< ဧသတာ 9 >
1 ၁ ရှင်ဘုရင် အမိန့် တော်အတိုင်း စီရင် ရသောအချိန်နီး ၍ ၊ ယုဒ အမျိုး၏ ရန်သူ တို့က၊ ငါတို့နိုင် မည်ဟု မြော်လင့် သော နေ့ ၊ အမှုပြောင်းလဲ ၍ ယုဒ လူတို့သည် မနာလို သောသူတို့ ကို နိုင် သော နေ့ရက်တည်းဟူသောအာဒါ မည်သော ဒွါဒသမ လ တဆယ် သုံး ရက် နေ့တွင်၊
൧ആദാർ മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി രാജാവിന്റെ കല്പനയും വിളംബരവും നിർവ്വഹിക്കേണ്ട സമയം അടുത്തു. അപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്ന് വിചാരിച്ചു. എന്നാൽ നേരെ മറിച്ച് യെഹൂദന്മാർ തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചു. ആ ദിവസത്തിൽ
2 ၂ ရှင်ဘုရင် အာရွှေရု ၏ နိုင်ငံ တော် အပြည်ပြည် အမြို့မြို့၌ နေသောယုဒ လူတို့သည်၊ ညှဉ်းဆဲ လိုသောသူတို့ ကို ဆီးတား ခြင်းငှါ စုဝေး ကြ၏။ ပြည်သူ ပြည်သားအပေါင်း တို့သည် ကြောက်ရွံ့ သောကြောင့် ၊ အဘယ်သူမျှရန်မပြုဝံ့ဘဲနေကြ၏။
൨അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്യുവാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; സകലജാതികൾക്കും അവരെ ഭയം ആയതിനാൽ ആർക്കും അവരോട് എതിർത്തുനിൽക്കുവാൻ കഴിഞ്ഞില്ല.
3 ၃ အပြည် ပြည်ကို အုပ်စိုးသောမင်း ၊ ကိုယ်စား တော် မင်း၊ မြို့ဝန် မင်း၊ အမှု တော်စောင့် အရာရှိအပေါင်း တို့ သည် မော်ဒကဲ ကို ကြောက်ရွံ့ သောကြောင့် ၊ ယုဒ လူတို့ကို မစ ကြ၏။
൩സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ ഭരണാധികളും മൊർദെഖായിയെ ഭയം ആയിരുന്നതുകൊണ്ട് യെഹൂദന്മാർക്ക് സഹായം ചെയ്തു.
4 ၄ အကြောင်း မူကား၊ မော်ဒကဲ သည် နန်းတော် တွင် ဘုန်း ကြီးလျက် ၊ အတိုင်း တိုင်းအပြည်ပြည်၌ သိတင်း နှံ့ပြား ၍၊ တနေ့ထက် တနေ့ကြီး မြင့်ရာသို့ ရောက် သတည်း။
൪മൊർദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
5 ၅ ထိုနေ့တွင် ယုဒ လူတို့သည် ရန်သူ အပေါင်း တို့ကို ထား နှင့်လုပ်ကြံ သတ်ဖြတ် ဖျက်ဆီး ၍ ၊ မနာလို သောသူတို့ ၌ ပြုချင်သမျှပြု ကြ၏။
൫യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്ന് മുടിച്ചുകളഞ്ഞു, തങ്ങളെ വെറുത്തവരോട് തങ്ങൾക്ക് ബോധിച്ചതുപോലെ പ്രവർത്തിച്ചു.
6 ၆ ရှုရှန် မြို့ တော်၌ လူ ငါး ရာ တို့ကို လုပ်ကြံသတ်ဖြတ် ကြ၏။
൬ശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ (500) കൊന്നു.
7 ၇ ယုဒ အမျိုး၏ ရန်သူ ဟမ္မေဒါသ သား ဖြစ်သော ဟာမန် ၏သား တကျိပ် တည်းဟူသော ပါရှန္ဒါသ ၊ ဒါလဖုန် ၊ အာသပါသ၊
൭പർശൻദാഥാ, ദൽഫോൻ, അസ്പാഥാ,
8 ၈ ပေါရသ ၊ အာဒလိ ၊ အာရိဒါသ ၊ ပါမရှာတ ၊
൮പോറാഥാ, അദല്യാ, അരീദാഥാ,
9 ၉ အရိသဲ ၊ အရိဒဲ ၊ ဝါဇေဇာသ တို့ကိုလည်း သတ် ကြ၏။
൯പർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്ത് പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു.
10 ၁၀ သို့ရာတွင် သူ တို့ဥစ္စာ ကို မ သိမ်း မယူဘဲနေကြ၏။
൧൦എന്നാൽ അവർ കൊള്ളയടിച്ചില്ല.
11 ၁၁ ထိုနေ့ ၌ ရှုရှန် မြို့ တော်တွင် သေ သောသူစာရင်း ကို ရှင်ဘုရင် ရှေ့ တော်မှာ ပြကြ၏။
൧൧ശൂശൻ രാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്ന് തന്നേ രാജസന്നിധിയിൽ അറിയിച്ചു.
12 ၁၂ ရှင် ဘုရင်သည် မိဖုရား ဧသတာ ကို ခေါ် ၍ ၊ ယုဒ လူတို့သည် ရှုရှန် မြို့ တော်၌ ဟာမန် သား တကျိပ် နှင့်တကွ လူ ငါး ရာ တို့ကို လုပ်ကြံသတ်ဖြတ် ကြပြီ။ နိုင်ငံ တော်တွင် အခြားသော အပြည်ပြည်တို့၌ အဘယ်သို့ ပြု ကြပြီနည်း။ သင် သည် အဘယ် အလို ရှိသေးသနည်း။ အလိုရှိသည် အတိုင်း ငါပြုမည်။ အဘယ် ဆုကို တောင်း ချင်သေး သနည်း။ တောင်းသမျှကို ငါပေးမည်ဟု မိန့်တော်မူလျှင်၊
൧൨അപ്പോൾ രാജാവ് എസ്ഥേർ രാജ്ഞിയോട്: “യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും (500) ഹാമാന്റെ പത്ത് പുത്രന്മാരെയും കൊന്നു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തായിരിക്കും ചെയ്തിരിക്കുക? ഇനിയും നിന്റെ അപേക്ഷ എന്താണ്? അത് നിനക്ക് ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്ത്? അത് നിവർത്തിച്ചുതരാം” എന്ന് പറഞ്ഞു.
13 ၁၃ ဧသတာ က၊ အရှင်မင်းကြီး အလို တော်ရှိလျှင် ၊ ရှုရှန် မြို့၌ ရှိသော ယုဒ လူတို့သည် ယနေ့ အမိန့် တော် အတိုင်း နက်ဖြန် နေ့၌လည်း ပြုရမည်အကြောင်း၊ ဟာမန် သား တကျိပ် ကိုလည်း လည်ဆွဲ ချတိုင်၌ ဆွဲ ထားရမည် အကြောင်းအမိန့်ရှိတော်မူပါဟု လျှောက် သည်အတိုင်း၊
൧൩അതിന് എസ്ഥേർ: “രാജാവിന് തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ കല്പനപോലെ നാളെയും ചെയ്യുവാൻ അനുവദിക്കുകയും ഹാമാന്റെ പത്ത് പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കുകയും ചെയ്യേണമേ” എന്ന് പറഞ്ഞു.
14 ၁၄ ရှင်ဘုရင် မိန့် တော်မူ၍ ရှုရှန် နန်းတော်၌ အမိန့် တော်ကို ထုတ် ပြီးမှ ၊ ဟာမန် သား တကျိပ် ကို ဆွဲ ထား ကြ၏။
൧൪അങ്ങനെ ചെയ്തുകൊള്ളുവാൻ രാജാവ് കല്പിച്ച് ശൂശനിൽ കല്പന പരസ്യമാക്കി; ഹാമാന്റെ പത്ത് പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.
15 ၁၅ ရှုရှန် မြို့၌ ရှိသော ယုဒ လူတို့သည်လည်း ၊ အာဒါ လ တဆယ် လေး ရက် နေ့တွင် စုဝေး ၍ ၊ ရှုရှန် မြို့သား သုံး ရာ တို့ကိုသတ် ကြ၏။ သို့ရာတွင် သူ တို့ဥစ္စာ ကို မ သိမ်း မယူဘဲနေကြ၏။
൧൫ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവർച്ച ചെയ്തില്ല.
16 ၁၆ နိုင်ငံ တော်အတိုင်းတိုင်း အပြည်ပြည်၌ ရှိသော ယုဒ လူအခြား တို့သည် အာဒါ လ တဆယ် သုံး ရက် နေ့တွင် ၊ မိမိ တို့အသက် ကို စောင့် လျက် ၊ ရန်သူ လက်သို့မရောက်ဘဲ ချမ်းသာ ရမည်အကြောင်း ၊ စုဝေး ၍ ရန်သူ ခုနစ် သောင်း ငါးထောင်တို့ကိုသတ် ကြ၏။ သို့ရာတွင် သူ တို့ဥစ္စာ ကို မ သိမ်း မယူဘဲ နေကြ၏။
൧൬രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി, ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ (75,000) കൊന്നുകളഞ്ഞു എങ്കിലും കവർച്ച ചെയ്തില്ല.
17 ၁၇ ထိုလ တဆယ် လေး ရက်နေ့တွင် ငြိမ်ဝပ် စွာနေ ၍ ပွဲ ခံရာနေ့ ၊ ပျော်မွေ့ ရာနေ့ဖြစ် စေခြင်းငှါ စောင့်ရှောက်ကြ၏။
൧൭ആ മാസം പതിനാലാം തീയതിയോ അവർ വിശ്രമിച്ച് വിരുന്നും സന്തോഷവുമുള്ള ദിവസമായി അതിനെ ആചരിച്ചു.
18 ၁၈ ရှုရှန် မြို့၌ ရှိသော ယုဒ လူများမူကား ၊ တဆယ် သုံး ရက်နေ့နှင့် တဆယ်လေး ရက်နေ့တွင် စုဝေး ကြ၏။ တဆယ် ငါး ရက်မြောက်သောအခါ ငြိမ်ဝပ် စွာနေ၍ ပွဲ ခံရာ နေ့ ၊ ပျော်မွေ့ ရာနေ့ဖြစ် စေခြင်းငှါ စောင့်ရှောက်ကြ၏။
൧൮ശൂശനിലെ യെഹൂദന്മാർ ആ മാസം പതിമൂന്നാം തീയതിയും പതിനാലാം തീയതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തീയതി അവർ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു ആചരിച്ചു.
19 ၁၉ မြို့ရိုး မရှိသောရွာ တို့၌ နေ သောယုဒ လူတို့သည် လည်း၊ အာဒါ လ တဆယ် လေး ရက် နေ့ကို ပျော်မွေ့ စွာ ပွဲ ခံရာနေ့၊ မင်္ဂလာ နေ့ ၊ တယောက် ကိုတယောက်လက်ဆောင် ပေး လိုက်ရာနေ့ဖြစ်စေကြ၏။
൧൯അതുകൊണ്ട് മതിലില്ലാത്ത പട്ടണങ്ങളിൽ പാർക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തീയതി സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കുകയും തമ്മിൽതമ്മിൽ സമ്മാനങ്ങൾ കൊടുത്തയക്കുകയും ചെയ്യുന്നു.
20 ၂၀ တဖန် မော်ဒကဲ သည် ဤ အမှု အရာတို့ကို ရေး ထား၏။
൨൦എല്ലാ വർഷവും ആദാർമാസം പതിനാലും പതിനഞ്ചും തീയതി യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളുടെ കയ്യിൽനിന്ന് ഒഴിഞ്ഞ് വിശ്രമിച്ച ദിവസങ്ങളായിട്ട്, ദുഃഖം അവർക്ക് സന്തോഷമായും, വിലാപം ഉത്സവമായും തീർന്ന മാസമായിട്ടും ആചരിക്കേണമെന്നും
21 ၂၁ ယုဒ လူတို့သည် ရန်သူ လက်မှ လွတ်၍ ချမ်းသာ ရသောနေ့ ၊ သူတို့ဝမ်းနည်းခြင်း နှင့်မြည်တမ်းခြင်း ပျောက်၍ ဝမ်းမြောက်ခြင်း နှင့်ပျော်မွေ့ခြင်း သို့ရောက် သောလ တည်းဟူသော အာဒါ လ တဆယ်လေး ရက် နှင့် တဆယ်ငါး ရက် နေ့တို့ကို နှစ် တိုင်းစောင့်၍ ပွဲခံရာ နေ့ ၊ ပျော်မွေ့ရာ နေ့၊ တယောက် ကိုတယောက်လက်ဆောင် ပေးလိုက် ၍၊
൨൧അവയെ, വിരുന്നും സന്തോഷവുമുള്ള നാളുകളും, തമ്മിൽതമ്മിൽ സമ്മാനങ്ങളും, ദരിദ്രന്മാർക്ക് ദാനധർമ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും
22 ၂၂ ဆင်းရဲသောသူ တို့အား စွန့်ကြဲရာနေ့ဖြစ်စေသောထုံးစံကိုစီရင်ခြင်းငှါ၊ ရှင်ဘုရင် အာရွှေရု နိုင်ငံ တော်အပြည်ပြည် ၌ အနီး အဝေး ရှိသောယုဒ လူအပေါင်း တို့နေရာသို့ မှာစာ ကိုပေး လိုက်လေ၏။
൨൨അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകലയെഹൂദന്മാരും പ്രമാണിക്കേണ്ടതിനും മൊർദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു.
23 ၂၃ လူတို့ကလည်း ၊ ပြု စ ရှိ၍ မော်ဒကဲ မှာ လိုက် သည်အတိုင်း အမြဲပြုပါမည်ဟု ဝန်ခံ ကြ၏။
൨൩അങ്ങനെ യെഹൂദന്മാർ തങ്ങൾ തുടങ്ങിയിരുന്നതും മൊർദെഖായി തങ്ങൾക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു നിയമമായി സ്വീകരിച്ചു.
24 ၂၄ ယုဒ လူအပေါင်း တို့၏ ရန်သူ ဖြစ်သော အာဂတ် အမျိုး၊ ဟမ္မေဒါသ သား ဟာမန် သည် ယုဒ အမျိုးကို ဖျက်ဆီး မည်အကြံ ရှိ၍ ၊ ဖျက်ဆီး ပယ်ရှင်း ခြင်းငှါ ပုရ စာရေးတံ ချ သောကြောင့် ၎င်း၊
൨൪ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാൻ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരെ ഉപായം ചിന്തിക്കയും അവരെ നശിപ്പിക്കേണ്ടതിന് “പൂര്” എന്ന ചീട്ടു ഇടുവിക്കയും
25 ၂၅ ဧသတာသည် ရှင်ဘုရင် ထံ တော်သို့ ဝင် ၍ ယုဒ လူတို့တဘက် ၌ ဟာမန် ကြံစည် သော အဓမ္မ အကြံ ကို သူ ၏ခေါင်း ပေါ် သို့ ပြန် ရောက်စေမည်အကြောင်း၊ သူ နှင့် သူ ၏သား တို့ကိုလည်း လည်ဆွဲ ချတိုင်၌ ဆွဲ ထားစေမည် အကြောင်း၊ အမိန့်တော်စာ ကို ပေးတော်မူသည်ဖြစ်၍၎င်း၊
൨൫ഈ കാര്യം രാജാവിന് അറിവ് കിട്ടിയപ്പോൾ അവൻ യെഹൂദന്മാർക്ക് വിരോധമായി ചിന്തിച്ചിരുന്ന ദുഷ്ടപദ്ധതി അവന്റെ തലയിലേക്ക് തന്നെ തിരിയുവാനും അങ്ങനെ ഹാമാനെയും അവന്റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളയുവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവർ ആ നാളുകൾക്ക് പൂര് എന്ന പദത്താൽ പൂരീം എന്ന് പേർവിളിച്ചു.
26 ၂၆ ပုရ ဟူသောစကားကို အစွဲ ပြုသဖြင့်၊ ထို နေ့ ကို ပုရ နေ့ဟူ၍ခေါ်ဝေါ် ကြ၏။ ထိုအမိန့် တော်စာ ချက်နှင့် ကိုယ်တိုင်တွေ့မြင် သော အမှု ကို ထောက် လျက်၊
൨൬ഈ എഴുത്തിലെ സകലവൃത്താന്തങ്ങളും അവർ കണ്ടതും, അവർക്ക് സംഭവിച്ചതും കാരണം
27 ၂၇ ယုဒ လူတို့သည် ကိုယ်တိုင်မှစ၍သား မြေး၊ ဘာသာဝင် သူ အပေါင်း တို့နှင့်တကွ ၊ မော်ဒကဲမှာစာ၌ စီရင် ထုံးဖွဲ့သည်အတိုင်း ၊ ထို နေ့ နှစ် ရက်ကိုနှစ် တိုင်း အစဉ် မပြတ်စောင့် မည်အကြောင်း၊
൨൭യെഹൂദന്മാർ ഈ രണ്ട് ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു എല്ലാ വർഷവും മുടക്കംകൂടാതെ ആചരിക്കത്തക്കവണ്ണവും
28 ၂၈ ထို ပုရနေ့ တို့သည် ယုဒ အမျိုး၌ မပျောက်၊ သားစဉ် မြေးဆက်တို့သည် မ မေ့မလျော့၊ အပြည် ပြည် အမြို့မြို့၌ နေသောအဆွေ အမျိုးအသီးအသီးအစဉ် အဆက်တို့သည်အောက်မေ့စောင့်ရှောက်မည်အကြောင်းဝန်ခံကြ၏။
൨൮ഈ ദിവസങ്ങൾ തലമുറതലമുറയായി സകലവംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓർക്കത്തക്കവണ്ണവും, ഈ പൂരീംദിവസങ്ങൾ യെഹൂദന്മാരുടെ മദ്ധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓർമ്മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ട് പോകയോ ചെയ്യാത്തവിധത്തിൽ തങ്ങൾക്കും സന്തതികൾക്കും അവരോട് ചേരുവാനുള്ള എല്ലാവർക്കും നിയമമായി സ്വീകരിച്ചു.
29 ၂၉ ထိုအခါ အဘိဟဲလ သမီး မိဖုရား ဧသတာ နှင့် ယုဒ အမျိုး မော်ဒကဲ တို့သည်၊ ပုရ နေ့တို့ကို မြဲမြံစွာ တည် စေခြင်းငှါ ကျပ်တည်းစွာ အာဏာ ထား၍ မှာစာ ကို တဖန် ရေး ထားကြ၏။
൨൯പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയീലിന്റെ മകളായ എസ്ഥേർരാജ്ഞിയും യെഹൂദനായ മൊർദെഖായിയും സർവ്വാധികാരത്തോടുംകൂടെ എഴുത്ത് എഴുതി.
30 ၃၀ ယုဒ အမျိုးသားမော်ဒကဲ နှင့် မိဖုရား ဧသတာ မှာထား၍၊ ယုဒလူတို့သည် ကိုယ်အဘို့ နှင့် သားစဉ်မြေးဆက် အဘို့ စီရင် သည်အတိုင်း၊
൩൦യെഹൂദനായ മൊർദെഖായിയും എസ്ഥേർരാജ്ഞിയും അവർക്ക് ചട്ടമാക്കിയിരുന്നതുപോലെയും, അവർ തന്നെ തങ്ങളുടെ ഉപവാസത്തിന്റെയും കരച്ചലിന്റെയും സംഗതികളെ തങ്ങൾക്കും സന്തതികൾക്കും ചട്ടമാക്കിയിരുന്നതുപോലെയും, ഈ പൂരീംദിവസങ്ങളെ നിശ്ചിത സമയത്ത് തന്നെ സ്ഥിരമാക്കേണ്ടതിന്
31 ၃၁ ချိန်းချက် သောအချိန်၌ အစာရှောင်ခြင်း ၊ ဆုတောင်းခြင်း နှင့်တကွ ပုရ နေ့ တို့ကိုအမြဲစောင့်စေခြင်းငှါ၊ အာရွှေရု နိုင်ငံ တော်တွင် တိုင်းပြည် တရာ နှစ်ဆယ် ခုနစ် ပြည်၌ ရှိသောယုဒ လူအပေါင်း တို့နေရာသို့ ငြိမ်သက် စေသောသစ္စာ စကား နှင့် ထိုမှာစာ ကိုမော်ဒကဲပေး လိုက်လေ၏။
൩൧അവൻ അഹശ്വേരോശിന്റെ രാജ്യത്തിലുൾപ്പെട്ട നൂറ്റിരുപത്തേഴ് (127) സംസ്ഥാനങ്ങളിലെ എല്ലാ യെഹൂദന്മാർക്കും സമാധാനവും സത്യവുമായ വാക്കുകളോടുകൂടി എഴുത്ത് അയച്ചു.
32 ၃၂ ဧသတာ စီရင် သောအားဖြင့် ၊ ပုရ နေ့တို့ကို စောင့်ရာ ထုံးစံ သည် အမြဲတည် ၍ ဤ စာ ၌ ရေး ထားလျက်ရှိသတည်း။
൩൨ഇങ്ങനെ എസ്ഥേറിന്റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങൾ ഉറപ്പായി അത് പുസ്തകത്തിൽ എഴുതിവെച്ചു.