< ലൂക്കോസ് 6 >

1 ഒരു ശബ്ബത്തിൽ യേശു വിളഭൂമിയിൽ കൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിർ പറിച്ചു കൈകൊണ്ട് തിരുമ്മിത്തിന്നു.
அசரஞ்ச பர்வ்வணோ த்³விதீயதி³நாத் பரம்’ ப்ரத²மவிஸ்²ராமவாரே ஸ²ஸ்யக்ஷேத்ரேண யீஸோ²ர்க³மநகாலே தஸ்ய ஸி²ஷ்யா​: கணிஸ²ம்’ சி²த்த்வா கரேஷு மர்த்³த³யித்வா கா²தி³துமாரேபி⁴ரே|
2 പരീശരിൽ ചിലർ “ശബ്ബത്തിൽ അനുവദിക്കാത്തത് എന്തിനാണ് നിങ്ങൾ ചെയ്തത്?” എന്നു ചോദിച്ചു.
தஸ்மாத் கியந்த​: பி²ரூஸி²நஸ்தாநவத³ந் விஸ்²ராமவாரே யத் கர்ம்ம ந கர்த்தவ்யம்’ தத் குத​: குருத²?
3 യേശു അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ എന്താണ് ചെയ്തത്? അവൻ ദൈവാലയത്തിൽ ചെന്ന്
யீஸு²​: ப்ரத்யுவாச தா³யூத்³ தஸ்ய ஸங்கி³நஸ்²ச க்ஷுதா⁴ர்த்தா​: கிம்’ சக்ரு​: ஸ கத²ம் ஈஸ்²வரஸ்ய மந்தி³ரம்’ ப்ரவிஸ்²ய
4 പുരോഹിതന്മാർ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവർക്ക് കൊടുക്കുകയും ചെയ്തു എന്നുള്ളത് നിങ്ങൾ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു.
யே த³ர்ஸ²நீயா​: பூபா யாஜகாந் விநாந்யஸ்ய கஸ்யாப்யபோ⁴ஜநீயாஸ்தாநாநீய ஸ்வயம்’ பு³ப⁴ஜே ஸங்கி³ப்⁴யோபி த³தௌ³ தத் கிம்’ யுஷ்மாபி⁴​: கதா³பி நாபாடி²?
5 മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു.
பஸ்²சாத் ஸ தாநவத³த் மநுஜஸுதோ விஸ்²ராமவாரஸ்யாபி ப்ரபு⁴ ர்ப⁴வதி|
6 മറ്റൊരു ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിക്കുമ്പോൾ വലങ്കൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
அநந்தரம் அந்யவிஸ்²ராமவாரே ஸ ப⁴ஜநகே³ஹம்’ ப்ரவிஸ்²ய ஸமுபதி³ஸ²தி| ததா³ தத்ஸ்தா²நே ஸு²ஷ்கத³க்ஷிணகர ஏக​: புமாந் உபதஸ்தி²வாந்|
7 ശാസ്ത്രികളും പരീശരും അവനിൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം അന്വേഷിക്കുകയായിരുന്നു. അവൻ ശബ്ബത്തിൽ ആ മനുഷ്യനെ സൌഖ്യമാക്കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.
தஸ்மாத்³ அத்⁴யாபகா​: பி²ரூஸி²நஸ்²ச தஸ்மிந் தோ³ஷமாரோபயிதும்’ ஸ விஸ்²ராமவாரே தஸ்ய ஸ்வாஸ்த்²யம்’ கரோதி நவேதி ப்ரதீக்ஷிதுமாரேபி⁴ரே|
8 അവരുടെ വിചാരം മനസ്സിലാക്കിയിട്ട് അവൻ ശോഷിച്ച കയ്യുള്ള മനുഷ്യനോടു: എഴുന്നേറ്റ് നടുവിൽ നില്ക്ക എന്നു പറഞ്ഞു;
ததா³ யீஸு²ஸ்தேஷாம்’ சிந்தாம்’ விதி³த்வா தம்’ ஸு²ஷ்ககரம்’ புமாம்’ஸம்’ ப்ரோவாச, த்வமுத்தா²ய மத்⁴யஸ்தா²நே திஷ்ட²|
9 അവൻ എഴുന്നേറ്റ് നിന്നു. യേശു അവരോട്: ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ: ശബ്ബത്തിൽ നന്മ ചെയ്കയോ തിന്മചെയ്കയോ ജീവനെ രക്ഷിയ്ക്കുകയോ നശിപ്പിക്കയോ ചെയ്യുന്നത് നിയമാനുസൃതമോ? എന്നു ചോദിച്ചു.
தஸ்மாத் தஸ்மிந் உத்தி²தவதி யீஸு²ஸ்தாந் வ்யாஜஹார, யுஷ்மாந் இமாம்’ கதா²ம்’ ப்ரு’ச்சா²மி, விஸ்²ராமவாரே ஹிதம் அஹிதம்’ வா, ப்ராணரக்ஷணம்’ ப்ராணநாஸ²நம்’ வா, ஏதேஷாம்’ கிம்’ கர்ம்மகரணீயம்?
10 ൧൦ അവരെ എല്ലാം ചുറ്റും നോക്കീട്ട് ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു, അവന്റെ കൈ സുഖമായി.
பஸ்²சாத் சதுர்தி³க்ஷு ஸர்வ்வாந் விலோக்ய தம்’ மாநவம்’ ப³பா⁴ஷே, நிஜகரம்’ ப்ரஸாரய; ததஸ்தேந ததா² க்ரு’த இதரகரவத் தஸ்ய ஹஸ்த​: ஸ்வஸ்தோ²ப⁴வத்|
11 ൧൧ അവർക്ക് കഠിനമായ ദേഷ്യം തോന്നി. യേശുവിനെ എന്ത് ചെയ്യേണം എന്നു തമ്മിൽതമ്മിൽ ആലോചിച്ചു.
தஸ்மாத் தே ப்ரசண்ட³கோபாந்விதா யீஸு²ம்’ கிம்’ கரிஷ்யந்தீதி பரஸ்பரம்’ ப்ரமந்த்ரிதா​: |
12 ൧൨ മറ്റൊരു ദിവസം അവൻ പ്രാർത്ഥിക്കുവാനായി ഒരു മലയിൽ ചെന്ന്. അവൻ ദൈവത്തോട് രാത്രി മുഴുവൻ പ്രാർത്ഥിച്ചു.
தத​: பரம்’ ஸ பர்வ்வதமாருஹ்யேஸ்²வரமுத்³தி³ஸ்²ய ப்ரார்த²யமாந​: க்ரு’த்ஸ்நாம்’ ராத்ரிம்’ யாபிதவாந்|
13 ൧൩ രാവിലെ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു, അവർക്ക് അപ്പൊസ്തലന്മാർ എന്നും പേർവിളിച്ചു.
அத² தி³நே ஸதி ஸ ஸர்வ்வாந் ஸி²ஷ்யாந் ஆஹூதவாந் தேஷாம்’ மத்⁴யே
14 ൧൪ അവരുടെ പേരുകൾ: പത്രൊസ് എന്നു അവൻ പേർവിളിച്ച ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,
பிதரநாம்நா க்²யாத​: ஸி²மோந் தஸ்ய ப்⁴ராதா ஆந்த்³ரியஸ்²ச யாகூப்³ யோஹந் ச பி²லிப் ப³ர்த²லமயஸ்²ச
15 ൧൫ മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ,
மதி²​: தோ²மா ஆல்பீ²யஸ்ய புத்ரோ யாகூப்³ ஜ்வலந்தநாம்நா க்²யாத​: ஸி²மோந்
16 ൧൬ യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീർന്ന ഈസ്കര്യോത്ത് യൂദാ എന്നിവർ തന്നേ.
ச யாகூபோ³ ப்⁴ராதா யிஹூதா³ஸ்²ச தம்’ ய​: பரகரேஷு ஸமர்பயிஷ்யதி ஸ ஈஷ்கரீயோதீயயிஹூதா³ஸ்²சைதாந் த்³வாத³ஸ² ஜநாந் மநோநீதாந் க்ரு’த்வா ஸ ஜக்³ராஹ ததா² ப்ரேரித இதி தேஷாம்’ நாம சகார|
17 ൧൭ അവൻ അവരോട് കൂടെ മലയിൽനിന്നു താഴെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും, യെഹൂദ്യയിൽ എല്ലായിടത്തുനിന്നും, യെരൂശലേമിൽ നിന്നും സോർ, സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും, അവന്റെ വചനം കേൾക്കുവാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.
தத​: பரம்’ ஸ தை​: ஸஹ பர்வ்வதாத³வருஹ்ய உபத்யகாயாம்’ தஸ்தௌ² ததஸ்தஸ்ய ஸி²ஷ்யஸங்கோ⁴ யிஹூதா³தே³ஸா²த்³ யிரூஸா²லமஸ்²ச ஸோர​: ஸீதோ³நஸ்²ச ஜலதே⁴ ரோத⁴ஸோ ஜநநிஹாஸ்²ச ஏத்ய தஸ்ய கதா²ஸ்²ரவணார்த²ம்’ ரோக³முக்த்யர்த²ஞ்ச தஸ்ய ஸமீபே தஸ்து²​: |
18 ൧൮ അശുദ്ധാത്മാക്കൾ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു.
அமேத்⁴யபூ⁴தக்³ரஸ்தாஸ்²ச தந்நிகடமாக³த்ய ஸ்வாஸ்த்²யம்’ ப்ராபு​: |
19 ൧൯ അവനിൽ നിന്നു ശക്തി പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ട് പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
ஸர்வ்வேஷாம்’ ஸ்வாஸ்த்²யகரணப்ரபா⁴வஸ்ய ப்ரகாஸி²தத்வாத் ஸர்வ்வே லோகா ஏத்ய தம்’ ஸ்ப்ரஷ்டும்’ யேதிரே|
20 ൨൦ അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളത്.
பஸ்²சாத் ஸ ஸி²ஷ்யாந் ப்ரதி த்³ரு’ஷ்டிம்’ குத்வா ஜகா³த³, ஹே த³ரித்³ரா யூயம்’ த⁴ந்யா யத ஈஸ்²வரீயே ராஜ்யே வோ(அ)தி⁴காரோஸ்தி|
21 ൨൧ ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്ക് തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
ஹே அது⁴நா க்ஷுதி⁴தலோகா யூயம்’ த⁴ந்யா யதோ யூயம்’ தர்ப்ஸ்யத²; ஹே இஹ ரோதி³நோ ஜநா யூயம்’ த⁴ந்யா யதோ யூயம்’ ஹஸிஷ்யத²|
22 ൨൨ മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ച് കൂട്ടത്തിൽനിന്ന് പുറന്തള്ളുകയും നിന്ദിക്കുകയും നിങ്ങൾ ദുഷ്ടർ എന്നു പറഞ്ഞ് നിങ്ങളെ തള്ളുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
யதா³ லோகா மநுஷ்யஸூநோ ர்நாமஹேதோ ர்யுஷ்மாந் ரு’தீயிஷ்யந்தே ப்ரு’த²க் க்ரு’த்வா நிந்தி³ஷ்யந்தி, அத⁴மாநிவ யுஷ்மாந் ஸ்வஸமீபாத்³ தூ³ரீகரிஷ்யந்தி ச ததா³ யூயம்’ த⁴ந்யா​: |
23 ൨൩ ആ നാളിൽ സന്തോഷിക്കുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോട് അങ്ങനെ തന്നെ ചെയ്തുവല്ലോ.
ஸ்வர்கே³ யுஷ்மாகம்’ யதே²ஷ்டம்’ ப²லம்’ ப⁴விஷ்யதி, ஏதத³ர்த²ம்’ தஸ்மிந் தி³நே ப்ரோல்லஸத ஆநந்தே³ந ந்ரு’த்யத ச, தேஷாம்’ பூர்வ்வபுருஷாஸ்²ச ப⁴விஷ்யத்³வாதி³ந​: ப்ரதி ததை²வ வ்யவாஹரந்|
24 ൨൪ എന്നാൽ സമ്പന്നരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്ക് നേരത്തേ ലഭിച്ചുപോയല്ലോ.
கிந்து ஹா ஹா த⁴நவந்தோ யூயம்’ ஸுக²ம்’ ப்ராப்நுத| ஹந்த பரித்ரு’ப்தா யூயம்’ க்ஷுதி⁴தா ப⁴விஷ்யத²;
25 ൨൫ ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
இஹ ஹஸந்தோ யூயம்’ வத யுஷ்மாபி⁴​: ஸோ²சிதவ்யம்’ ரோதி³தவ்யஞ்ச|
26 ൨൬ സകലമനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
ஸர்வ்வைலாகை ர்யுஷ்மாகம்’ ஸுக்²யாதௌ க்ரு’தாயாம்’ யுஷ்மாகம்’ து³ர்க³தி ர்ப⁴விஷ்யதி யுஷ்மாகம்’ பூர்வ்வபுருஷா ம்ரு’ஷாப⁴விஷ்யத்³வாதி³ந​: ப்ரதி தத்³வத் க்ரு’தவந்த​: |
27 ൨൭ എന്നാൽ കേൾക്കുന്നവരായ നിങ്ങളോടു ഞാൻ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ സ്നേഹിക്കാതിരിക്കുന്നവർക്കു ഗുണം ചെയ്‌വിൻ.
ஹே ஸ்²ரோதாரோ யுஷ்மப்⁴யமஹம்’ கத²யாமி, யூயம்’ ஸ²த்ருஷு ப்ரீயத்⁴வம்’ யே ச யுஷ்மாந் த்³விஷந்தி தேஷாமபி ஹிதம்’ குருத|
28 ൨൮ നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; നിങ്ങളെ ദുഷിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
யே ச யுஷ்மாந் ஸ²பந்தி தேப்⁴ய ஆஸி²ஷம்’ த³த்த யே ச யுஷ்மாந் அவமந்யந்தே தேஷாம்’ மங்க³லம்’ ப்ரார்த²யத்⁴வம்’|
29 ൨൯ നിന്നെ ഒരു കവിളിൽ അടിക്കുന്നവന് മറ്റേതും കാണിച്ചു കൊടുക്കുക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് നിന്റെ ഉടുപ്പും എടുത്തുകളയുവാൻ അനുവദിക്കുക.
யதி³ கஸ்²சித் தவ கபோலே சபேடாகா⁴தம்’ கரோதி தர்ஹி தம்’ ப்ரதி கபோலம் அந்யம்’ பராவர்த்த்ய ஸம்முகீ²குரு புநஸ்²ச யதி³ கஸ்²சித் தவ கா³த்ரீயவஸ்த்ரம்’ ஹரதி தர்ஹி தம்’ பரிதே⁴யவஸ்த்ரம் அபி க்³ரஹீதும்’ மா வாரய|
30 ൩൦ നിന്നോട് ചോദിക്കുന്ന എല്ലാവർക്കും കൊടുക്ക; നിനക്ക് അവകാശമുള്ള എന്തെങ്കിലും എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്.
யஸ்த்வாம்’ யாசதே தஸ்மை தே³ஹி, யஸ்²ச தவ ஸம்பத்திம்’ ஹரதி தம்’ மா யாசஸ்வ|
31 ൩൧ മനുഷ്യർ നിങ്ങൾക്ക് ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ.
பரேப்⁴ய​: ஸ்வாந் ப்ரதி யதா²சரணம் அபேக்ஷத்⁴வே பராந் ப்ரதி யூயமபி ததா²சரத|
32 ൩൨ നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ.
யே ஜநா யுஷ்மாஸு ப்ரீயந்தே கேவலம்’ தேஷு ப்ரீயமாணேஷு யுஷ்மாகம்’ கிம்’ ப²லம்’? பாபிலோகா அபி ஸ்வேஷு ப்ரீயமாணேஷு ப்ரீயந்தே|
33 ൩൩ നിങ്ങൾക്ക് നന്മചെയ്യുന്നവർക്ക് നന്മ ചെയ്താൽ നിങ്ങൾക്ക് എന്ത് ലാഭം കിട്ടും? പാപികളും അങ്ങനെ തന്നെ ചെയ്യുന്നുവല്ലോ.
யதி³ ஹிதகாரிண ஏவ ஹிதம்’ குருத² தர்ஹி யுஷ்மாகம்’ கிம்’ ப²லம்’? பாபிலோகா அபி ததா² குர்வ்வந்தி|
34 ൩൪ നിങ്ങൾക്ക് തിരിച്ചു നൽകും എന്നു പ്രതീക്ഷിക്കുന്നവർക്ക് കടം കൊടുത്താൽ നിങ്ങൾക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന് പാപികൾക്ക് കടം കൊടുക്കുന്നുവല്ലോ.
யேப்⁴ய ரு’ணபரிஸோ²த⁴ஸ்ய ப்ராப்திப்ரத்யாஸா²ஸ்தே கேவலம்’ தேஷு ரு’ணே ஸமர்பிதே யுஷ்மாகம்’ கிம்’ ப²லம்’? புந​: ப்ராப்த்யாஸ²யா பாபீலோகா அபி பாபிஜநேஷு ரு’ணம் அர்பயந்தி|
35 ൩൫ നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്ക് നന്മ ചെയ്‌വിൻ; ഒന്നും പകരം ആഗ്രഹിക്കാതെ കടം കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് വളരെ പ്രതിഫലം ലഭിക്കും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകും; അവൻ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയ കാണിക്കുന്നു.
அதோ யூயம்’ ரிபுஷ்வபி ப்ரீயத்⁴வம்’, பரஹிதம்’ குருத ச; புந​: ப்ராப்த்யாஸா²ம்’ த்யக்த்வா ரு’ணமர்பயத, ததா² க்ரு’தே யுஷ்மாகம்’ மஹாப²லம்’ ப⁴விஷ்யதி, யூயஞ்ச ஸர்வ்வப்ரதா⁴நஸ்ய ஸந்தாநா இதி க்²யாதிம்’ ப்ராப்ஸ்யத², யதோ யுஷ்மாகம்’ பிதா க்ரு’தக்⁴நாநாம்’ து³ர்வ்டத்தாநாஞ்ச ஹிதமாசரதி|
36 ൩൬ അങ്ങനെ നിങ്ങളുടെ പിതാവ് കരുണയുള്ളവൻ ആകുന്നതുപോലെ നിങ്ങളും കരുണയുള്ളവർ ആകുവിൻ.
அத ஏவ ஸ யதா² த³யாலு ர்யூயமபி தாத்³ரு’ஸா² த³யாலவோ ப⁴வத|
37 ൩൭ ആരെയും വിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല; ആർക്കും ശിക്ഷ വിധിക്കരുത്; എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല; എല്ലാവരോടും ക്ഷമിക്കുവിൻ; എന്നാൽ ദൈവം നിങ്ങളോടും ക്ഷമിയ്ക്കും.
அபரஞ்ச பராந் தோ³ஷிணோ மா குருத தஸ்மாத்³ யூயம்’ தோ³ஷீக்ரு’தா ந ப⁴விஷ்யத²; அத³ண்ட்³யாந் மா த³ண்ட³யத தஸ்மாத்³ யூயமபி த³ண்ட³ம்’ ந ப்ராப்ஸ்யத²; பரேஷாம்’ தோ³ஷாந் க்ஷமத்⁴வம்’ தஸ்மாத்³ யுஷ்மாகமபி தோ³ஷா​: க்ஷமிஷ்யந்தே|
38 ൩൮ കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.
தா³நாநித³த்த தஸ்மாத்³ யூயம்’ தா³நாநி ப்ராப்ஸ்யத², வரஞ்ச லோகா​: பரிமாணபாத்ரம்’ ப்ரத³லய்ய ஸஞ்சால்ய ப்ரோஞ்சால்ய பரிபூர்ய்ய யுஷ்மாகம்’ க்ரோடே³ஷு ஸமர்பயிஷ்யந்தி; யூயம்’ யேந பரிமாணேந பரிமாத² தேநைவ பரிமாணேந யுஷ்மத்க்ரு’தே பரிமாஸ்யதே|
39 ൩൯ അവൻ ഒരുപമയും അവരോട് പറഞ്ഞു: ഒരു കുരുടന് മറ്റൊരു കുരുടനെ വഴി കാണിച്ചുകൊടുക്കുവാൻ കഴിയുമോ? രണ്ടുപേരും കുഴിയിൽ വീഴും. ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല,
அத² ஸ தேப்⁴யோ த்³ரு’ஷ்டாந்தகதா²மகத²யத், அந்தோ⁴ ஜந​: கிமந்த⁴ம்’ பந்தா²நம்’ த³ர்ஸ²யிதும்’ ஸ²க்நோதி? தஸ்மாத்³ உபா⁴வபி கிம்’ க³ர்த்தே ந பதிஷ்யத​: ?
40 ൪൦ എന്നാൽ അഭ്യസനം പൂർത്തിയാക്കിയവൻ എല്ലാം ഗുരുവിനെപ്പോലെ ആകും.
கு³ரோ​: ஸி²ஷ்யோ ந ஸ்²ரேஷ்ட²​: கிந்து ஸி²ஷ்யே ஸித்³தே⁴ ஸதி ஸ கு³ருதுல்யோ ப⁴விதும்’ ஸ²க்நோதி|
41 ൪൧ എന്നാൽ നീ സഹോദരന്റെ കണ്ണിലെ കരട് കാണുകയും സ്വന്തകണ്ണിലെ കോൽ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്?
அபரஞ்ச த்வம்’ ஸ்வசக்ஷுஷி நாஸாம் அத்³ரு’ஷ்ட்வா தவ ப்⁴ராதுஸ்²சக்ஷுஷி யத்த்ரு’ணமஸ்தி ததே³வ குத​: பஸ்²யமி?
42 ൪൨ അല്ലെങ്കിൽ, സ്വന്തകണ്ണിലെ കോൽ നോക്കാതെ: സഹോദരാ, നിൽക്ക; നിന്റെ കണ്ണിലെ കരട് എടുത്തുകളയട്ടെ എന്നു സഹോദരനോട് പറയുവാൻ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിലെ കോൽ എടുത്തുകളയുക; എന്നാൽ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയുവാൻ വ്യക്തമായി കാണുമല്ലോ.
ஸ்வசக்ஷுஷி யா நாஸா வித்³யதே தாம் அஜ்ஞாத்வா, ப்⁴ராதஸ்தவ நேத்ராத் த்ரு’ணம்’ ப³ஹி​: கரோமீதி வாக்யம்’ ப்⁴ராதரம்’ கத²ம்’ வக்தும்’ ஸ²க்நோஷி? ஹே கபடிந் பூர்வ்வம்’ ஸ்வநயநாத் நாஸாம்’ ப³ஹி​: குரு ததோ ப்⁴ராதுஸ்²சக்ஷுஷஸ்த்ரு’ணம்’ ப³ஹி​: கர்த்தும்’ ஸுத்³ரு’ஷ்டிம்’ ப்ராப்ஸ்யஸி|
43 ൪൩ ചീത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന ചീത്ത വൃക്ഷവുമില്ല.
அந்யஞ்ச உத்தமஸ்தரு​: கதா³பி ப²லமநுத்தமம்’ ந ப²லதி, அநுத்தமதருஸ்²ச ப²லமுத்தமம்’ ந ப²லதி காரணாத³த​: ப²லைஸ்தரவோ ஜ்ஞாயந்தே|
44 ൪൪ ഏത് വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. ആർക്കും മുള്ളിൽനിന്ന് അത്തിപ്പഴം ശേഖരിക്കുവാനും ഞെരിഞ്ഞിലിൽ നിന്നു മുന്തിരിങ്ങ പറിക്കുവാനും സാധിക്കുകയില്ല.
கண்டகிபாத³பாத் கோபி உடு³ம்ப³ரப²லாநி ந பாதயதி ததா² ஸ்²ரு’கா³லகோலிவ்ரு’க்ஷாத³பி கோபி த்³ராக்ஷாப²லம்’ ந பாதயதி|
45 ൪൫ നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിന്നു നിറഞ്ഞു കവിയുന്നതാണല്ലോ നാം സംസാരിക്കുന്നത്.
தத்³வத் ஸாது⁴லோகோ(அ)ந்த​: கரணரூபாத் ஸுபா⁴ண்டா³கா³ராத்³ உத்தமாநி த்³ரவ்யாணி ப³ஹி​: கரோதி, து³ஷ்டோ லோகஸ்²சாந்த​: கரணரூபாத் குபா⁴ண்டா³கா³ராத் குத்ஸிதாநி த்³ரவ்யாணி நிர்க³மயதி யதோ(அ)ந்த​: கரணாநாம்’ பூர்ணபா⁴வாநுரூபாணி வசாம்’ஸி முகா²ந்நிர்க³ச்ச²ந்தி|
46 ൪൬ നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കുകയും ഞാൻ പറയുന്നത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നതു എന്ത്?
அபரஞ்ச மமாஜ்ஞாநுரூபம்’ நாசரித்வா குதோ மாம்’ ப்ரபோ⁴ ப்ரபோ⁴ இதி வத³த²?
47 ൪൭ എന്റെ അടുക്കൽ വന്നു എന്റെ വചനം കേട്ട് അനുസരിക്കുന്നവൻ എല്ലാം ആരോടാണ് തുല്യൻ എന്നു ഞാൻ പറഞ്ഞുതരാം.
ய​: கஸ்²சிந் மம நிகடம் ஆக³த்ய மம கதா² நிஸ²ம்ய தத³நுரூபம்’ கர்ம்ம கரோதி ஸ கஸ்ய ஸத்³ரு’ஸோ² ப⁴வதி தத³ஹம்’ யுஷ்மாந் ஜ்ஞாபயாமி|
48 ൪൮ ആഴത്തിൽക്കുഴിച്ച് പാറമേൽ അടിസ്ഥാനം ഇട്ട് വീട് പണിയുന്ന മനുഷ്യനോടു അവൻ തുല്യൻ. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീടിനോട് അടിച്ചു; എന്നാൽ അത് നല്ലവണ്ണം പണിതിരിക്കുന്നതുകൊണ്ട് ഇളകിപ്പോയില്ല.
யோ ஜநோ க³பீ⁴ரம்’ க²நித்வா பாஷாணஸ்த²லே பி⁴த்திம்’ நிர்ம்மாய ஸ்வக்³ரு’ஹம்’ ரசயதி தேந ஸஹ தஸ்யோபமா ப⁴வதி; யத ஆப்லாவிஜலமேத்ய தஸ்ய மூலே வேகே³ந வஹத³பி தத்³கே³ஹம்’ லாட³யிதும்’ ந ஸ²க்நோதி யதஸ்தஸ்ய பி⁴த்தி​: பாஷாணோபரி திஷ்ட²தி|
49 ൪൯ എന്റെ വചനം കേട്ടിട്ട് അനുസരിക്കാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേൽ വീട് പണിത മനുഷ്യനോടു തുല്യൻ. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീടിന്റെ വീഴ്ച പൂർണ്ണവുമായിരുന്നു.
கிந்து ய​: கஸ்²சிந் மம கதா²​: ஸ்²ருத்வா தத³நுரூபம்’ நாசரதி ஸ பி⁴த்திம்’ விநா ம்ரு’து³பரி க்³ரு’ஹநிர்ம்மாத்ரா ஸமாநோ ப⁴வதி; யத ஆப்லாவிஜலமாக³த்ய வேகே³ந யதா³ வஹதி ததா³ தத்³க்³ரு’ஹம்’ பததி தஸ்ய மஹத் பதநம்’ ஜாயதே|

< ലൂക്കോസ് 6 >