< സങ്കീർത്തനങ്ങൾ 10 >
1 ൧ യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്? കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്?
Для чо́го стоїш Ти, о Господи, зда́лека, в час недолі ховаєшся?
2 ൨ ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ.
Безбожний в своїм гордува́нні женеться за вбогим, — хай схо́плені будуть у пі́дступах, які замишляли вони!
3 ൩ ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു.
Бо жада́нням своєї душі нечестивий пишається, а ласу́н проклинає, зневажає він Господа.
4 ൪ ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; ‘ദൈവം ഇല്ല” എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
У го́рдощах каже безбожний, що „Він не слідку́є“, бо „Бога нема“, — оце всі його по́мисли!
5 ൫ അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; അങ്ങയുടെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു.
Сильні дороги його повсякча́сно, від нього суди́ Твої ви́соко, — тим то віддму́хує він ворогів своїх.
6 ൬ “ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” എന്ന് അവൻ തന്റെ ഹൃദയത്തിൽ പറയുന്നു.
Сказав він у серці своєму: „Я не захита́юсь, бо ли́ха навіки не буде мені“.
7 ൭ അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.
Уста́ його повні прокля́ття й обма́ни та зради, під його язиком — злочи́нство й пере́ступ.
8 ൮ അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു.
Причаївшись, сидить на подві́р'ях, мордує невинного, його очі слідкують за вбогим.
9 ൯ സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ച് പിടിക്കുന്നു.
В укритті́ він чату́є, як лев той у за́рості, чатує схопи́ти убогого, хапа́є убогого й тягне його в свою сі́тку.
10 ൧൦ അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണുപോകുന്നു.
Припадає, знижається він, — і попада́ють убогі в його міцні кігті …
11 ൧൧ “ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്റെ മുഖം മറച്ചിരിക്കുന്നു; ദൈവം ഒരുനാളും കാണുകയില്ല” എന്ന് അവൻ ഹൃദയത്തിൽ പറയുന്നു.
Безбожний говорить у серці своїм: „Бог забув, заховав Він обличчя Своє, не побачить ніко́ли“.
12 ൧൨ യഹോവേ, എഴുന്നേല്ക്കണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ; എളിയവരെ മറക്കരുതേ.
Устань же, о Господи Боже, руку Свою підійми, не забудь про убогих!
13 ൧൩ ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ദൈവം കണക്ക് ചോദിക്കുകയില്ല” എന്ന് തന്റെ ഉള്ളിൽ പറയുന്നതും എന്തിന്?
Чому́ нечестивий обра́жує Бога і говорить у серці своїм, що Ти не слідкуєш?
14 ൧൪ അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ ദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു; അഗതി സ്വയം അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു; അനാഥന് അവിടുന്ന് സഹായി ആകുന്നു.
Але́ Ти все бачиш, бо спостеріга́єш злочинство та у́тиск, щоб віддати Своєю рукою! На Тебе слаби́й опира́ється, Ти сироті помічни́к.
15 ൧൫ ദുഷ്ടന്റെ ഭുജത്തെ അവിടുന്ന് ഒടിക്കണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ.
Зламай же раме́но безбожному, і злого скарай за неправду його, — аж більше не зна́йдеш його́!
16 ൧൬ യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജനതതികൾ അവിടുത്തെ ദേശത്തുനിന്ന് നശിച്ചുപോയിരിക്കുന്നു.
Господь — Цар на вічні віки́, із землі Його згинуть погани!
17 ൧൭ ഭൂമിയിലെ മനുഷ്യൻ ഇനി ഭയപ്പെടുത്താതിരിക്കുവാൻ അവിടുന്ന് അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിന്
Бажа́ння пони́жених чуєш Ти, Господи, серця́ їх зміцня́єш, їх вислухо́вує ухо Твоє,
18 ൧൮ യഹോവേ, അവിടുന്ന് സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ ഉറപ്പിക്കുകയും അവിടുത്തെ ചെവിചായിച്ചു കേൾക്കുകയും ചെയ്യുന്നു.
щоб дати суд сироті та пригні́ченому, щоб більш не страши́в чоловік із землі!