< അപ്പൊ. പ്രവൃത്തികൾ 2 >

1 പെന്തെക്കൊസ്ത് ദിനത്തിൽ അവർ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു.
ಅಪರಞ್ಚ ನಿಸ್ತಾರೋತ್ಸವಾತ್ ಪರಂ ಪಞ್ಚಾಶತ್ತಮೇ ದಿನೇ ಸಮುಪಸ್ಥಿತೇ ಸತಿ ತೇ ಸರ್ವ್ವೇ ಏಕಾಚಿತ್ತೀಭೂಯ ಸ್ಥಾನ ಏಕಸ್ಮಿನ್ ಮಿಲಿತಾ ಆಸನ್|
2 പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു.
ಏತಸ್ಮಿನ್ನೇವ ಸಮಯೇಽಕಸ್ಮಾದ್ ಆಕಾಶಾತ್ ಪ್ರಚಣ್ಡಾತ್ಯುಗ್ರವಾಯೋಃ ಶಬ್ದವದ್ ಏಕಃ ಶಬ್ದ ಆಗತ್ಯ ಯಸ್ಮಿನ್ ಗೃಹೇ ತ ಉಪಾವಿಶನ್ ತದ್ ಗೃಹಂ ಸಮಸ್ತಂ ವ್ಯಾಪ್ನೋತ್|
3 അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു. അവർ എല്ലാവരും
ತತಃ ಪರಂ ವಹ್ನಿಶಿಖಾಸ್ವರೂಪಾ ಜಿಹ್ವಾಃ ಪ್ರತ್ಯಕ್ಷೀಭೂಯ ವಿಭಕ್ತಾಃ ಸತ್ಯಃ ಪ್ರತಿಜನೋರ್ದ್ಧ್ವೇ ಸ್ಥಗಿತಾ ಅಭೂವನ್|
4 പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
ತಸ್ಮಾತ್ ಸರ್ವ್ವೇ ಪವಿತ್ರೇಣಾತ್ಮನಾ ಪರಿಪೂರ್ಣಾಃ ಸನ್ತ ಆತ್ಮಾ ಯಥಾ ವಾಚಿತವಾನ್ ತದನುಸಾರೇಣಾನ್ಯದೇಶೀಯಾನಾಂ ಭಾಷಾ ಉಕ್ತವನ್ತಃ|
5 അന്ന് ആകാശത്തിൻ കീഴിലുള്ള സകലരാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.
ತಸ್ಮಿನ್ ಸಮಯೇ ಪೃಥಿವೀಸ್ಥಸರ್ವ್ವದೇಶೇಭ್ಯೋ ಯಿಹೂದೀಯಮತಾವಲಮ್ಬಿನೋ ಭಕ್ತಲೋಕಾ ಯಿರೂಶಾಲಮಿ ಪ್ರಾವಸನ್;
6 ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി.
ತಸ್ಯಾಃ ಕಥಾಯಾಃ ಕಿಂವದನ್ತ್ಯಾ ಜಾತತ್ವಾತ್ ಸರ್ವ್ವೇ ಲೋಕಾ ಮಿಲಿತ್ವಾ ನಿಜನಿಜಭಾಷಯಾ ಶಿಷ್ಯಾಣಾಂ ಕಥಾಕಥನಂ ಶ್ರುತ್ವಾ ಸಮುದ್ವಿಗ್ನಾ ಅಭವನ್|
7 എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ?
ಸರ್ವ್ವಏವ ವಿಸ್ಮಯಾಪನ್ನಾ ಆಶ್ಚರ್ಯ್ಯಾನ್ವಿತಾಶ್ಚ ಸನ್ತಃ ಪರಸ್ಪರಂ ಉಕ್ತವನ್ತಃ ಪಶ್ಯತ ಯೇ ಕಥಾಂ ಕಥಯನ್ತಿ ತೇ ಸರ್ವ್ವೇ ಗಾಲೀಲೀಯಲೋಕಾಃ ಕಿಂ ನ ಭವನ್ತಿ?
8 പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?
ತರ್ಹಿ ವಯಂ ಪ್ರತ್ಯೇಕಶಃ ಸ್ವಸ್ವಜನ್ಮದೇಶೀಯಭಾಷಾಭಿಃ ಕಥಾ ಏತೇಷಾಂ ಶೃಣುಮಃ ಕಿಮಿದಂ?
9 പർത്ഥരും മേദ്യരും ഏലാമ്യരും മെസൊപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
ಪಾರ್ಥೀ-ಮಾದೀ-ಅರಾಮ್ನಹರಯಿಮ್ದೇಶನಿವಾಸಿಮನೋ ಯಿಹೂದಾ-ಕಪ್ಪದಕಿಯಾ-ಪನ್ತ-ಆಶಿಯಾ-
10 ൧൦ പൊന്തൊസിലും ആസ്യയിലും ഫ്രുഗ്യയയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്ന് വന്ന് പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അരാബിക്കാരുമായ നാം
ಫ್ರುಗಿಯಾ-ಪಮ್ಫುಲಿಯಾ-ಮಿಸರನಿವಾಸಿನಃ ಕುರೀಣೀನಿಕಟವರ್ತ್ತಿಲೂಬೀಯಪ್ರದೇಶನಿವಾಸಿನೋ ರೋಮನಗರಾದ್ ಆಗತಾ ಯಿಹೂದೀಯಲೋಕಾ ಯಿಹೂದೀಯಮತಗ್ರಾಹಿಣಃ ಕ್ರೀತೀಯಾ ಅರಾಬೀಯಾದಯೋ ಲೋಕಾಶ್ಚ ಯೇ ವಯಮ್
11 ൧൧ ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്ന് പറഞ്ഞു.
ಅಸ್ಮಾಕಂ ನಿಜನಿಜಭಾಷಾಭಿರೇತೇಷಾಮ್ ಈಶ್ವರೀಯಮಹಾಕರ್ಮ್ಮವ್ಯಾಖ್ಯಾನಂ ಶೃಣುಮಃ|
12 ൧൨ എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും” എന്ന് തമ്മിൽതമ്മിൽ പറഞ്ഞു.
ಇತ್ಥಂ ತೇ ಸರ್ವ್ವಏವ ವಿಸ್ಮಯಾಪನ್ನಾಃ ಸನ್ದಿಗ್ಧಚಿತ್ತಾಃ ಸನ್ತಃ ಪರಸ್ಪರಮೂಚುಃ, ಅಸ್ಯ ಕೋ ಭಾವಃ?
13 ൧൩ “ഇവർ പുതുവീഞ്ഞ് കുടിച്ച് ലഹരിപിടിച്ചിരിക്കുന്നു” എന്നു മറ്റ് ചിലർ പരിഹസിച്ച് പറഞ്ഞു.
ಅಪರೇ ಕೇಚಿತ್ ಪರಿಹಸ್ಯ ಕಥಿತವನ್ತ ಏತೇ ನವೀನದ್ರಾಕ್ಷಾರಸೇನ ಮತ್ತಾ ಅಭವನ್|
14 ൧൪ അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;
ತದಾ ಪಿತರ ಏಕಾದಶಭಿ ರ್ಜನೈಃ ಸಾಕಂ ತಿಷ್ಠನ್ ತಾಲ್ಲೋಕಾನ್ ಉಚ್ಚೈಃಕಾರಮ್ ಅವದತ್, ಹೇ ಯಿಹೂದೀಯಾ ಹೇ ಯಿರೂಶಾಲಮ್ನಿವಾಸಿನಃ ಸರ್ವ್ವೇ, ಅವಧಾನಂ ಕೃತ್ವಾ ಮದೀಯವಾಕ್ಯಂ ಬುಧ್ಯಧ್ವಂ|
15 ൧൫ നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.
ಇದಾನೀಮ್ ಏಕಯಾಮಾದ್ ಅಧಿಕಾ ವೇಲಾ ನಾಸ್ತಿ ತಸ್ಮಾದ್ ಯೂಯಂ ಯದ್ ಅನುಮಾಥ ಮಾನವಾ ಇಮೇ ಮದ್ಯಪಾನೇನ ಮತ್ತಾಸ್ತನ್ನ|
16 ൧൬ ഇത് യോവേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
ಕಿನ್ತು ಯೋಯೇಲ್ಭವಿಷ್ಯದ್ವಕ್ತ್ರೈತದ್ವಾಕ್ಯಮುಕ್ತಂ ಯಥಾ,
17 ൧൭ ‘അന്ത്യകാലത്ത് ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
ಈಶ್ವರಃ ಕಥಯಾಮಾಸ ಯುಗಾನ್ತಸಮಯೇ ತ್ವಹಮ್| ವರ್ಷಿಷ್ಯಾಮಿ ಸ್ವಮಾತ್ಮಾನಂ ಸರ್ವ್ವಪ್ರಾಣ್ಯುಪರಿ ಧ್ರುವಮ್| ಭಾವಿವಾಕ್ಯಂ ವದಿಷ್ಯನ್ತಿ ಕನ್ಯಾಃ ಪುತ್ರಾಶ್ಚ ವಸ್ತುತಃ| ಪ್ರತ್ಯಾದೇಶಞ್ಚ ಪ್ರಾಪ್ಸ್ಯನ್ತಿ ಯುಷ್ಮಾಕಂ ಯುವಮಾನವಾಃ| ತಥಾ ಪ್ರಾಚೀನಲೋಕಾಸ್ತು ಸ್ವಪ್ನಾನ್ ದ್ರಕ್ಷ್ಯನ್ತಿ ನಿಶ್ಚಿತಂ|
18 ൧൮ എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
ವರ್ಷಿಷ್ಯಾಮಿ ತದಾತ್ಮಾನಂ ದಾಸದಾಸೀಜನೋಪಿರಿ| ತೇನೈವ ಭಾವಿವಾಕ್ಯಂ ತೇ ವದಿಷ್ಯನ್ತಿ ಹಿ ಸರ್ವ್ವಶಃ|
19 ൧൯ ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിയ്ക്കും; രക്തവും തീയും പുകയാവിയും തന്നേ.
ಊರ್ದ್ಧ್ವಸ್ಥೇ ಗಗಣೇ ಚೈವ ನೀಚಸ್ಥೇ ಪೃಥಿವೀತಲೇ| ಶೋಣಿತಾನಿ ಬೃಹದ್ಭಾನೂನ್ ಘನಧೂಮಾದಿಕಾನಿ ಚ| ಚಿಹ್ನಾನಿ ದರ್ಶಯಿಷ್ಯಾಮಿ ಮಹಾಶ್ಚರ್ಯ್ಯಕ್ರಿಯಾಸ್ತಥಾ|
20 ൨൦ കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
ಮಹಾಭಯಾನಕಸ್ಯೈವ ತದ್ದಿನಸ್ಯ ಪರೇಶಿತುಃ| ಪುರಾಗಮಾದ್ ರವಿಃ ಕೃಷ್ಣೋ ರಕ್ತಶ್ಚನ್ದ್ರೋ ಭವಿಷ್ಯತಃ|
21 ൨൧ എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിയ്ക്കപ്പെടും’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
ಕಿನ್ತು ಯಃ ಪರಮೇಶಸ್ಯ ನಾಮ್ನಿ ಸಮ್ಪ್ರಾರ್ಥಯಿಷ್ಯತೇ| ಸಏವ ಮನುಜೋ ನೂನಂ ಪರಿತ್ರಾತೋ ಭವಿಷ್ಯತಿ||
22 ൨൨ യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ട് കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം യേശു മുഖാന്തരം നിങ്ങളുടെ നടുവിൽ ചെയ്യിച്ച മഹത്തായ പ്രവർത്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട്
ಅತೋ ಹೇ ಇಸ್ರಾಯೇಲ್ವಂಶೀಯಲೋಕಾಃ ಸರ್ವ್ವೇ ಕಥಾಯಾಮೇತಸ್ಯಾಮ್ ಮನೋ ನಿಧದ್ಧ್ವಂ ನಾಸರತೀಯೋ ಯೀಶುರೀಶ್ವರಸ್ಯ ಮನೋನೀತಃ ಪುಮಾನ್ ಏತದ್ ಈಶ್ವರಸ್ತತ್ಕೃತೈರಾಶ್ಚರ್ಯ್ಯಾದ್ಭುತಕರ್ಮ್ಮಭಿ ರ್ಲಕ್ಷಣೈಶ್ಚ ಯುಷ್ಮಾಕಂ ಸಾಕ್ಷಾದೇವ ಪ್ರತಿಪಾದಿತವಾನ್ ಇತಿ ಯೂಯಂ ಜಾನೀಥ|
23 ൨൩ അവൻ നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു;
ತಸ್ಮಿನ್ ಯೀಶೌ ಈಶ್ವರಸ್ಯ ಪೂರ್ವ್ವನಿಶ್ಚಿತಮನ್ತ್ರಣಾನಿರೂಪಣಾನುಸಾರೇಣ ಮೃತ್ಯೌ ಸಮರ್ಪಿತೇ ಸತಿ ಯೂಯಂ ತಂ ಧೃತ್ವಾ ದುಷ್ಟಲೋಕಾನಾಂ ಹಸ್ತೈಃ ಕ್ರುಶೇ ವಿಧಿತ್ವಾಹತ|
24 ൨൪ എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു.
ಕಿನ್ತ್ವೀಶ್ವರಸ್ತಂ ನಿಧನಸ್ಯ ಬನ್ಧನಾನ್ಮೋಚಯಿತ್ವಾ ಉದಸ್ಥಾಪಯತ್ ಯತಃ ಸ ಮೃತ್ಯುನಾ ಬದ್ಧಸ್ತಿಷ್ಠತೀತಿ ನ ಸಮ್ಭವತಿ|
25 ൨൫ എന്നാൽ ദാവീദ് യേശുവിനെ കുറിച്ച്; ‘ഞാൻ കർത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്ത് ഇരിക്കയാൽ ഞാൻ കുലുങ്ങിപ്പോകയില്ല.
ಏತಸ್ತಿನ್ ದಾಯೂದಪಿ ಕಥಿತವಾನ್ ಯಥಾ, ಸರ್ವ್ವದಾ ಮಮ ಸಾಕ್ಷಾತ್ತಂ ಸ್ಥಾಪಯ ಪರಮೇಶ್ವರಂ| ಸ್ಥಿತೇ ಮದ್ದಕ್ಷಿಣೇ ತಸ್ಮಿನ್ ಸ್ಖಲಿಷ್ಯಾಮಿ ತ್ವಹಂ ನಹಿ|
26 ൨൬ എന്റെ ഹൃദയം സന്തോഷിക്കുകയും എന്റെ നാവ് ആനന്ദിക്കുകയും എന്റെ ജഡവും ധൈര്യത്തോടെ വസിക്കുകയും ചെയ്യും.
ಆನನ್ದಿಷ್ಯತಿ ತದ್ಧೇತೋ ರ್ಮಾಮಕೀನಂ ಮನಸ್ತು ವೈ| ಆಹ್ಲಾದಿಷ್ಯತಿ ಜಿಹ್ವಾಪಿ ಮದೀಯಾ ತು ತಥೈವ ಚ| ಪ್ರತ್ಯಾಶಯಾ ಶರೀರನ್ತು ಮದೀಯಂ ವೈಶಯಿಷ್ಯತೇ|
27 ൨൭ നീ എന്റെ പ്രാണനെ പാതാളത്തിൽ വിട്ടുകളയുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. (Hadēs g86)
ಪರಲೋಕೇ ಯತೋ ಹೇತೋಸ್ತ್ವಂ ಮಾಂ ನೈವ ಹಿ ತ್ಯಕ್ಷ್ಯಸಿ| ಸ್ವಕೀಯಂ ಪುಣ್ಯವನ್ತಂ ತ್ವಂ ಕ್ಷಯಿತುಂ ನೈವ ದಾಸ್ಯಸಿ| ಏವಂ ಜೀವನಮಾರ್ಗಂ ತ್ವಂ ಮಾಮೇವ ದರ್ಶಯಿಷ್ಯಸಿ| (Hadēs g86)
28 ൨൮ നീ ജീവന്റെ മാർഗ്ഗങ്ങളെ എനിക്ക് വെളിപ്പെടുത്തി; നിന്റെ സാന്നിദ്ധ്യംകൊണ്ട് എന്നെ സന്തോഷ പൂർണ്ണനാക്കും’ എന്നു പറയുന്നുവല്ലോ.
ಸ್ವಸಮ್ಮುಖೇ ಯ ಆನನ್ದೋ ದಕ್ಷಿಣೇ ಸ್ವಸ್ಯ ಯತ್ ಸುಖಂ| ಅನನ್ತಂ ತೇನ ಮಾಂ ಪೂರ್ಣಂ ಕರಿಷ್ಯಸಿ ನ ಸಂಶಯಃ||
29 ൨൯ സഹോദരന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്ക് നിങ്ങളോടു ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.
ಹೇ ಭ್ರಾತರೋಽಸ್ಮಾಕಂ ತಸ್ಯ ಪೂರ್ವ್ವಪುರುಷಸ್ಯ ದಾಯೂದಃ ಕಥಾಂ ಸ್ಪಷ್ಟಂ ಕಥಯಿತುಂ ಮಾಮ್ ಅನುಮನ್ಯಧ್ವಂ, ಸ ಪ್ರಾಣಾನ್ ತ್ಯಕ್ತ್ವಾ ಶ್ಮಶಾನೇ ಸ್ಥಾಪಿತೋಭವದ್ ಅದ್ಯಾಪಿ ತತ್ ಶ್ಮಶಾನಮ್ ಅಸ್ಮಾಕಂ ಸನ್ನಿಧೌ ವಿದ್ಯತೇ|
30 ൩൦ എന്നാൽ ദാവീദ്, പ്രവാചകൻ ആയിരുന്നതുകൊണ്ട് ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽനിന്ന് ഒരുവനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോട് സത്യംചെയ്തു ഉറപ്പിച്ചിരുന്നു.
ಫಲತೋ ಲೌಕಿಕಭಾವೇನ ದಾಯೂದೋ ವಂಶೇ ಖ್ರೀಷ್ಟಂ ಜನ್ಮ ಗ್ರಾಹಯಿತ್ವಾ ತಸ್ಯೈವ ಸಿಂಹಾಸನೇ ಸಮುವೇಷ್ಟುಂ ತಮುತ್ಥಾಪಯಿಷ್ಯತಿ ಪರಮೇಶ್ವರಃ ಶಪಥಂ ಕುತ್ವಾ ದಾಯೂದಃ ಸಮೀಪ ಇಮಮ್ ಅಙ್ಗೀಕಾರಂ ಕೃತವಾನ್,
31 ൩൧ അത് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്ന് പ്രസ്താവിച്ചു. (Hadēs g86)
ಇತಿ ಜ್ಞಾತ್ವಾ ದಾಯೂದ್ ಭವಿಷ್ಯದ್ವಾದೀ ಸನ್ ಭವಿಷ್ಯತ್ಕಾಲೀಯಜ್ಞಾನೇನ ಖ್ರೀಷ್ಟೋತ್ಥಾನೇ ಕಥಾಮಿಮಾಂ ಕಥಯಾಮಾಸ ಯಥಾ ತಸ್ಯಾತ್ಮಾ ಪರಲೋಕೇ ನ ತ್ಯಕ್ಷ್ಯತೇ ತಸ್ಯ ಶರೀರಞ್ಚ ನ ಕ್ಷೇಷ್ಯತಿ; (Hadēs g86)
32 ൩൨ ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന് ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.
ಅತಃ ಪರಮೇಶ್ವರ ಏನಂ ಯೀಶುಂ ಶ್ಮಶಾನಾದ್ ಉದಸ್ಥಾಪಯತ್ ತತ್ರ ವಯಂ ಸರ್ವ್ವೇ ಸಾಕ್ಷಿಣ ಆಸ್ಮಹೇ|
33 ൩൩ അവൻ ദൈവത്തിന്റെ വലഭാഗത്തേക്ക് ഉയർത്തപ്പെട്ടു, പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.
ಸ ಈಶ್ವರಸ್ಯ ದಕ್ಷಿಣಕರೇಣೋನ್ನತಿಂ ಪ್ರಾಪ್ಯ ಪವಿತ್ರ ಆತ್ಮಿನ ಪಿತಾ ಯಮಙ್ಗೀಕಾರಂ ಕೃತವಾನ್ ತಸ್ಯ ಫಲಂ ಪ್ರಾಪ್ಯ ಯತ್ ಪಶ್ಯಥ ಶೃಣುಥ ಚ ತದವರ್ಷತ್|
34 ൩൪ ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ല, എങ്കിലും അവൻ: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം
ಯತೋ ದಾಯೂದ್ ಸ್ವರ್ಗಂ ನಾರುರೋಹ ಕಿನ್ತು ಸ್ವಯಮ್ ಇಮಾಂ ಕಥಾಮ್ ಅಕಥಯದ್ ಯಥಾ, ಮಮ ಪ್ರಭುಮಿದಂ ವಾಕ್ಯಮವದತ್ ಪರಮೇಶ್ವರಃ|
35 ൩൫ നീ എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്ന് കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു’ എന്ന് പറയുന്നു.
ತವ ಶತ್ರೂನಹಂ ಯಾವತ್ ಪಾದಪೀಠಂ ಕರೋಮಿ ನ| ತಾವತ್ ಕಾಲಂ ಮದೀಯೇ ತ್ವಂ ದಕ್ಷವಾರ್ಶ್ವ ಉಪಾವಿಶ|
36 ൩൬ ആകയാൽ നിങ്ങൾ ക്രൂശിൽ തറച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്ന് യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ”.
ಅತೋ ಯಂ ಯೀಶುಂ ಯೂಯಂ ಕ್ರುಶೇಽಹತ ಪರಮೇಶ್ವರಸ್ತಂ ಪ್ರಭುತ್ವಾಭಿಷಿಕ್ತತ್ವಪದೇ ನ್ಯಯುಂಕ್ತೇತಿ ಇಸ್ರಾಯೇಲೀಯಾ ಲೋಕಾ ನಿಶ್ಚಿತಂ ಜಾನನ್ತು|
37 ൩൭ ഇത് കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്ന് ചോദിച്ചു.
ಏತಾದೃಶೀಂ ಕಥಾಂ ಶ್ರುತ್ವಾ ತೇಷಾಂ ಹೃದಯಾನಾಂ ವಿದೀರ್ಣತ್ವಾತ್ ತೇ ಪಿತರಾಯ ತದನ್ಯಪ್ರೇರಿತೇಭ್ಯಶ್ಚ ಕಥಿತವನ್ತಃ, ಹೇ ಭ್ರಾತೃಗಣ ವಯಂ ಕಿಂ ಕರಿಷ್ಯಾಮಃ?
38 ൩൮ പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും.
ತತಃ ಪಿತರಃ ಪ್ರತ್ಯವದದ್ ಯೂಯಂ ಸರ್ವ್ವೇ ಸ್ವಂ ಸ್ವಂ ಮನಃ ಪರಿವರ್ತ್ತಯಧ್ವಂ ತಥಾ ಪಾಪಮೋಚನಾರ್ಥಂ ಯೀಶುಖ್ರೀಷ್ಟಸ್ಯ ನಾಮ್ನಾ ಮಜ್ಜಿತಾಶ್ಚ ಭವತ, ತಸ್ಮಾದ್ ದಾನರೂಪಂ ಪರಿತ್ರಮ್ ಆತ್ಮಾನಂ ಲಪ್ಸ್ಯಥ|
39 ൩൯ ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്ന് പറഞ്ഞു.
ಯತೋ ಯುಷ್ಮಾಕಂ ಯುಷ್ಮತ್ಸನ್ತಾನಾನಾಞ್ಚ ದೂರಸ್ಥಸರ್ವ್ವಲೋಕಾನಾಞ್ಚ ನಿಮಿತ್ತಮ್ ಅರ್ಥಾದ್ ಅಸ್ಮಾಕಂ ಪ್ರಭುಃ ಪರಮೇಶ್ವರೋ ಯಾವತೋ ಲಾಕಾನ್ ಆಹ್ವಾಸ್ಯತಿ ತೇಷಾಂ ಸರ್ವ್ವೇಷಾಂ ನಿಮಿತ್ತಮ್ ಅಯಮಙ್ಗೀಕಾರ ಆಸ್ತೇ|
40 ൪൦ മറ്റ് പല വാക്കുകളാലും പത്രൊസ് സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിയ്ക്കപ്പെടുവിൻ” എന്ന് പറഞ്ഞു.
ಏತದನ್ಯಾಭಿ ರ್ಬಹುಕಥಾಭಿಃ ಪ್ರಮಾಣಂ ದತ್ವಾಕಥಯತ್ ಏತೇಭ್ಯೋ ವಿಪಥಗಾಮಿಭ್ಯೋ ವರ್ತ್ತಮಾನಲೋಕೇಭ್ಯಃ ಸ್ವಾನ್ ರಕ್ಷತ|
41 ൪൧ അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്ന് മൂവായിരത്തോളം പേർ അവരോട് ചേർന്നു.
ತತಃ ಪರಂ ಯೇ ಸಾನನ್ದಾಸ್ತಾಂ ಕಥಾಮ್ ಅಗೃಹ್ಲನ್ ತೇ ಮಜ್ಜಿತಾ ಅಭವನ್| ತಸ್ಮಿನ್ ದಿವಸೇ ಪ್ರಾಯೇಣ ತ್ರೀಣಿ ಸಹಸ್ರಾಣಿ ಲೋಕಾಸ್ತೇಷಾಂ ಸಪಕ್ಷಾಃ ಸನ್ತಃ
42 ൪൨ അവർ തുടർച്ചയായി അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടനുസരിച്ചും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
ಪ್ರೇರಿತಾನಾಮ್ ಉಪದೇಶೇ ಸಙ್ಗತೌ ಪೂಪಭಞ್ಜನೇ ಪ್ರಾರ್ಥನಾಸು ಚ ಮನಃಸಂಯೋಗಂ ಕೃತ್ವಾತಿಷ್ಠನ್|
43 ൪൩ അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നതുകൊണ്ട് എല്ലാവർക്കും ഭയമായി.
ಪ್ರೇರಿತೈ ರ್ನಾನಾಪ್ರಕಾರಲಕ್ಷಣೇಷು ಮಹಾಶ್ಚರ್ಯ್ಯಕರ್ಮಮಸು ಚ ದರ್ಶಿತೇಷು ಸರ್ವ್ವಲೋಕಾನಾಂ ಭಯಮುಪಸ್ಥಿತಂ|
44 ൪൪ വിശ്വസിച്ചവർ എല്ലാവരും ഒരു സമൂഹമായിരുന്ന് തങ്ങൾക്കുള്ളതെല്ലാം പൊതുവക എന്ന് എണ്ണുകയും
ವಿಶ್ವಾಸಕಾರಿಣಃ ಸರ್ವ್ವ ಚ ಸಹ ತಿಷ್ಠನತಃ| ಸ್ವೇಷಾಂ ಸರ್ವ್ವಾಃ ಸಮ್ಪತ್ತೀಃ ಸಾಧಾರಣ್ಯೇನ ಸ್ಥಾಪಯಿತ್ವಾಭುಞ್ಜತ|
45 ൪൫ തങ്ങളുടെ വസ്തുവകകളും കൈവശമുള്ളവയും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതുപോലെ എല്ലാം പങ്കിടുകയും,
ಫಲತೋ ಗೃಹಾಣಿ ದ್ರವ್ಯಾಣಿ ಚ ಸರ್ವ್ವಾಣಿ ವಿಕ್ರೀಯ ಸರ್ವ್ವೇಷಾಂ ಸ್ವಸ್ವಪ್ರಯೋಜನಾನುಸಾರೇಣ ವಿಭಜ್ಯ ಸರ್ವ್ವೇಭ್ಯೋಽದದನ್|
46 ൪൬ ഒരുമനപ്പെട്ട് ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീടുകളിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസത്തോടും ഹൃദയപരമാർത്ഥതയോടും കൂടെ ഭക്ഷണം കഴിക്കുകയും
ಸರ್ವ್ವ ಏಕಚಿತ್ತೀಭೂಯ ದಿನೇ ದಿನೇ ಮನ್ದಿರೇ ಸನ್ತಿಷ್ಠಮಾನಾ ಗೃಹೇ ಗೃಹೇ ಚ ಪೂಪಾನಭಞ್ಜನ್ತ ಈಶ್ವರಸ್ಯ ಧನ್ಯವಾದಂ ಕುರ್ವ್ವನ್ತೋ ಲೋಕೈಃ ಸಮಾದೃತಾಃ ಪರಮಾನನ್ದೇನ ಸರಲಾನ್ತಃಕರಣೇನ ಭೋಜನಂ ಪಾನಞ್ಚಕುರ್ವ್ವನ್|
47 ൪൭ ദൈവത്തെ സ്തുതിക്കുകയും സകലജനത്തിന്റെയും പ്രീതി അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിയ്ക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു.
ಪರಮೇಶ್ವರೋ ದಿನೇ ದಿನೇ ಪರಿತ್ರಾಣಭಾಜನೈ ರ್ಮಣ್ಡಲೀಮ್ ಅವರ್ದ್ಧಯತ್|

< അപ്പൊ. പ്രവൃത്തികൾ 2 >