< 2 രാജാക്കന്മാർ 9 >

1 എലീശാപ്രവാചകൻ ഒരു പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക.
Na rĩrĩ, mũnabii Elisha agĩĩta mũndũ ũmwe wa thiritũ ya anabii, akĩmwĩra atĩrĩ, “Thinĩkĩra nguo yaku ya igũrũ mũcibi-inĩ, na ũkuue mbũthũ ĩno ya maguta, ũthiĩ nginya Ramothu-Gileadi.
2 അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്ന് കണ്ടെത്തി, കൂട്ടംകൂടി ഇരിക്കുന്നവരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്ക് കൊണ്ടുപോകുക.
Wakinya kũu, ũcarie Jehu mũrũ wa Jehoshafatu, mũrũ wa Nimushi. Ũthiĩ kũrĩ we, ũmũtigithanie na andũ a thiritũ yake, ũmũingĩrie kanyũmba ga thĩinĩ.
3 അതിന് ശേഷം തൈലപ്പാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച്: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞിട്ട് വാതിൽ തുറന്ന് ഒട്ടും താമസിക്കാതെ ഓടിപ്പോരുക”.
Ũcooke woe mbũthũ ya maguta ũmũitĩrĩrie mũtwe na uuge atĩrĩ, ‘Jehova ekuuga ũũ: Ndagũitĩrĩria maguta ũtuĩke mũthamaki wa Isiraeli.’ Ũcooke ũhingũre mũrango ũre; ndũgaikare!”
4 അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്ക് പോയി.
Nĩ ũndũ ũcio mwanake ũcio mũnabii agĩthiĩ nginya Ramothu-Gileadi.
5 അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു: “നായകാ, എനിക്ക് നിന്നോട് ഒരു കാര്യം അറിയിക്കുവാനുണ്ട്” എന്ന് അവൻ പറഞ്ഞതിന്: “ഞങ്ങളിൽ ആരോട്?” എന്ന് യേഹൂ ചോദിച്ചു. “നിന്നോട് തന്നേ, നായകാ” എന്ന് അവൻ ഉത്തരം പറഞ്ഞു.
Rĩrĩa aakinyire kuo, agĩkora anene a mbũtũ cia ita maikarĩte hamwe. Akĩĩra mũnene wao atĩrĩ, “Mũnene, ndĩ na ndũmĩrĩri yaku.” Nake Jehu akĩũria atĩrĩ, “Ithuothe-rĩ, nĩ ũrĩkũ ũrĩ na ndũmĩrĩri yake?” Nake akĩmũcookeria atĩrĩ, “Nĩwe mũnene, ndũmĩrĩri nĩ yaku.”
6 യേഹൂ എഴുന്നേറ്റ് മുറിക്കകത്ത് കടന്നു; അപ്പോൾ അവൻ തൈലം യേഹുവിന്റെ തലയിൽ ഒഴിച്ച് അവനോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു.
Jehu agĩũkĩra, akĩingĩra nyũmba. Nake mũnabii agĩitĩrĩria Jehu maguta mũtwe, akiuga atĩrĩ, “Jehova Ngai wa Isiraeli ekuuga ũũ: ‘Ndagũitĩrĩria maguta ũtuĩke mũthamaki wa andũ a Jehova a Isiraeli.
7 എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോട് ഞാൻ പ്രതികാരം ചെയ്യേണ്ടതിന് നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയണം.
Wee-rĩ, nĩũkaniina nyũmba ya Ahabu mwathi waku nĩgeetha ndĩĩrĩhĩrie thakame ya anabii ndungata ciakwa, na thakame ya ndungata cia Jehova ciothe ĩrĩa yaitirwo nĩ Jezebeli.
8 ആഹാബ് ഗൃഹം അശേഷം നശിച്ചുപോകേണം; യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനോ ദാസനോ ആയ പുരുഷപ്രജയെ എല്ലാം ഞാൻ ഛേദിച്ചുകളയും.
Nyũmba yothe ya Ahabu nĩĩgathira biũ. Nĩnganiina nyũmba yothe ya Ahabu na ndĩmũniinĩre arũme othe, arĩa ngombo na arĩa matarĩ ngombo thĩinĩ wa Isiraeli.
9 ഞാൻ ആഹാബ് ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
Nyũmba ya Ahabu ngaamĩtua o ta nyũmba ya Jeroboamu mũrũ wa Nebati, na ta ya Baasha mũrũ wa Ahija.
10 ൧൦ ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്യുവാൻ ആരും ഉണ്ടാകുകയില്ല”. പെട്ടെന്ന് അവൻ വാതിൽ തുറന്ന് ഓടിപ്പോയി.
Ha ũhoro wa Jezebeli-rĩ, agaatambuurangwo nĩ ngui arĩ mũgũnda-inĩ wa Jezireeli, na gũtirĩ mũndũ ũkaamũthika.’” Nake akĩhingũra mũrango akĩũra.
11 ൧൧ യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്ത് വന്നപ്പോൾ ഒരുവൻ അവനോട്: “എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്?” എന്ന് ചോദിച്ചു. അതിന് അവൻ അവരോട്: “നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യവും അറിയുന്നുവല്ലോ” എന്ന് പറഞ്ഞു.
Hĩndĩ ĩrĩa Jehu ooimire nja kũrĩ anene a thiritũ yake, mũndũ ũmwe wao akĩmũũria atĩrĩ, “Maũndũ mothe nĩ mega? Mũgũrũki ũcio egũũkĩte kũrĩ we nĩkĩ?” Nake Jehu agĩcookia atĩrĩ, “Wee nĩũũĩ mũndũ ũcio o na maũndũ marĩa aaragia.”
12 ൧൨ അപ്പോൾ അവർ: “അത് നേരല്ല; നീ ഞങ്ങളോട് പറയണം” എന്ന് പറഞ്ഞതിന് അവൻ: “ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് തുടങ്ങി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോട് സംസാരിച്ചു” എന്ന് പറഞ്ഞു.
Nao makiuga atĩrĩ, “Tiga gũtũheenia, twĩre ma.” Jehu akiuga atĩrĩ, “Anjĩĩra ũũ: ‘Jehova ekuuga atĩrĩ: Ndagũitĩrĩria maguta ũtuĩke mũthamaki wa Isiraeli.’”
13 ൧൩ ഉടനെ അവർ ബദ്ധപ്പെട്ട് ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്ത് കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: “യേഹൂ രാജാവായി” എന്ന് പറഞ്ഞു.
Nao makĩhiũha kuoya nguo ciao cia igũrũ, magĩciara ngathĩ-inĩ cia nyũmba arũgame ho, magĩcooka makĩhuha karumbeta na makĩanĩrĩra atĩrĩ, “Jehu nĩwe mũthamaki!”
14 ൧൪ അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും യിസ്രായേൽ ജനവും അരാം രാജാവായ ഹസായേലിന്റെ കയ്യിൽ പെടാതെ ഗിലെയാദിലെ രാമോത്തിനെ കാവൽ നിർത്തി സൂക്ഷിച്ചിരുന്നു.
Nĩ ũndũ ũcio, Jehu mũrũ wa Jehoshafatu, mũrũ wa Nimushi, agĩciirĩra gũũkĩrĩra Joramu. (Hĩndĩ ĩyo Joramu na Isiraeli yothe maagitagĩra Ramothu-Gileadi, kuuma kũrĩ Hazaeli mũthamaki wa Suriata.
15 ൧൫ അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യസൈന്യത്തിൽ നിന്ന് ഉണ്ടാ‍യ മുറിവുകൾക്ക് യിസ്രയേലിൽവെച്ച് ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: “നിങ്ങൾക്ക് സമ്മതമെങ്കിൽ യിസ്രയേലിൽ ചെന്ന് ഈ വർത്തമാനം അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കണം” എന്ന് പറഞ്ഞു.
No Mũthamaki Joramu nĩacookete Jezireeli akahonie ironda iria aagurarĩtio nĩ Asuriata, rĩrĩa maarũaga na Hazaeli mũthamaki wa Suriata.) Nake Jehu akiuga atĩrĩ, “Angĩkorwo nĩmwetĩkĩra ũguo, mũtikareke mũndũ o na ũmwe oime itũũra-inĩ athiĩ akaheane ũhoro ũcio Jezireeli.”
16 ൧൬ അങ്ങനെ യേഹൂ രഥത്തിൽ കയറി യിസ്രായേലിലേക്ക് പോയി; യോരാം അവിടെ കിടപ്പിലായിരുന്നു. യോരാമിനെ കാണുവാൻ യെഹൂദാ രാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
Ningĩ Jehu akĩhaica ngaari yake ya ita, agĩthiĩ Jezireeli, tondũ nĩkuo Joramu aahurũkĩte, na Ahazia mũthamaki wa Juda nĩaikũrũkĩte agathiĩ kũmũrora.
17 ൧൭ യിസ്രയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നത് കണ്ടിട്ട്: “ഞാൻ ഒരു കൂട്ടത്തെ കാണുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോരാം: “നീ ഒരു കുതിരപ്പടയാളിയെ വിളിച്ച് അവരുടെ നേരെ അയക്കേണം; അവൻ ചെന്ന്, ‘സമാധാനമോ’ എന്ന് ചോദിക്കട്ടെ” എന്ന് കല്പിച്ചു.
Hĩndĩ ĩrĩa mũrori wa itũũra aarũgamĩte mũthiringo-inĩ mũraihu na igũrũ kũu Jezireeli, akĩona mbũtũ cia ita cia Jehu igĩũka, agĩĩtana, akiuga atĩrĩ, “Nĩndĩrona mbũtũ cia ita igĩũka.” Nake Joramu agĩathana, akiuga atĩrĩ, “Ethaai mũndũ wa mbarathi, ũmũtũme athiĩ acitũnge, aciũrie atĩrĩ, ‘Mũũkĩte na thayũ’?”
18 ൧൮ അങ്ങനെ ഒരുവൻ കുതിരപ്പുറത്ത് അവനെ എതിരേറ്റ് ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. “സമാധാനം കൊണ്ട് നിനക്ക് എന്ത് കാര്യം? തിരിഞ്ഞ് എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: “ദൂതൻ അവരുടെ അടുക്കൽ പോയി മടങ്ങിവന്നിട്ടില്ല” എന്ന് അറിയിച്ചു.
Nake mũndũ ũcio akĩhaica mbarathi, agĩthiĩ gũtũnga Jehu, akĩmwĩra atĩrĩ, “Ũũ nĩguo mũthamaki ekũũria: ‘Wee-rĩ, ũũkĩte na thayũ’?” Nake Jehu akĩmũcookeria atĩrĩ, “Ũrĩ na ũhoro ũrĩkũ na thayũ? Nyuma thuutha.” Nake mũrori wa itũũra agĩcookia ũhoro, akiuga atĩrĩ, “Mũndũ ũrĩa twatũma nĩakinya harĩo, na ndaracooka na gũkũ.”
19 ൧൯ അവൻ മറ്റൊരുവനെ കുതിരപ്പുറത്ത് അയച്ചു; അവനും അവരുടെ അടുക്കൽ ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. സമാധാനവുമായി നിനക്ക് എന്ത് കാര്യം? തിരിഞ്ഞു എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു.
Nĩ ũndũ ũcio mũthamaki agĩtũma mũndũ wa keerĩ wa mbarathi. Aakinya kũrĩ o akĩmeera atĩrĩ, “Ũũ nĩguo mũthamaki eekũũria: ‘Mũũkĩte na thayũ?’” Nake Jehu agĩcookia atĩrĩ, “Ũrĩ na ũhoro ũrĩkũ na thayũ? Nyuma thuutha.”
20 ൨൦ അപ്പോൾ കാവല്ക്കാരൻ: “അവനും അവരുടെ അടുക്കൽ ചെന്നിട്ട് മടങ്ങിവന്നിട്ടില്ല; ആ കാണുന്ന രഥം ഓടിക്കുന്നത് നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ തോന്നിക്കുന്നു; ഭ്രാന്തനപ്പോലെയാണ് അവൻ ഓടിച്ചുവരുന്നത്” എന്ന് പറഞ്ഞു.
Nake mũrori wa itũũra agĩcookia ũhoro, akiuga atĩrĩ, “Nĩakinya harĩo, no-o nake ndaracooka na gũkũ. Mũtwarĩre wa ngaari ya ita nĩ ta mũtwarĩre wa Jehu mũrũ wa Nimushi; atwarithagia ta mũgũrũki.”
21 ൨൧ ഉടനെ യോരാം: “രഥം പൂട്ടുക” എന്ന് കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രയേൽ രാജാവായ യോരാമും യെഹൂദാ രാജാവായ അഹസ്യാവും അവനവന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു. യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിൽവെച്ച് അവനെ കണ്ടുമുട്ടി.
Nake Joramu agĩathana, akiuga atĩrĩ, “Ohererai mbarathi ngaari-inĩ yakwa ya ita.” Na ciohererwo, Joramu mũthamaki wa Isiraeli na Ahazia mũthamaki wa Juda makiumagara, o mũndũ arĩ ngaari-inĩ yake ya ita, magatũnge Jehu. Magĩcemania nake kamũgũnda-inĩ karĩa kaarĩ ka Nabothu ũrĩa Mũjezireeli.
22 ൨൨ യേഹൂവിനെ കണ്ടപ്പോൾ യോരാം: “യേഹൂവേ, സമാധാനമോ?” എന്ന് ചോദിച്ചു. അതിന് യേഹൂ: “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്ത് സമാധാനം?” എന്ന് പറഞ്ഞു.
Rĩrĩa Joramu onire Jehu, akĩmũũria atĩrĩ, “Jehu, ũũkĩte na thayũ?” Nake Jehu agĩcookia atĩrĩ, “Kũngĩgĩa na thayũ atĩa, ũhooi wa mĩhianano wothe na ũrogi wa nyũkwa, Jezebeli, ũingĩhĩte ũũ?”
23 ൨൩ അപ്പോൾ യോരാം രഥം തിരിച്ച് ഓടിച്ചുകൊണ്ട് അഹസ്യാവിനോട്: “അഹസ്യാവേ, ഇത് ദ്രോഹം!” എന്ന് പറഞ്ഞു.
Joramu akĩgarũrũka akĩũra, akiugaga atĩrĩ, “Ahazia, kũrĩ na njikanĩrĩrio!”
24 ൨൪ യേഹൂ വില്ലുകുലെച്ച് യോരാമിന്റെ ഭുജങ്ങളുടെ മധ്യത്തിലേക്ക് എയ്തു; അമ്പ് അവന്റെ ഹൃദയം തുളച്ച് മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
Hĩndĩ ĩyo Jehu akĩruta ũta wake, akĩratha Joramu gatagatĩ ga ciande. Naguo mũguĩ ũgĩtheeca ngoro yake, agĩtungumana ngaari-inĩ yake.
25 ൨൫ യേഹൂ തന്റെ പടനായകനായ ബിദ്കാരോട് പറഞ്ഞത്: “അവനെ എടുത്ത് യിസ്രയേല്യനായ നാബോത്തിന്റെ നിലത്തിലേക്ക് എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിനെ കുതിരപ്പുറത്ത് പിന്തുടരുമ്പോൾ,
Nake Jehu akĩĩra Bidikari mũnene wa ngaari yake ya ita atĩrĩ, “Muoe ũmũikie mũgũnda-inĩ ũrĩa warĩ wa Nabothu ũrĩa Mũjezireeli. Ririkana rĩrĩa niĩ nawe twatwaraga ngaari cia ita tũrĩ thuutha wa ithe Ahabu, rĩrĩa Jehova aaririe ũrathi ũyũ ũmũkoniĩ, akiuga ũũ:
26 ൨൬ ‘നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്ന് യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ച് ഞാൻ അതിന് പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു’ എന്നിങ്ങനെ യഹോവയുടെ അരുളപ്പാട് അവന് വിരോധമായി ഉണ്ടായെന്ന് ഓർത്തുകൊള്ളുക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരം ഈ നിലത്തിൽ എറിഞ്ഞുകളയുക”.
‘Mũthenya wa ira nĩndĩronire thakame ya Nabothu na thakame ya ariũ ake, nĩguo Jehova ekuuga, na ti-itherũ nĩngatũma ũmĩrĩhĩre mũgũnda-inĩ o ũyũ, nĩguo Jehova ekuuga.’ Rĩu kĩmuoe, ũmũikie mũgũnda-inĩ ũcio, kũringana na kiugo kĩa Jehova.”
27 ൨൭ യെഹൂദാ രാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്റെ വഴിയിലൂടെ ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: “അവനെയും രഥത്തിൽവെച്ച് വെട്ടിക്കളയുവിൻ” എന്ന് കല്പിച്ചു. അവർ യിബ്ളെയാമിന് സമീപത്തുള്ള ഗൂർകയറ്റത്തിൽവെച്ച് അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ച് മരിച്ചുപോയി.
Hĩndĩ ĩrĩa Ahazia mũthamaki wa Juda onire ũrĩa kwahaana, akĩũra na njĩra ya Bethi-Hagani. Nake Jehu akĩmũhanyũkia, akĩanagĩrĩra atĩrĩ, “Mũũragei o nake!” Nao makĩmũgurarĩria arĩ ngaari-inĩ yake ya ita erekeire Guri hakuhĩ na Ibileamu, no akĩũrĩra Megido, agĩkuĩra kuo.
28 ൨൮ അവന്റെ ഭൃത്യന്മാർ അവന്റെ ശരീരം രഥത്തിൽവെച്ച് യെരൂശലേമിലേക്ക് കൊണ്ടുപോയി, ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
Nacio ndungata ciake ikĩmũkuua na ngaari ya ita, ikĩmũtwara Jerusalemu, na makĩmũthika hamwe na maithe make mbĩrĩra-inĩ yake, itũũra-inĩ rĩa Daudi.
29 ൨൯ ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദയിൽ രാജാവായത്.
(Ahazia aatuĩkĩte mũthamaki wa Juda mwaka-inĩ wa ikũmi na ũmwe wa wathani wa Joramu mũrũ wa Ahabu).
30 ൩൦ യേഹൂ യിസ്രായേലിൽ വന്ന കാര്യം ഈസേബെൽ കേട്ടപ്പോൾ തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കി കിളിവാതിലിൽകൂടി നോക്കി.
Ningĩ Jehu agĩthiĩ Jezireeli. Na rĩrĩa Jezebeli aaiguire ũguo-rĩ, akĩhaka maitho make rangi na akĩgemia njuĩrĩ yake, agĩcũthĩrĩria nja arĩ ndirica-inĩ.
31 ൩൧ യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: “യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ?” എന്ന് ചോദിച്ചു.
Rĩrĩa Jehu aatoonyaga kĩhingo-inĩ, Jezebeli akĩmũũria atĩrĩ, “Ũũkĩte na thayũ, Zimuri, wee mũũragi wa mwathi waku?”
32 ൩൨ അവൻ തന്റെ മുഖം കിളിവാതില്‍ക്കലേക്ക് ഉയർത്തി: “ആരാണ് എന്റെ പക്ഷത്തുള്ളത്? ആരാണുള്ളത്?” എന്ന് ചോദിച്ചു. അപ്പോൾ രണ്ടുമൂന്ന് ഷണ്ഡന്മാർ പുറത്തേക്ക് നോക്കി.
Nake Jehu akĩrora na igũrũ ndirica-inĩ, agĩĩtana akĩũria atĩrĩ, “Nũũ ũrĩ mwena wakwa? Nũũ?” Nao andũ eerĩ kana atatũ maarĩ ahakũre makĩmũrora arĩ thĩ.
33 ൩൩ “അവളെ താഴെ തള്ളിയിടുവിൻ” എന്ന് അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ കാൽക്കീഴെ ചവിട്ടിക്കളഞ്ഞു.
Nake Jehu akiuga atĩrĩ, “Mũikiei thĩ!” Nĩ ũndũ ũcio makĩmũikia akĩgũa thĩ, nayo thakame ĩmwe yake ĩkĩminjũkĩra rũthingo o hamwe na mbarathi iria ciamũrangagĩrĩria thĩ na magũrũ ma cio.
34 ൩൪ അവൻ ഭക്ഷിച്ചു പാനം ചെയ്തശേഷം: “ആ ശപിക്കപ്പെട്ടവളെ ചെന്ന് അടക്കം ചെയ്യുവിൻ; അവൾ രാജകുമാരിയല്ലയോ” എന്ന് പറഞ്ഞു.
Jehu agĩtoonya nyũmba ya ũthamaki thĩinĩ akĩrĩa na akĩnyua. Nake akiuga atĩrĩ, “Menyererai mũndũ-wa-nja ũcio mũrume, na mũmũthike tondũ araarĩ mwarĩ wa mũthamaki.”
35 ൩൫ അവർ അവളെ അടക്കം ചെയ്യുവാൻ ചെന്നപ്പോൾ അവളുടെ തലയോട്ടിയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
No rĩrĩa maathiire nja makamũthike, matiakorire kĩndũ o na kĩmwe kĩa mwĩrĩ wake, tiga o ihĩndĩ rĩa mũtwe wake, na magũrũ, na moko make.
36 ൩൬ അവർ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോൾ അവൻ: “യിസ്രയേൽപ്രദേശത്തുവെച്ച് നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
Nao makĩhũndũka, makĩĩra Jehu ũhoro ũcio, nake akiuga atĩrĩ, “Gĩkĩ nĩ kiugo kĩa Jehova kĩrĩa aaririe na kanua ka ndungata yake Elija ũrĩa Mũtishibi, akiuga atĩrĩ: Ngui nĩikaarĩa mwĩrĩ wa Jezebeli kamũgũnda-inĩ ka Jezireeli.
37 ൩൭ അത് ഈസേബെൽ എന്നു പറയുവാൻ കഴിയാതെവണ്ണം ഈസേബെലിന്റെ മൃതദേഹം യിസ്രായേൽപ്രദേശത്ത് വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനത്തിന്റെ നിവൃത്തി തന്നേ ഇത്” എന്ന് പറഞ്ഞു.
Nakĩo kĩimba kĩa Jezebeli gĩgaatuĩka o ta rũrua kĩrĩ thĩ kamũgũnda-inĩ ka Jezireeli, nĩgeetha gũtikagĩe mũndũ ũkaahota kuuga atĩrĩ, ‘Ũyũ nĩ Jezebeli.’”

< 2 രാജാക്കന്മാർ 9 >