< ၁ ဓမ္မရာဇဝင် 26 >

1 တဖန် ဇိဖ သားတို့သည် ရှောလု ရှိရာ ဂိဗာ မြို့သို့ လာ ၍၊ ဒါဝိဒ် သည် ယေရှိမုန် မြို့ရှေ့ မှာ ဟခိလ တောင် ၌ ပုန်းရှောင် ၍ နေပါသည်မ ဟုတ်လော ဟု လျှောက် လျှင်၊
സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തുവന്ന്, “ദാവീദല്ലേ യശിമോന് എതിരേയുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നത്?” എന്നറിയിച്ചു.
2 ရှောလု သည် ထ ၍ ရွေးကောက် သော ဣသရေလ လူ သုံး ထောင် ပါ လျက်၊ ဇိဖ တော ၌ ဒါဝိဒ် ကို ရှာ ခြင်းငှါ သွား လေ၏။
അതുകൊണ്ട് ഇസ്രായേലിൽനിന്ന് തെരഞ്ഞെടുത്ത മൂവായിരം പടയാളികളുമായി ശൗൽ ദാവീദിനെ തെരയുന്നതിനായി സീഫ് മരുഭൂമിയിലേക്കു പോയി.
3 ရှောလု သည် ယေရှိမုန် မြို့ရှေ့ ၊ ဟခိလ တောင် ပေါ် လမ်း နား မှာ တပ်ချ ၏။ ဒါဝိဒ် သည် တော ၌ နေ ၍ ရှောလု လိုက်ရှာ ကြောင်း ကို သိမြင် သောအခါ၊
യശിമോന് എതിരേയുള്ള ഹഖീലാക്കുന്നിൽ വഴിയരികെ ശൗൽ പാളയമടിച്ചു. എന്നാൽ ദാവീദോ, മരുഭൂമിയിൽത്തന്നെ താമസിച്ചു. ശൗൽ തന്നെ പിൻതുടരുന്നു എന്നുകണ്ടപ്പോൾ
4 သူလျှို တို့ကို စေလွှတ် ၍ ရှောလု ရောက် ကြောင်း ကို အတပ် သိ ၏။
ദാവീദ് ചാരന്മാരെ അയച്ച് ശൗൽ ഇന്ന സ്ഥലത്തെത്തിയിരിക്കുന്നെന്നു മനസ്സിലാക്കി.
5 ထိုအခါ ဒါဝိဒ် သည် ထ သွား၍ ၊ ရှောလု တပ်ချ ရာ အရပ် သို့ ရောက် သဖြင့် ၊ ရှောလု နှင့် ဗိုလ်ချုပ် မင်း နေရ ၏သား အာဗနာ အိပ် ရာ အရပ် ကို ကြည့်ရှု လေ၏။ ရှောလု သည် ရထားတပ်အလယ် ၌ အိပ် လျက် ၊ တပ်သားတို့သည် ပတ်လည် ၌ နေရာ ကျကြ၏။
അതിനെത്തുടർന്ന് ദാവീദ് പുറപ്പെട്ട് ശൗൽ പാളയമടിച്ചിരിക്കുന്ന സ്ഥലത്തെത്തി. ശൗലും നേരിന്റെ മകനായ അദ്ദേഹത്തിന്റെ സേനാധിപതി അബ്നേരും കിടന്നിരുന്ന ഇടം അദ്ദേഹം കണ്ടു. ശൗൽ പാളയത്തിനുള്ളിൽ, തന്റെ ചുറ്റും വലയം തീർത്തിരുന്ന സൈനികരുടെ മധ്യേ കിടന്നുറങ്ങുകയായിരുന്നു.
6 ဒါဝိဒ် ကလည်း ၊ ရှောလု ရှိရာ တပ် သို့ ငါ နှင့်အတူ အဘယ်သူ လိုက် မည်နည်းဟု ဟိတ္တိ အမျိုးသားအဟိမလက် နှင့် ဇေရုယာ ၏သား ယွာဘ ညီ အဘိရှဲ တို့ကို မေး လျှင် ၊ အဘိရှဲ က ကျွန်တော်လိုက် ပါမည်ဟု လျှောက် သည်အတိုင်း၊
അപ്പോൾ ദാവീദ് ഹിത്യനായ അഹീമെലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് എന്റെകൂടെ ആർ വരും?” എന്നു ചോദിച്ചു. “ഞാൻ വരാം,” എന്ന് അബീശായി മറുപടി പറഞ്ഞു.
7 ဒါဝိဒ် နှင့် အဘိရှဲ တို့သည် ညဉ့် အခါ တပ်သား များရှိရာသို့ သွား ၍ ရှောလု သည် ရထားတပ်အလယ် ၌ အိပ်ပျော် လျက် ၊ လှံ တော်သည် ခေါင်းရင်း အနား မြေ ၌ စိုက် လျက် ၊ အာဗနာ နှင့် တပ်သား များတို့သည် ပတ်လည် ၌အိပ် လျက်ရှိကြ၏။
അങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ സൈന്യത്തിന്റെ അടുത്തെത്തി. അവിടെ ശൗൽ പാളയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുന്തം തലയുടെ അടുത്ത് നിലത്ത് കുത്തി നിർത്തിയിരുന്നു. അബ്നേരും പടയാളികളും അദ്ദേഹത്തിനു ചുറ്റിലുമായി കിടന്നിരുന്നു.
8 အဘိရှဲ ကလည်း ၊ ဘုရား သခင်သည် ကိုယ်တော် ၏ ရန်သူ ကို ကိုယ်တော် လက် ၌ ယနေ့ အပ် တော်မူပြီ။ ထိုကြောင့် ကျွန်တော်သည် မြေ တိုင်အောင် လှံ နှင့် တချက်တည်း ထိုး ပါရစေဟု ကျွန်တော်တောင်းပန်ပါ၏။ နှစ် ချက်တိုင်အောင်မ ထိုးပါဟု ဒါဝိဒ် ကို လျှောက် သော်လည်း၊
അബീശായി ദാവീദിനോട്: “ദൈവം അങ്ങയുടെ ശത്രുവിനെ ഇതാ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചുതന്നിരിക്കുന്നു. ഞാനവനെ എന്റെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കട്ടെ; രണ്ടാമതൊന്നുകൂടി കുത്തുകയില്ല” എന്നു പറഞ്ഞു.
9 ဒါဝိဒ် ကသူ့ ကို မ ပြု နှင့်။ ထာဝရဘုရား အခွင့်နှင့် ဘိသိက် ခံသောသူကို အဘယ်သူ အပြစ် လွှတ်လျက် ထိခိုက်နိုင်သနည်းဟု အဘိရှဲ အား ပြန်ဆို ၏။
എന്നാൽ ദാവീദ് അബീശായിയോട്: “അദ്ദേഹത്തെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെനേരേ കരമുയർത്തിയിട്ട് നിർദോഷിയായിരിക്കാൻ ആർക്കു കഴിയും?
10 ၁၀ တဖန် ဒါဝိဒ် က၊ ထာဝရဘုရား အသက် ရှင် တော်မူသည်အတိုင်း၊ ဒဏ်ခတ် တော်မူမည်။ သို့မဟုတ် သူသေ ချိန် ရောက် လိမ့်မည်။ သို့မဟုတ် စစ်တိုက် ရာ၌ အသက် ဆုံးလိမ့်မည်။
ജീവനുള്ള യഹോവയാണെ, അവിടന്നുതന്നെ അയാളെ സംഹരിച്ചുകൊള്ളും. ഒന്നുകിൽ സമയമാകുമ്പോൾ അദ്ദേഹം മരിക്കും; അല്ലെങ്കിൽ അദ്ദേഹം യുദ്ധത്തിനുചെന്ന് ഒടുങ്ങിക്കൊള്ളും.
11 ၁၁ ထာဝရဘုရား ပေးတော်မူသောဘိသိက် ခံသူကို ငါ မထိခိုက် မည်အကြောင်းထာဝရဘုရား ဆီးတား တော်မူပါစေသော။ သို့ရာတွင် ခေါင်းရင်း တော်နားမှာရှိသော လှံ တော်နှင့် ရေ ဘူး ကို ယူ ၍ သွား ကြကုန်အံ့ဟု ဆို လျက်၊
തന്റെ അഭിഷിക്തന്റെമേൽ ഞാൻ കൈവെക്കുന്നതിന് യഹോവ ഇടവരുത്താതിരിക്കട്ടെ. ഇപ്പോൾ അയാളുടെ തലയ്ക്കൽനിന്ന് ആ കുന്തവും ജലപാത്രവും എടുത്തുകൊള്ളുക, നമുക്കു പോകാം” എന്നു പറഞ്ഞു.
12 ၁၂ လှံ တော်နှင့် ရေ ဘူး ကို ရှောလု ခေါင်းရင်း နားက ယူ ၍ သွား ကြ၏။ အဘယ်သူ မျှမသိ မ မြင် ၊ အဘယ်သူ မျှမနိုး ၊ ကြီးစွာ သော အိပ်ခြင်းဖြင့် ထာဝရဘုရား အိပ်စေတော်မူသောကြောင့်၊ ထိုသူ အပေါင်း တို့သည် အိပ်ပျော် ကြ၏။
അങ്ങനെ ശൗലിന്റെ തലയ്ക്കൽനിന്ന് കുന്തവും ജലപാത്രവും ദാവീദെടുത്തു. അവർ പുറപ്പെട്ടുപോന്നു. ഒരുത്തരും കണ്ടില്ല; ആരും അറിഞ്ഞതുമില്ല. ആരും ഉണർന്നതുമില്ല. എല്ലാവരും ഉറങ്ങുകയായിരുന്നു. യഹോവ അവരെ ഗാഢനിദ്രയിലാക്കിയിരുന്നു.
13 ၁၃ ထိုအခါ ဒါဝိဒ် သည် ကျယ်သောချိုင့် တစ်ဘက် သို့ကူး ၍၊ ဝေး သော တောင် ထိပ် အပေါ် မှာရပ် လျက်၊
പിന്നെ ദാവീദ് മറുവശത്തേക്കു കടന്ന് അൽപ്പം ദൂരത്ത് ഒരു കുന്നിൻമുകളിൽ കയറിനിന്നു. അവർക്കിടയിൽ മതിയായ അകലമുണ്ടായിരുന്നു.
14 ၁၄ အိုအာဗနာ ၊ သင်သည် မ ထူး သလောဟုလူ များနှင့် နေရ သား အာဗနာ ကို ဟစ် လေ၏။ အာဗနာ က၊ ရှင်ဘုရင် ကို ဟစ် သောသင် ကား အဘယ်သူ နည်းဟု ပြန် ၍မေးလျှင်၊
അദ്ദേഹം പട്ടാളക്കാരോടും നേരിന്റെ മകൻ അബ്നേരിനോടുമായി, “അബ്നേരേ, നീ എന്നോട് ഉത്തരം പറയുമോ?” എന്നു വിളിച്ചുചോദിച്ചു. “രാജസന്നിധിയിൽ കൂകിവിളിക്കുന്ന നീയാര്?” എന്ന് അബ്നേർ ചോദിച്ചു.
15 ၁၅ ဒါဝိဒ် က၊ သင် သည်ယောက်ျား မ ဟုတ်လော။ ဣသရေလ အမျိုး၌ သင် နှင့်အဘယ်သူ တူ သနည်း။ သို့ဖြစ်၍ သင် ၏သခင် ရှင်ဘုရင် ကို အဘယ်ကြောင့် မ စောင့် သနည်း။ သင် ၏သခင် ရှင် ဘုရင်ကိုသတ် အံ့သောငှါ လူ တယောက် ဝင် လေပြီ။
ദാവീദ് പറഞ്ഞു: “നീയൊരു പുരുഷനല്ലേ? ഇസ്രായേലിൽ നിനക്കു തുല്യനായി ആരുണ്ട്? നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാത്തതെന്ത്? നിന്റെ യജമാനനായ രാജാവിനെ കൊലപ്പെടുത്താൻ ഒരുവൻ വന്നിരുന്നല്ലോ!
16 ၁၆ သင်ပြု သော အမှု သည် မ လျောက်ပတ်။ ထာဝရဘုရား အခွင့်နှင့် ဘိသိက် ခံသောသင် ၏သခင် ကို မ စောင့် သောကြောင့်၊ ထာဝရဘုရား အသက် ရှင်တော်မူသည်အတိုင်း သင် သည် အသေ ခံထိုက်ပေ၏။ ခေါင်းရင်း တော်နားမှာထား သော ရှင်ဘုရင် ၏ လှံ တော်နှင့် ရေ ဘူး တော်ရှိသည် မရှိသည်ကို ကြည့်ရှု လော့ဟု အာဗနာ အား ပြောဆို ၏။
നീ ചെയ്തതു നന്നായില്ല. യഹോവയുടെ അഭിഷിക്തനായ, നിന്റെ യജമാനനെ കാത്തുകൊള്ളാത്തതിനാൽ, ജീവനുള്ള യഹോവയാണെ, നീയും നിന്റെ ആളുകളും മരണയോഗ്യർതന്നെ. അദ്ദേഹത്തിന്റെ തലയ്ക്കൽ ഇരുന്ന കുന്തവും ജലപാത്രവും എവിടെയെന്നു നോക്കുക.”
17 ၁၇ ရှောလု သည် ဒါဝိဒ် စကား သံကို သိ ၍ ငါ့ သား ဒါဝိဒ် ၊ ငါကြားသော စကားသံသည် သင့် စကား သံလော ဟု မေး လျှင် ဒါဝိဒ် က ကျွန်တော် စကား သံမှန်ပါ၏၊ ကျွန်တော် သခင် အရှင်မင်းကြီး ဟု လျှောက် လေ၏။
അപ്പോൾ ശൗൽ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞു. “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരമോ?” എന്ന് അദ്ദേഹം ചോദിച്ചു. “അതേ! എന്റെ യജമാനനായ രാജാവേ, എന്റെ സ്വരംതന്നെ,” ദാവീദ് മറുപടി പറഞ്ഞു.
18 ၁၈ တဖန် ဒါဝိဒ်က၊ သခင် သည် ကိုယ်တော် ကျွန် ကို အဘယ်ကြောင့် ဤသို့ လိုက် ၍ရှာတော်မူသနည်း။ ကျွန်တော်သည် အဘယ်သို့ ပြု ပါသနည်း။ ကျွန်တော် ၌ အဘယ် အပြစ် ရှိပါသနည်း။
“പ്രഭോ, അങ്ങെന്തിന് ഈ വിധം സ്വന്തംഭൃത്യനെ തേടിനടക്കുന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കലുള്ള കുറ്റം എന്ത്?
19 ၁၉ ယခု မှာ ကျွန်တော် သခင် ရှင်ဘုရင် ၊ ကိုယ်တော် ကျွန် စကား ကို နားညောင်း တော်မူပါ။ ထာဝရဘုရား သည် ကိုယ်တော် ကို ကျွန်တော် တစ်ဘက် ၌ နှိုးဆော် တော်မူသည် မှန်လျှင် ၊ ယဇ် ပူဇော်ခြင်းကို လက်ခံ တော်မူပါစေသော။ သို့မဟုတ် လူ သား တို့သည် နှိုးဆော်သည် မှန်လျှင် ၊ ထာဝရဘုရား ရှေ့ တော်၌ ကျိန် ခြင်းကိုခံ ကြပါစေသော။ အကြောင်း မူကား၊ သူတို့က သွား တော့။ အခြား တပါးသော ဘုရား တို့ကို ဝတ်ပြု တော့ဟု ဆို လျက် ကျွန်တော် ကို ထာဝရဘုရား ၏ အမွေ တော်မြေ၌ မနေစေခြင်းငှါယနေ့ ပင် နှင်ထုတ် ကြပါသည်တကား။
ഇപ്പോൾ എന്റെ യജമാനനായ രാജാവ് അടിയന്റെ വാക്കുകൾ ശ്രദ്ധിക്കണമേ! യഹോവ ആകുന്നു എനിക്കെതിരായി തിരുമേനിയെ പ്രേരിപ്പിക്കുന്നതെങ്കിൽ, അവിടന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ! അതല്ല, മനുഷ്യരാണ് അപ്രകാരം ചെയ്യുന്നതെങ്കിൽ അവർ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവരായിത്തീരട്ടെ! അവർ ഇപ്പോൾത്തന്നെ യഹോവയുടെ അവകാശത്തിലെ എന്റെ ഓഹരിയിൽനിന്ന് എന്നെ ഓടിച്ചുകളയുകയും ‘പോയി അന്യദൈവങ്ങളെ സേവിച്ചുകൊള്ളൂ,’ എന്നു പറയുകയും ചെയ്തിരിക്കുകയാണല്ലോ!
20 ၂၀ သို့ဖြစ်၍ ကျွန်တော် အသွေး သည် ထာဝရဘုရား ရှေ့ တော်၌ မြေ သို့ မ ကျ ပါစေနှင့်။ အကြောင်း မူကား၊ လူသည် ငုံး ကို တောင် ပေါ် မှာလိုက် ၍ ရှာသကဲ့သို့ ဣသရေလ ရှင် ဘုရင်သည် ခွေးလှေး ကို ရှာ ခြင်းငှါ ထွက် တော်မူပါပြီတကားဟု လျှောက်ဆို ၏။
ആകയാൽ എന്റെ രക്തം യഹോവയുടെമുമ്പാകെ നിലത്തുവീഴാതിരിക്കട്ടെ! ഒരുവൻ പർവതങ്ങളിൽ ഒരു തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നതുപോലെ, ഇസ്രായേൽരാജാവ് ഒരു ചെള്ളിനെത്തേടി ഇറങ്ങിത്തിരിച്ചിരിക്കുകയാണോ?”
21 ၂၁ ရှောလု ကလည်း ငါပြစ်မှား ပါပြီ။ ငါ့ သား ဒါဝိဒ် ပြန် လာပါ။ သင် သည် ယနေ့ ငါ့ အသက် ကို နှမြော သောကြောင့် ၊ နောက် တဖန် သင့် ကို ငါမ ညှဉ်းဆဲ။ ငါသည် လူမိုက် ဖြစ်၏။ အလွန် မှားယွင်း ပြီဟု ဆို သော်၊
അപ്പോൾ ശൗൽ വിളിച്ചുപറഞ്ഞു: “എന്റെ മകനേ, ദാവീദേ, മടങ്ങിവരിക! ഞാൻ പാപംചെയ്തിരിക്കുന്നു. നീ ഇന്ന് എന്റെ ജീവനെ വിലയേറിയതായി കണക്കാക്കിയിരിക്കുകയാൽ ഞാനിനിയും നിന്നെ ദ്രോഹിക്കാൻ തുനിയുകയില്ല. നിശ്ചയമായും, ഞാനൊരു ഭോഷനെപ്പോലെ പ്രവർത്തിച്ചുപോയി! എനിക്കു വലിയ തെറ്റുപറ്റിപ്പോയിരിക്കുന്നു.”
22 ၂၂ ဒါဝိဒ် က၊ ရှင်ဘုရင် လှံ တော်ရှိပါ၏။ လုလင် တယောက် လာ ၍ ယူ စေတော်မူပါ။
ദാവീദ് മറുപടി പറഞ്ഞു: “ഇതാ, രാജാവിന്റെ കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഭൃത്യന്മാരിൽ ഒരുവനെ അയച്ച് എടുത്തുകൊണ്ടാലും!
23 ၂၃ လူ အသီးအသီးတို့သည် ဖြောင့်မတ် ခြင်း၊ သစ္စာစောင့် ခြင်းရှိသည်အတိုင်း၊ ထာဝရဘုရား သည် အကျိုးကို ဆပ်ပေး တော်မူပါစေသော။ ထာဝရဘုရား သည် ယနေ့ ကိုယ်တော် ကို ကျွန်တော်လက် ၌ အပ် တော်မူသော်လည်း ထာဝရဘုရား ပေးတော်မူသောဘိသိက် ခံသူကို ကျွန်တော်မ ထိ မခိုက်ပါ။
യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും അനുസരിച്ചുള്ള പ്രതിഫലം നൽകുന്നു. യഹോവ ഇന്ന് തിരുമേനിയെ എന്റെ കൈയിൽ ഏൽപ്പിച്ചുതന്നു. എന്നാൽ ഞാൻ യഹോവയുടെ അഭിഷിക്തന്റെനേരേ കൈയുയർത്തുകയില്ല.
24 ၂၄ ယနေ့ ကိုယ်တော် အသက် ကို ကျွန်တော်နှမြော သည် နည်းတူ ကျွန်တော် အသက် ကို ထာဝရဘုရား နှမြော ၍ ကျွန်တော် ကို ခပ်သိမ်း သော ဒုက္ခ ထဲက ကယ်နှုတ် တော်မူပါစေသောဟု ပြန် လျှောက်လျှင်၊
ഞാനിന്ന് അങ്ങയുടെ ജീവൻ വിലയേറിയതായി കരുതിയതുപോലെതന്നെ, യഹോവ എന്റെ ജീവനും വിലയേറിയതായി കരുതി അവിടന്ന് എന്നെ സകലകഷ്ടങ്ങളിൽനിന്നും വിടുവിക്കുമാറാകട്ടെ!”
25 ၂၅ ရှောလု က၊ ငါ့ သား ဒါဝိဒ် ၊ သင် သည် မင်္ဂလာ ရှိပါစေသော။ ပြု လေရာရာ၌ အောင်မြင် ပါစေသောဟု ဒါဝိဒ် အား ဆို ပြီးမှ ဒါဝိဒ် သည် ထွက်သွား ၍ ရှောလု သည်လည်း မိမိ နေရာ သို့ ပြန် လေ၏။
അപ്പോൾ ശൗൽ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ മഹാകാര്യങ്ങൾ പ്രവർത്തിക്കും; നീ ജയം പ്രാപിക്കും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ വഴിക്കുപോയി, ശൗൽ കൊട്ടാരത്തിലേക്കു മടങ്ങുകയും ചെയ്തു.

< ၁ ဓမ္မရာဇဝင် 26 >