< ၂ ဓမ္မရာဇဝင် 17 >

1 တဖန် အဟိသောဖေလ က၊ ကျွန်တော်သည် လူ တသောင်း နှစ်ထောင်တို့ကို ရွေးကောက် ပါရစေ။ ယနေ့ညဉ့် ပင် ကျွန်တော်ထ ၍ ဒါဝိဒ် ကိုလိုက် ပါမည်။
അതിനുശേഷം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഞാൻ പന്തീരായിരം പടയാളികളെ തെരഞ്ഞെടുത്ത് അവരുമായി ഇന്നുരാത്രിതന്നെ ദാവീദിനെ പിൻതുടർന്ന് പുറപ്പെടാം.
2 သူ သည်မော လျက် လက်အားနည်း လျက် နေစဉ် အခါ ကျွန်တော်တိုက် ၍ သူ့ ကိုထိတ်လန့် စေမည်။ သူ ၌ ပါသော လူ အပေါင်း တို့သည် ပြေး ကြ၍ ၊ ရှင်ဘုရင် ကိုသာ ကျွန်တော်လုပ်ကြံ ပါမည်။
അദ്ദേഹം ക്ഷീണിതനും ബലഹീനനുമായിരിക്കുന്ന തക്കത്തിന് ഞാൻ അവരെ ആക്രമിച്ച് ഭയപ്പെടുത്തും. അപ്പോൾ കൂടെയുള്ളവർ ഓടിപ്പോകും. ഞാൻ രാജാവിനെമാത്രം വെട്ടിക്കളയും,
3 လူ အပေါင်းတို့ကို ကိုယ်တော် ထံသို့ ဆောင်ခဲ့ ပါမည်။ ကိုယ်တော် ရှာ သော သူ တယောက်တည်းကိုရလျှင်၊ လူ အပေါင်း တို့သည် ပြန်လာ ၍ ငြိမ်ဝပ် ကြပါလိမ့်မည်ဟု လျှောက်လျှင်၊
അങ്ങനെ ജനത്തെ മുഴുവൻ ഞാൻ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരികയും ചെയ്യാം. അങ്ങ് തെരയുന്ന മനുഷ്യന്റെ മരണം, എല്ലാവരും ഹാനിയൊന്നുംകൂടാതെ തിരിച്ചുവരാൻ കാരണമാകുമല്ലോ.”
4 ထိုစကား ကိုအဗရှလုံ နှင့် ဣသရေလ အမျိုး အသက်ကြီး သူတို့သည် နှစ်သက် ကြ၏။
ഈ ഉപദേശം അബ്ശാലോമിനും സകല ഇസ്രായേൽ ഗോത്രത്തലവന്മാർക്കും ബോധിച്ചു.
5 ထိုအခါ အဗရှလုံ က၊ အာခိ လူဟုရှဲ ကို လည်း ခေါ်ခဲ့။ ငါတို့သည် သူ ၏စကား ကိုနာကြား ကြကုန်အံ့ဟုဆို သည် အတိုင်း၊
“അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവൻ എന്തുപറയുന്നു എന്നു നമുക്കു കേൾക്കാമല്ലോ,” എന്ന് അബ്ശാലോം പറഞ്ഞു.
6 ဟုရှဲ သည်လာ ၍ အဗရှလုံ က၊ အဟိသောဖေလ သည် ဤ မည်သောအကြံ ကိုပေး ပြီ။ သူ ၏စကား ကို နားထောင် သင့်သလော။ သို့မဟုတ် သင် ပြော လော့ဟုဆို လျှင်၊
ഹൂശായി വന്നെത്തിയപ്പോൾ അബ്ശാലോം അയാളോടു പറഞ്ഞു: “അഹീഥോഫെൽ ഈ വിധം ഉപദേശിക്കുന്നു; അയാൾ പറഞ്ഞതുപോലെയല്ലേ നാം ചെയ്യേണ്ടത്? അതല്ലെങ്കിൽ താങ്കളുടെ ഉപദേശം എന്താണ്?”
7 ဟုရှဲ က အဟိသောဖေလ ပေး သော အကြံ သည် ယခု ကာလ ၌ မ လျော် ပါ။
ഹൂശായി അബ്ശാലോമിനോടു മറുപടി പറഞ്ഞു: “അഹീഥോഫെൽ നൽകിയിരിക്കുന്ന ഉപദേശം ഈ അവസരത്തിനു പറ്റിയതല്ല.
8 ခမည်းတော် နှင့် သူ ၏လူ တို့သည် ခွန်အား ကြီးသောသူဖြစ်ကြောင်း ကို၎င်း ၊ ယခုမူကား တော ၌ သားငယ် ပျောက်သော ဝံမ ကဲ့သို့ ပြင်းထန် သောစိတ် ရှိကြောင်းကို၎င်း၊ ကိုယ်တော် သိ တော်မူ၏။ ခမည်းတော် သည်လည်း စစ်သူရဲ ဖြစ်၍ လူ များတို့နှင့်အတူ မ အိပ် တတ်။
അങ്ങയുടെ പിതാവിനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും അങ്ങേക്ക് അറിയാമല്ലോ! അവർ യോദ്ധാക്കളാണ്; കുട്ടികൾ അപഹരിക്കപ്പെട്ട കാട്ടുകരടിയെപ്പോലെ അവർ അതിഭീഷണരുമാണ്. അതും കൂടാതെ, അങ്ങയുടെ പിതാവ് ഒരു യുദ്ധവിദഗ്ദ്ധനാണ്; അദ്ദേഹം പടയാളികളോടൊപ്പം രാത്രി കഴിക്കുകയില്ല.
9 ယခု မှာသူ သည် မြေတွင်း တစုံတခု ၌ ပုန်း လျက်နေပါလိမ့်မည်။ သို့မဟုတ် အခြားသောအရပ် ၌ ပုန်းလျက် နေပါလိမ့်မည်။ လူအချို့တို့သည် အဦး လဲ ၍သေလျှင် ထိုသိတင်းကိုကြား သောသူက၊ အဗရှလုံ နောက် သို့ လိုက်သော သူ သည် ဆုံးရှုံး ကြပြီဟု ကြားပြော ကြပါလိမ့်မည်။
ഇപ്പോൾത്തന്നെ അദ്ദേഹം ഒരു ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയാകും. ഒരുപക്ഷേ, ആദ്യത്തെ അക്രമത്തിൽത്തന്നെ അദ്ദേഹം ഇവരുടെമേൽ ചാടിവീണാൽ കേൾക്കുന്നവരെല്ലാം, ‘അബ്ശാലോമിനെ അനുഗമിച്ച പടയാളികളിൽ ഒരുകൂട്ടക്കൊല നടന്നിരിക്കുന്നു’ എന്നു പറയും.
10 ၁၀ ထိုအခါ ရဲရင့် သောသူ၊ ခြင်္သေ့ နှလုံး ကဲ့သို့ နှလုံး ရှိသော သူသည် စိတ်ပျက် ပါလိမ့်မည်။ ခမည်းတော် သည် ခွန်အား ကြီးသောသူဖြစ်ကြောင်း ကို၎င်း ၊ သူ ၌ ပါသော သူတို့ သည် ရဲရင့် ခြင်းသတ္တိရှိသောသူဖြစ်ကြောင်းကို၎င်း၊ ဣသရေလ အမျိုးသားအပေါင်း တို့သည် သိ ကြပါ၏။
അപ്പോൾ സിംഹത്തെപ്പോലെ ഹൃദയമുള്ള ധീരരായ ഭടന്മാർപോലും ഭയത്താൽ ഉരുകിപ്പോകും; കാരണം, അങ്ങയുടെ പിതാവ് ഒരു വീരനും അദ്ദേഹത്തോടുകൂടെയുള്ളവർ ശൂരന്മാരുമാണെന്ന് എല്ലാ ഇസ്രായേലിനും അറിയാമല്ലോ.
11 ၁၁ သို့ဖြစ်၍ ကျွန်တော်သည် အကြံ ပေးပါမည်။ ဒန် မြို့မှစ၍ ဗေရရှေဘ မြို့တိုင်အောင် ဣသရေလ အမျိုးသားအပေါင်း တို့သည် အရေအတွက် အားဖြင့် သမုဒ္ဒရာ သဲလုံး နှင့်အမျှ ကိုယ်တော် ထံ၌ စည်းဝေး ၍ ကိုယ်တော်တိုင်စစ် ချီ တော်မူရမည်။
“അതിനാൽ എന്റെ ഉപദേശം ഇതാണ്: ദാൻമുതൽ ബേർ-ശേബാവരെയുള്ള—കടൽക്കരയിലെ മണൽപോലെ അസംഖ്യമായുള്ള—ഇസ്രായേലെല്ലാം അങ്ങയുടെ അടുത്തു കൂടിവരട്ടെ! അങ്ങുതന്നെ അവരെ യുദ്ധത്തിനു നയിക്കണം.
12 ၁၂ ထိုသို့ခမည်းတော်ကိုတွေ့ သော အရပ် တစုံတခု ၌ သူ့ ထံသို့ ရောက် လျှင် ၊ မြေ ပေါ် မှာ နှင်း ကျ သကဲ့သို့ သူ့ ကို လွှမ်းမိုး၍ သူ နှင့် သူ ၌ ရှိသော သူ တယောက် မျှ မ ကျန်ကြွင်း ရ။
അപ്പോൾ ദാവീദിനെ എവിടെവെച്ച് കണ്ടാലും, മഞ്ഞു ഭൂമിയിൽ പൊഴിക്കുന്നതുപോലെ, നമുക്ക് അദ്ദേഹത്തിന്റെമേൽ ചെന്നുവീഴാം. അദ്ദേഹമോ അദ്ദേഹത്തിന്റെ കൂടെയുള്ള ആരെങ്കിലുമോ ജീവനോടെ ശേഷിക്കുകയുമില്ല.
13 ၁၃ ၎င်း နည်းခမည်းတော်သည် မြို့ တမြို့ထဲသို့ ဝင်လျှင် ၊ ဣသရေလ အမျိုးသားအပေါင်း တို့သည် ကြိုး များကို ယူ ခဲ့၍ ထို မြို့ ၌ ကျောက်စရစ် တခုကိုမျှ မ ကျန် စေခြင်းငှါချိုင့် ထဲသို့ ဆွဲချ ရကြမည်ဟု လျှောက် လေသော်၊
ഇനിയും, ഒരുപക്ഷേ, അവർ ഏതെങ്കിലും നഗരത്തിലേക്കു പിൻവാങ്ങുകയാണെങ്കിൽ സകല ഇസ്രായേലുംചേർന്ന് ആ നഗരത്തെ കയറുകെട്ടിവലിച്ച് അതിന്റെ ഒരു ചെറുകഷണംപോലും കാണാതാകുന്നതുവരെ അതിനെ നദിയിൽ വലിച്ചിട്ടു കളയാം.”
14 ၁၄ အဗရှလုံ နှင့် ဣသရေလ အမျိုးသား အပေါင်း တို့က၊ အာခိ လူဟုရှဲ ပေးသော အကြံ သည်အဟိသောဖေလ ပေးသောအကြံ ထက် သာ၍ ကောင်း သည်ဟု ပြောဆို ကြ၏။ အကြောင်းမူကား ၊ ထာဝရဘုရား သည် အဗရှလုံ ၌ ဘေး ရောက် စေခြင်းငှါ ၊ အဟိသောဖေလ ပေးသော အကြံ ကောင်း ကို ဖျက် စေမည်အကြောင်း စီရင် တော်မူ၏။
“അഹീഥോഫെലിന്റെ ഉപദേശത്തെക്കാൾ അർഖ്യനായ ഹൂശായിയുടെ ഉപദേശം കൊള്ളാം,” എന്ന് അബ്ശാലോമും സകല ഇസ്രായേലും പറഞ്ഞു. അഹീഥോഫെലിന്റെ നല്ല ആലോചന നിഷ്ഫലമാക്കാനും അങ്ങനെ അബ്ശാലോമിനു സർവനാശം വരുത്താനും യഹോവ നിർണയിച്ചിരുന്നു.
15 ၁၅ ထိုအခါ ဟုရှဲ သည် ယဇ်ပုရောဟိတ် ဇာဒုတ် နှင့် အဗျာသာ တို့အား ၊ အဟိသောဖေလ သည် ဤ မည်သော အကြံ ကို အဗရှလုံ နှင့် ဣသရေလ အမျိုးအသက်ကြီး သူတို့ အားပေးပြီ။ ကျွန်ုပ် သည်လည်း ဤ မည်သောအကြံ ကိုပေး ပြီ။
അതിനുശേഷം ഹൂശായി പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ചെന്നു. “അബ്ശാലോമിനും ഇസ്രായേൽ ഗോത്രത്തലവന്മാർക്കും അഹീഥോഫെൽ ഇന്നപ്രകാരം ഉപദേശം നൽകി; എന്നാൽ ഞാനാകട്ടെ, ഇങ്ങനെയെല്ലാമാണ് ഉപദേശിച്ചത്,” എന്ന് അവരോടു പറഞ്ഞു.
16 ၁၆ သို့ဖြစ်၍ ဒါဝိဒ် ထံသို့ အလျင်အမြန် စေလွှတ် ၍ ယနေ့ည မှာ တော လွင်ပြင် ၌ မ နေ ပါနှင့်။ အလျင်အမြန်ကူး သွားပါ။ သို့မဟုတ် လျှင် ရှင်ဘုရင် နှင့် လူ အပေါင်း တို့ သည် ဆုံးရှုံး ခြင်းသို့ ရောက်ကြလိမ့်မည်ဟု ကြား လျှောက်မည်အကြောင်းမှာလိုက် သဖြင့်၊
അദ്ദേഹം തുടർന്നു: “ഇപ്പോൾത്തന്നെ വേഗത്തിൽ സന്ദേശമയച്ച് ദാവീദിനോടു പറയിക്കുക. ‘മരുഭൂമിയിലെ കടവിങ്കൽ രാത്രി കഴിച്ചുകൂട്ടരുത്, പെട്ടെന്ന് നദികടന്നു പോകുക; വീഴ്ചവരുത്തരുത്. അല്ലെങ്കിൽ രാജാവും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും സംഹരിക്കപ്പെടും.’”
17 ၁၇ ယောနသန် နှင့် အဟိမတ် သည် မြို့ ထဲသို့ ဝင် လျှင် သူတပါးမြင်မည်စိုးသောကြောင့် ၊ အင်္ရောဂေလ ရွာ နား မှာ နေ ရစဉ်တွင်၊ မိန်းမ ကလေးတယောက်သွား ၍ ပြော သည်အတိုင်း သူ တို့သည် ဒါဝိဒ် မင်းကြီး ထံသို့ သွား ၍ လျှောက် ကြ၏။
യോനാഥാനും അഹീമാസിനും പട്ടണത്തിൽ പ്രവേശിച്ചിട്ട് പുറത്തുപോകുക സാധ്യമായിരുന്നില്ല. അതിനാൽ അവർ ഏൻ-രോഗേലിനരികെ കാത്തുനിൽക്കുകയായിരുന്നു. ഒരു വേലക്കാരി ചെന്ന് അവരോടു വിവരം പറയുകയും അവർ ചെന്നു ദാവീദ് രാജാവിനെ അറിയിക്കുകയും ചെയ്യുന്നതിനായി ക്രമീകരണം നടത്തിയിരുന്നു.
18 ၁၈ သို့ရာတွင် လူကလေး တယောက်သည် ထိုသူ တို့ကိုမြင် ၍ အဗရှလုံ အား လျှောက် လေ၏။ သူတို့သည် အလျင်အမြန် သွား ၍ ဗာဟုရိမ် မြို့တွင် အိမ် တအိမ်သို့ ဝင် သဖြင့် ထိုအိမ် ဝင်း ထဲမှာ ရှိသော ရေတွင်း သို့ ဆင်း ၍၊
എന്നാൽ ഈ പ്രാവശ്യം ഒരു ചെറുപ്പക്കാരൻ അവരെ കാണുകയും അബ്ശാലോമിനെ വിവരം അറിയിക്കുകയും ചെയ്തു. അതിനാൽ അവരിരുവരും വേഗം ബഹൂരീമിൽ ഒരുവന്റെ വീട്ടിൽച്ചെന്നു കയറി. അയാളുടെ മുറ്റത്ത് ഒരു കിണർ ഉണ്ടായിരുന്നു. അവർ അതിൽ ഇറങ്ങിയിരുന്നു.
19 ၁၉ မိန်းမ သည်ရေတွင်းဝ ကို ဖုံး ပြီးမှဆန် ကိုလှန်း ၍ ထားသောကြောင့် ထိုအမှု သည် မ ထင်ရှား။
അയാളുടെ ഭാര്യ ഒരു മൂടുവിരിയെടുത്ത് കിണറിന്റെ വായ് മൂടിയശേഷം അതിന്മേൽ ധാന്യം ഉണക്കാനായി നിരത്തി. സംഗതികളെപ്പറ്റി ആർക്കും യാതൊരറിവും ലഭിച്ചിരുന്നില്ല.
20 ၂၀ အဗရှလုံ ၏ ကျွန် တို့သည်ထိုအိမ် သို့ ရောက် ၍ အဟိမတ် နှင့် ယောနသန် တို့သည် အဘယ်မှာ ရှိသနည်းဟု မိန်းမ အား မေး လျှင် ၊ မိန်းမ က၊ ချောင်း တဘက်သို့ ကူး ကြပြီဟု ပြော သဖြင့် သူတို့သည် ရှာ ၍ မ တွေ့ သောအခါ ယေရုရှလင် မြို့သို့ပြန် သွားကြ၏။
അബ്ശാലോമിന്റെ ഭൃത്യന്മാർ ആ വീട്ടിൽ വന്ന്, “അഹീമാസും യോനാഥാനും എവിടെ?” എന്നു സ്ത്രീയോടു ചോദിച്ചു. “അവർ തോടു കടന്നുപോയി,” എന്നു സ്ത്രീ മറുപടി പറഞ്ഞു. ആ ഭൃത്യന്മാർ പിറകേ ചെന്നു തെരഞ്ഞെങ്കിലും ആരെയും കാണായ്കയാൽ ജെറുശലേമിലേക്കു മടങ്ങിപ്പോയി.
21 ၂၁ ပြန်သွား သောနောက် အဟိမတ်နှင့် ယောနသန်သည် ရေတွင်း ထဲက တက် ၍ ဒါဝိဒ် မင်းကြီး ထံသို့ သွား ပြီးလျှင် ၊ မြစ် တစ်ဘက်သို့ အလျင်အမြန် ထ ၍ ကြွ တော်မူပါ။ အဟိသောဖေလ သည် ကိုယ်တော် တစ်ဘက် ၌ ဤ မည်သော အကြံ ကိုပေးပါပြီဟု လျှောက် သော်၊
ആ ഭൃത്യന്മാർ പോയിക്കഴിഞ്ഞപ്പോൾ അഹീമാസും യോനാഥാനും കിണറ്റിൽനിന്നു കയറി; ദാവീദുരാജാവിനെ വിവരം അറിയിക്കാനായി പോകുകയും ചെയ്തു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഉടനടി പുറപ്പെട്ട് നദികടന്നു പോയാലും! അഹീഥോഫെൽ ഇന്നയിന്നവിധത്തിൽ അങ്ങേക്കെതിരായി ഉപദേശം കൊടുത്തിരിക്കുന്നു.”
22 ၂၂ ဒါဝိဒ် နှင့် လူ အပေါင်း တို့သည် ထ ၍ ယော်ဒန် မြစ်ကိုကူး ကြ၏။ မိုဃ်းလင်း သောအခါ မ ကူး သောသူတယောက် မျှ မရှိ။
അതിനാൽ ദാവീദും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും രാത്രിയിൽത്തന്നെ യോർദാൻ കടന്നു. നേരം പുലരുമ്പോൾ യോർദാൻ കടക്കാത്ത യാതൊരുവനും ഉണ്ടായിരുന്നില്ല.
23 ၂၃ အဟိသောဖေလ သည် မိမိ ပေးသောအကြံ သို့ မ လိုက် ကြသည်အကြောင်း ကို သိမြင် သောအခါ ၊ မြည်း ကို ကုန်းနှီးတင် စေပြီးလျှင် ထ ၍ မိမိ နေရင်းမြို့ မိမိ အိမ် သို့ သွား သဖြင့် အိမ်မှု အိမ်ရေးများကို စီရင် ပြီးမှ လည် ကြိုး တပ်၍ သေ လေ၏။ ဘိုးဘေး တို့သင်္ချိုင်း ၌ သဂြိုဟ် ကြ၏။
തന്റെ ഉപദേശം അവർ സ്വീകരിച്ചില്ല എന്നുകണ്ടപ്പോൾ അഹീഥോഫെൽ തന്റെ കഴുതയ്ക്ക് കോപ്പിട്ട് സ്വന്തം നഗരത്തിലുള്ള വീട്ടിലേക്കു പോയി. അവിടെച്ചെന്ന് തന്റെ ഗൃഹകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയശേഷം അയാൾ തൂങ്ങിമരിച്ചു. അയാളുടെ പിതാവിന്റെ കല്ലറയിൽ അയാളെ അടക്കംചെയ്തു.
24 ၂၄ ဒါဝိဒ် သည် မဟာနိမ် မြို့သို့ ရောက် လေ၏။ အဗရှလုံ သည်လည်း ဣသရေလ လူ အပေါင်း တို့နှင့်အတူ ယော်ဒန် မြစ်ကို ကူး လေ၏။
ദാവീദ് മഹനയീമിലേക്കുപോയി. അബ്ശാലോം ഇസ്രായേലിന്റെ സകലസൈന്യങ്ങളുമായി യോർദാൻ കടന്നു.
25 ၂၅ အဗရှလုံ သည် ဗိုလ်ချုပ်မင်းယွာဘ အရာ ၌ အာမသ ကို ခန့်ထား ၏။ အာမသ ကား၊ ယွာဘ အမိ ဇေရုယာ ၏ ညီမ နာဟတ် သမီး အဘိဂဲလ နှင့် စုံဘက်သော ဣရှမေလ အမျိုး ယေသာ ၏သား ဖြစ်သတည်း။
യോവാബിനു പകരം അമാസയെ അബ്ശാലോം സൈന്യാധിപനായി അവരോധിച്ചിരുന്നു. അമാസ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയുമായ അബീഗയിലിനെ യേഥെർ എന്ന യിശ്മായേല്യൻ വിവാഹംചെയ്തിട്ട് ഉണ്ടായ മകനായിരുന്നു.
26 ၂၆ ဣသရေလ အမျိုးသားတို့နှင့် အဗရှလုံ သည် ဂိလဒ် ပြည် ၌ တပ်ချ ကြ၏။
ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദ് ദേശത്തു താവളമടിച്ചു.
27 ၂၇ ဒါဝိဒ် သည် မဟာနိမ် မြို့သို့ ရောက် သောအခါ ၊ အမ္မုန် ပြည် ရဗ္ဗာ မြို့သား နာဟတ် ၏သား ရှောဘိ ၊ လောဒေဗာ မြို့သားအမျေလ ၏သား မာခိရ ၊ ဂိလဒ် အမျိုး ရောဂေလိမ် မြို့သားဗာဇိလဲ တို့က၊
ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകനായ ശോബിയും ലോ-ദേബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീറും രോഗെലീമിൽനിന്ന് ഗിലെയാദ്യനായ ബർസില്ലായിയും
28 ၂၈ ထိုလူ တို့သည် တော ၌ ရေစာ ငတ်မွတ် လျက် ပင်ပန်း လျက် နေရပါသည်တကားဟုဆို ၍ ၊ ဒါဝိဒ် နှင့် သူ ၏လူ များ စားစရာဘို့ ဂျုံ ဆန်၊ မုယော ဆန်၊ မုန့်ညက် ၊ ပေါက်ပေါက် မျိုး၊ ပဲ မျိုး၊
കിടക്കകളും തളികകളും മൺപാത്രങ്ങളും കൊണ്ടുവന്നു. ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിക്കുന്നതിനായി അവർ ഗോതമ്പ്, യവം, ധാന്യമാവ്, മലർ, അമരക്കായ്, പയർ,
29 ၂၉ ပျားရည် ၊ နို့ဓမ်း ၊ သိုး ၊ ဒိန်ခဲ နှင့်တကွအိပ်ရာ ၊ လင်ပန်း ၊ မြေခွက် များကို ဆောင် ခဲ့ကြ၏။
തേൻ, തൈര്, ആട്, പശുവിൻ പാൽക്കട്ടി എന്നിവകൂടി കൊണ്ടുവന്നിരുന്നു. “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുന്നല്ലോ,” എന്ന് അവർ പറഞ്ഞു.

< ၂ ဓမ္မရာဇဝင် 17 >