< ကမ္ဘာ​ဦး 30 >

1 ရာခေလ သည် ယာကုပ် အား သား မ ဘွား ကြောင်း ကို မိမိသိမြင် သောအခါ ၊ အစ်မ ကို ငြူစူ သောစိတ် ရှိ၍ ၊ ငါ့ အား သား ကိုပေး ပါ။ သို့မဟုတ် ငါ သေ တော့ အံ့ဟု ယာကုပ် ကို ဆို လေ၏။
താൻ യാക്കോബിനു മക്കളെ പ്രസവിക്കുന്നില്ല എന്നുകണ്ടപ്പോൾ റാഹേലിന് സഹോദരിയോട് അസൂയയുണ്ടായി. അതുകൊണ്ട് അവൾ യാക്കോബിനോട്, “എനിക്കു കുട്ടികളെ തരിക, അല്ലെങ്കിൽ ഞാൻ മരിച്ചുപോകും” എന്നു പറഞ്ഞു.
2 ယာကုပ် ကလည်း ၊ ငါ သည် သင့် အား သား ဘွားသောအခွင့်ကိုပေး တော်မမူသော ဘုရားသခင် ကိုယ်စား တော်ဖြစ်သလောဟု၊ ရာခေလ ကို အမျက် ထွက် ၍ ပြန်ဆို ၏။
യാക്കോബ് കോപിച്ചുകൊണ്ട് അവളോട്, “നിനക്കു കുട്ടികളെ തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ?” എന്നു ചോദിച്ചു.
3 ရာခေလကလည်း၊ အကျွန်ုပ် ၌ ကျွန် မဗိလဟာ ရှိ ပါ၏။ သူ့ ထံသို့ ဝင် ပါ။ သူသည် အကျွန်ုပ် ဒူး ပေါ် မှာ သားဘွား ၍ ၊ သူ့ အားဖြင့် အကျွန်ုပ် သည် တည်ဆောက် ခြင်းရှိပါလိမ့်မည်ဟု ဆို လျက်၊
അപ്പോൾ അവൾ, “ഇതാ എന്റെ ദാസിയായ ബിൽഹാ, അവളുടെയടുക്കൽ ചെല്ലുക; അവൾ എനിക്കായി കുട്ടികളെ പ്രസവിക്കയും അവളിലൂടെ എനിക്കു കുടുംബം കെട്ടിപ്പടുക്കാൻ സാധിക്കയും ചെയ്യുമല്ലോ” എന്നു പറഞ്ഞു.
4 ကျွန် မဗိလဟာ ကို ယာကုပ် ၏ မယား ဖြစ် စေခြင်းငှါအပ် ၍ ၊ သူ့ ထံ သို့ယာကုပ် ဝင် လေ၏။
അതുകൊണ്ട് അവൾ തന്റെ ദാസിയായ ബിൽഹയെ യാക്കോബിനു ഭാര്യയായി കൊടുത്തു. യാക്കോബ് അവളുടെയടുത്ത് ചെന്നു.
5 ဗိလဟာ သည် ပဋိသန္ဓေ ယူ၍ ၊ ယာကုပ် အား သား ကို ဘွားမြင် သည်ရှိသော်၊
ബിൽഹ ഗർഭംധരിച്ച് യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
6 ရာခေလ က၊ ဘုရားသခင် သည် ငါ့ ဘက်၌ တရားစီရင် တော်မူပြီ။ ငါ့ စကား ကို ကြား ၍ သား ကို ပေး သနားတော်မူပြီဟု ဆို သည်နှင့်အညီ ၊ ထို သားကို ဒန် အမည် ဖြင့် မှည့် လေ၏။
അപ്പോൾ റാഹേൽ, “ദൈവം എന്നെ കുറ്റവിമുക്തയാക്കി, എന്റെ പ്രാർഥനകേട്ട് എനിക്ക് ഒരു മകനെ തന്നിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവൾ അവന് ദാൻ എന്നു പേരുവിളിച്ചു.
7 တဖန် ရာခေလ ၏ကျွန်မ ဗိလဟာ သည် ပဋိသန္ဓေ ယူပြန်၍ ၊ ယာကုပ် အား နှစ် ကြိမ်မြောက်သော သား ကိုဘွား မြင်သည်ရှိသော်၊
റാഹേലിന്റെ ദാസി ബിൽഹാ വീണ്ടും ഗർഭംധരിച്ച് യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു.
8 ရာခေလ က၊ ငါသည် ငါ့ အစ်မ နှင့် ကျပ်ကျပ် လုံးထွေး၍ နိုင် ခဲ့ပြီဟု ဆို ၍ ၊ ထို သားကို နဿလိ အမည် ဖြင့် မှည့် လေ၏။
“എന്റെ സഹോദരിയോട് എനിക്കു കടുത്ത മത്സരം വേണ്ടിവന്നു; അതിൽ ഞാൻ വിജയിച്ചു,” എന്നു പറഞ്ഞു. അതുകൊണ്ട് അവൾ അവന് നഫ്താലി എന്നു പേരിട്ടു.
9 လေအာ သည် သား ပြတ်၍ မဘွားဘဲနေ ကြောင်းကို မိမိသိမြင် သောအခါ ၊ မိမိ ကျွန် မ ဇိလပ ကို ယူ ၍ ၊ ယာကုပ် ၏မယား ဖြစ် စေခြင်းငှါအပ် လေ၏။
തനിക്ക് ഇനി കുട്ടികൾ ഉണ്ടാകുകയില്ല എന്നുകണ്ട് ലേയാ അവളുടെ ദാസിയായ സിൽപ്പയെ യാക്കോബിന്റെ അടുക്കൽ കൊണ്ടുചെന്ന് അവന് ഭാര്യയായി കൊടുത്തു.
10 ၁၀ လေအာ ၏ ကျွန် မဇိလပ သည်လည်း ယာကုပ် အား သား ကိုဘွား မြင်သည်ရှိသော်၊
ലേയയുടെ ദാസി സിൽപ്പ യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
11 ၁၁ လေအာ က၊ ကောင်းကျိုး လာသည်ဟု ဆို ၍ ၊ ထို သားကို ဂဒ် အမည် ဖြင့် မှည့် လေ၏။
“ഞാൻ എത്ര ഭാഗ്യവതി!” എന്നു പറഞ്ഞ് അവൾ അവന് ഗാദ് എന്നു പേരിട്ടു.
12 ၁၂ တဖန် လေအာ ၏ ကျွန် မဇိလပ သည် ယာကုပ် အား နှစ် ကြိမ်မြောက်သောသား ကို ဘွားမြင် သည် ရှိသော်၊
ലേയയുടെ ദാസിയായ സിൽപ്പ യാക്കോബിനു രണ്ടാമതും ഒരു മകനെ പ്രസവിച്ചു.
13 ၁၃ လေအာ က၊ ငါ ၌ မင်္ဂလာ ရှိ၏။ လူ သမီးတို့သည် ငါ့ ကိုမင်္ဂလာ ရှိသောသူဟူ၍ ခေါ်ကြလိမ့်မည်ဟု ဆို သဖြင့် ၊ ထို သားကို အာရှာ အမည် ဖြင့် မှည့် လေ၏။
അപ്പോൾ അവൾ, “ഞാൻ എത്ര സന്തുഷ്ട! സ്ത്രീകൾ എന്നെ സന്തുഷ്ട എന്നു വിളിക്കും” എന്നു പറഞ്ഞു. അതുകൊണ്ട് അവൾ അവന് ആശേർ എന്നു പേരിട്ടു.
14 ၁၄ ထိုနောက် ၊ ဂျုံ စပါးကို စုသိမ်း သော အချိန် ကာလ ၌ ၊ ရုဗင် သည် လယ်ပြင် သို့ ထွက်သွား ပြီးလျှင် ၊ အနုဆေးသီး ကိုတွေ့ ၍ ၊ မိမိ အမိ လေအာ ထံ သို့ ဆောင် ခဲ့လေ ၏။ ရာခေလ ကလည်း ၊ သင် ၏သား ရခဲ့သော အနုဆေးသီး အချို့ကိုပေး ပါလော့ဟု၊ လေအာ ကို တောင်း လျှင်၊
ഗോതമ്പുകൊയ്ത്തിന്റെ കാലത്ത് രൂബേൻ വയലിലേക്കുപോയി, കുറെ ദൂദായിപ്പഴം കണ്ടെത്തി. അവൻ അതു തന്റെ അമ്മയായ ലേയയ്ക്കു കൊടുത്തു. അപ്പോൾ റാഹേൽ ലേയായോട്, “നിന്റെ മകന്റെ ദൂദായിപ്പഴത്തിൽ കുറച്ച് എനിക്കു തരാമോ” എന്നു ചോദിച്ചു.
15 ၁၅ လေအာက၊ သင်သည် ငါ့ လင် ကိုယူ ၍ အတွက် မရှိထင်သလော။ ငါ့ သား ၏ အနုဆေးသီး ကိုလည်း ယူ ချင် သေးသည်တကားဟု ဆို လေသော် ၊ ရာခေလ က၊ သို့ဖြစ်လျှင် ၊ သင့် သား ၏ အနုဆေးသီး အတွက် ၊ လင်သည် ယနေ့ညဉ့်တွင် သင် နှင့် အိပ်ရမည်ဟု ဆို၏။
എന്നാൽ ലേയാ അവളോട്, “നീ എന്റെ ഭർത്താവിനെ തട്ടിയെടുത്തതു പോരയോ? ഇനി എന്റെ മകന്റെ ദൂദായിപ്പഴംകൂടി എടുക്കുമോ?” എന്നു ചോദിച്ചു. “എങ്കിൽ നിന്റെ മകന്റെ ദൂദായിപ്പഴത്തിനു പ്രതിഫലമായി അദ്ദേഹം ഈ രാത്രി നിന്നോടൊത്തു കിടക്കപങ്കിടട്ടെ,” റാഹേൽ പറഞ്ഞു.
16 ၁၆ ညဦး အချိန်၌ ၊ လယ်ပြင် မှ ယာကုပ် လာ သောအခါ ၊ လေအာ သည် ခရီးဦးကြိုပြု ခြင်းငှါ သွား ၍ ၊ သင် သည် အကျွန်ုပ် ထံသို့ ဝင် ရမည်။ အကျွန်ုပ် ၏သား ရခဲ့ သော အနုဆေးသီး နှင့် သင့် ကို အကျွန်ုပ်ငှါး သည် မှန်ပါ ၏ဟုဆို သဖြင့် ၊ ထို နေ့ညဉ့် တွင် သူ နှင့် အိပ် ရလေ၏။
അന്നു വൈകുന്നേരം യാക്കോബ് വയലിൽനിന്ന് വന്നപ്പോൾ ലേയാ അദ്ദേഹത്തെ വരവേൽക്കാൻ ചെന്നു; “ഇന്ന് എന്റെ അടുക്കൽ വരണം. എന്റെ മകന്റെ ദൂദായിപ്പഴം കൊടുത്തു ഞാൻ അങ്ങയെ കൂലിക്കെടുത്തിരിക്കുന്നു.” എന്ന് അവൾ പറഞ്ഞു. ആ രാത്രിയിൽ അദ്ദേഹം അവളോടുകൂടെ കിടക്കപങ്കിട്ടു.
17 ၁၇ လေအာ စကားကို ဘုရားသခင် နားထောင် တော်မူသဖြင့် ၊ သူသည် ပဋိသန္ဓေ ယူ၍ ၊ ယာကုပ် အား ပဉ္စမ သား ကို ဘွားမြင် လေသော်၊
ദൈവം ലേയായുടെ അപേക്ഷ കേട്ടു; അവൾ ഗർഭിണിയായി യാക്കോബിന്റെ അഞ്ചാമത്തെ മകനെ പ്രസവിച്ചു.
18 ၁၈ ငါ့ ကျွန် မကို ငါ့ လင် အား ပေး သောကြောင့် ၊ ဘုရားသခင် သည် ငါ့ အား အခ ကို ပေး တော်မူပြီဟုဆို ၍ ၊ ထို သားကို ဣသခါ အမည် ဖြင့် မှည့် လေ၏။
അപ്പോൾ ലേയാ, “എന്റെ ഭർത്താവിന് എന്റെ ദാസിയെ കൊടുത്തതുകൊണ്ട് ദൈവം എനിക്കു പ്രതിഫലം തന്നിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവൾ അവന് യിസ്സാഖാർ എന്നു പേരിട്ടു.
19 ၁၉ တဖန် လေအာ သည် ပဋိသန္ဓေ ယူပြန် ၍ ၊ ယာကုပ် အား ဆဌမ သား ကို ဘွားမြင် လေသော်၊
ലേയാ പിന്നെയും ഗർഭംധരിച്ച് യാക്കോബിന് ആറാമതൊരു മകനെ പ്രസവിച്ചു.
20 ၂၀ ဘုရားသခင် သည် ကောင်း သောလက် ဖွဲ့ကိုပေး သနားတော်မူပြီ။ ငါ့ လင် အား သား ခြောက် ယောက်ကို ဘွားမြင် သောကြောင့် ၊ ယခု ငါ နှင့် အမြဲ နေလိမ့်မည်ဟု ဆို ၍ ၊ ထို သားကို ဇာဗုလုန် အမည် ဖြင့် မှည့် လေ၏။
“ദൈവം എനിക്കൊരു അമൂല്യസമ്മാനം തന്നിരിക്കുന്നു. ഞാൻ എന്റെ ഭർത്താവിന് ആറു പുത്രന്മാരെ പ്രസവിച്ചതുകൊണ്ട് അദ്ദേഹം എന്നെ ഇപ്പോൾ ആദരിക്കും,” എന്നു ലേയാ പറഞ്ഞു. അതുകൊണ്ട് അവന് അവൾ സെബൂലൂൻ എന്നു പേരിട്ടു.
21 ၂၁ ထိုနောက်မှ သမီး ကိုဘွား ၍ ၊ ဒိန အမည် ဖြင့် မှည့် လေ၏။
കുറെക്കാലത്തിനുശേഷം അവൾ ഒരു മകളെ പ്രസവിച്ചു; അവൾക്കു ദീനാ എന്നു പേരിട്ടു.
22 ၂၂ ထိုအခါ ဘုရားသခင် သည် ရာခေလ ကို အောက်မေ့ တော်မူ၏။ သူ ၏စကားကို နားထောင် ၍ ၊ သား ဘွားသောအခွင့် ကိုပေး တော်မူသဖြင့်၊
അപ്പോൾ ദൈവം റാഹേലിനെ ഓർത്തു. അവിടന്ന് അവളുടെ അപേക്ഷകേട്ട് അവളുടെ ഗർഭം തുറന്നു.
23 ၂၃ သူသည် ပဋိသန္ဓေ ယူ၍ သား ကိုဘွားမြင် လျှင် ၊ ငါ ခံရသောကဲ့ရဲ့ ခြင်းအကြောင်းကို ဘုရားသခင် သည် ပယ် တော်မူပြီဟူ၍၎င်း၊
അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. അപ്പോൾ അവൾ, “ദൈവം എന്റെ അപമാനം നീക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
24 ၂၄ ထာဝရဘုရား သည် အခြား သောသား ကို ထပ် ၍ပေးတော်မူပါစေသောဟူ၍၎င်း ဆိုလျက်၊ ထို သားကို ယောသပ် အမည် ဖြင့် မှည့် လေ၏။
“യഹോവ എനിക്കു മറ്റൊരു മകനെക്കൂടി തരുമാറാകട്ടെ,” എന്നു പറഞ്ഞ് അവൾ അവന് യോസേഫ് എന്നു പേരിട്ടു.
25 ၂၅ ရာခေလ သည် ယောသပ် ကို ဘွားမြင် ပြီး သော နောက်၊ ယာကုပ် က၊ အကျွန်ုပ် သည် ကိုယ် နေရင်း ပြည် သို့ သွား မည်အကြောင်း အကျွန်ုပ် ကို လွှတ် ပါလော့။
റാഹേൽ യോസേഫിനെ പ്രസവിച്ചതിനുശേഷം യാക്കോബ് ലാബാനോട്, “എനിക്ക് സ്വന്തം ദേശത്തേക്കു മടങ്ങണം; അങ്ങ് എന്നെ യാത്രയാക്കിയാലും.
26 ၂၆ ကျွန်ုပ် သည် အစေခံ ၍ရသော မယား နှင့် သား တို့ကို ဆောင်ယူ၍၊ သွား ရသောအခွင့် ကိုပေး ပါလော့။ ကျွန်ုပ် အစေခံ သည်အကြောင်း ကို အဘ သိ ပါသည်ဟု လာဗန် အား ဆို လျှင်၊
എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരണം; അവർക്കുവേണ്ടിയാണല്ലോ ഞാൻ അങ്ങയെ സേവിച്ചത്! ഞാൻ യാത്രയായിക്കോട്ടെ. ഞാൻ അങ്ങേക്കുവേണ്ടി എത്രമാത്രം അധ്വാനിച്ചു എന്ന് അങ്ങേക്ക് അറിയാമല്ലോ” എന്നു പറഞ്ഞു.
27 ၂၇ လာဗန် က၊ သင် ၏စိတ် နှင့် တွေ့ ပါစေ။ ထာဝရဘုရား သည် သင် ၏အကြောင်း ကြောင့် ငါ့ အား ကောင်းကြီး ပေးတော်မူသည်ကို ငါရိပ်မိ ပြီ။
എന്നാൽ ലാബാൻ യാക്കോബിനോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ ദയവുചെയ്ത് ഇവിടെ താമസിക്കുക. നീ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചെന്ന് ഞാൻ പ്രശ്നംവെച്ചതിലൂടെ സ്പഷ്ടമായി അറിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.
28 ၂၈ ငါ ပေးရမည့်အခ ကို ပြော ပါ၊ ငါပေး မည်ဟု ဆို လေသော်၊
“നിനക്ക് എന്തു ശമ്പളം വേണമെന്നു പറയുക, ഞാൻ അതു തരാം,” എന്നും ലാബാൻ പറഞ്ഞു.
29 ၂၉ ကျွန်ုပ်သည် အဘ၌ အဘယ်သို့ အစေခံ သည် ကို၎င်း အဘ၏တိရစ္ဆာန် တို့သည် ကျွန်ုပ် ၌ အဘယ်သို့ ရှိ နေသည်ကို၎င်းအဘ သိ ပါ၏။
അതിന് യാക്കോബ് അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്, “ഞാൻ അങ്ങേക്കുവേണ്ടി എങ്ങനെ പണിയെടുത്തെന്നും എന്റെ മേൽനോട്ടത്തിൽ അങ്ങയുടെ ആടുമാടുകൾ എത്ര പെരുകിയെന്നും അങ്ങേക്ക് അറിയാമല്ലോ.
30 ၃၀ အထက် က အဘ ၏ ဥစ္စာနည်း လှ၏။ ယခု တိုးပွါး ၍ များပြား လျက်ရှိ၏။ ကျွန်ုပ် သွား လာလုပ် ကိုင်သောအားဖြင့်၊ ထာဝရဘုရား သည် အဘ အား ကောင်းကြီး ပေးတော်မူပြီ။ ယခုမှာ၊ ကျွန်ုပ် သည် ကိုယ် အိမ်သူအိမ်သား တို့ကို အဘယ် သောအခါ ကျွန်ုပ်ပြု စု ရပါအံ့နည်းဟု ဆိုလေ၏။
ഞാൻ വരുന്നതിനുമുമ്പ് അൽപ്പംമാത്രം ഉണ്ടായിരുന്നത് ഇപ്പോൾ അത്യധികം വർധിച്ചിരിക്കുന്നു. ഞാൻ ആയിരുന്നേടത്തെല്ലാം യഹോവ അങ്ങയെ അനുഗ്രഹിച്ചിരിക്കുന്നു. എന്നാൽ, എന്റെ സ്വന്തം കുടുംബത്തിനുവേണ്ടി ഞാൻ ഇനി എപ്പോഴാണു വല്ലതും കരുതുന്നത്?”
31 ၃၁ လာဗန်ကလည်း၊ အဘယ် အခကို ပေး ရ မည်နည်းဟုမေး ပြန်လျှင် ၊ ယာကုပ် က၊ ဘာကိုမျှ မ ပေး ပါနှင့်၊ ကျွန်ုပ် ၌ ကျေးဇူးတခု ပြု လိုလျှင် ၊ အဘ၏သိုး စု၊ ဆိတ်စုကို တဖန် ကျွေးမွေးစောင့်ထိန်း ပါဦးမည်။
“ഞാൻ നിനക്ക് എന്തു തരണം?” ലാബാൻ ചോദിച്ചു. “എനിക്ക് ഒന്നും തരേണ്ടതില്ല,” യാക്കോബ് പറഞ്ഞു. “എന്നാൽ, എനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമെങ്കിൽ ഞാൻ അങ്ങയുടെ ആട്ടിൻപറ്റങ്ങളെ മേയിക്കുകയും സൂക്ഷിക്കുകയുംചെയ്യാം.
32 ၃၂ ယနေ့ သိုးစု၊ ဆိတ်စုတရှောက်လုံး ကို ကျွန်ုပ် သွား ၍ ၊ ပြောက် ကျား သောဆိတ် များ ညို သော သိုး များ၊ ရှိသမျှ တို့ကိုရွေးနှုတ် ခွဲထားပါမည်။ နောက်မှပြောက်ကျားသောဆိတ်၊ ညိုသောသိုး တို့သည် ကျွန်ုပ် ၏ အခ ဖြစ် စေလော့။
ഇന്നു ഞാൻ അങ്ങയുടെ എല്ലാ ആട്ടിൻപറ്റങ്ങളുടെയും ഇടയിലൂടെ നടന്ന് പുള്ളിയും മറുകും ഉള്ള ചെമ്മരിയാടുകളെയും കറുപ്പുനിറമുള്ള എല്ലാ ചെമ്മരിയാട്ടിൻകുട്ടികളെയും പുള്ളിയും മറുകുമുള്ള കോലാടുകളെയും വേർതിരിക്കും; അവ എനിക്കുള്ള പ്രതിഫലമായിരിക്കട്ടെ.
33 ၃၃ သို့ဖြစ်၍ ၊ နောင် ကာလ ၌ ကျွန်ုပ် ၏အခ သည်၊ အဘရှေ့ သို့ ရောက် သောအခါ ၊ ကျွန်ုပ် ၏ဖြောင့်မတ် ခြင်း သည် ကျွန်ုပ် ကို စောင့်ရှောက် ပါလိမ့်မည်။ မ ပြောက် မကျားသော ဆိတ် ၊ မညို သောသိုး ရှိသမျှ တို့ကို ၊ ကျွန်ုပ် ခိုး သော အကောင်ဟူ၍မှတ်စေလော့ဟု ဆိုလေ၏။
ഭാവിയിൽ അങ്ങ് എന്റെ പ്രതിഫലം പരിശോധിക്കുമ്പോൾ എന്റെ വിശ്വസ്തത അങ്ങേക്കു ബോധ്യമാകും. എന്റെപക്കൽ പുള്ളിയോ മറുകോ ഇല്ലാത്ത കോലാടോ കറുപ്പുനിറമില്ലാത്ത ആട്ടിൻകുട്ടിയോ കണ്ടാൽ അതിനെ മോഷ്ടിച്ചതായി കണക്കാക്കാം.”
34 ၃၄ လာဗန် ကလည်း၊ သင် ပြော တိုင်း ဖြစ် လော့ဟု ဝန်ခံ ၍ ၊ ထိုနေ့ ၌ ပင်၊ ပြောက် ကျားသော ဆိတ် ထီး၊ ပြောက် ကျားသောဆိတ် မ၊
അപ്പോൾ ലാബാൻ, “ഇത് എനിക്കു സമ്മതം; നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞു.
35 ၃၅ အဖြူ ပါသော ဆိတ်ရှိသမျှ တို့နှင့် ၊ အဆင်းညို သော သိုးရှိသမျှ တို့ကိုရွေး ၍ ၊ မိမိ သား တို့လက် သို့ အပ် ပေးလေ၏။
ആ ദിവസംതന്നെ ലാബാൻ വരയും മറുകും ഉള്ള കോലാട്ടുകൊറ്റന്മാരെയും പുള്ളിയും മറുകും ഉള്ള പെൺകോലാടുകളെയും വെള്ളനിറമുള്ള എല്ലാറ്റിനെയും കറുപ്പുനിറമുള്ള ചെമ്മരിയാട്ടിൻകുട്ടികളെയും വേർതിരിച്ചു തന്റെ പുത്രന്മാരുടെ പക്കൽ ഏൽപ്പിച്ചു.
36 ၃၆ ကိုယ် နေရာ အရပ်နှင့် ၊ ယာကုပ် နေရာအရပ်ကို သုံး ရက် ခရီး ကွာ စေခြင်းငှါ စီရင် သေး၏။ ယာကုပ် သည် ကြွင်း သော လာဗန် ၏သိုး ဆိတ်များကို ထိန်း လျက် နေရ လေ၏။
പിന്നെ ലാബാൻ തനിക്കും യാക്കോബിനും മധ്യേ മൂന്നുദിവസത്തെ വഴിയകലം വെച്ചു. ലാബാന്റെ ആടുകളിൽ ശേഷിച്ചവയെ യാക്കോബ് തുടർന്നും മേയിച്ചുകൊണ്ടിരുന്നു.
37 ၃၇ ထိုအခါ ယာကုပ် သည်၊ စိမ်း သောလိဗနာ ပင်၊ လုဇ ပင်၊ အာရမုန် ပင်တို့၏ အခက် တံဖျားများကိုယူ ၍၊ အဖြူ ၊ အစိမ်း၊ အတန့်တန့်ပေါ် အောင်အခွံ ကို လှီး ခွာ ပြီးလျှင်၊
യാക്കോബ് പുന്നമരത്തിന്റെയും ബദാംമരത്തിന്റെയും അരിഞ്ഞിൽമരത്തിന്റെയും പച്ചക്കൊമ്പുകൾ എടുത്ത് അവയുടെ അകം വെള്ളവരയായി കാണത്തക്കവണ്ണം തൊലിയുരിച്ചു.
38 ၃၈ ရေသောက် လာ သောသိုး ၊ ဆိတ်အထီးအမ ရှက်တင် စေမည်အကြံရှိ၍၊ ရေသောက် လာ သောအခါ ၊ အခွံ ခွာပြီးသော တံဖျား တို့ကို ရေ သောက်ကျင်း၊ သောက် ခွက်တို့၌ သိုး ဆိတ်တို့ ရှေ့ မှာစိုက်ထား လေ၏။
പിന്നെ അദ്ദേഹം, ഇങ്ങനെ തൊലിയുരിച്ച കൊമ്പുകൾ, ആടുകൾ വെള്ളം കുടിക്കാൻ വരുമ്പോൾ അവയ്ക്ക് നേരേ കാണത്തക്കവണ്ണം, വെള്ളം നിറയ്ക്കുന്ന തൊട്ടികളിലും പാത്തികളിലും വെച്ചു.
39 ၃၉ သိုး ဆိတ်တို့သည် တံဖျာ များရှေ့ မှာ ရှက်တင် ၍ ၊ အပြောက် အကျား စသည်တို့ကို ဘွား ကြ၏။
ആടുകൾ വെള്ളം കുടിക്കാൻ വന്നപ്പോൾ ആ കൊമ്പുകൾക്കു മുന്നിൽവെച്ച് ഇണചേർന്നു; അവ വരയും പുള്ളിയും മറുകും ഉള്ള കുട്ടികളെ പ്രസവിച്ചു.
40 ၄၀ ယာကုပ် သည် သိုး ၊ ဆိတ်သငယ်တို့ကိုလည်း ခွဲ ထား၍ ၊ လာဗန် ၏သိုး စု၊ ဆိတ်စုတွင် အဆင်း ပြောက် ကျားသော အကောင်၊ အဆင်း ညိုသော အကောင်ရှိသမျှ တို့ ရှေ့မှာ သိုး ဆိတ်များကိုမျက်နှာ ပြု စေ၏။ မိမိတိရစ္ဆာန် များနှင့်လာဗန် ၏ တိရစ္ဆာန် များကိုလည်း မ ရော မနှော စေဘဲ၊ တစုစီခွဲထားလေ၏။
യാക്കോബ് ആ ആട്ടിൻകുട്ടികളെ ലാബാന്റെ ആട്ടിൻപറ്റത്തിൽനിന്ന് വേർതിരിച്ചു; ശേഷമുള്ളവ ഇണചേരുമ്പോൾ ലാബാന്റെവക വരയും കറുപ്പുമുള്ള ആടുകൾക്ക് അഭിമുഖമായി നിർത്തി. ഇങ്ങനെ യാക്കോബ് തനിക്കു സ്വന്തമായി ആട്ടിൻപറ്റങ്ങളെ ഉണ്ടാക്കി; അവയെ ലാബാന്റെ കൂട്ടങ്ങളോടു ചേർത്തില്ല.
41 ၄၁ အားကြီး သောအကောင်တို့သည် ရှက်တင် သောအခါ ၊ တံဖျာ တို့တွင် ရှက်တင် စေခြင်းငှါ ၊ ယာကုပ် သည် တံဖျာများကို ရေကျင်း၌၊ သူတို့ မျက်မှောက် တွင် ထား တတ်၏။
കരുത്തുള്ള ആടുകൾ ഇണചേരുമ്പോൾ അവ ആ മരക്കൊമ്പുകൾ കണ്ട് ചനയേൽക്കേണ്ടതിന് യാക്കോബ് അവ തൊട്ടികളിൽവെച്ചു.
42 ၄၂ အားနည်း သောအကောင် တို့ရှေ့ မှာ တံဖျာ တို့ကို မ ပြ မထား။ ထိုကြောင့် အားနည်း သောအကောင်တို့သည် လာဗန် ၏ ဥစ္စာဖြစ်လေ၏။ အားကြီး သော အကောင်တို့မူကား၊ ယာကုပ် ၏ ဥစ္စာဖြစ်လေ၏။
കരുത്തുകുറഞ്ഞവയുടെ മുമ്പിൽ കൊമ്പുകൾ വെച്ചിരുന്നില്ല. ഇങ്ങനെ കരുത്തില്ലാത്തവ ലാബാനും കരുത്തുള്ളവ യാക്കോബിനും ആയിത്തീർന്നു.
43 ၄၃ ထိုသို့ ယာကုပ် ၌ စည်းစိမ်တိုးပွား ၍ ၊ သိုး ၊ ဆိတ်၊ ကျွန် ယောက်ျား၊ ကျွန် မိန်းမ၊ ကုလားအုပ် ၊ မြည်း အများ ရှိ ကြ၏။
യാക്കോബ് ഈ വിധത്തിൽ മഹാധനികനായി. വലിയ ആട്ടിൻപറ്റങ്ങളും ധാരാളം ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും അദ്ദേഹത്തിനു സ്വന്തമായി.

< ကမ္ဘာ​ဦး 30 >