< ယေဇကျေလ 29 >

1 သက္ကရာဇ် ဆယ် ခု၊ ဒသမ လ တဆယ် တရက်နေ့ တွင် ၊ ထာဝရဘုရား ၏ နှုတ်ကပတ်တော် သည် ငါ့ ဆီသို့ ရောက်လာ ၍၊
പത്താംവർഷം പത്താംമാസം പന്ത്രണ്ടാംതീയതി, യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
2 အချင်းလူသား ၊ သင်သည် အဲဂုတ္တု ရှင်ဘုရင် ဖါရော မင်းတဘက် ၌မျက်နှာ ထား ၍ ၊ သူ နှင့် အဲဂုတ္တု ပြည် တပြည်လုံး တဘက် ၌ပရောဖက်ပြု လျက်၊
“മനുഷ്യപുത്രാ, നിന്റെ മുഖം ഈജിപ്റ്റുരാജാവായ ഫറവോനെതിരേ തിരിച്ച് അദ്ദേഹത്തിനും മുഴുവൻ ഈജിപ്റ്റിനും എതിരായി പ്രവചിക്കുക.
3 အရှင် ထာဝရဘုရား ၏ အမိန့် တော်ကို ဆင့်ဆို ရမည်မှာ၊ အိုအဲဂုတ္တု ရှင်ဘုရင် ဖာရော မင်း၊ ကိုယ် မြစ် များ အလယ် ၌ နေ လျက်၊ ငါ့ မြစ် ကို ငါ ပိုင်၏။ ငါ့ အဘို့ ငါ ဖန်ဆင်း ပြီဟု ဆို တတ်သောမိကျောင်း ကြီး ၊ သင့် တဘက် ၌ ငါ နေ၏။
അവനോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘ഈജിപ്റ്റുരാജാവായ ഫറവോനേ, ഞാൻ നിനക്ക് എതിരാകുന്നു. നദികളുടെ മധ്യത്തിൽ കിടക്കുന്ന മഹാഭീകരസത്വമേ, “നൈൽനദി എനിക്കുള്ളത്; ഞാൻ അതിനെ എനിക്കായി നിർമിച്ചു,” എന്നു നീ പറയുന്നല്ലോ.
4 သင့် ပါးရိုး ကို သံချိတ် နှင့်ချိတ် ၍၊ သင့် မြစ် ၌နေသော ငါး တို့ကို သင့် အကြေး တို့၌ ငါကပ် စေမည်။ သင့် မြစ် များ အလယ် ထဲက သင့် ကို ငါနှုတ် ၍ ၊ မြစ် ၌ရှိသမျှ သော ငါး တို့သည် သင့် အကြေး တို့၌ ကပ် ကြလိမ့်မည်။
എന്നാൽ ഞാൻ നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തും; നിന്റെ പ്രവാഹങ്ങളിലെ മത്സ്യങ്ങൾ നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കാൻ ഇടയാക്കും. നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കുന്ന എല്ലാ മത്സ്യങ്ങളോടുംകൂടെ ഞാൻ നിന്നെ നദിയിൽനിന്ന് വലിച്ചുകയറ്റും.
5 သင် နှင့် သင့် မြစ် ၌ရှိသမျှ သော ငါး တို့ကိုတော ၌ ငါပစ်ထား မည်။ လွင်ပြင် ၌ကျ ၍ နောက်တဖန်စုဝေး ခြင်း ကို မ ပြုရ။ တော သားရဲ များ၊ မိုဃ်း ကောင်းကင်ငှက် များ စားစရာ ဘို့ သင့် ကိုငါအပ် ၏။
ഞാൻ നിന്നെ മരുഭൂമിയിൽ എറിഞ്ഞുകളയും, നിന്നെയും നിന്റെ നദിയിലെ സകലമത്സ്യങ്ങളെയുംതന്നെ. നീ തുറസ്സായസ്ഥലത്തു വീണുപോകും, ആരും നിന്നെ ശേഖരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുകയില്ല. ഞാൻ നിന്നെ ഭൂമിയിലെ മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ആഹാരമാക്കിത്തീർക്കും.
6 ငါ သည်ထာဝရဘုရား ဖြစ်ကြောင်း ကို အဲဂုတ္တု ပြည်သားအပေါင်း တို့သည် သိ ရကြလိမ့်မည်။ အကြောင်းမူကား ၊ သင်သည် ဣသရေလ အမျိုး ၌ ကျူ တောင်ဝေး ဖြစ် လေပြီ။
അപ്പോൾ ഈജിപ്റ്റിൽ വസിക്കുന്നവരെല്ലാം ഞാൻ യഹോവ ആകുന്നു എന്ന് അറിയും. “‘ഇസ്രായേൽജനത്തിന് നീ ഒരു ഓടക്കോലായിട്ടാണല്ലോ ഇരുന്നത്.
7 သင့် ကိုလက် နှင့် ကိုင် သောအခါ သင်သည် အကိုင်မခံ။ သူ တို့ ပခုံး ဆစ်ကို ဖြုတ် လေ၏။ သင် နှင့် ကိုယ်ကိုထောက် သောအခါ သင်သည် ကျိုး ၍ သူ တို့ခါး ကို နာ စေ၏။
അവർ കൈകൊണ്ടു നിന്നെ പിടിച്ചപ്പോൾ നീ പിളർത്തി അവരുടെ തോൾ കീറിക്കളഞ്ഞു. അവർ നിന്റെമേൽ ചാരിയപ്പോൾ നീ ഒടിയുകയും അവരുടെ നടുവെല്ലാം തകർന്നുപോകുകയും ചെയ്തു.
8 သို့ဖြစ်၍ ၊ အရှင် ထာဝရဘုရား မိန့် တော်မူသည် ကား၊ ငါ သည် သင့် အပေါ်သို့ ထား ကိုဆောင် ခဲ့၍ လူ နှင့် တိရစ္ဆာန် တို့ကို ပယ်ဖြတ် သဖြင့် ၊
“‘അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെനേരേ വാൾ അയച്ച് നിന്നിലുള്ള മനുഷ്യരെയും ജന്തുക്കളെയും കൊന്നുകളയും.
9 အဲဂုတ္တု ပြည် သည် လူဆိတ်ညံ လျက်၊ ပျက်စီး လျက်ရှိ သောအခါ ၊ ငါ သည် ထာဝရဘုရား ဖြစ်ကြောင်း ကို သိ ရလိမ့်မည်။ သင်က၊ ငါ့မြစ် ကိုငါ ပိုင်၏။ ငါ ဖန်ဆင်း ပြီ ဟု ဆို မိသောကြောင့် ၊
ഈജിപ്റ്റ് ഒരു ശൂന്യമരുഭൂമിയായിത്തീരും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. “‘കാരണം നീ പറഞ്ഞു, “നൈൽനദി എനിക്കുള്ളത്, ഞാൻ അതിനെ ഉണ്ടാക്കി,”
10 ၁၀ သင် နှင့် သင့် မြစ် တဘက် ၌ ငါ နေ၏။ အဲဂုတ္တု ပြည် ကို မိဂဒေါလ မှစ၍ သုဏေ မြို့တိုင်အောင်၎င်း ၊ အဲသယောပိ ပြည်စွန်း တိုင်အောင် ၎င်း ၊ ထားနှင့် ဖျက်ဆီး ၍ ဆိတ်ညံ စေမည်။
അതിനാൽ ഞാൻ നിനക്കും നിന്റെ നദികൾക്കും എതിരായിരിക്കും. ഞാൻ ഈജിപ്റ്റുദേശത്തെ മിഗ്ദോൽമുതൽ അസ്വാൻവരെയും കൂശിന്റെ അതിരുവരെയും ഒരു കുപ്പക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർക്കും.
11 ၁၁ အနှစ် လေးဆယ် ပတ်လုံးလူ ရှောက် ၍မ သွားရ။ တိရစ္ဆာန် လည်း ရှောက် ၍မ သွားရ။ အဘယ်သူမျှမ နေ ရ။
മനുഷ്യന്റെയോ മൃഗത്തിന്റെയോ കാൽ അതിൽ ചവിട്ടുകയില്ല. നാൽപ്പതുവർഷത്തേക്ക് അതിൽ ആരും പാർക്കുകയുമില്ല.
12 ၁၂ ပျက်စီး သောပြည် တို့တွင် အဲဂုတ္တု ပြည် ကို ငါဖျက်ဆီး မည်။ လူဆိတ်ညံ သောမြို့ တို့တွင် အနှစ် လေးဆယ် ပတ်လုံးအဲဂုတ္တု မြို့ တို့သည် ပျက်စီး လျက်ရှိ ကြလိမ့်မည်။ အဲဂုတ္တု လူတို့ကို အတိုင်းတိုင်း အပြည်ပြည် တို့သို့ ငါကွဲပြား ပြန့်လွင့် စေမည်။
ഞാൻ ഈജിപ്റ്റുദേശത്തെ ശൂന്യദേശങ്ങളുടെ മധ്യേ ഒരു ശൂന്യദേശമാക്കിത്തീർക്കും; അവിടത്തെ പട്ടണങ്ങൾ നാൽപ്പതുവർഷത്തേക്ക് ശൂന്യനഗരങ്ങളുടെ മധ്യേ ശൂന്യമായിക്കിടക്കും; ഈജിപ്റ്റ് ദേശവാസികളെ ഞാൻ ദേശാന്തരങ്ങളിലായി വിവിധ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കും.
13 ၁၃ သို့ရာတွင်၊ အရှင် ထာဝရဘုရား မိန့် တော်မူသည် ကား၊ အနှစ် လေးဆယ် စေ့ သောအခါ၊ ကွဲပြား လျက် နေရသော လူမျိုး တို့မှ အဲဂုတ္တု လူတို့ကို ငါခေါ်၍ စုဝေး စေမည်။
“‘എങ്കിലും കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ നാൽപ്പതുവർഷങ്ങൾക്കുശേഷം ഞാൻ ഈജിപ്റ്റുനിവാസികളെ അവർ ചിതറിക്കപ്പെട്ടിരുന്ന ദേശങ്ങളിൽനിന്ന് ശേഖരിക്കും.
14 ၁၄ သိမ်း သွားခြင်းတို့မရသော အဲဂုတ္တု လူတို့ကို ငါတဖန် ဆောင်ခဲ့၍ သူ တို့နေရင်း ပြည် ၊ ပါသရု ပြည် သို့ ပြန် စေမည်။ ထို ပြည်၌ ယုတ် သောနိုင်ငံ ဖြစ် ရလိမ့်မည်။
ഞാൻ അവരെ പ്രവാസത്തിൽനിന്ന് അവരുടെ ജന്മദേശമായ പത്രോസിലേക്കു തിരികെവരുത്തും. അവിടെ അവർ ഒരു എളിയ രാജ്യമായിരിക്കും.
15 ၁၅ တပါး သော လူမျိုးတို့ကို နောက် တဖန်အစိုး မ ရ။ နိုင်ငံ တကာတို့တွင် အယုတ်ဆုံး ဖြစ် ရလိမ့်မည်။ တပါး သော လူမျိုးတို့ကို နောက်တဖန် အစိုး မ ရစေခြင်းငှါငါရှုတ်ချ မည်။
അതു രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും എളിയ രാജ്യമായിരിക്കും; ഇനിയൊരിക്കലും അവർ മറ്റുരാജ്യങ്ങൾക്കുമേൽ തങ്ങളെത്തന്നെ ഉയർത്തുകയില്ല.
16 ၁၆ ဣသရေလ အမျိုးသား တို့သည် ထိုပြည်သားတို့ကို မြော်လင့်၍၊ မိမိတို့အပြစ် ကို ငါအောက်မေ့ စေသဖြင့်၊ နောက် တဖန် ထိုပြည်သည် သူတို့ ခိုလှုံ ရာမ ဖြစ် ရာ။ ငါ သည် ထာဝရဘုရား ဖြစ်ကြောင်း ကို သိ ရကြလိမ့်မည်ဟု မိန့်တော်မူ၏။
ഈജിപ്റ്റ് ഇനിയൊരിക്കലും ഇസ്രായേൽജനത്തിന് ആത്മവിശ്വാസം നൽകുന്ന ഒരു സമൂഹം ആകുകയില്ല; പ്രത്യുത തിരിഞ്ഞ് അവരെ നോക്കുമ്പോൾ തങ്ങളുടെ അകൃത്യത്തിന്റെ അനുസ്മരണമായി അവർ മാറും; അങ്ങനെ ഞാൻ കർത്താവായ യഹോവ ആകുന്നു എന്ന് അവർ അറിയും.’”
17 ၁၇ သက္ကရာဇ် နှစ်ဆယ် ခုနစ် ခု၊ ပဌမ လ တရက် နေ့ တွင် ၊ ထာဝရဘုရား ၏ နှုတ်ကပတ်တော် သည် ငါ့ ဆီသို့ ရောက်လာ ၍၊
ഇരുപത്തിയേഴാംവർഷം ഒന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
18 ၁၈ အချင်းလူသား ၊ ဗာဗုလုန် ရှင်ဘုရင် နေဗုခဒ်နေဇာ သည်၊ သူ ၏စစ်သူရဲ တို့ကို တုရု မြို့တဘက် ၌ များစွာ သော အမှု ကိုဆောင်ရွက် စေပြီ။ စစ်သူရဲတိုင်း ခေါင်းတုံး ပြီ။ ပခုံး လည်းပွန်း ပြီ။ သို့ရာတွင် ၊ ရှင်ဘုရင် နှင့် စစ်သူရဲ တို့သည် တုရု မြို့တဘက်၌ အမှု ဆောင်ရွက်ခ ကို ထိုမြို့တွင် မ ခံရ ကြ။
“മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യത്തെയുംകൊണ്ട് സോരിനെതിരായി അതികഠിനമായി യുദ്ധംചെയ്തു. ഉരസൽകൊണ്ട് എല്ലാ തലയും കഷണ്ടിയായി; എല്ലാ ചുമലും തുകൽ കുമിളച്ചതുപോലെയായി. എന്നിട്ടും സോരിനെതിരായി താനും തന്റെ സൈന്യവും ചെയ്തതിനു തക്ക പ്രതിഫലം അവിടെനിന്നു കിട്ടിയില്ല.
19 ၁၉ သို့ဖြစ်၍ ၊ အရှင် ထာဝရဘုရား မိန့် တော်မူသည် ကား၊ အဲဂုတ္တု ပြည် ကို ဗာဗုလုန် ရှင်ဘုရင် နေဗုခဒ်နေဇာ အား ငါ ပေး မည်။ ထိုမင်းသည် ပြည်သားအလုံးအရင်း ကို၎င်း၊ လက်ရ ဥစ္စာအမျိုးမျိုးကို၎င်း သိမ်းယူ ပြီးလျှင် ၊ မိမိ စစ်သူရဲ တို့ အခ ဘို့ ဝေငှ လိမ့်မည်။
അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈജിപ്റ്റിനെ ബാബേൽരാജാവായ നെബൂഖദ്നേസ്സെരിനു നൽകാൻപോകുന്നു; അവൻ അതിലെ സമ്പത്തു കവർന്നുകൊണ്ടുപോകും. തന്റെ സൈന്യത്തിനു പ്രതിഫലമായി അവൻ ആ രാജ്യത്തെ കവർച്ചചെയ്യുകയും കൊള്ളയിടുകയും ചെയ്യും.
20 ၂၀ ငါ့ အမှုကို ဆောင်ရွက် သောကြောင့် ၊ တုရု မြို့ တဘက် ၌ အမှု ဆောင်ရွက်ခ ဘို့ အဲဂုတ္တု ပြည် ကို ငါပေး ပြီ။
അവനും അവന്റെ സൈന്യവും എനിക്കുവേണ്ടി ആ കൃത്യം ചെയ്തതുകൊണ്ട് അവന്റെ പ്രയത്നത്തിനുള്ള പ്രതിഫലമായി ഞാൻ അതിനെ അവനു നൽകും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
21 ၂၁ ထို ကာလ ၌ ဣသရေလ အမျိုး ၏ ချို ကိုငါပေါက် စေ၍ ၊ သူ တို့အထဲ မှာ သင်ဟောပြော ရသော အခွင့်ကို ငါပေး မည်။ ငါ သည် ထာဝရဘုရား ဖြစ်ကြောင်း ကို သူတို့ သိ ရကြလိမ့်မည်ဟု မိန့်တော်မူ၏။
“ആ ദിവസത്തിൽ ഞാൻ ഇസ്രായേൽഗൃഹത്തിന് ഒരു കൊമ്പു മുളപ്പിക്കും; അവരുടെ മധ്യേ ഞാൻ നിന്റെ വായ് തുറക്കും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”

< ယေဇကျေလ 29 >