാത്രത്തിൽനിന്നല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? ഇതല്ലയോ ദേവപ്രശ്നംവെക്കുന്നതിന് അദ്ദേഹം ഉപയോഗിക്കുന്നത്? നിങ്ങൾ ഈ ചെയ്തത് അധാർമികമായ ഒരു കാര്യമാണ്’ എന്നു പറയുക” എന്നു കൽപ്പിച്ചു.
6 ၆ ဝန်စာရေးလိုက်၍ မှီ သောအခါ ပြော ဆိုလေ၏။ သူ တို့က လည်း ဤ စကား ကို သခင် သည် အဘယ်ကြောင့် ပြော ပါသနည်း။
കാര്യസ്ഥൻ അവരോടൊപ്പം എത്തിക്കഴിഞ്ഞപ്പോൾ ഇതേ വാക്കുകൾ അവരോടു പറഞ്ഞു.
7 ၇ ကိုယ်တော် ကျွန် တို့နှင့် ထို သို့သော အမှု ဝေး ပါ စေသတည်း။
എന്നാൽ അവർ അദ്ദേഹത്തോട്, “യജമാനൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതെന്ത്? അങ്ങയുടെ ഈ ദാസന്മാരിൽനിന്ന് അത്തരം കാര്യങ്ങൾ ഒരിക്കലും ഉണ്ടാകുകയില്ല.
8 ၈ ယမန်ကအိတ် ဝ တွင် တွေ့ သောငွေ ကို၊ ခါနာန် ပြည် မှ ကိုယ်တော် ထံ သို့တဖန်ဆောင် ခဲ့ပါပြီ။ သို့ဖြစ်လျှင်ကိုယ်တော် ၏သခင် အိမ် ၌ ရွှေ ငွေ ကို အဘယ်ကြောင့် ခိုး ရပါအံ့နည်း။
ഞങ്ങളുടെ ചാക്കുകളുടെ വായ്ക്കൽ കണ്ടെത്തിയ പണംപോലും ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ മടക്കിക്കൊണ്ടുവന്നു. പിന്നെ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് ഞങ്ങൾ വെള്ളിയോ സ്വർണമോ എന്തിനു മോഷ്ടിക്കണം?
9 ၉ ကိုယ်တော် ၏ကျွန် တို့တွင် မည် သူ၌ တွေ့ လျှင်၊ ထိုသူကိုသေ စေ။ ကျွန်တော် တို့သည်လည်း သခင် ၏ကျွန် ခံ ကြပါမည်ဟု ဆိုကြ၏။
അങ്ങയുടെ ദാസന്മാരിൽ ആരുടെയെങ്കിലും പക്കൽ അതു കണ്ടെത്തിയാൽ അവൻ മരിക്കട്ടെ; ശേഷിക്കുന്നവരായ ഞങ്ങൾ യജമാനന്റെ അടിമകൾ ആകുകയും ചെയ്യാം” എന്നു പറഞ്ഞു.
10 ၁၀ ဝန်စာရေးကလည်း၊ သင် တို့စကား အတိုင်း ဖြစ်စေ။ သို့သော်လည်းမည် သူ၌ တွေ့ လျှင်၊ ထိုသူ သည် ငါ့ ကျွန် ဖြစ်စေ။ သင် တို့မူကား အပြစ် လွှတ်ကြ စေဟု ဆိုသော်၊
“കൊള്ളാം, നിങ്ങൾ പറയുന്നതുപോലെതന്നെ ആകട്ടെ. അത് ആരുടെ പക്കൽ കാണുന്നോ അവൻ എന്റെ അടിമയായിരിക്കുന്നതാണ്; ശേഷിക്കുന്ന മറ്റുള്ളവർ കുറ്റത്തിൽനിന്ന് ഒഴിഞ്ഞിരിക്കയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
11 ၁၁ ထိုသူအပေါင်းတို့သည် အသီးအသီး မိမိ တို့အိတ် များကို မြေ ၌ ချ ၍ ဖွင့် ကြ၏။
അവരിൽ ഓരോരുത്തനും പെട്ടെന്ന് അവനവന്റെ ചാക്ക് നിലത്ത് ഇറക്കിവെച്ചു തുറന്നു.
12 ၁၂ ဝန်စာရေးသည်လည်၊ အကြီး မှ စ ၍ အငယ် တိုင်အောင် ရှာ သဖြင့် ဗင်္ယာမိန် အိတ် ၌ ဖလား ကိုတွေ့ ၏။
ഏറ്റവും മൂത്തവനെമുതൽ ഏറ്റവും ഇളയവനെവരെ കാര്യസ്ഥൻ പരിശോധിച്ചു; ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടെത്തി.
13 ၁၃ ထိုအခါ သူတို့သည် မိမိ အဝတ် ကိုဆုတ် ၍ လူ တိုင်းမိမိ မြည်း ပေါ် မှာ ဝန် ကို တင်ပြန်သဖြင့် မြို့ သို့ ပြန် သွားကြ၏။
അപ്പോൾ അവരെല്ലാവരും തങ്ങളുടെ വസ്ത്രംകീറി. പിന്നെ അവർ കഴുതകളുടെമേൽ ഭാരംകയറ്റി നഗരത്തിലേക്കു മടങ്ങി.
14 ၁၄ ယုဒ နှင့် ညီအစ်ကို တို့သည် ယောသပ် အိမ် သို့ ရောက် ၍ ၊ သူ သည်အိမ် ၌ရှိ သေးသဖြင့် ၊ သူ့ ရှေ့ မှာ ပြပ်ဝပ် လျက် နေကြ၏။
യെഹൂദയും സഹോദരന്മാരും യോസേഫിന്റെ വീട്ടിൽച്ചെന്നു. യോസേഫ് അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു; അവർ അദ്ദേഹത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
15 ၁၅ ယောသပ် ကလည်း၊ သင်တို့သည် အဘယ်သို့ ပြု ပြီးသနည်း။ ငါ ကဲ့သို့ သောယောက်ျား သည် ထူးဆန်း သောဉာဏ်ရှိကြောင်း ကို သင်တို့မ သိ ကြသလောဟု ဆို ၏။
യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്തതെന്ത്? എന്നെപ്പോലെയുള്ള ഒരുവനു ദേവപ്രശ്നംവെച്ചു കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നു നിങ്ങൾക്കറിഞ്ഞുകൂടയോ?” എന്നു ചോദിച്ചു.
16 ၁၆ ယုဒ ကလည်း ၊ ကျွန်တော် တို့သည် သခင် အား အဘယ် စကားဖြင့် လျှောက် ရပါအံ့နည်း။ အဘယ်သို့ ပြော ရပါအံ့နည်း။ ဤအမှုနှင့် အဘယ်သို့ လွတ် နိုင်ပါအံ့နည်း။ ကိုယ်တော် ကျွန် တို့၏အပြစ် ကို ဘုရားသခင် စစ်၍ တွေ့ တော်မူပြီ။ အကြင်သူ ၌ ဖလား တော်ကိုတွေ့ ၏။ ထို သူမှစ၍ ကျွန်တော် တို့ ရှိသမျှသည် သခင် ၏ ကျွန် ဖြစ်ကြပါ၏ဟု လျှောက် လေသော်၊
അതിന് യെഹൂദാ മറുപടി പറഞ്ഞത്, “യജമാനനോടു ഞങ്ങൾക്ക് എന്താണു പറയാൻ കഴിയുക? ഞങ്ങൾ എന്തുപറയും? ഞങ്ങളുടെ കുറ്റമില്ലായ്മ ഞങ്ങൾ എങ്ങനെയാണു തെളിയിക്കുക? അങ്ങയുടെ ദാസന്മാരുടെ കുറ്റം ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ യജമാനന്റെ അടിമകളാണ്. ഞങ്ങളും പാനപാത്രം ആരുടെ പക്കൽ കണ്ടെത്തിയോ അവനും.”
17 ၁၇ ထိုသို့ငါမပြုရ။ အကြင်သူ ၏လက် ၌ ငါ့ဖလား ကို တွေ့ ၏။ ထိုသူ သည် ငါ့ ကျွန် ဖြစ်စေ။ သင် တို့မူကား အဘ ထံ သို့ငြိမ်ဝပ် စွာသွား ကြလောဟု စီရင် လေ၏။
“അങ്ങനെയൊരു പ്രവൃത്തി എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. ആരുടെ പക്കൽ പാനപാത്രം കണ്ടെത്തിയോ അവൻമാത്രം എന്റെ അടിമ ആയിരിക്കുന്നതാണ്; നിങ്ങളിൽ ശേഷമുള്ളവർ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുത്തേക്കു പൊയ്ക്കൊൾക,” യോസേഫ് പറഞ്ഞു.
18 ၁၈ ထိုအခါ ယုဒ သည်ချဉ်းကပ်လျက်၊ သခင် ဘုရား၊ ကိုယ်တော် ကျွန် သည် စကား တခွန်းဖြင့် နား တော်လျှောက် ရသောအခွင့်ကိုပေး တော်မူပါ။ ကိုယ်တော် ကျွန် ၌ အမျက် ထွက် တော်မ မူပါနှင့်။ ကိုယ်တော် သည် ဖါရော ဘုရင်ကဲ့သို့ ဖြစ် တော်မူ၏။
അപ്പോൾ യെഹൂദാ അദ്ദേഹത്തിന്റെ അടുത്തുചെന്ന് ഇങ്ങനെ ബോധിപ്പിച്ചു: “യജമാനനേ, തിരുവുള്ളം തോന്നി, അടിയന് യജമാനനോട് ഒരു വാക്കു പറയാൻ അനുവാദം തരണമേ. അങ്ങു ഫറവോനു സമനാണെങ്കിലും അടിയനോടു കോപിക്കരുതേ.
19 ၁၉ သခင် က၊ သင် တို့သည် အဘ ရှိသလော။ ညီ ရှိ သလောဟု ကျွန်တော် တို့အား မေး တော်မူလျှင်၊
യജമാനൻ അടിയങ്ങളോട്, ‘നിങ്ങൾക്കു പിതാവോ സഹോദരന്മാരോ ഉണ്ടോ?’ എന്നു ചോദിച്ചു.
20 ၂၀ ကျွန်တော်တို့က၊ ကျွန်တော် တို့အဘ အသက် ကြီး သောသူရှိပါ၏။ အဘအသက် ကြီးစဉ်အခါ ရသောသား ငယ် တယောက်ရှိ ပါ၏။ သူ ၏အစ်ကို သေ ပါပြီ။ သူ့ အမိ ဘွားသောသားတို့တွင် သူတယောက်တည်း ကျန်ရစ် ပါ၏။ ထိုကြောင့်သူ ၏အဘ သည် သူ့ ကို ချစ် ပါ၏ဟု သခင် အား ပြန်လျှောက် လေသော်၊
അപ്പോൾ ഞങ്ങൾ, ‘ഞങ്ങൾക്കു വൃദ്ധനായ ഒരു പിതാവും അദ്ദേഹത്തിനു വാർധക്യത്തിൽ ജനിച്ച, ഒരു മകനും ഉണ്ട്. അവന്റെ സഹോദരൻ മരിച്ചുപോയി; അവന്റെ മാതാവിന്റെ പുത്രന്മാരിൽ അവശേഷിക്കുന്നവൻ അവൻമാത്രമാണ്. അവന്റെ പിതാവ് അവനെ സ്നേഹിക്കുന്നു’ എന്ന് ഉത്തരം പറഞ്ഞു.
21 ၂၁ ကိုယ်တော်က၊ ထိုသူ ကို ငါ ကြည့်ရှု ရ အောင် ငါ့ ထံ သို့ခေါ် ခဲ့ကြဟု ကိုယ်တော် ကျွန် တို့အား မိန့် တော်မူ ၏။
“അപ്പോൾ അങ്ങ്, ഈ ദാസന്മാരോട്, ‘എനിക്കു നേരിട്ട് അവനെ ഒന്നു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൊണ്ടുവരിക’ എന്ന് ആജ്ഞാപിച്ചല്ലോ.
22 ၂၂ ကျွန်တော် တို့က ထိုသူငယ် ကို အဘ နှင့်မ ခွါ နိုင် ပါ။ အဘ နှင့်ခွါ လျှင် အဘသေ ပါလိမ့်မည်ဟု သခင် အား လျှောက် လေသော်လည်း၊
അപ്പോൾ ഞങ്ങൾ യജമാനനോട്: ‘ബാലന് അവന്റെ പിതാവിൽനിന്ന് വേർപിരിയാൻ വയ്യാ, വിട്ടുപോന്നാൽ പിതാവു മരിച്ചുപോകും,’ എന്നു പറഞ്ഞു.
23 ၂၃ ကိုယ်တော်က၊ သင် တို့ညီ မ ပါ လျှင် သင်တို့သည် ငါ့ မျက်နှာ ကိုနောက် တဖန်မ မြင် ရဟု ကိုယ်တော် ကျွန် တို့ အား မိန့် တော်မူ၏။
അപ്പോൾ അങ്ങ് അടിയങ്ങളോട്: ‘നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ നിങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ നിങ്ങൾ ഇനിമേൽ എന്റെ മുഖം കാണുകയില്ല’ എന്നു കൽപ്പിച്ചു.
24 ၂၄ ထိုနောက် ကျွန်တော်တို့သည် ကိုယ်တော် ကျွန် တည်းဟူသောကျွန်တော် တို့ အဘ ထံ သို့ပြန်၍ ရောက် သောအခါ ၊ သခင် စကား တော်ကို အဘ အား ပြန် ကြားပါ၏။
ഞങ്ങൾ തിരികെ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ എത്തിയപ്പോൾ, അങ്ങ് പറഞ്ഞിരുന്നതെല്ലാം ഞങ്ങൾ അദ്ദേഹത്തോട് അറിയിച്ചു.
25 ၂၅ ကျွန်တော် တို့အဘ ကလည်း ၊ တဖန်သွား ၍ ငါ တို့ စားစရာ အနည်းငယ် ကို ဝယ် ကြပါဟုဆို သောအခါ၊
“അതിനുശേഷം ഞങ്ങളുടെ പിതാവ് ഞങ്ങളോട്, ‘നിങ്ങൾ മടങ്ങിച്ചെന്നു കുറെ ഭക്ഷണംകൂടി വാങ്ങുക’ എന്നു പറഞ്ഞു.
26 ၂၆ ကျွန်တော်တို့က၊ အကျွန်ုပ်တို့သည် မ သွား နိုင် ပါ။ ညီ ပါ လျှင် သွား နိုင်ပါ၏။ ညီ မ ပါ လျှင် ထိုသူ ၏ မျက်နှာ ကိုမ မြင် ရ ပါဟု ပြန်ပြော ပါ၏။
അതിനു ഞങ്ങൾ, ‘ഞങ്ങൾക്കു പോകാൻ സാധ്യമല്ല, ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ കൂടെയുണ്ടെങ്കിൽമാത്രമേ ഞങ്ങൾ പോകുകയുള്ളൂ. ഏറ്റവും ഇളയ അനുജൻ ഞങ്ങളോടൊപ്പം ഇല്ലാത്തപക്ഷം ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ സാധിക്കുകയില്ല’ എന്നു പറഞ്ഞു.
27 ၂၇ ကိုယ်တော် ကျွန် ၊ ကျွန်တော် အဘ ကလည်း ၊ သင် တို့သိ သည့်အတိုင်း ငါ့ မယား သည် ငါ့ အား သား နှစ် ယောက်ကို ဘွား၏။
“അപ്പോൾ അങ്ങയുടെ ദാസനായ എന്റെ പിതാവ് ഞങ്ങളോട്, ‘എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കറിയാമല്ലോ.
28 ၂၈ တ ယောက်ကား ငါ့ ထံ မှ ထွက်သွား ၏။ အကယ် စင်စစ်သူသည် အပိုင်းအပိုင်း ကိုက် ဖြတ်ခြင်းကိုခံရပါပြီ တကားဟု ငါဆို ရ၏။ ထိုကာလမှစ၍သူ့ ကိုငါမ မြင် ရ။
അവരിൽ ഒരാൾ എന്നിൽനിന്ന് അകലേക്ക് പോയി. “അവനെ തീർച്ചയായും ചീന്തിക്കളഞ്ഞിട്ടുണ്ട്,” എന്നു ഞാൻ ഉറച്ചു. ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
29 ၂၉ ဤ သူကိုလည်း ငါ့ ထံ မှယူ သွား၍ သူ ၌ဘေး ရောက် လျှင် ၊ သင်တို့သည် ငါ့ ဆံပင် ဖြူကို ဝမ်းနည်း ခြင်း နှင့်တကွ မရဏာ နိုင်ငံသို့ သက်ရောက် စေကြလိမ့်မည်ဟု ကျွန်တော် တို့အား ဆို ပါ၏။ (Sheol )
ഇവനെയും നിങ്ങൾ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും ദോഷം ഭവിക്കയും ചെയ്താൽ നിങ്ങൾ എന്റെ നരച്ചതലയെ, ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും’ എന്നു പറഞ്ഞു. (Sheol )
30 ၃၀ သို့ဖြစ်၍ ကျွန်တော်သည် ကိုယ်တော် ကျွန် ၊ ကျွန်တော် အဘ ထံ သို့ရောက် သောအခါ ၊ သူငယ် မ ပါ လျှင် အဘ ၏အသက် သည် သူငယ် ၏အသက် ၌ မှီ လျက်ရှိသောကြောင့်၊
“അതുകൊണ്ട് ഇപ്പോൾ ബാലനെ കൂടാതെ ഞാൻ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ ചെന്നാൽ, അവനെ കാണാത്തതുനിമിത്തം അദ്ദേഹം മരിച്ചുപോകും; അദ്ദേഹത്തിന്റെ ജീവൻ ബാലന്റെ ജീവനോടു പറ്റിച്ചേർന്നിരിക്കുന്നു;
31 ၃၁ သူငယ် မ ရှိသည်ကို မြင် သောအခါ အဘသေ ပါလိမ့်မည်။ ကိုယ်တော် ကျွန် တို့သည်၊ ကိုယ်တော် ကျွန် တည်းဟူသောကျွန်တော် တို့အဘ ဆံပင် ဖြူကို ဝမ်းနည်း ခြင်းနှင့်တကွ မရဏာ နိုင်ငံသို့ သက်ရောက် စေကြပါ လိမ့်မည်။ (Sheol )
അടിയങ്ങൾക്കു പിതാവിന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കാൻ ഇടയാകും. (Sheol )
32 ၃၂ ကိုယ်တော် ကျွန် က၊ အကျွန်ုပ် သည် တဖန် သူငယ် ကို အဘ ထံ သို့ ပြန်၍မ ဆောင် ခဲ့လျှင် ၊ အစဉ်မပြတ် အဘ ရှေ့ မှာ အပြစ် ကိုခံပါစေဟုဆို သဖြင့် ၊ အဘ ထံ မှာ သူငယ် ၏အာမခံ ဖြစ်ပါ၏။
‘അവനെ അങ്ങയുടെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ, പിതാവേ, ഞാൻ എന്റെ ആയുഷ്കാലം മുഴുവൻ അതിന്റെ കുറ്റം വഹിച്ചുകൊള്ളാം’ എന്നു ഞാൻ ബാലന്റെ സുരക്ഷിതത്വത്തിന്, അടിയന്റെ പിതാവിന് ഉറപ്പു നൽകിയിട്ടുള്ളതാണ്.
33 ၃၃ သို့ဖြစ်၍ ကိုယ်တော် ကျွန် သည် သူငယ် အတွက် နေရစ် ၍ သခင် ထံ ကျွန် ခံရသောအခွင့်၊ သူငယ် ကိုကား အစ်ကို တို့နှင့်အတူ သွား ရသောအခွင့်ကိုပေး တော်မူပါ။
“അതുകൊണ്ട് ഇപ്പോൾ ബാലനെ അവന്റെ സഹോദരന്മാരോടുകൂടെ തിരികെപ്പോകാൻ ദയവായി അനുവദിക്കണം; ബാലനു പകരം അടിയൻ ഇവിടെ അടിമയായിരുന്നുകൊള്ളാം.
34 ၃၄ သူငယ် သည် ကျွန်တော် တို့၌ မ ပါလျှင်၊ ကျွန်တော် အဘ ထံ သို့ အဘယ်သို့ ကျွန်တော်သွား နိုင်ပါမည်နည်း။ သို့ပြုလျှင် ကျွန်တော် အဘ ၌ ရောက် လတံ့သော ဘေးဥပဒ် ကို ကျွန်တော်မြင် ရပါလိမ့်မည်တကားဟု လျှောက် လေ၏။
ബാലൻ എന്നോടുകൂടെ ഇല്ലെങ്കിൽ ഞാൻ എങ്ങനെയാണ് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെല്ലുന്നത്? അങ്ങനെ അരുതേ, എന്റെ പിതാവിനു വരുന്ന ദുരിതം കാണാൻ എനിക്കിടയാക്കരുതേ.”