< മർക്കൊസ് 3 >
1 ൧ യേശു പിന്നെയും പള്ളിയിൽ ചെന്ന്: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
అనన్తరం యీశుః పున ర్భజనగృహం ప్రవిష్టస్తస్మిన్ స్థానే శుష్కహస్త ఏకో మానవ ఆసీత్|
2 ൨ അവർ അവനെ കുറ്റം ചുമത്തേണ്ടതിനുള്ള ഒരു കാരണത്തിനുവേണ്ടി ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
స విశ్రామవారే తమరోగిణం కరిష్యతి నవేత్యత్ర బహవస్తమ్ అపవదితుం ఛిద్రమపేక్షితవన్తః|
3 ൩ വരണ്ട കയ്യുള്ള മനുഷ്യനോടു അവൻ: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു.
తదా స తం శుష్కహస్తం మనుష్యం జగాద మధ్యస్థానే త్వముత్తిష్ఠ|
4 ൪ പിന്നെ അവരോട്: “ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിയ്ക്കുകയോ, കൊല്ലുകയോ, ഏത് വിഹിതം?” എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
తతః పరం స తాన్ పప్రచ్ఛ విశ్రామవారే హితమహితం తథా హి ప్రాణరక్షా వా ప్రాణనాశ ఏషాం మధ్యే కిం కరణీయం? కిన్తు తే నిఃశబ్దాస్తస్థుః|
5 ൫ അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ട് കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി.
తదా స తేషామన్తఃకరణానాం కాఠిన్యాద్ధేతో ర్దుఃఖితః క్రోధాత్ చర్తుదశో దృష్టవాన్ తం మానుషం గదితవాన్ తం హస్తం విస్తారయ, తతస్తేన హస్తే విస్తృతే తద్ధస్తోఽన్యహస్తవద్ అరోగో జాతః|
6 ൬ ഉടനെ പരീശന്മാർ പുറപ്പെട്ടു, ഹെരോദ്യരുമായി കൂടിക്കാഴ്ച നടത്തി, അവനെ കൊല്ലേണ്ടതിന് അവന് വിരോധമായി ആലോചന കഴിച്ചു.
అథ ఫిరూశినః ప్రస్థాయ తం నాశయితుం హేరోదీయైః సహ మన్త్రయితుమారేభిరే|
7 ൭ യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേക്ക് പോയി; ഗലീലയിൽനിന്ന് വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;
అతఏవ యీశుస్తత్స్థానం పరిత్యజ్య శిష్యైః సహ పునః సాగరసమీపం గతః;
8 ൮ യെഹൂദ്യയിൽ നിന്നും യെരൂശലേമിൽ നിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുപാടിൽനിന്നും വലിയൊരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ട് അവന്റെ അടുക്കൽ വന്നു.
తతో గాలీల్యిహూదా-యిరూశాలమ్-ఇదోమ్-యర్దన్నదీపారస్థానేభ్యో లోకసమూహస్తస్య పశ్చాద్ గతః; తదన్యః సోరసీదనోః సమీపవాసిలోకసమూహశ్చ తస్య మహాకర్మ్మణాం వార్త్తం శ్రుత్వా తస్య సన్నిధిమాగతః|
9 ൯ പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു പടക് തനിക്കുവേണ്ടി ഒരുക്കി നിർത്തുവാൻ അവൻ ശിഷ്യന്മാരോട് പറഞ്ഞു.
తదా లోకసమూహశ్చేత్ తస్యోపరి పతతి ఇత్యాశఙ్క్య స నావమేకాం నికటే స్థాపయితుం శిష్యానాదిష్టవాన్|
10 ൧൦ അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന് തിക്കിത്തിരക്കി വന്നു.
యతోఽనేకమనుష్యాణామారోగ్యకరణాద్ వ్యాధిగ్రస్తాః సర్వ్వే తం స్ప్రష్టుం పరస్పరం బలేన యత్నవన్తః|
11 ൧൧ അശുദ്ധാത്മാക്കൾ അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു; “നീ ദൈവപുത്രൻ” എന്നു നിലവിളിച്ചു പറയുകയും ചെയ്തു.
అపరఞ్చ అపవిత్రభూతాస్తం దృష్ట్వా తచ్చరణయోః పతిత్వా ప్రోచైః ప్రోచుః, త్వమీశ్వరస్య పుత్రః|
12 ൧൨ തന്നെ പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോട് കർശനമായി കല്പിച്ചുപോന്നു.
కిన్తు స తాన్ దృఢమ్ ఆజ్ఞాప్య స్వం పరిచాయితుం నిషిద్ధవాన్|
13 ൧൩ പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു.
అనన్తరం స పర్వ్వతమారుహ్య యం యం ప్రతిచ్ఛా తం తమాహూతవాన్ తతస్తే తత్సమీపమాగతాః|
14 ൧൪ അവൻ പന്ത്രണ്ടുപേരെ നിയമിച്ച് അവർക്ക് അപ്പൊസ്തലന്മാർ എന്നു പേരു നൽകി, തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയക്കുവാനും
తదా స ద్వాదశజనాన్ స్వేన సహ స్థాతుం సుసంవాదప్రచారాయ ప్రేరితా భవితుం
15 ൧൫ ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും അവരെ നിയമിച്ചു;
సర్వ్వప్రకారవ్యాధీనాం శమనకరణాయ ప్రభావం ప్రాప్తుం భూతాన్ త్యాజయితుఞ్చ నియుక్తవాన్|
16 ൧൬ ശിമോന് പത്രൊസ് എന്നു പേരിട്ടു;
తేషాం నామానీమాని, శిమోన్ సివదిపుత్రో
17 ൧൭ സെബെദിയുടെ മക്കളായ യാക്കോബ്, അവന്റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു —
యాకూబ్ తస్య భ్రాతా యోహన్ చ ఆన్ద్రియః ఫిలిపో బర్థలమయః,
18 ൧൮ അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, എരുവുകാരനായ ശിമോൻ,
మథీ థోమా చ ఆల్ఫీయపుత్రో యాకూబ్ థద్దీయః కినానీయః శిమోన్ యస్తం పరహస్తేష్వర్పయిష్యతి స ఈష్కరియోతీయయిహూదాశ్చ|
19 ൧൯ തന്നെ കാണിച്ചുകൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നേ.
స శిమోనే పితర ఇత్యుపనామ దదౌ యాకూబ్యోహన్భ్యాం చ బినేరిగిశ్ అర్థతో మేఘనాదపుత్రావిత్యుపనామ దదౌ|
20 ൨൦ പിന്നീട് അവൻ വീട്ടിൽ വന്നു; അവർക്ക് ഭക്ഷണം കഴിക്കുവാൻപോലും കഴിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടിവന്നു.
అనన్తరం తే నివేశనం గతాః, కిన్తు తత్రాపి పునర్మహాన్ జనసమాగమో ఽభవత్ తస్మాత్తే భోక్తుమప్యవకాశం న ప్రాప్తాః|
21 ൨൧ അവന്റെ കുടുംബക്കാർ അത് കേട്ട്, “അവന് ബുദ്ധിഭ്രമം ഉണ്ട്” എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
తతస్తస్య సుహృల్లోకా ఇమాం వార్త్తాం ప్రాప్య స హతజ్ఞానోభూద్ ఇతి కథాం కథయిత్వా తం ధృత్వానేతుం గతాః|
22 ൨൨ യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന് ബെയെത്സെബൂൽ ബാധിച്ചിരിക്കുന്നു, ഭൂതങ്ങളുടെ തലവനെകൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
అపరఞ్చ యిరూశాలమ ఆగతా యే యేఽధ్యాపకాస్తే జగదురయం పురుషో భూతపత్యాబిష్టస్తేన భూతపతినా భూతాన్ త్యాజయతి|
23 ൨൩ അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോട് പറഞ്ഞത്: “സാത്താന് സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?
తతస్తానాహూయ యీశు ర్దృష్టాన్తైః కథాం కథితవాన్ శైతాన్ కథం శైతానం త్యాజయితుం శక్నోతి?
24 ൨൪ ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴിയുകയില്ല.
కిఞ్చన రాజ్యం యది స్వవిరోధేన పృథగ్ భవతి తర్హి తద్ రాజ్యం స్థిరం స్థాతుం న శక్నోతి|
25 ൨൫ ഒരു വീട് തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീടിന് നിലനില്പാൻ കഴിയുകയില്ല.
తథా కస్యాపి పరివారో యది పరస్పరం విరోధీ భవతి తర్హి సోపి పరివారః స్థిరం స్థాతుం న శక్నోతి|
26 ൨൬ സാത്താൻ തന്നോടുതന്നെ എതിർത്ത് ഛിദ്രിച്ചു എങ്കിൽ അവന് നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.
తద్వత్ శైతాన్ యది స్వవిపక్షతయా ఉత్తిష్ఠన్ భిన్నో భవతి తర్హి సోపి స్థిరం స్థాతుం న శక్నోతి కిన్తూచ్ఛిన్నో భవతి|
27 ൨൭ ഒരു ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു വസ്തുവകകൾ കവർന്നെടുക്കുവാൻ ആർക്കും കഴിയുകയില്ല; പിടിച്ച് കെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം.
అపరఞ్చ ప్రబలం జనం ప్రథమం న బద్ధా కోపి తస్య గృహం ప్రవిశ్య ద్రవ్యాణి లుణ్ఠయితుం న శక్నోతి, తం బద్వ్వైవ తస్య గృహస్య ద్రవ్యాణి లుణ్ఠయితుం శక్నోతి|
28 ൨൮ മനുഷ്യരോടു സകലപാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിയ്ക്കും;
అతోహేతో ర్యుష్మభ్యమహం సత్యం కథయామి మనుష్యాణాం సన్తానా యాని యాని పాపానీశ్వరనిన్దాఞ్చ కుర్వ్వన్తి తేషాం తత్సర్వ్వేషామపరాధానాం క్షమా భవితుం శక్నోతి,
29 ൨൯ എന്നാൽ പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു”. (aiōn , aiōnios )
కిన్తు యః కశ్చిత్ పవిత్రమాత్మానం నిన్దతి తస్యాపరాధస్య క్షమా కదాపి న భవిష్యతి సోనన్తదణ్డస్యార్హో భవిష్యతి| (aiōn , aiōnios )
30 ൩൦ തനിക്ക് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്.
తస్యాపవిత్రభూతోఽస్తి తేషామేతత్కథాహేతోః స ఇత్థం కథితవాన్|
31 ൩൧ അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നു അവനെ വിളിക്കുവാൻ ആളയച്ച്.
అథ తస్య మాతా భ్రాతృగణశ్చాగత్య బహిస్తిష్ఠనతో లోకాన్ ప్రేష్య తమాహూతవన్తః|
32 ൩൨ പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.
తతస్తత్సన్నిధౌ సముపవిష్టా లోకాస్తం బభాషిరే పశ్య బహిస్తవ మాతా భ్రాతరశ్చ త్వామ్ అన్విచ్ఛన్తి|
33 ൩൩ അവൻ അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്:
తదా స తాన్ ప్రత్యువాచ మమ మాతా కా భ్రాతరో వా కే? తతః పరం స స్వమీపోపవిష్టాన్ శిష్యాన్ ప్రతి అవలోకనం కృత్వా కథయామాస
34 ൩൪ “എന്റെ അമ്മയും സഹോദരന്മാരും ഇതാ.
పశ్యతైతే మమ మాతా భ్రాతరశ్చ|
35 ൩൫ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
యః కశ్చిద్ ఈశ్వరస్యేష్టాం క్రియాం కరోతి స ఏవ మమ భ్రాతా భగినీ మాతా చ|