< 1 ശമൂവേൽ 14 >
1 ൧ ഒരു ദിവസം ശൌലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരുക, നാം ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരേ ചെല്ലുക” എന്നു പറഞ്ഞു; അവൻ അത് അപ്പനോട് പറഞ്ഞില്ല.
Mũthenya ũmwe Jonathani mũrũ wa Saũlũ akĩĩra mwanake ũrĩa wamũkuuagĩra indo cia mbaara atĩrĩ, “Ũka tũthiĩ kambĩ-inĩ ya Afilisti mũrĩmo ũrĩa ũngĩ.” No ndaigana kwĩra ithe.
2 ൨ ശൌല്‍ ഗിബെയയുടെ അതിർത്തിയിൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന ഭടന്മാർ ഏകദേശം അറുനൂറ് പേർ ആയിരുന്നു.
Saũlũ aikarĩte ndeere-inĩ cia Gibea rungu rwa mũtĩ wa mũkomamanga kũu Migironi. Nao andũ arĩa aarĩ nao maarĩ ta andũ magana matandatũ,
3 ൩ ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ, ഫീനെഹാസിന്റെ മകനായ, ഈഖാബോദിന്റെ സഹോദരനായ, അഹീതൂബിന്റെ മകൻ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാൻ പോയത് ജനം അറിഞ്ഞില്ല.
ũmwe wao aarĩ Ahija, ũrĩa wehumbĩte ebodi. Aarĩ mũrũ wa Ahitubu mũrũ wa nyina na Ikabodu, mũrũ wa Finehasi, ũrĩa mũrũ wa Eli, mũthĩnjĩri-Ngai wa Jehova kũu Shilo. Gũtiarĩ mũndũ wamenyete atĩ Jonathani nĩathiĩte.
4 ൪ ഫെലിസ്ത്യ സൈന്യത്തെ നേരിടുവാൻ യോനാഥാൻ പോകേണ്ടിയിരുന്ന വഴിയിൽ രണ്ടുവശത്തും മൂർച്ചയേറിയ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും ആയിരുന്നു പേർ.
Mĩena yeerĩ ya kĩhunguro kĩrĩa Jonathani endaga gũũkĩrĩra nĩguo akinye irangĩro-inĩ rĩa Afilisti nĩ haarĩ na hurũrũka cia ihiga; ĩmwe yetagwo Bozezi, na ĩrĩa ĩngĩ Senehe.
5 ൫ ഒന്ന് വടക്കുവശം മിക്മാസിന് അഭിമുഖമായും മറ്റേത് തെക്കുവശം ഗിബെയെക്ക് അഭിമുഖമായും നിന്നിരുന്നു.
Hurũrũka ĩmwe yarĩ mwena wa gathigathini kũngʼethera Mikimashi, na ĩyo ĩngĩ yarĩ gũthini kũngʼethera Geba.
6 ൬ യോനാഥാൻ തന്റെ ആയുധവാഹകനോട്: “വരിക, നമുക്ക് ഈ അഗ്രചർമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവയ്ക്ക് പ്രായസമില്ലല്ലോ” എന്നു പറഞ്ഞു.
Jonathani akĩĩra mwanake ũcio wamũkuuagĩra indo cia mbaara atĩrĩ, “Ũka tũthiĩ irangĩro-inĩ rĩa andũ acio mataruaga. Hihi no gũkorwo Jehova nĩegwĩka ũndũ nĩ ũndũ witũ. Gũtirĩ kĩndũ kĩngĩgiria Jehova ahonokanie, andũ marĩ aingĩ, kana marĩ anini.”
7 ൭ ആയുധവാഹകൻ അവനോട്: “നിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കുക; നടന്നുകൊൾക; നിന്റെ മനസ്സുപോലെ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
Mũkuui wake wa indo cia mbaara akĩmwĩra atĩrĩ, “Ĩka maũndũ mothe marĩa wĩciirĩtie gwĩka, ũgĩthiĩ na mbere tondũ niĩ ndĩ hamwe nawe maũndũ-inĩ mothe.”
8 ൮ അതിന് യോനാഥാൻ പറഞ്ഞത്: “നാം അവരുടെ നേരെ ചെന്ന് അവർക്ക് നമ്മെത്തന്നെ കാണിക്കാം;
Jonathani akĩmwĩra atĩrĩ, “Ũka tũringe mũrĩmo ũrĩa ũngĩ twerekeire harĩ andũ acio tũmeonithie.
9 ൯ ഞങ്ങൾ വരുന്നതുവരെ അവിടെ നില്പിൻ എന്ന് അവർ പറഞ്ഞാൽ, നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിൽക്കുന്നിടത്തുതന്നെ നമുക്ക് നിൽക്കാം.
Mangĩtwĩra atĩrĩ, ‘Etererai hau nginya tũũke kũrĩ inyuĩ,’ tũgũikara o hau tũrĩ na tũtikwambata tũthiĩ kũrĩ o.
10 ൧൦ ഇങ്ങോട്ട് കയറിവരുവിൻ എന്ന് പറഞ്ഞാൽ നമുക്ക് കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് നമുക്ക് അടയാളം ആയിരിക്കും”.
No mangĩtwĩra atĩrĩ, ‘Ambatai mũũke kũrĩ ithuĩ,’ tũkĩambate, nĩ ũndũ kĩu nĩkĩo gĩgũtuĩka kĩmenyithia giitũ atĩ Jehova nĩamaneanĩte moko-inĩ maitũ.”
11 ൧൧ ഇങ്ങനെ അവർ രണ്ടുപേരും ഫെലിസ്ത്യരുടെ പട്ടാളത്തിന് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ: “ഇതാ, എബ്രായർ ഒളിച്ചിരുന്ന ഗുഹകളിൽനിന്ന് പുറപ്പെട്ട് വരുന്നു” എന്ന് ഫെലിസ്ത്യർ പറഞ്ഞു.
Nao eerĩ makĩĩonithania irangĩro-inĩ rĩa Afilisti. Nao Afilisti makiuga atĩrĩ, “Hĩ, ta rorai! Ahibirania makiuma marima-inĩ makurumĩte kũrĩa marehithĩte.”
12 ൧൨ പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: “ഇങ്ങോട്ട് കയറിവരുവിൻ; ഞങ്ങൾ നിങ്ങൾക്ക് ഒരു കാര്യം കാണിച്ചുതരാം” എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട്: “എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Nao andũ a irangĩro-inĩ makĩgũthũkĩra Jonathani na mũkuui wake wa indo cia mbaara makĩmeera atĩrĩ, “Ambatai mũũke kũrĩ ithuĩ na mũtirĩ ũndũ mũtekuona.” Nĩ ũndũ ũcio Jonathani akĩĩra mũkuui wake wa indo cia mbaara atĩrĩ, “Ambata, ũnyume thuutha; Jehova nĩamaneanĩte guoko-inĩ gwa Isiraeli.”
13 ൧൩ അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും മുകളിലേക്ക് വലിഞ്ഞു കയറി; ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ നടന്ന് അവരെ കൊന്നു.
Jonathani akĩambata, agĩthiĩ akurumĩte, na mũkuui wake wa indo cia mbaara amuumĩte thuutha. Nao Afilisti makĩgũa mbere ya Jonathani, nake mũkuui wake wa indo cia mbaara akĩmooraga arĩ thuutha wake.
14 ൧൪ യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഏകദേശം അര ഏക്കർ സ്ഥലത്ത് ഇരുപത് പേർ വീണു.
Itharĩkĩra rĩu rĩa mbere rĩa Jonathani marĩ na mũkuui wake wa indo cia mbaara rĩoragire andũ mĩrongo ĩĩrĩ gacigo-inĩ ka nuthu ya ĩka.
15 ൧൫ പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി. പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു, ദൈവം അയച്ച വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമി കുലുങ്ങി.
Hĩndĩ ĩyo kĩmako gĩkĩnyiita andũ othe a ita, arĩa maarĩ kambĩ-inĩ na mĩgũnda-inĩ, o na arĩa maarĩ irangĩro-inĩ, na ikundi cia atharĩkĩri, nayo thĩ ĩgĩthingitha. Kĩmako kĩu kĩarehetwo nĩ Ngai.
16 ൧൬ അപ്പോൾ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൌലിന്റെ കാവല്ക്കാർ നോക്കി. ഫെലിസ്ത്യർ ചിതറി അങ്ങുമിങ്ങും ഓടുന്നത് കണ്ടു.
Arangĩri a Saũlũ arĩa maarĩ Gibea ya Benjamini makĩona andũ a ita rĩu maharaganĩte mĩena yothe.
17 ൧൭ ശൌല്‍ കൂടെയുള്ള ജനത്തോട്: “നമ്മുടെ കൂട്ടത്തിൽനിന്ന് പോയതാരെന്ന് അറിയുവാൻ എണ്ണി നോക്കുവിൻ” എന്ന് കല്പിച്ചു. അവർ എണ്ണിനോക്കിയപ്പോൾ യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
Hĩndĩ ĩyo Saũlũ akĩĩra andũ arĩa maarĩ nake atĩrĩ, “Tarai andũ a ita mũmenye nũũ ũtarĩ ho.” Rĩrĩa meekire ũguo, magĩkora nĩ Jonathani na mũkuui wake wa indo cia mbaara mataarĩ ho.
18 ൧൮ ശൌല്‍ അഹീയാവിനോട്: “ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരുക” എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്ത് യിസ്രായേൽ മക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.
Saũlũ akĩĩra Ahija atĩrĩ, “Rehe ithandũkũ rĩa Ngai.” (Mahinda macio ithandũkũ rĩu rĩarĩ na andũ a Isiraeli).
19 ൧൯ ശൌല്‍ പുരോഹിതനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വർദ്ധിച്ചുവന്നു. അപ്പോൾ ശൌല്‍ പുരോഹിതനോട്: “നിന്റെ കൈ പിൻവലിക്ക” എന്നു പറഞ്ഞു.
O hĩndĩ ĩyo Saũlũ aaragĩria mũthĩnjĩri-Ngai-rĩ, ironja rĩrĩa rĩarĩ kambĩ-inĩ ya Afilisti rĩgĩkĩrĩrĩria kũingĩha. Nĩ ũndũ ũcio Saũlũ akĩĩra mũthĩnjĩri-Ngai ũcio atĩrĩ, “Eheria guoko gwaku.”
20 ൨൦ പിന്നീട് ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി യുദ്ധത്തിന് ചെന്നപ്പോൾ അവർ അന്യോന്യം വെട്ടി. അവിടെ ആകെ വലിയ കലക്കം ഉണ്ടായി.
Ningĩ Saũlũ na andũ ake othe makĩũngana, magĩthiĩ mbaara-inĩ. Magĩkorerera Afilisti marĩ na kĩhĩngĩĩcano kĩnene, magĩtemangana o ene na hiũ cia njora.
21 ൨൧ നേരെത്തെ ഫെലിസ്ത്യരോടുകൂടെ ആയിരുന്നവരും, അവരുടെ പാളയത്തിൽ ചേർന്നവരുമായ എബ്രായർ, ശൌലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം ചേർന്നു.
Ahibirania arĩa maarĩ na Afilisti mbere ĩyo na arĩa maambĩte magathiĩ hamwe nao kambĩ-inĩ ciao, makĩgarũrũka magĩcooka mwena wa andũ a Isiraeli arĩa maarĩ hamwe na Saũlũ na Jonathani.
22 ൨൨ അങ്ങനെ തന്നെ, എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യർ ഒക്കെയും, ഫെലിസ്ത്യർ തോറ്റോടി എന്ന് കേട്ടയുടനെ പടക്കൂട്ടത്തിൽ ചേർന്ന് അവരെ പിന്തുടർന്നു.
Rĩrĩa andũ a Isiraeli arĩa meehithĩte bũrũri ũrĩa ũrĩ irĩma wa Efiraimu maiguire atĩ Afilisti nĩ kũũra mooraga-rĩ, nao makĩingĩra mbaara-inĩ, makĩmatengʼeria.
23 ൨൩ അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെൻ വരെ വ്യാപിച്ചു.
Ũguo nĩguo Jehova aahonokirie Isiraeli mũthenya ũcio, nayo mbaara ĩgĩthiĩ na mbere nginya ĩkĩhĩtũka Bethi-Aveni.
24 ൨൪ യിസ്രായേല്യർ അന്ന് അസ്വസ്ഥരായി; കാരണം ഞാൻ എന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നതുവരെ, സന്ധ്യക്കു മുമ്പ്, ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൌല്‍ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. അതുകൊണ്ട് ജനത്തിൽ ആരും ആഹാരം ആസ്വദിച്ചില്ല.
Na rĩrĩ, andũ a Isiraeli maarĩ thĩĩna-inĩ mũnene mũthenya ũcio, nĩ ũndũ Saũlũ nĩamehĩtithĩtie na mwĩhĩtwa, akameera atĩrĩ, “Kũgwatwo nĩ kĩrumi nĩ mũndũ ũrĩa ũkũrĩa irio gũtanatuka, iterĩhĩirie harĩ thũ ciakwa!” Nĩ ũndũ ũcio gũtirĩ mũndũ o na ũmwe wa ita rĩu wacamire irio.
25 ൨൫ സൈന്യം ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേൻ ഉണ്ടായിരുന്നു.
Ita rĩothe rĩgĩtoonya mũtitũ, na kũu nĩ kwarĩ na ũũkĩ handũ thĩ.
26 ൨൬ ജനം കാട്ടിൽ കടന്നപ്പോൾ തേൻ തുള്ളിതുള്ളിയായി വീഴുന്നത് കണ്ടു: എങ്കിലും അവർ ചെയ്ത സത്യത്തെ ഭയപ്പെട്ട് ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
Rĩrĩa maatoonyire mũtitũ nĩmoonire ũũkĩ ũgĩtaata, no gũtirĩ mũndũ o na ũmwe waũcamire na kanua nĩ ũndũ nĩmetigagĩra mwĩhĩtwa ũcio.
27 ൨൭ എന്നാൽ യോനാഥാൻ തന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യംചെയ്യിച്ചു എന്ന് അറിയാതിരുന്നതിനാൽ അവൻ തന്റെ വടിയുടെ അറ്റം നീട്ടി ഒരു തേൻകട്ടയിൽ കുത്തി അത് എടുത്ത് ഭക്ഷിച്ചു. അവന്റെ കണ്ണ് പ്രകാശിച്ചു.
No Jonathani ndaiguĩte atĩ ithe nĩehĩtithĩtie andũ na mwĩhĩtwa; nĩ ũndũ ũcio agĩtambũrũkia rũthanju rũrĩa aanyiitĩte akĩrũtobokia igua-inĩ rĩa ũũkĩ. Akĩũcama na kanua, namo maitho make magĩthera.
28 ൨൮ അപ്പോൾ ജനത്തിൽ ഒരുവൻ: “ഇന്ന് ഏതെങ്കിലും ആഹാരം ഭക്ഷിക്കുന്നവൻ ശപിക്കപ്പെട്ടവൻ ആയിരിക്കും എന്ന് പറഞ്ഞ് നിന്റെ അപ്പൻ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു.
Nake ũmwe wa thigari icio akĩmwĩra atĩrĩ, “Thoguo nĩehĩtithĩtie andũ aya a ita na mwĩhĩtwa mũrũmu, akoiga atĩrĩ, ‘Kũgwatwo nĩ kĩrumi nĩ mũndũ ũrĩa ũkũrĩa irio ũmũthĩ!’ Nĩkĩo andũ aya moorĩtwo nĩ hinya.”
29 ൨൯ അതിന് യോനാഥാൻ: “എന്റെ അപ്പൻ ദേശത്തെ കഷ്ടത്തിലാക്കി; ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്കകൊണ്ട് എന്റെ കണ്ണ് പ്രകാശിച്ചത് കണ്ടില്ലയോ?
Jonathani akiuga atĩrĩ, “Baba nĩatũmĩte bũrũri ũgĩe na thĩĩna. Ta kĩonei ũrĩa maitho makwa matherire rĩrĩa njamire kaũũkĩ gaka kanini.
30 ൩൦ ശത്രുക്കളിൽനിന്ന് അവർ എടുത്ത ആഹാര പദാർത്ഥങ്ങൾ വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഫെലിസ്ത്യരുടെ പരാജയം അത്ര വലുതല്ലല്ലോ” എന്നു പറഞ്ഞു.
Githĩ gũtingiuma wega makĩria korwo ũmũthĩ andũ nĩmekũrĩĩte indo imwe cia iria matahĩte kuuma kũrĩ thũ ciao? Githĩ rĩũraga rĩu rĩa Afilisti rĩtingiuma inene makĩria?”
31 ൩൧ അവർ അന്ന് മിക്മാസ് മുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളർന്നുപോയി.
Mũthenya ũcio, thuutha wa andũ a Isiraeli kũhũũra Afilisti kuuma Mikimashi nginya Aijaloni, magĩkorwo manogeete mũno.
32 ൩൨ ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ച് നിലത്തുവച്ചു അറുത്ത് രക്തത്തോടുകൂടെ തിന്നു.
Nao makĩguthũkĩra indo iria maatahĩte, makĩoya ngʼondu, na ngʼombe, na tũcaũ, magĩcithĩnjĩra hau thĩ, na magĩcirĩanĩria na thakame.
33 ൩൩ ജനം രക്തത്തോടുകൂടി ഭക്ഷിച്ചതിനാൽ യഹോവയോട് പാപം ചെയ്യുന്നു എന്ന് ശൌലിന് അറിവുകിട്ടി. അപ്പോൾ അവൻ: “നിങ്ങൾ ഇന്ന് ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ” എന്നു പറഞ്ഞു.
Hĩndĩ ĩyo mũndũ ũmwe akĩĩra Saũlũ atĩrĩ, “Atĩrĩrĩ, ta kĩone andũ aya nĩmehĩirie Jehova nĩ kũrĩa nyama irĩ na thakame.” Nake akiuga atĩrĩ, “Nĩmwagarara watho. Garagariai ihiga inene mũrĩrehe haha o rĩu.”
34 ൩൪ പിന്നെ ശൌല്‍: “നിങ്ങൾ ജനത്തിന്റെ ഇടയിൽ ചെന്ന് അവരോട്, ഓരോരുത്തരും അവരവരുടെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവെച്ച് അറുത്ത് തിന്നുകൊൾവിൻ; രക്തത്തോടെ ഭക്ഷിച്ച് യഹോവയോട് പാപം ചെയ്യരുത്” എന്ന് കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്ന് രാത്രി കൊണ്ടുവന്ന് അവിടെവെച്ച് അറുത്തു.
Agĩcooka akĩmeera atĩrĩ, “Thiĩi kũrĩ andũ, mũmeere atĩrĩ, ‘O mũndũ wanyu nĩandehere ngʼombe yake na ngʼondu, mũcithĩnjĩre haha na mũcirĩe. Tigai kwĩhĩria Jehova nĩ kũrĩa nyama irĩ na thakame.’” Nĩ ũndũ ũcio o mũndũ akĩrehe ndegwa yake ũtukũ ũcio na akĩmĩthĩnjĩra hau.
35 ൩൫ ശൌല്‍ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവൻ യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു.
Ningĩ Saũlũ agĩakĩra Jehova kĩgongona; rĩu nĩrĩo rĩarĩ ihinda rĩake rĩa mbere gwĩka ũguo.
36 ൩൬ പിന്നീട് ശൌല്‍: “നാം രാത്രിയിൽ തന്നെ ഫെലിസ്ത്യരെ പിന്തുടർന്ന് നേരം പുലരുന്നതുവരെ അവരെ കൊള്ളയിടുക; അവരിൽ ആരെയും ശേഷിപ്പിക്കരുത്” എന്നു കല്പിച്ചു. “നിനക്ക് ഉചിതമായത് ചെയ്തുകൊൾക” എന്ന് അവർ പറഞ്ഞപ്പോൾ: “നമുക്ക് ദൈവത്തോട് ചോദിക്കാം” എന്ന് പുരോഹിതൻ പറഞ്ഞു.
Saũlũ akiuga atĩrĩ, “Nĩtũikũrũkei tũrũmĩrĩre Afilisti ũtukũ, tũmatahe nginya rũciinĩ, na tũtigatigie mũndũ o na ũmwe wao arĩ muoyo.” Nao magĩcookia atĩrĩ, “Ĩka o ũrĩa ũkuona wagĩrĩire mũno harĩwe.” No mũthĩnjĩri-Ngai akiuga atĩrĩ, “Rekei tũtuĩrie ũhoro kuuma kũrĩ Ngai o haha.”
37 ൩൭ അങ്ങനെ ശൌല്‍ ദൈവത്തോട്: “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിക്കുമോ” എന്നു അരുളപ്പാട് ചോദിച്ചു. എന്നാൽ അന്ന് അവന് ഉത്തരം ലഭിച്ചില്ല.
Nĩ ũndũ ũcio Saũlũ akĩũria Ngai atĩrĩ, “Nĩ wega njikũrũke, nũmĩrĩre Afilisti? Nĩũkũmaneana moko-inĩ ma andũ a Isiraeli?” No Ngai ndaigana kũmũcookeria ũhoro mũthenya ũcio.
38 ൩൮ അപ്പോൾ ശൌല്‍: “ജനത്തിന്റെ പ്രധാനികൾ ഒക്കെയും അടുത്തുവരട്ടെ; ഇന്ന് പാപം സംഭവിച്ചത് ഏത് കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിൻ;
Nĩ ũndũ ũcio Saũlũ akiuga atĩrĩ, “Ũkai haha, inyuothe atongoria a ita, tũmenye wĩhia ũrĩa wĩkĩtwo ũmũthĩ.
39 ൩൯ യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്റെ മകൻ യോനാഥാൻ തന്നെ ആയിരുന്നാലും അവൻ മരിക്കേണം നിശ്ചയം” എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാൻ സർവ്വജനത്തിലും ആരും തയ്യാറായില്ല.
Ti-itherũ o ta ũrĩa Jehova ũrĩa ũhonokagia Isiraeli atũũraga muoyo-rĩ, o na kũngĩtuĩka nĩ Jonathani mũrũ wakwa wĩkĩte ũguo-rĩ, no nginya akue.” No gũtirĩ mũndũ o na thĩinĩ wao woigire ũndũ.
40 ൪൦ അവൻ എല്ലാ യിസ്രായേലിനോടും: “നിങ്ങൾ ഒരു ഭാഗത്ത് നില്പിൻ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്ത് നില്ക്കും” എന്നു പറഞ്ഞു. “നിന്റെ ഇഷ്ടംപോലെ ആകട്ടെ” എന്ന് ജനം ശൌലിനോട് പറഞ്ഞു.
Saũlũ agĩcooka akĩĩra andũ othe a Isiraeli atĩrĩ, “Inyuĩ rũgamai haarĩa; na niĩ na Jonathani mũrũ wakwa tũrũgame haha.” Nao andũ magĩcookia atĩrĩ, “Ĩka ũrĩa ũkuona kwagĩrĩire.”
41 ൪൧ അങ്ങനെ ശൌല്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോട്: “സത്യം വെളിപ്പെടുത്തിത്തരേണമേ” എന്നു പറഞ്ഞു. അപ്പോൾ ശൌലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിവാക്കപ്പെട്ടു.
Hĩndĩ ĩyo Saũlũ akĩhooya Jehova Ngai wa Isiraeli, akiuga atĩrĩ, “He icookio rĩrĩa rĩagĩrĩire.” Mĩtĩ yacuukwo yagwĩrĩire Jonathani na Saũlũ, nao andũ acio makĩoneka matiarĩ na ũcuuke.
42 ൪൨ പിന്നെ ശൌല്‍: “എനിക്കും എന്റെ മകനായ യോനാഥാനും ചീട്ടിടുവിൻ” എന്നു പറഞ്ഞു; ചീട്ട് യോനാഥാന് വീണു.
Saũlũ akiuga atĩrĩ, “Tũcuukĩrei mĩtĩ niĩ na Jonathani, mũrũ wakwa.” Nake Jonathani akĩgwĩrwo nĩ mũtĩ.
43 ൪൩ ശൌല്‍ യോനാഥാനോട്: “നീ എന്ത് ചെയ്തു? എന്നോട് പറയുക” എന്നു പറഞ്ഞു. യോനാഥാൻ അവനോട്: “ഞാൻ എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേൻ ആസ്വദിച്ചതേയുള്ളു; അതുകൊണ്ട് ഞാൻ മരിക്കേണ്ടിവരും” എന്നു പറഞ്ഞു.
Hĩndĩ ĩyo Saũlũ akĩĩra Jonathani atĩrĩ, “Ta njĩĩra nĩ atĩa wĩkĩte.” Nĩ ũndũ ũcio Jonathani akĩmwĩra atĩrĩ, “No gũcama njamire kaũũkĩ kanini na mũthia wa rũthanju rwakwa. Na rĩrĩ, no nginya niĩ ngue?”
44 ൪൪ അതിന് ശൌല്‍: “ദൈവം എന്നോട് അതിന് തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം” എന്നു ഉത്തരം പറഞ്ഞു.
Saũlũ akiuga atĩrĩ, “Ngai arothũũra na anjĩke ũndũ mũũru makĩria, kũngĩkorwo wee Jonathani ndũgũkua.”
45 ൪൫ എന്നാൽ ജനം ശൌലിനോട്: “യിസ്രായേലിൽ ഈ മഹാരക്ഷ നേടി തന്ന യോനാഥാൻ മരിക്കണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്ത് വീഴുകയില്ല; അവൻ ഇന്ന് ദൈവത്തോടുകൂടെയല്ലയൊ പ്രവർത്തിച്ചിരിക്കുന്നത്” എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവൻ മരിക്കേണ്ടിവന്നില്ല.
No andũ acio makĩũria Saũlũ atĩrĩ, “Jonathani nĩagĩrĩirwo nĩ gũkua, arĩ we ũreheire Isiraeli ũhootani mũnene ũũ? Aca, kũroaga gũtuĩka ũguo! Ti-itherũ, o ta ũrĩa Jehova atũũraga muoyo, gũtirĩ rũcuĩrĩ o na rũmwe rwa mũtwe wake rũkũgũa thĩ, nĩgũkorwo eekire ũguo ũmũthĩ na ũteithio wa Ngai.” Nĩ ũndũ ũcio andũ acio makĩhonokia Jonathani, na ndaigana kũũragwo.
46 ൪൬ ശൌല്‍ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്ക് പോയി.
Hĩndĩ ĩyo Saũlũ agĩtiga kũingatana na Afilisti, nao magĩcooka bũrũri-inĩ wao.
47 ൪൭ ശൌല്‍ യിസ്രായേലിൽ രാജത്വം ഏറ്റതിന് ശേഷം മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവൻ ചെന്നിടത്തൊക്കെയും ജയം പ്രാപിച്ചു.
Saũlũ aambĩrĩria gũthamakĩra Isiraeli, nĩarũire na thũ ciao ndwere-inĩ ciothe: akĩrũa na Moabi, na Amoni, na Edomu, na athamaki a Zoba na a Afilisti. Kũrĩa guothe eerekagĩra, nĩamanyariiraga akamaherithia.
48 ൪൮ അവൻ യുദ്ധം ചെയ്ത് അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവർച്ചക്കാരുടെ കയ്യിൽനിന്ന് വിടുവിക്കയും ചെയ്തു.
Akĩrũa na ũcamba, akĩhoota Aamaleki, na akĩhonokia Isiraeli kuuma moko-inĩ ma arĩa maamatahĩte indo.
49 ൪൯ എന്നാൽ ശൌലിന്റെ പുത്രന്മാർ യോനാഥാൻ, യിശ്വി, മല്‍ക്കീശൂവ എന്നിവർ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാർക്കോ, മൂത്തവൾക്ക് മേരബ് എന്നും ഇളയവൾക്ക് മീഖൾ എന്നും പേരായിരുന്നു.
Ariũ a Saũlũ maarĩ Jonathani, na Ishivi, na Maliki-Shua. Mwarĩ wake ũrĩa mũkũrũ eetagwo Merabu, na ũrĩa mũnini eetagwo Mikali.
50 ൫൦ ശൌലിന്റെ ഭാര്യയുടെ പേര് അഹീനോവം എന്നായിരുന്നു; അവൾ അഹീമാസിന്റെ മകൾ. അവന്റെ സേനാധിപതിയുടെ പേര് അബ്നേർ എന്നായിരുന്നു; അവൻ ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകൻ ആയിരുന്നു.
Mũtumia wake eetagwo Ahinoamu mwarĩ wa Ahimaazu. Mũnene wa ita rĩa Saũlũ eetagwo Abineri mũrũ wa Neri, nake Neri aarĩ ithe mũnini wa Saũlũ.
51 ൫൧ ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കൾ ആയിരുന്നു.
Kishu ithe wa Saũlũ, na Neri ithe wa Abineri maarĩ ariũ a Abieli.
52 ൫൨ ശൌലിന്റെ കാലത്തെല്ലാം ഫെലിസ്ത്യരോട് കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൌല്‍ ഏതെങ്കിലും ബലവാനെയൊ വീരനെയോ കണ്ടാൽ അവനെ തന്റെ പക്ഷത്തു ചേർക്കും.
Matukũ-inĩ mothe ma Saũlũ nĩ kwarĩ na mbaara ndũrũ cia kũrũa na Afilisti, na rĩrĩa rĩothe Saũlũ angĩonire mũndũ ũrĩ hinya kana njamba, aamuoyaga, akamũtoonyia ita-inĩ rĩake.