< സങ്കീർത്തനങ്ങൾ 126 >

1 ആരോഹണഗീതം. യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
Hac ilahisi RAB sürgünleri Siyon'a geri getirince, Rüya gibi geldi bize.
2 അന്ന് ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്ന് ജനതകളുടെ ഇടയിൽ അന്ന് പറയപ്പെട്ടു.
Ağzımız gülüşlerle, Dilimiz sevinç çığlıklarıyla doldu. “RAB onlar için büyük işler yaptı” Diye konuşuldu uluslar arasında.
3 യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു.
RAB bizim için büyük işler yaptı, Sevinç doldu içimiz.
4 യഹോവേ, തെക്കെനാട്ടിലെ അരുവികളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ വീണ്ടും മടക്കിവരുത്തണമേ.
Ya RAB, eski gönencimize kavuştur bizi, Negev'de suya kavuşan vadiler gibi.
5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും.
Gözyaşları içinde ekenler, Sevinç çığlıklarıyla biçecek;
6 കരഞ്ഞുകൊണ്ട് വിതക്കുവാനുള്ള വിലയേറിയ വിത്ത് ചുമന്ന് നടക്കുന്നവൻ വീണ്ടും ആർപ്പോടെ കറ്റ ചുമന്നുകൊണ്ട് വരും, സംശയമില്ല.
Ağlayarak tohum çuvalını taşıyıp dolaşan, Sevinç çığlıkları atarak demetlerle dönecek.

< സങ്കീർത്തനങ്ങൾ 126 >