< വെളിപാട് 3 >

1 സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴ് നക്ഷത്രവും വഹിക്കുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്ക് ഒരു പേർ ഉണ്ട് എങ്കിലും നീ മരിച്ചവനാകുന്നു.
అపరం సార్ద్దిస్థసమితే ర్దూతం ప్రతీదం లిఖ, యో జన ఈశ్వరస్య సప్తాత్మనః సప్త తారాశ్చ ధారయతి స ఏవ భాషతే, తవ క్రియా మమ గోచరాః, త్వం జీవదాఖ్యో ఽసి తథాపి మృతో ఽసి తదపి జానామి|
2 ഉണരുക; മരിക്കാറായ ശേഷിപ്പുകളെ ശക്തീകരിക്ക; എന്തുകൊണ്ടെന്നാൽ ഞാൻ നിന്റെ പ്രവൃത്തി ദൈവത്തിന്റെ കണ്ണിൽ പൂർണ്ണതയുള്ളതായി കണ്ടില്ല.
ప్రబుద్ధో భవ, అవశిష్టం యద్యత్ మృతకల్పం తదపి సబలీకురు యత ఈశ్వరస్య సాక్షాత్ తవ కర్మ్మాణి న సిద్ధానీతి ప్రమాణం మయా ప్రాప్తం|
3 അതുകൊണ്ട് നീ പ്രാപിക്കുകയും കേൾക്കുകയും ചെയ്തതു എന്ത് എന്നു ഓർത്ത് കാത്തു സൂക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ ഒരു കള്ളനെപ്പോലെ വരും; ഏത് സമയത്ത് ഞാൻ നിനക്കെതിരെ വരും എന്നു നീ അറിയുകയും ഇല്ല.
అతః కీదృశీం శిక్షాం లబ్ధవాన్ శ్రుతవాశ్చాసి తత్ స్మరన్ తాం పాలయ స్వమనః పరివర్త్తయ చ| చేత్ ప్రబుద్ధో న భవేస్తర్హ్యహం స్తేన ఇవ తవ సమీపమ్ ఉపస్థాస్యామి కిఞ్చ కస్మిన్ దణ్డే ఉపస్థాస్యామి తన్న జ్ఞాస్యసి|
4 എങ്കിലും തങ്ങളുടെ വസ്ത്രം അഴുക്കാക്കാത്ത കുറെ പേർ സർദ്ദിസിലുണ്ട്. അവർ യോഗ്യതയുള്ളവരാകയാൽ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും.
తథాపి యైః స్వవాసాంసి న కలఙ్కితాని తాదృశాః కతిపయలోకాః సార్ద్దినగరే ఽపి తవ విద్యన్తే తే శుభ్రపరిచ్ఛదై ర్మమ సఙ్గే గమనాగమనే కరిష్యన్తి యతస్తే యోగ్యాః|
5 ജയിക്കുന്നവൻ വെള്ളവസ്ത്രം ധരിക്കും; അവന്റെ പേരു ഞാൻ ഒരിക്കലും ജീവപുസ്തകത്തിൽനിന്ന് മായിച്ചു കളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പാകെയും ഞാൻ ഏറ്റുപറയും.
యో జనో జయతి స శుభ్రపరిచ్ఛదం పరిధాపయిష్యన్తే, అహఞ్చ జీవనగ్రన్థాత్ తస్య నామ నాన్తర్ధాపయిష్యామి కిన్తు మత్పితుః సాక్షాత్ తస్య దూతానాం సాక్షాచ్చ తస్య నామ స్వీకరిష్యామి|
6 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
యస్య శ్రోత్రం విద్యతే స సమితీః ప్రత్యుచ్యమానామ్ ఆత్మనః కథాం శృణోతు|
7 ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോൽ കയ്യിൽ ഉള്ളവനും ആർക്കും അടച്ചുകൂടാതവണ്ണം തുറക്കുന്നവനും ആർക്കും തുറക്കാനാകാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്:
అపరఞ్చ ఫిలాదిల్ఫియాస్థసమితే ర్దూతం ప్రతీదం లిఖ, యః పవిత్రః సత్యమయశ్చాస్తి దాయూదః కుఞ్జికాం ధారయతి చ యేన మోచితే ఽపరః కోఽపి న రుణద్ధి రుద్ధే చాపరః కోఽపి న మోచయతి స ఏవ భాషతే|
8 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ആർക്കും അടയ്ക്കുവാൻ കഴിയാത്തതായ ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിനക്ക് അല്പം ശക്തിമാത്രമേയുള്ളൂ എങ്കിലും നീ എന്റെ വചനം അനുസരിച്ചു, എന്റെ പേർ തള്ളികളഞ്ഞിട്ടും ഇല്ല.
తవ క్రియా మమ గోచరాః పశ్య తవ సమీపే ఽహం ముక్తం ద్వారం స్థాపితవాన్ తత్ కేనాపి రోద్ధుం న శక్యతే యతస్తవాల్పం బలమాస్తే తథాపి త్వం మమ వాక్యం పాలితవాన్ మమ నామ్నో ఽస్వీకారం న కృతవాంశ్చ|
9 ജാഗ്രതയായിരിക്ക! യെഹൂദരല്ലാതിരിക്കെ യഹൂദരെന്ന് കളവായി പറയുന്ന സാത്താന്റെ പള്ളിക്കാരായവരെ ഞാൻ വരുത്തുകയും നിന്റെ പാദത്തിൽ നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അവർ അറിയുവാനും ഇടവരുത്തും.
పశ్య యిహూదీయా న సన్తో యే మృషావాదినః స్వాన్ యిహూదీయాన్ వదన్తి తేషాం శయతానసమాజీయానాం కాంశ్చిద్ అహమ్ ఆనేష్యామి పశ్య తే మదాజ్ఞాత ఆగత్య తవ చరణయోః ప్రణంస్యన్తి త్వఞ్చ మమ ప్రియో ఽసీతి జ్ఞాస్యన్తి|
10 ൧൦ ക്ഷമയോടുകൂടി ഇരിപ്പാനുള്ള എന്റെ കല്പന നീ കാത്തുസൂക്ഷിച്ചതിനാൽ ഭൂമിയിൽ ഒക്കെയും ഉള്ളവരെ ശോധന ചെയ്യേണ്ടതിന് ലോകത്തിൽ വരുവാനുള്ള ശോധനാകാലത്ത് ഞാനും നിന്നെ കാത്തുസൂക്ഷിക്കും.
త్వం మమ సహిష్ణుతాసూచకం వాక్యం రక్షితవానసి తత్కారణాత్ పృథివీనివాసినాం పరీక్షార్థం కృత్స్నం జగద్ యేనాగామిపరీక్షాదినేనాక్రమిష్యతే తస్మాద్ అహమపి త్వాం రక్షిష్యామి|
11 ൧൧ ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും തട്ടിയെടുക്കാതിരിക്കുവാൻ തക്കവണ്ണം നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾക.
పశ్య మయా శీఘ్రమ్ ఆగన్తవ్యం తవ యదస్తి తత్ ధారయ కో ఽపి తవ కిరీటం నాపహరతు|
12 ൧൨ ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അതിൽനിന്ന് പുറത്തുപോകയില്ല; എന്റെ ദൈവത്തിന്റെ പേരും എന്റെ ദൈവത്തിൽ നിന്നു, സ്വർഗ്ഗത്തിൽനിന്ന് തന്നേ ഇറങ്ങിവരുന്ന, പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ പേരും എന്റെ പുതിയ പേരും ഞാൻ അവന്റെമേൽ എഴുതും.
యో జనో జయతి తమహం మదీయేశ్వరస్య మన్దిరే స్తమ్భం కృత్వా స్థాపయిస్యామి స పున ర్న నిర్గమిష్యతి| అపరఞ్చ తస్మిన్ మదీయేశ్వరస్య నామ మదీయేశ్వరస్య పుర్య్యా అపి నామ అర్థతో యా నవీనా యిరూశానమ్ పురీ స్వర్గాత్ మదీయేశ్వరస్య సమీపాద్ అవరోక్ష్యతి తస్యా నామ మమాపి నూతనం నామ లేఖిష్యామి|
13 ൧൩ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
యస్య శ్రోత్రం విద్యతే స సమితీః ప్రత్యుచ్యమానామ్ ఆత్మనః కథాం శృణోతు|
14 ൧൪ ലവൊദിക്ക്യയിലെ സഭയുടെ ദൂതന് എഴുതുക: ആമേൻ എന്ന വിശ്വസ്തനും സത്യസാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവും ആയിരിക്കുന്നവൻ അരുളിച്ചെയ്യുന്നത്:
అపరఞ్చ లాయదికేయాస్థసమితే ర్దూతం ప్రతీదం లిఖ, య ఆమేన్ అర్థతో విశ్వాస్యః సత్యమయశ్చ సాక్షీ, ఈశ్వరస్య సృష్టేరాదిశ్చాస్తి స ఏవ భాషతే|
15 ൧൫ ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ചൂടുള്ളവനുമല്ല; തണുപ്പുള്ളവനുമല്ല; നീ തണുപ്പുള്ളവനോ ചൂടുള്ളവനോആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
తవ క్రియా మమ గోచరాః త్వం శీతో నాసి తప్తో ఽపి నాసీతి జానామి|
16 ൧൬ അതുകൊണ്ട്, നീ തണുപ്പും ചൂടും ഉള്ളവനാകാതെ, അല്പം മാത്രം ചൂടുള്ളവനാകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്നു തുപ്പിക്കളയും.
తవ శీతత్వం తప్తత్వం వా వరం భవేత్, శీతో న భూత్వా తప్తో ఽపి న భూత్వా త్వమేవమ్భూతః కదూష్ణో ఽసి తత్కారణాద్ అహం స్వముఖాత్ త్వామ్ ఉద్వమిష్యామి|
17 ൧൭ ഞാൻ ധനവാൻ; എനിക്ക് ഭൗതിക സ്വത്തുക്കൾ ധാരാളം ഉണ്ട്. എനിക്ക് ഒന്നുംതന്നെ ആവശ്യം ഇല്ല എന്നു നീ പറയുന്നതുകൊണ്ടും; നീ ഏറ്റവും ദുരിതപൂർണ്ണനും ഗതിയില്ലാത്തവനും കെട്ടവനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയായ്കകൊണ്ടും;
అహం ధనీ సమృద్ధశ్చాస్మి మమ కస్యాప్యభావో న భవతీతి త్వం వదసి కిన్తు త్వమేవ దుఃఖార్త్తో దుర్గతో దరిద్రో ఽన్ధో నగ్నశ్చాసి తత్ త్వయా నావగమ్యతే|
18 ൧൮ നീ സമ്പന്നൻ ആകേണ്ടതിന് തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നത വെളിവാകാതവണ്ണം ധരിക്കേണ്ടതിന് തിളങ്ങുന്ന ശുഭ്രവസ്ത്രവും, നിനക്ക് കാഴ്ച ലഭിക്കേണ്ടതിന് കണ്ണിൽ പുരട്ടുവാൻ ലേപവും എന്നോട് വിലയ്ക്കുവാങ്ങുക എന്ന എന്റെ ഉപദേശം കേൾക്കുക.
త్వం యద్ ధనీ భవేస్తదర్థం మత్తో వహ్నౌ తాపితం సువర్ణం క్రీణీహి నగ్నత్వాత్ తవ లజ్జా యన్న ప్రకాశేత తదర్థం పరిధానాయ మత్తః శుభ్రవాసాంసి క్రీణీహి యచ్చ తవ దృష్టిః ప్రసన్నా భవేత్ తదర్థం చక్షుర్లేపనాయాఞ్జనం మత్తః క్రీణీహీతి మమ మన్త్రణా|
19 ൧൯ എനിക്ക് പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു; അതുകൊണ്ട് നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.
యేష్వహం ప్రీయే తాన్ సర్వ్వాన్ భర్త్సయామి శాస్మి చ, అతస్త్వమ్ ఉద్యమం విధాయ మనః పరివర్త్తయ|
20 ൨൦ ഇതാ, ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെല്ലുകയും ഞാൻ അവനോടും അവൻ എന്നോടും കൂടെ ആഹാരം കഴിക്കുകയും ചെയ്യും.
పశ్యాహం ద్వారి తిష్ఠన్ తద్ ఆహన్మి యది కశ్చిత్ మమ రవం శ్రుత్వా ద్వారం మోచయతి తర్హ్యహం తస్య సన్నిధిం ప్రవిశ్య తేన సార్ద్ధం భోక్ష్యే సో ఽపి మయా సార్ద్ధం భోక్ష్యతే|
21 ൨൧ ജയിക്കുന്നവന് ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ അവകാശം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.
అపరమహం యథా జితవాన్ మమ పిత్రా చ సహ తస్య సింహాసన ఉపవిష్టశ్చాస్మి, తథా యో జనో జయతి తమహం మయా సార్ద్ధం మత్సింహాసన ఉపవేశయిష్యామి|
22 ൨൨ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
యస్య శ్రోత్రం విద్యతే స సమితీః ప్రత్యుచ్యమానమ్ ఆత్మనః కథాం శృణోతు|

< വെളിപാട് 3 >