< യെഹെസ്കേൽ 42 >

1 അനന്തരം ആ മനുഷ്യന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്ക് കൊണ്ടുപോയി; മുറ്റത്തിനു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു.
וַיֹּוצִאֵ֗נִי אֶל־הֶֽחָצֵר֙ הַחִ֣יצֹונָ֔ה הַדֶּ֖רֶךְ דֶּ֣רֶךְ הַצָּפֹ֑ון וַיְבִאֵ֣נִי אֶל־הַלִּשְׁכָּ֗ה אֲשֶׁ֨ר נֶ֧גֶד הַגִּזְרָ֛ה וַאֲשֶֽׁר־נֶ֥גֶד הַבִּנְיָ֖ן אֶל־הַצָּפֹֽון׃
2 അതിന്റെ മുൻഭാഗത്തിന് നൂറുമുഴം നീളവും, വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പത് മുഴം.
אֶל־פְּנֵי־אֹ֙רֶךְ֙ אַמֹּ֣ות הַמֵּאָ֔ה פֶּ֖תַח הַצָּפֹ֑ון וְהָרֹ֖חַב חֲמִשִּׁ֥ים אַמֹּֽות׃
3 അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരെയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരെയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
נֶ֣גֶד הָֽעֶשְׂרִ֗ים אֲשֶׁר֙ לֶחָצֵ֣ר הַפְּנִימִ֔י וְנֶ֣גֶד רִֽצְפָ֔ה אֲשֶׁ֖ר לֶחָצֵ֣ר הַחִֽיצֹונָ֑ה אַתִּ֥יק אֶל־פְּנֵֽי־אַתִּ֖יק בַּשְּׁלִשִֽׁים׃
4 മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തുമുഴം വീതിയും നൂറുമുഴം നീളവുമുള്ള ഒരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.
וְלִפְנֵ֨י הַלְּשָׁכֹ֜ות מַהֲלַךְ֩ עֶ֨שֶׂר אַמֹּ֥ות רֹ֙חַב֙ אֶל־הַפְּנִימִ֔ית דֶּ֖רֶךְ אַמָּ֣ה אֶחָ֑ת וּפִתְחֵיהֶ֖ם לַצָּפֹֽון׃
5 കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും മദ്ധ്യത്തേതിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്ന് നടപ്പുരകൾക്ക് എടുത്തിരുന്നതിനാൽ അവ നീളം കുറഞ്ഞവ ആയിരുന്നു.
וְהַלְּשָׁכֹ֥ות הָעֶלְיֹונֹ֖ת קְצֻרֹ֑ות כִּֽי־יֹוכְל֨וּ אַתִּיקִ֜ים מֵהֵ֗נָה מֵֽהַתַּחְתֹּנֹ֛ות וּמֵהַתִּֽכֹנֹ֖ות בִּנְיָֽן׃
6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലാതിരുന്നതിനാൽ, താഴത്തേതിനെക്കാളും മദ്ധ്യത്തേതിനെക്കാളും മുകളിലത്തേതിന്റെ തറയുടെ വിസ്താരം കുറവായിരുന്നു.
כִּ֤י מְשֻׁלָּשֹׁות֙ הֵ֔נָּה וְאֵ֤ין לָהֶן֙ עַמּוּדִ֔ים כְּעַמּוּדֵ֖י הַחֲצֵרֹ֑ות עַל־כֵּ֣ן נֶאֱצַ֗ל מֵהַתַּחְתֹּונֹ֛ות וּמֵהַתִּֽיכֹנֹ֖ות מֵהָאָֽרֶץ׃
7 പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പത് മുഴം ആയിരുന്നു.
וְגָדֵ֤ר אֲשֶׁר־לַחוּץ֙ לְעֻמַּ֣ת הַלְּשָׁכֹ֔ות דֶּ֛רֶךְ הֶחָצֵ֥ר הַחִֽצֹונָ֖ה אֶל־פְּנֵ֣י הַלְּשָׁכֹ֑ות אָרְכֹּ֖ו חֲמִשִּׁ֥ים אַמָּֽה׃
8 പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പത് മുഴമായിരുന്നു; എന്നാൽ മന്ദിരത്തിനെതിരെയുള്ള നീളം നൂറുമുഴമായിരുന്നു;
כִּֽי־אֹ֣רֶךְ הַלְּשָׁכֹ֗ות אֲשֶׁ֛ר לֶחָצֵ֥ר הַחִֽצֹונָ֖ה חֲמִשִּׁ֣ים אַמָּ֑ה וְהִנֵּ֛ה עַל־פְּנֵ֥י הַהֵיכָ֖ל מֵאָ֥ה אַמָּֽה׃
9 പുറത്തെ പ്രാകാരത്തിൽനിന്ന് ഇവയിലേക്കു കടന്നാൽ കിഴക്കോട്ട് ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
וּמִתַּחֲתָה לְּשָׁכֹות (וּמִתַּ֖חַת הַלְּשָׁכֹ֣ות) הָאֵ֑לֶּה הַמָּבֹוא (הַמֵּבִיא֙) מֵֽהַקָּדִ֔ים בְּבֹאֹ֣ו לָהֵ֔נָּה מֵֽהֶחָצֵ֖ר הַחִצֹנָֽה׃
10 ൧൦ കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ ഘനത്തിനൊത്ത് മുറ്റത്തിനും കെട്ടിടത്തിനുമെതിരായി മണ്ഡപങ്ങൾ ഉണ്ടായിരുന്നു.
בְּרֹ֣חַב ׀ גֶּ֣דֶר הֶחָצֵ֗ר דֶּ֧רֶךְ הַקָּדִ֛ים אֶל־פְּנֵ֧י הַגִּזְרָ֛ה וְאֶל־פְּנֵ֥י הַבִּנְיָ֖ן לְשָׁכֹֽות׃
11 ൧൧ അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയ്ക്ക് തുല്യമായ നീളവും വീതിയും ഉണ്ടായിരുന്നു; അവയുടെ അകത്തേക്കും പുറത്തേക്കുമുള്ള വഴികളും മറ്റു സംവിധാനങ്ങളും ഒരുപോലെ തന്നെ.
וְדֶ֙רֶךְ֙ לִפְנֵיהֶ֔ם כְּמַרְאֵ֣ה הַלְּשָׁכֹ֗ות אֲשֶׁר֙ דֶּ֣רֶךְ הַצָּפֹ֔ון כְּאָרְכָּ֖ן כֵּ֣ן רָחְבָּ֑ן וְכֹל֙ מֹוצָ֣אֵיהֶ֔ן וּכְמִשְׁפְּטֵיהֶ֖ן וּכְפִתְחֵיהֶֽן׃
12 ൧൨ തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ മുൻഭാഗത്ത് ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ, കിഴക്കോട്ടുള്ള മതിലിനു നേരെ മുമ്പിലുള്ള വഴിയുടെ മുമ്പിൽ പ്രവേശിക്കാം.
וּכְפִתְחֵ֣י הַלְּשָׁכֹ֗ות אֲשֶׁר֙ דֶּ֣רֶךְ הַדָּרֹ֔ום פֶּ֖תַח בְּרֹ֣אשׁ דָּ֑רֶךְ דֶּ֗רֶךְ בִּפְנֵי֙ הַגְּדֶ֣רֶת הֲגִינָ֔ה דֶּ֥רֶךְ הַקָּדִ֖ים בְּבֹואָֽן׃
13 ൧൩ പിന്നെ അവൻ എന്നോട് കല്പിച്ചത്: “മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കൾ ഭക്ഷിക്കുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കണം. ആ സ്ഥലം വിശുദ്ധമാണല്ലോ.
וַיֹּ֣אמֶר אֵלַ֗י לִֽשְׁכֹ֨ות הַצָּפֹ֜ון לִֽשְׁכֹ֣ות הַדָּרֹום֮ אֲשֶׁ֣ר אֶל־פְּנֵ֣י הַגִּזְרָה֒ הֵ֣נָּה ׀ לִֽשְׁכֹ֣ות הַקֹּ֗דֶשׁ אֲשֶׁ֨ר יֹאכְלוּ־שָׁ֧ם הַכֹּהֲנִ֛ים אֲשֶׁר־קְרֹובִ֥ים לַֽיהוָ֖ה קָדְשֵׁ֣י הַקֳּדָשִׁ֑ים שָׁ֞ם יַנִּ֣יחוּ ׀ קָדְשֵׁ֣י הַקֳּדָשִׁ֗ים וְהַמִּנְחָה֙ וְהַחַטָּ֣את וְהָאָשָׁ֔ם כִּ֥י הַמָּקֹ֖ום קָדֹֽשׁ׃
14 ൧൪ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്തെ പ്രാകാരത്തിലേക്കു കടക്കാതെ വേണം അതിൽ പ്രവേശിക്കുവാൻ; ശുശ്രൂഷയ്ക്കുള്ള അവരുടെ വസ്ത്രം അവർ അവിടെ വച്ചേക്കണം; അവ വിശുദ്ധമാണല്ലോ; വേറെ വസ്ത്രം ധരിച്ച ശേഷം മാത്രമേ അവർ ജനത്തിനുള്ള സ്ഥലത്ത് പോകാവു.
בְּבֹאָ֣ם הַכֹּהֲנִ֗ים וְלֹֽא־יֵצְא֤וּ מֵהַקֹּ֙דֶשׁ֙ אֶל־הֶחָצֵ֣ר הַחִיצֹונָ֔ה וְשָׁ֞ם יַנִּ֧יחוּ בִגְדֵיהֶ֛ם אֲשֶׁר־יְשָׁרְת֥וּ בָהֶ֖ן כִּֽי־קֹ֣דֶשׁ הֵ֑נָּה יִלְבְּשׁוּ (וְלָבְשׁוּ֙) בְּגָדִ֣ים אֲחֵרִ֔ים וְקָרְב֖וּ אֶל־אֲשֶׁ֥ר לָעָֽם׃
15 ൧൫ അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതില്ക്കൽകൂടി എന്നെ കൊണ്ട് ചെന്ന് അവിടം ചുറ്റും അളന്നു.
וְכִלָּ֗ה אֶת־מִדֹּות֙ הַבַּ֣יִת הַפְּנִימִ֔י וְהֹוצִיאַ֙נִי֙ דֶּ֣רֶךְ הַשַּׁ֔עַר אֲשֶׁ֥ר פָּנָ֖יו דֶּ֣רֶךְ הַקָּדִ֑ים וּמְדָדֹ֖ו סָבִ֥יב ׀ סָבִֽיב׃
16 ൧൬ അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം.
מָדַ֛ד ר֥וּחַ הַקָּדִ֖ים בִּקְנֵ֣ה הַמִּדָּ֑ה חֲמֵשׁ־אֵמֹות (מֵאֹ֥ות) קָנִ֛ים בִּקְנֵ֥ה הַמִּדָּ֖ה סָבִֽיב׃
17 ൧൭ അവൻ വടക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം.
מָדַ֖ד ר֣וּחַ הַצָּפֹ֑ון חֲמֵשׁ־מֵאֹ֥ות קָנִ֛ים בִּקְנֵ֥ה הַמִּדָּ֖ה סָבִֽיב׃
18 ൧൮ അവൻ തെക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറ് മുഴം.
אֵ֛ת ר֥וּחַ הַדָּרֹ֖ום מָדָ֑ד חֲמֵשׁ־מֵאֹ֥ות קָנִ֖ים בִּקְנֵ֥ה הַמִּדָּֽה׃
19 ൧൯ അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞ് ദണ്ഡുകൊണ്ട് അളന്നു; അഞ്ഞൂറ് മുഴം.
סָבַ֖ב אֶל־ר֣וּחַ הַיָּ֑ם מָדַ֛ד חֲמֵשׁ־מֵאֹ֥ות קָנִ֖ים בִּקְנֵ֥ה הַמִּדָּֽה׃
20 ൨൦ ഇങ്ങനെ അവൻ നാലുവശവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേർതിരിക്കുവാൻ തക്കവണ്ണം അഞ്ഞൂറ് മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന് ചുറ്റും ഉണ്ടായിരുന്നു.
לְאַרְבַּ֨ע רוּחֹ֜ות מְדָדֹ֗ו חֹ֤ומָה לֹו֙ סָבִ֣יב ׀ סָבִ֔יב אֹ֚רֶךְ חֲמֵ֣שׁ מֵאֹ֔ות וְרֹ֖חַב חֲמֵ֣שׁ מֵאֹ֑ות לְהַבְדִּ֕יל בֵּ֥ין הַקֹּ֖דֶשׁ לְחֹֽל׃

< യെഹെസ്കേൽ 42 >