< യെഹെസ്കേൽ 24 >

1 ബാബിലോന്യ പ്രവാസത്തിന്റെ ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
Mwaka-inĩ wa kenda, mũthenya wa ikũmi wa mweri wa ikũmi, kiugo kĩa Jehova nĩkĩanginyĩrĩire, ngĩĩrwo atĩrĩ:
2 “മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതി തന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽരാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
“Mũrũ wa mũndũ, andĩka mũthenya wa ũmũthĩ nĩ tarĩki ciigana, o ũyũ wa ũmũthĩ, tondũ mũthenya ũyũ wa ũmũthĩ mũthamaki wa Babuloni nĩarigiicĩirie Jerusalemu.
3 നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വച്ച് അതിൽ വെള്ളം ഒഴിക്കുക.
Arĩria andũ aya a nyũmba ĩno nemi na ngerekano, ũmeere atĩrĩ, ‘Mwathani Jehova ekuuga atĩrĩ: “‘Hagĩra nyũngũ ya kũruga; mĩhagĩre na ũmĩitĩrĩre maaĩ.
4 മാംസക്കഷണങ്ങൾ, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളെല്ലാം തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിക്കഷണങ്ങൾകൊണ്ട് അത് നിറയ്ക്കുക.
Ĩkĩra icunjĩ cia nyama thĩinĩ wayo, icunjĩ ciothe iria njega, ta cia kũgũrũ na guoko. Mĩiyũrie na mahĩndĩ marĩa mega mũno;
5 ആട്ടിൻകൂട്ടത്തിൽനിന്ന് വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്റെ കീഴിൽ വിറകടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിനകത്ത് കിടന്ന് വേകട്ടെ”.
oya nyamũ ĩrĩa njega mũno rũũru-inĩ. Igĩrĩra ngũ rungu rwayo nĩ ũndũ wa mahĩndĩ; reke ĩtherũke, namo mahĩndĩ mahĩĩre o kũu thĩinĩ wayo.
6 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്ത് ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ കഷണംകഷണമായി പുറത്തെടുക്കുക; ചീട്ട് അതിന്മേൽ വീണിട്ടില്ല.
“‘Nĩgũkorwo Mwathani Jehova ekuuga atĩrĩ: “‘Kaĩ itũũra rĩu inene rĩitithagia thakame rĩrĩ na haro-ĩ, o na nyũngũ ĩyo ĩrĩ na mũcura, ĩrĩa gĩkũrĩ kĩayo gĩtangĩthira! Mĩonorie kĩrungʼo, o kĩrungʼo, itegũcuukĩrwo mĩtĩ.
7 അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യത്തിൽ ഉണ്ട്; അവൾ അത് വെറും പാറമേലാകുന്നു ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടത്തക്കവിധം അവൾ അത് നിലത്ത് ഒഴിച്ചില്ല.
“‘Nĩgũkorwo thakame ĩrĩa rĩitithĩtie ĩrĩ o thĩinĩ warĩo: Rĩamĩitire o kũu rwaro-inĩ rwa ihiga itheri; rĩtiamĩitire tĩĩri-inĩ, harĩa rũkũngũ rũngĩamĩthikire.
8 ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നെ നിർത്തിയിരിക്കുന്നു”.
Nĩgeetha njarahũre mangʼũrĩ na ndĩĩrĩhĩrie-rĩ, ndaitire thakame yarĩo rwaro-inĩ rwa ihiga itheri, nĩguo ndĩgathikwo.
9 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.
“‘Nĩ ũndũ ũcio, ũũ nĩguo Mwathani Jehova ekuuga: “‘Kaĩ itũũra rĩu inene rĩitithagia thakame rĩrĩ na haaro-ĩ! O na niĩ nĩngacookanĩrĩria ngũ hĩba ndaaya na igũrũ.
10 ൧൦ വിറകു കൂട്ടുക; തീ കത്തിക്കുക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.
Nĩ ũndũ ũcio iganĩrĩra ngũ, na wakie mwaki. Ruga nyama icio wega, na ũtukanie na indo cia gũcamia wega; namo mahĩndĩ ũreke macure.
11 ൧൧ അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിനും, അതിന്റെ കറ അതിൽ ഉരുകി അതിന്റെ ക്ലാവു ഇല്ലാതെയാകേണ്ടതിനും അതിലെ വസ്തുക്കൾ നീക്കം ചെയ്ത്, അത് കനലിന്മേൽ വെക്കുക.
Ningĩ ũhagĩre nyũngũ ĩyo theri makara-inĩ, nginya ĩhiũhe na gĩcango kĩayo gĩtunĩhe, nĩguo gĩko kĩayo gĩtweke, na gĩkũrĩ kĩayo gĩcinwo, gĩthire.
12 ൧൨ അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവ് തീയിലും വിട്ടുപോകുന്നില്ല.
Nĩkĩremete njĩra ciothe; gĩkũrĩ kĩu kĩayo ti kĩrute, o na gĩacinwo na mwaki.
13 ൧൩ നിന്റെ മലിനമായ ദുർന്നടപ്പുനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകാത്തതിനാൽ, ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.
“‘Rĩu-rĩ, gĩko gĩaku nĩ ũũra-thoni. Tondũ ngeretie gũgũtheria, no wee ndũngĩthera gĩko gĩaku, wee ndũngĩthera rĩngĩ nginya mangʼũrĩ makwa ma gũgũũkĩrĩra makahũahũa.
14 ൧൪ യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; അത് സംഭവിക്കും; ഞാൻ അത് അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കുകയില്ല, സഹതപിക്കുകയുമില്ല, നിന്റെ നടപ്പിനും ക്രിയകൾക്കും തക്കവിധം അവർ നിന്നെ ന്യായംവിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
“‘Niĩ Jehova nĩnjarĩtie. Ihinda nĩikinyu njĩke ũndũ. Ndikerigĩrĩria; na ndikaiguanĩra tha kana ndĩĩricũkwo. Ũgaatuĩrwo ciira kũringana na mĩtugo yaku, na ciĩko ciaku, ũguo nĩguo Mwathani Jehova ekuuga.’”
15 ൧൫ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
Kiugo kĩa Jehova nĩkĩanginyĩrĩire, ngĩĩrwo atĩrĩ:
16 ൧൬ “മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒറ്റ അടിയാൽ തന്നെ നിന്നിൽനിന്ന് എടുത്തുകളയും; നീ വിലപിക്കുകയോ കരയുകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുത്.
“Mũrũ wa mũndũ, atĩrĩ, ndĩ hakuhĩ gũkwehereria kĩrĩa gĩkenagia maitho maku mũno na igũtha o rĩmwe. No rĩrĩ, ndũgacakae kana ũrĩre, o na kana ũite maithori.
17 ൧൭ നീ മൗനമായി നെടുവീർപ്പിട്ടുകൊള്ളുക; മരിച്ചവൾക്കുവേണ്ടി വിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിന് ചെരിപ്പിടുക; അധരം മൂടരുത്; മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്”.
Caaya ũkirĩte; tiga kũrĩrĩra ũcio ũkuĩte. Ikara wĩohete kĩremba mũtwe na wĩkĩrĩte iraatũ magũrũ; ndũkehumbĩre kanua kana ũrĩe irio cia mũtugo wa hĩndĩ ya macakaya.”
18 ൧൮ അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്റെ ഭാര്യ മരിച്ചു; എന്നോട് കല്പിച്ചതുപോലെ ഞാൻ പിറ്റെ ദിവസം രാവിലെ ചെയ്തു.
Nĩ ũndũ ũcio ngĩrooka kwarĩria andũ rũciinĩ, na hwaĩ-inĩ ũcio mũtumia wakwa agĩkua. Rũciinĩ rũrũ rũngĩ ngĩĩka o ta ũrĩa ndaathĩtwo njĩke.
19 ൧൯ അപ്പോൾ ജനം എന്നോട്: “നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരുകയില്ലയോ” എന്ന് ചോദിച്ചു.
Nao andũ acio makĩnjũũria atĩrĩ, “Kaĩ ũtangĩtwĩra ũhoro wa maũndũ maya na ũrĩa matũkoniĩ?”
20 ൨൦ അതിന് ഞാൻ അവരോട് ഉത്തരം പറഞ്ഞത്: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
Nĩ ũndũ ũcio ngĩmeera atĩrĩ, “Kiugo kĩa Jehova nĩkĩanginyĩrĩire, ngĩĩrwo atĩrĩ:
21 ൨൧ നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വത്തോടെ അഭിമാനിക്കുന്നതും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും.
Ĩra andũ a nyũmba ya Isiraeli atĩrĩ, ‘Ũũ nĩguo Mwathani Jehova ekuuga: Ngirie gũthaahia handũ-hakwa-harĩa-haamũre, hau gĩikaro kĩa hinya kĩrĩa mwĩtĩĩaga nakĩo, o kĩu gĩkenagia maitho manyu, kĩrĩa mwendete. Ariũ na aarĩ anyu arĩa mwatigire na thuutha makaaniinwo na rũhiũ rwa njora.
22 ൨൨ ഞാൻ ചെയ്തതുപോലെ നിങ്ങളും അന്ന് ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.
Na inyuĩ nĩmũgeeka o ta ũguo niĩ njĩkĩte. Mũtikehumbĩra kanua kana mũrĩe irio cia mũtugo wa hĩndĩ ya macakaya.
23 ൨൩ നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പ് കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച്, തമ്മിൽതമ്മിൽ നോക്കി ഞരങ്ങും.
Nĩmũgaikara mwĩohete iremba mĩtwe na mwĩkĩrĩte iraatũ magũrũ. Mũtigacakaya kana mũrĩre, no nĩmũkahwererekera tondũ wa mehia manyu na mũcaayage thĩinĩ wanyu.
24 ൨൪ ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്ക് ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ എല്ലാം നിങ്ങളും ചെയ്യും; അത് സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും”.
Ezekieli agaatuĩka rũũri harĩ inyuĩ; mũgeeka o ta ũguo we ekĩte. Hĩndĩ ĩrĩa maũndũ macio mageekĩka-rĩ, nĩrĩo mũkaamenya atĩ niĩ nĩ niĩ Mwathani Jehova.’
25 ൨൫ “മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,
“Nawe mũrũ wa mũndũ, mũthenya ũrĩa ngeeheria gĩikaro kĩao kĩa hinya, gĩkeno kĩao na riiri wao, na kĩndũ kĩrĩa gĩkenagia maitho mao, na wendi wa ngoro ciao, na aanake na airĩtu ao o nao,
26 ൨൬ ആ നാളിൽ തന്നെ, രക്ഷപെട്ടുപോകുന്ന ഒരുത്തൻ നിന്റെ അടുക്കൽവന്ന് വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും;
mũthenya ũcio mũndũ ũũrĩte kwao nĩagakũrehera ũhoro.
27 ൨൭ രക്ഷപെട്ടുപോകുന്നവനോടു സംസാരിക്കുവാൻ അന്ന് നിന്റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്ക് ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.
Hĩndĩ ĩyo kanua gaku nĩgagatumũka; nĩũkaria nake, na ndũgacooka gũkira. Nĩ ũndũ ũcio wee ũgaatuĩka rũũri harĩo, nao nĩmakamenya atĩ niĩ nĩ niĩ Jehova.”

< യെഹെസ്കേൽ 24 >