< ഇയ്യോബ് 27 >

1 ഇയ്യോബ് തുടർന്ന് പറഞ്ഞത്:
ヨブはまた言葉をついで言った、
2 “എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
「神は生きておられる。彼はわたしの義を奪い去られた。全能者はわたしの魂を悩まされた。
3 എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ -
わたしの息がわたしのうちにあり、神の息がわたしの鼻にある間、
4 എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.
わたしのくちびるは不義を言わない、わたしの舌は偽りを語らない。
5 നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.
わたしは断じて、あなたがたを正しいとは認めない。わたしは死ぬまで、潔白を主張してやめない。
6 എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
わたしは堅くわが義を保って捨てない。わたしは今まで一日も心に責められた事がない。
7 എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
どうか、わたしの敵は悪人のようになり、わたしに逆らう者は不義なる者のようになるように。
8 ദൈവമില്ലാത്ത മനുഷ്യന്‍ സമ്പാദിക്കുകയും നീതിയല്ലാത്തത് സൂക്ഷിക്കുകയും ചെയ്യുന്നു അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?
神が彼を断ち、その魂を抜きとられるとき、神を信じない者になんの望みがあろう。
9 അവന് കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?
災が彼に臨むとき、神はその叫びを聞かれるであろうか。
10 ൧൦ അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
彼は全能者を喜ぶであろうか、常に神を呼ぶであろうか。
11 ൧൧ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ഉദ്ദേശം ഞാൻ മറച്ചുവയ്ക്കുകയില്ല.
わたしは神のみ手についてあなたがたに教え、全能者と共にあるものを隠すことをしない。
12 ൧൨ നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?
見よ、あなたがたは皆みずからこれを見た、それなのに、どうしてむなしい者となったのか。
13 ൧൩ ഇത് ദുർജ്ജനത്തിന് ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.
これは悪人の神から受ける分、圧制者の全能者から受ける嗣業である。
14 ൧൪ അവന്റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.
その子らがふえればつるぎに渡され、その子孫は食物に飽きることがない。
15 ൧൫ അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും; അവരുടെ വിധവമാർ വിലപിക്കുകയുമില്ല.
その生き残った者は疫病で死んで埋められ、そのやもめらは泣き悲しむことをしない。
16 ൧൬ അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
たとい彼は銀をちりのように積み、衣服を土のように備えても、
17 ൧൭ അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
その備えるものは正しい人がこれを着、その銀は罪なき者が分かち取るであろう。
18 ൧൮ ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.
彼の建てる家は、くもの巣のようであり、番人の造る小屋のようである。
19 ൧൯ അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല; അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.
彼は富める身で寝ても、再び富むことがなく、目を開けばその富はない。
20 ൨൦ വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.
恐ろしい事が大水のように彼を襲い、夜はつむじ風が彼を奪い去る。
21 ൨൧ കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.
東風が彼を揚げると、彼は去り、彼をその所から吹き払う。
22 ൨൨ ആ കാറ്റ് നിർത്താതെ അവനെ എറിയുന്നു; അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
それは彼を投げつけて、あわれむことなく、彼はその力からのがれようと、もがく。
23 ൨൩ മനുഷ്യർ അവന്റെനേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.
それは彼に向かって手を鳴らし、あざけり笑って、その所から出て行かせる。

< ഇയ്യോബ് 27 >