< റോമർ 14 >

1 വിശ്വാസത്തിൽ ബലഹീനനായവനെ സ്വീകരിക്കുവിൻ; എങ്കിലും ഇങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങളെ വിധിക്കരുത്.
ယော ဇနော'ဒၖဎဝိၑွာသသ္တံ ယုၐ္မာကံ သင်္ဂိနံ ကုရုတ ကိန္တု သန္ဒေဟဝိစာရာရ္ထံ နဟိ၊
2 ഒരു വശത്ത്, ഒരുവന് എല്ലാം തിന്നാമെന്നുള്ള വിശ്വാസമുണ്ട്; മറുവശത്ത് ബലഹീനനായവൻ സസ്യാദികളെ മാത്രം തിന്നുന്നു.
ယတော နိၐိဒ္ဓံ ကိမပိ ခါဒျဒြဝျံ နာသ္တိ, ကသျစိဇ္ဇနသျ ပြတျယ ဧတာဒၖၑော ဝိဒျတေ ကိန္တွဒၖဎဝိၑွာသး ကၑ္စိဒပရော ဇနး ကေဝလံ ၑာကံ ဘုင်္က္တံ၊
3 എല്ലാം തിന്നുന്നവൻ എല്ലാം തിന്നാത്തവനെ ധിക്കരിക്കരുത്; എല്ലാം തിന്നാത്തവൻ എല്ലാം തിന്നുന്നവനെ വിധിക്കുകയുമരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
တရှိ ယော ဇနး သာဓာရဏံ ဒြဝျံ ဘုင်္က္တေ သ ဝိၑေၐဒြဝျဘောက္တာရံ နာဝဇာနီယာတ် တထာ ဝိၑေၐဒြဝျဘောက္တာပိ သာဓာရဏဒြဝျဘောက္တာရံ ဒေါၐိဏံ န ကုရျျာတ်, ယသ္မာဒ် ဤၑွရသ္တမ် အဂၖဟ္လာတ်၊
4 മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ അവന്റെ സ്വന്തയജമാനന്റെ മുമ്പിലത്രേ; അവനെ നിർത്തുവാൻ കർത്താവ് ശക്തനായതുകൊണ്ട് അവൻ നില്ക്കുവാൻ പ്രാപ്തനായി.
ဟေ ပရဒါသသျ ဒူၐယိတသ္တွံ ကး? နိဇပြဘေား သမီပေ တေန ပဒသ္ထေန ပဒစျုတေန ဝါ ဘဝိတဝျံ သ စ ပဒသ္ထ ဧဝ ဘဝိၐျတိ ယတ ဤၑွရသ္တံ ပဒသ္ထံ ကရ္တ္တုံ ၑက္နောတိ၊
5 ഒരുവൻ ഒരു ദിവസത്തേക്കാൾ മറ്റൊരു ദിവസത്തെ വിലമതിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും ഒരുപോലെ വിലമതിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കട്ടെ.
အပရဉ္စ ကၑ္စိဇ္ဇနော ဒိနာဒ် ဒိနံ ဝိၑေၐံ မနျတေ ကၑ္စိတ္တု သရွွာဏိ ဒိနာနိ သမာနာနိ မနျတေ, ဧကဲကော ဇနး သွီယမနသိ ဝိဝိစျ နိၑ္စိနောတု၊
6 ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിനായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
ယော ဇနး ကိဉ္စန ဒိနံ ဝိၑေၐံ မနျတေ သ ပြဘုဘက္တျာ တန် မနျတေ, ယၑ္စ ဇနး ကိမပိ ဒိနံ ဝိၑေၐံ န မနျတေ သော'ပိ ပြဘုဘက္တျာ တန္န မနျတေ; အပရဉ္စ ယး သရွွာဏိ ဘက္ၐျဒြဝျာဏိ ဘုင်္က္တေ သ ပြဘုဘက္တယာ တာနိ ဘုင်္က္တေ ယတး သ ဤၑွရံ ဓနျံ ဝက္တိ, ယၑ္စ န ဘုင်္က္တေ သော'ပိ ပြဘုဘက္တျဲဝ န ဘုဉ္ဇာန ဤၑွရံ ဓနျံ ဗြူတေ၊
7 നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
အပရမ် အသ္မာကံ ကၑ္စိတ် နိဇနိမိတ္တံ ပြာဏာန် ဓာရယတိ နိဇနိမိတ္တံ မြိယတေ ဝါ တန္န;
8 ജീവിക്കുന്നു എങ്കിൽ നാം കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കർത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കർത്താവിനുള്ളവർ തന്നേ.
ကိန္တု ယဒိ ဝယံ ပြာဏာန် ဓာရယာမသ္တရှိ ပြဘုနိမိတ္တံ ဓာရယာမး, ယဒိ စ ပြာဏာန် တျဇာမသ္တရှျပိ ပြဘုနိမိတ္တံ တျဇာမး, အတဧဝ ဇီဝနေ မရဏေ ဝါ ဝယံ ပြဘောရေဝါသ္မဟေ၊
9 മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കുകയും ഉയിർക്കുകയും ചെയ്തതു.
ယတော ဇီဝန္တော မၖတာၑ္စေတျုဘယေၐာံ လောကာနာံ ပြဘုတွပြာပ္တျရ္ထံ ခြီၐ္ဋော မၖတ ဥတ္ထိတး ပုနရ္ဇီဝိတၑ္စ၊
10 ൧൦ എന്നാൽ നീ നിന്റെ സഹോദരനെ വിധിക്കുന്നതു എന്ത്? അല്ല, നീ നിന്റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും.
ကိန္တု တွံ နိဇံ ဘြာတရံ ကုတော ဒူၐယသိ? တထာ တွံ နိဇံ ဘြာတရံ ကုတသ္တုစ္ဆံ ဇာနာသိ? ခြီၐ္ဋသျ ဝိစာရသိံဟာသနသျ သမ္မုခေ သရွွဲရသ္မာဘိရုပသ္ထာတဝျံ;
11 ൧൧ “ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ട്, എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ယာဒၖၑံ လိခိတမ် အာသ္တေ, ပရေၑး ၑပထံ ကုရွွန် ဝါကျမေတတ် ပုရာဝဒတ်၊ သရွွော ဇနး သမီပေ မေ ဇာနုပါတံ ကရိၐျတိ၊ ဇိဟွဲကဲကာ တထေၑသျ နိဃ္နတွံ သွီကရိၐျတိ၊
12 ൧൨ ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു തങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടിവരും.
အတဧဝ ဤၑွရသမီပေ'သ္မာကမ် ဧကဲကဇနေန နိဇာ ကထာ ကထယိတဝျာ၊
13 ൧൩ അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചക്കല്ലോ കെണിയോ വെയ്ക്കാതിരിപ്പാൻ മാത്രം തീരുമാനിച്ചുകൊൾവിൻ.
ဣတ္ထံ သတိ ဝယမ် အဒျာရဘျ ပရသ္ပရံ န ဒူၐယန္တး သွဘြာတု ရွိဃ္နော ဝျာဃာတော ဝါ ယန္န ဇာယေတ တာဒၖၑီမီဟာံ ကုရ္မ္မဟေ၊
14 ൧൪ യാതൊന്നും സ്വതവേ മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവനുമാത്രം അത് മലിനം ആകുന്നു.
ကိမပိ ဝသ္တု သွဘာဝတော နာၑုစိ ဘဝတီတျဟံ ဇာနေ တထာ ပြဘုနာ ယီၑုခြီၐ္ဋေနာပိ နိၑ္စိတံ ဇာနေ, ကိန္တု ယော ဇနော ယဒ် ဒြဝျမ် အပဝိတြံ ဇာနီတေ တသျ ကၖတေ တဒ် အပဝိတြမ် အာသ္တေ၊
15 ൧൫ ഭക്ഷണം നിമിത്തം നിന്റെ സഹോദരനെ വ്യസനിപ്പിച്ചാൽ, നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.
အတဧဝ တဝ ဘက္ၐျဒြဝျေဏ တဝ ဘြာတာ ၑောကာနွိတော ဘဝတိ တရှိ တွံ ဘြာတရံ ပြတိ ပြေမ္နာ နာစရသိ၊ ခြီၐ္ဋော ယသျ ကၖတေ သွပြာဏာန် ဝျယိတဝါန် တွံ နိဇေန ဘက္ၐျဒြဝျေဏ တံ န နာၑယ၊
16 ൧൬ നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് അവരെ പരിഹസിക്കുന്നതിന് കാരണമാകരുത്.
အပရံ ယုၐ္မာကမ် ဥတ္တမံ ကရ္မ္မ နိန္ဒိတံ န ဘဝတု၊
17 ൧൭ ദൈവരാജ്യം ഭക്ഷണത്തെയും പാനീയത്തെയും കുറിച്ചല്ല, മറിച്ച് നീതിയെയും സമാധാനത്തെയും പരിശുദ്ധാത്മാവിൽ സന്തോഷത്തെയും കുറിച്ചത്രേ.
ဘက္ၐျံ ပေယဉ္စေၑွရရာဇျသျ သာရော နဟိ, ကိန္တု ပုဏျံ ၑာန္တိၑ္စ ပဝိတြေဏာတ္မနာ ဇာတ အာနန္ဒၑ္စ၊
18 ൧൮ അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തിന് സ്വീകാര്യനും മനുഷ്യരാൽ അംഗീകരിക്കപ്പെട്ടവനും ആകുന്നു.
ဧတဲ ရျော ဇနး ခြီၐ္ဋံ သေဝတေ, သ ဧဝေၑွရသျ တုၐ္ဋိကရော မနုၐျဲၑ္စ သုချာတး၊
19 ൧൯ ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മികവർദ്ധനയ്ക്കും ഉള്ളതിന് ശ്രമിച്ചുകൊൾക.
အတဧဝ ယေနာသ္မာကံ သရွွေၐာံ ပရသ္ပရမ် အဲကျံ နိၐ္ဌာ စ ဇာယတေ တဒေဝါသ္မာဘိ ရျတိတဝျံ၊
20 ൨൦ ഭക്ഷണം നിമിത്തം ദൈവത്തിന്റെ പ്രവൃത്തിയെ അഴിക്കരുത്. എല്ലാ വസ്തുക്കളും ശുദ്ധം തന്നെ; എങ്കിലും ഇടർച്ചക്ക് കാരണമാകത്തക്കവിധം തിന്നുന്ന മനുഷ്യന് അത് ദോഷമത്രേ.
ဘက္ၐျာရ္ထမ် ဤၑွရသျ ကရ္မ္မဏော ဟာနိံ မာ ဇနယတ; သရွွံ ဝသ္တု ပဝိတြမိတိ သတျံ တထာပိ ယော ဇနော ယဒ် ဘုက္တွာ ဝိဃ္နံ လဘတေ တဒရ္ထံ တဒ် ဘဒြံ နဟိ၊
21 ൨൧ മാംസം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും, സഹോദരന് ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത്.
တဝ မာံသဘက္ၐဏသုရာပါနာဒိဘိး ကြိယာဘိ ရျဒိ တဝ ဘြာတုး ပါဒသ္ခလနံ ဝိဃ္နော ဝါ စာဉ္စလျံ ဝါ ဇာယတေ တရှိ တဒ္ဘေါဇနပါနယောသ္တျာဂေါ ဘဒြး၊
22 ൨൨ നിനക്കുള്ള ഈ പ്രത്യേകമായ വിശ്വാസത്തെ നിനക്കും ദൈവത്തിനും ഇടയിൽ സൂക്ഷിക്കുക. താൻ അംഗീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
ယဒိ တဝ ပြတျယသ္တိၐ္ဌတိ တရှီၑွရသျ ဂေါစရေ သွာန္တရေ တံ ဂေါပယ; ယော ဇနး သွမတေန သွံ ဒေါၐိဏံ န ကရောတိ သ ဧဝ ဓနျး၊
23 ൨൩ എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അത് വിശ്വാസത്തിൽ നിന്നല്ലായ്കകൊണ്ട് അവൻ വിധിക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
ကိန္တု ယး ကၑ္စိတ် သံၑယျ ဘုင်္က္တေ'ရ္ထာတ် န ပြတီတျ ဘုင်္က္တေ, သ ဧဝါဝၑျံ ဒဏ္ဍာရှော ဘဝိၐျတိ, ယတော ယတ် ပြတျယဇံ နဟိ တဒေဝ ပါပမယံ ဘဝတိ၊

< റോമർ 14 >