< യെശയ്യാവ് 14 >

1 യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോട് ചേർന്നുകൊള്ളും.
No rĩrĩ, Jehova nĩakaiguĩra Jakubu tha; nĩegwĩthuurĩra Isiraeli o rĩngĩ, na atũme maikare bũrũri wao ene. Ageni nĩmakegwatania nao, na manyiitane na nyũmba ya Jakubu.
2 ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.
Ndũrĩrĩ nĩikamooya, imacookie kũndũ kwao. Nayo nyũmba ya Isiraeli nĩĩkegwatĩra ndũrĩrĩ, ituĩke ndungata ciao cia arũme na cia airĩtu kũu bũrũri wa Jehova. Nĩmagataha andũ arĩa maamatahĩte tene, na macooke gwatha andũ arĩa maamahinyagĩrĩria.
3 യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്ക് വിശ്രമം നല്കുന്ന നാളിൽ
Mũthenya ũrĩa Jehova akaamũhurũkia kuuma mathĩĩna-inĩ na mĩnyamaro-inĩ, na ũkombo-inĩ wa kũhinyĩrĩrio-rĩ,
4 നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!
nĩmũgookĩrĩra mũthamaki wa Babuloni na kĩnyũrũri, mũmwĩre atĩrĩ: Kaĩ mũhinyanĩrĩria nĩakinyĩte mũthia-ĩ! Kaĩ marakara make mahiũ nĩmathirĩte-ĩ!
5 യഹോവ ദുഷ്ടന്മാരുടെ വടിയും ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.
Jehova nĩoinangĩte rũthanju rwa andũ arĩa aaganu, o na akoinanga thimbũ ya ũnene ya arĩa maathanaga,
6 വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജനതകളെ കോപത്തോടെ ഭരിക്കുകയും ചെയ്തവനെ തന്നെ.
ĩrĩa maahũũraga andũ nayo mategũtigithĩria, marakarĩte, magaatha ndũrĩrĩ marĩ na marakara, na magaciũgitaga matarĩ na tha.
7 സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു.
Mabũrũri mothe rĩu nĩmahurũkĩte na marĩ na thayũ; nĩmambĩrĩirie kũina.
8 സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ച്: “നീ വീണുകിടന്നതുമുതൽ ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു.
O nayo mĩtĩ ya mĩkarakaba na mĩtarakwa ya Lebanoni ĩragũkenerera, ĩkoiga atĩrĩ: “Kuuma hĩndĩ ĩrĩa wagũithirio thĩ, gũtirĩ mũtemi mĩtĩ ũrĩ woka gũtũtema.”
9 നിന്റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ താഴെ പാതാളം നിന്റെനിമിത്തം ഇളകിയിരിക്കുന്നു; അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജനതകളുടെ സകല രാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു. (Sheol h7585)
Mbĩrĩra kũu mũhuro wa thĩ nĩyarahũkĩte, ĩgũtũnge ũgĩkinya kuo; nĩyarahũrĩte maroho ma arĩa maanakua makũgeithie: arĩa othe maarĩ atongoria gũkũ thĩ; ĩtũmaga mookĩrĩrie itĩ ciao cia ũnene, o arĩa othe maarĩ athamaki a ndũrĩrĩ. (Sheol h7585)
10 ൧൦ അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും.
Nao othe magaacookia, makwĩre atĩrĩ, “O nawe nĩwagĩte hinya o ta ithuĩ; ũhaanĩte o ta ithuĩ.”
11 ൧൧ നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്ക് പുതപ്പായിരിക്കുന്നു. (Sheol h7585)
Riiri wothe wa ũnene waku ũikũrũkĩtio o nginya mbĩrĩra-inĩ, hamwe na mĩgambo ya inanda ciaku cia mũgeeto; igunyũ nĩcio ũkomeire, na igunyũ nocio ikũhumbĩire. (Sheol h7585)
12 ൧൨ അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്ന് വീണു! ജനതകളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!
Hĩ! Kaĩ wee njata ya kĩwariĩ nĩũgwĩte ũkoima igũrũ-ĩ, o wee mũrũ wa rũciinĩ kĩroko gwakĩa! Ũharũrũkĩtio ũgaikio gũkũ thĩ, o wee ũrĩa hĩndĩ ĩmwe wahinyagĩrĩria ndũrĩrĩ!
13 ൧൩ “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിർത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
Wee weĩraga atĩrĩ na ngoro yaku, “Ngũhaica nginye igũrũ; na gĩtĩ gĩakwa kĩa ũnene ndĩkĩambararie gĩkĩre njata cia Mũrungu; na njikarĩre kĩrĩma-inĩ gĩa gũtũnganwo, o gacũmbĩrĩ ga kĩrĩma kĩrĩa kĩamũre.
14 ൧൪ ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്.
Nĩngahaica nginya kũndũ kũraihu igũrũ rĩa matu, ndĩĩhaananie na Ũrĩa-ũrĩ-Igũrũ-Mũno.”
15 ൧൫ എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും. (Sheol h7585)
No rĩrĩ, wee ũharũrũkĩtio thĩ nginya mbĩrĩra-inĩ, ũgakinya irima kũrĩa kũriku. (Sheol h7585)
16 ൧൬ നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: “ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും
Arĩa marĩkuonaga, marĩgũkũũragĩra maitho, magecũũrania ũhoro waku, makoorania atĩrĩ, “Ũyũ nĩwe mũndũ ũrĩa wenyenyagia thĩ na agatũma mothamaki mainaine,
17 ൧൭ ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളയുകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കുകയും ചെയ്തവൻ ഇവനല്ലയോ” എന്നു നിരൂപിക്കും.
mũndũ ũrĩa watũmire thĩ ĩtuĩke ta werũ, na akangʼaũrania matũũra mayo marĩa manene? Nĩwe ũrĩa ũtetĩkagĩria andũ arĩa oohe mainũke kwao mĩciĩ?”
18 ൧൮ ജനതകളുടെ രാജാക്കന്മാർ എല്ലാവരും, അവരെല്ലാവരും തന്നെ ഒരോരുത്തൻ അവനവന്റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു.
Athamaki othe a ndũrĩrĩ makuĩte magakomio, o mũndũ mbĩrĩra-inĩ yake.
19 ൧൯ നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു.
No wee-rĩ, nĩgũteo ũtetwo kuuma mbĩrĩra-inĩ yaku, o ta rũhonge rũrĩ magigi; ũkahumbĩrwo nĩ ciimba cia arĩa moragĩtwo, arĩa matheecangĩtwo na hiũ cia njora, o acio maikĩtio irima rĩrĩ mahiga. Ũikarĩte ta kĩimba kĩrangĩrĩrie thĩ na magũrũ,
20 ൨൦ നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്ക് അവരെപ്പോലെ ശവസംസ്കാരം ഉണ്ടാവുകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്‍ക്കുകയില്ല.
no wee-rĩ, ndũgaathikwo tao, tondũ nĩwaanangire bũrũri waku, na ũkĩũraga andũ aku. Rũciaro rwa andũ arĩa aaganu rũtikaagwetwo rĩngĩ.
21 ൨൧ അവന്റെ മക്കൾ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറയ്ക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവർക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യം നിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊള്ളുവിൻ.
Haarĩriai handũ ha kũũragĩra ciana ciake, nĩ ũndũ wa mehia ma maithe mao ma tene; nĩguo itikanarahũke ciĩgaĩre bũrũri, na ciĩyakĩre matũũra maiyũre thĩ.
22 ൨൨ “ഞാൻ അവർക്ക് വിരോധമായി എഴുന്നേല്ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും സന്തതിയെയും പിൻതലമുറയെയും ഛേദിച്ചുകളയും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Jehova Mwene-Hinya-Wothe ekuuga atĩrĩ, “Niĩ nĩngarahũka ndĩciũkĩrĩre, nĩngeheria rĩĩtwa rĩacio kũu Babuloni, o na rĩa matigari ma cio, o na njeherie ciana ciao na rũciaro rwao,” nĩguo Jehova ekuuga.
23 ൨൩ “ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“Nĩngatua kũndũ kũu gĩikaro kĩa ndundu, na ndĩgũtue bũrũri wa maria ma maaĩ; ngaakũhaata na kĩhato kĩa mwanangĩko,”
24 ൨൪ സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: “ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.
Jehova Mwene-Hinya-Wothe nĩehĩtĩte, akoiga atĩrĩ, “Ti-itherũ, o ũrĩa thugundĩte, ũguo noguo gũgaatuĩka, na ũrĩa nduĩte, ũguo noguo gũgaikara.
25 ൨൫ എന്റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും”.
Nĩngahehenja Mũashuri ũcio ũrĩ bũrũri-inĩ wakwa; ngaamũrangĩrĩria thĩ irĩma-inĩ ciakwa. Nĩngehereria andũ akwa icooki rĩake, na mũrigo wake ũmoime ciande-inĩ ciao.”
26 ൨൬ സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജനതകളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതുതന്നെ.
Ũũ nĩguo thugundĩte gwĩka thĩ yothe; nakuo guoko kũrĩa gũtambũrũkĩirio ndũrĩrĩ ciothe nĩkuo gũkũ.
27 ൨൭ സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; അത് ദുർബ്ബലമാക്കുന്നവനാര്? അവന്റെ കൈ നീട്ടിയിരിക്കുന്നു; അത് മടക്കുന്നവനാര്?
Nĩgũkorwo Jehova Mwene-Hinya-Wothe nĩguo atuĩte gwĩka, nũũ ũngĩhota kũmũgirĩrĩria? Guoko gwake nĩgũtambũrũkĩtio, nũũ ũngĩhota gũgũthuna?
28 ൨൮ ആഹാസ്‌രാജാവ് മരിച്ച വർഷം ഈ പ്രവാചകം ഉണ്ടായി:
Atĩrĩrĩ, mwaka ũrĩa Mũthamaki Ahazu aakuire-rĩ, nĩguo ndũmĩrĩri ĩno yaguũranĩirio:
29 ൨൯ സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കുകകൊണ്ടു നീ സന്തോഷിക്കേണ്ടാ; സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസർപ്പമായിരിക്കും.
Inyuĩ Afilisti inyuothe tigai gũkena, nĩ atĩ rũthanju rũrĩa rwamũhũũraga nĩrunĩkĩte; nĩgũkorwo kuuma mũri-inĩ wa nyoka ĩyo nĩgũkoima nduĩra, namo maciaro mayo magaatuĩka mũthemba wa nyoka ĩrĩ thumu ĩrĩa ĩticũkaga.
30 ൩൦ എളിയവരുടെ ആദ്യജാതന്മാർ ഭക്ഷണം കഴിക്കും; ദരിദ്രന്മാർ നിർഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും.
Nao andũ arĩa athĩĩni biũ nĩmakona gĩa kũrĩa, na mũbatari akomage atarĩ na ũgwati. No rũciaro rwaku nĩngarũũraga na ngʼaragu; nayo ĩkooraga matigari maku.
31 ൩൧ വാതിലേ, അലറുക; പട്ടണമേ നിലവിളിക്കുക; സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നീ അലിഞ്ഞുപോയി; വടക്കുനിന്ന് ഒരു പുകവരുന്നു; അവന്റെ അണികളിൽ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല.
Wee kĩhingo-rĩ, girĩka! Na wee itũũra inene-rĩ, ugĩrĩria! Na inyuĩ Afilisti inyuothe mũniinwo nĩ guoya, mũthire biũ! Itu rĩa ndogo rĩrooka riumĩte mwena wa gathigathini, na gũtigakorwo na mũndũ ũgaatigwo na thuutha mbũtũ-inĩ ciake nĩ ũndũ wa kwaga hinya.
32 ൩൨ ജനതകളുടെ ദൂതന്മാർക്ക് കിട്ടുന്ന മറുപടി: “യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും” എന്നത്രേ.
Nĩ icookio rĩrĩkũ rĩkaaheanwo kũrĩ andũ arĩa matũmĩtwo a rũrĩrĩ rũu? Magaacookerio atĩrĩ, “Jehova nĩahaandĩte Zayuni, na thĩinĩ wakuo andũ ake arĩa anyamaarĩku nĩmakona rĩũrĩro.”

< യെശയ്യാവ് 14 >