< സംഖ്യാപുസ്തകം 17 >

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
RAB Musa'ya şöyle dedi:
2 “യിസ്രായേൽ മക്കളോട് സംസാരിച്ച്, ഓരോ ഗോത്രത്തിൽനിന്നുള്ള ഗോത്രപ്രഭുക്കന്മാരിൽ ഓരോരുത്തനിൽ നിന്ന് ഓരോ വടിവീതം പന്ത്രണ്ട് വടി വാങ്ങി ഓരോരുത്തന്റെ വടിയിൽ അവനവന്റെ പേരെഴുതുക.
“İsrail halkına her oymak önderi için bir tane olmak üzere on iki değnek getirmesini söyle. Her önderin adını kendi değneğinin üzerine yaz.
3 ലേവിയുടെ വടിയിൽ അഹരോന്റെ പേരെഴുതണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കണം.
Levi oymağının değneği üzerine Harun'un adını yazacaksın. Her oymak önderi için bir değnek olacak.
4 സമാഗമനകൂടാരത്തിൽ ഞാൻ നിങ്ങൾക്ക് വെളിപ്പെടുന്ന സ്ഥാനമായ നിയമപെട്ടകത്തിനു മുമ്പാകെ അവ വെക്കണം.
Değnekleri Buluşma Çadırı'nda sizinle buluştuğum Levha Sandığı'nın önüne koy.
5 ഞാൻ തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽ മക്കൾ നിങ്ങൾക്ക് വിരോധമായി പിറുപിറുക്കുന്നത് ഞാൻ നിർത്തലാക്കും”.
Seçeceğim kişinin değneği filiz verecek. İsrail halkının sizden sürekli yakınmasına son vereceğim.”
6 മോശെ യിസ്രായേൽ മക്കളോട് സംസാരിച്ചു; അവരുടെ സകലപ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോരുത്തനും ഓരോ വടിവീതം പന്ത്രണ്ട് വടി അവന്റെ പക്കൽ കൊടുത്തു; വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
Musa İsrail halkıyla konuştu. Halkın önderleri, her oymak önderi için bir tane olmak üzere on iki değnek getirdiler. Harun'un değneği de aralarındaydı.
7 മോശെ വടികൾ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽവച്ചു.
Musa değnekleri Levha Sandığı'nın bulunduğu çadırda RAB'bin önüne koydu.
8 പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിനുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നത് കണ്ടു; അത് തളിർത്ത് പൂത്ത് ബദാം ഫലം കായിച്ചിരുന്നു.
Ertesi gün Musa Levha Sandığı'nın bulunduğu çadıra girdi. Baktı, Levi oymağını temsil eden Harun'un değneği filiz vermiş, tomurcuklanıp çiçek açmış, badem yetiştirmiş.
9 മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്ത് യിസ്രായേൽ മക്കളുടെ അടുക്കൽ പുറത്ത് കൊണ്ടുവന്നു; അവർ ഓരോരുത്തൻ അവനവന്റെ വടി നോക്കിയെടുത്തു.
Musa bütün değnekleri RAB'bin önünden çıkarıp İsrail halkına gösterdi. Halk değneklere baktı, her biri kendi değneğini aldı.
10 ൧൦ യഹോവ മോശെയോട്: “അഹരോന്റെ വടി മത്സരികൾക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരുക; അവർ മരിക്കാതിരിക്കേണ്ടതിന് എനിക്ക് വിരോധമായുള്ള അവരുടെ പിറുപിറുപ്പ് നീ ഇങ്ങനെ നിർത്തലാക്കും” എന്ന് കല്പിച്ചു.
RAB Musa'ya, “Başkaldıranlara bir uyarı olsun diye Harun'un değneğini saklanmak üzere Levha Sandığı'nın önüne koy” dedi, “Onların benden yakınmalarına son vereceksin; öyle ki, ölmesinler.”
11 ൧൧ മോശെ അങ്ങനെ തന്നെ ചെയ്തു: യഹോവ തന്നോട് കല്പിച്ചതുപോലെ അവൻ ചെയ്തു.
Musa RAB'bin buyruğu uyarınca davrandı.
12 ൧൨ അപ്പോൾ യിസ്രായേൽ മക്കൾ മോശെയോട്: “ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു.
İsrailliler Musa'ya, “Yok olacağız! Öleceğiz! Hepimiz yok olacağız!” dediler,
13 ൧൩ യഹോവയുടെ തിരുനിവാസത്തോട് അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ സകലരും ചത്തൊടുങ്ങണമോ” എന്ന് പറഞ്ഞു.
“RAB'bin Konutu'na her yaklaşan ölüyor. Hepimiz mi yok olacağız?”

< സംഖ്യാപുസ്തകം 17 >