< 1 ദിനവൃത്താന്തം 13 >

1 ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചു. അതിനുശേഷം
וַיִּוָּעַ֣ץ דָּוִ֗יד עִם־שָׂרֵ֧י הָאֲלָפִ֛ים וְהַמֵּא֖וֹת לְכָל־נָגִֽיד׃
2 യിസ്രായേലിന്റെ സർവ്വസഭയോടും പറഞ്ഞത്: “നിങ്ങൾക്ക് സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്ക് ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ മറ്റ് സഹോദരന്മാരും അവരോടുകൂടെ പുൽപുറങ്ങളുള്ള പട്ടണങ്ങളിൽ പാർക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയക്കുക.
וַיֹּ֨אמֶר דָּוִ֜יד לְכֹ֣ל ׀ קְהַ֣ל יִשְׂרָאֵ֗ל אִם־עֲלֵיכֶ֨ם ט֜וֹב וּמִן־יְהוָ֣ה אֱלֹהֵ֗ינוּ נִפְרְצָה֙ נִשְׁלְחָ֞ה עַל־אַחֵ֣ינוּ הַנִּשְׁאָרִ֗ים בְּכֹל֙ אַרְצ֣וֹת יִשְׂרָאֵ֔ל וְעִמָּהֶ֛ם הַכֹּהֲנִ֥ים וְהַלְוִיִּ֖ם בְּעָרֵ֣י מִגְרְשֵׁיהֶ֑ם וְיִקָּבְצ֖וּ אֵלֵֽינוּ׃
3 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്ത് നാം അതിനെ അവഗണിച്ചല്ലോ”.
וְנָסֵ֛בָּה אֶת־אֲר֥וֹן אֱלֹהֵ֖ינוּ אֵלֵ֑ינוּ כִּי־לֹ֥א דְרַשְׁנֻ֖הוּ בִּימֵ֥י שָׁאֽוּל׃
4 ഈ കാര്യം സകലജനത്തിനും ശരി എന്നു തോന്നിയതുകൊണ്ട് അങ്ങനെ തന്നേ ചെയ്യാമെന്ന് സർവ്വസഭയും പറഞ്ഞു.
וַיֹּאמְר֥וּ כָֽל־הַקָּהָ֖ל לַעֲשׂ֣וֹת כֵּ֑ן כִּֽי־יָשַׁ֥ר הַדָּבָ֖ר בְּעֵינֵ֥י כָל־הָעָֽם׃
5 ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്ന് കൊണ്ടുവരേണ്ടതിന് മിസ്രയീമിലെ ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും കൂട്ടിവരുത്തി.
וַיַּקְהֵ֤ל דָּוִיד֙ אֶת־כָּל־יִשְׂרָאֵ֔ל מִן־שִׁיח֥וֹר מִצְרַ֖יִם וְעַד־לְב֣וֹא חֲמָ֑ת לְהָבִיא֙ אֶת־אֲר֣וֹן הָאֱלֹהִ֔ים מִקִּרְיַ֖ת יְעָרִֽים׃
6 കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്, ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്ന് കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു.
וַיַּ֨עַל דָּוִ֤יד וְכָל־יִשְׂרָאֵל֙ בַּעֲלָ֔תָה אֶל־קִרְיַ֥ת יְעָרִ֖ים אֲשֶׁ֣ר לִיהוּדָ֑ה לְהַעֲל֣וֹת מִשָּׁ֗ם אֵת֩ אֲר֨וֹן הָאֱלֹהִ֧ים ׀ יְהוָ֛ה יוֹשֵׁ֥ב הַכְּרוּבִ֖ים אֲשֶׁר־נִקְרָ֥א שֵֽׁם׃
7 അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടിൽനിന്നെടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു.
וַיַּרְכִּ֜יבוּ אֶת־אֲר֤וֹן הָאֱלֹהִים֙ עַל־עֲגָלָ֣ה חֲדָשָׁ֔ה מִבֵּ֖ית אֲבִינָדָ֑ב וְעֻזָּ֣א וְאַחְי֔וֹ נֹהֲגִ֖ים בָּעֲגָלָֽה׃
8 ദാവീദും എല്ലാ യിസ്രായേലും ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
וְדָוִ֣יד וְכָל־יִשְׂרָאֵ֗ל מְשַׂחֲקִ֛ים לִפְנֵ֥י הָאֱלֹהִ֖ים בְּכָל־עֹ֑ז וּבְשִׁירִ֤ים וּבְכִנֹּרוֹת֙ וּבִנְבָלִ֣ים וּבְתֻפִּ֔ים וּבִמְצִלְתַּ֖יִם וּבַחֲצֹצְרֽוֹת׃
9 അവർ കീദോൻകളത്തിന് സമീപം എത്തിയപ്പോൾ കാള വിരണ്ടു. അതുകൊണ്ട് ഉസ്സാ പെട്ടകം പിടിക്കുവാൻ കൈ നീട്ടി.
וַיָּבֹ֖אוּ עַד־גֹּ֣רֶן כִּידֹ֑ן וַיִּשְׁלַ֨ח עֻזָּ֜א אֶת־יָד֗וֹ לֶאֱחֹז֙ אֶת־הָ֣אָר֔וֹן כִּ֥י שָֽׁמְט֖וּ הַבָּקָֽר׃
10 ൧൦ അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവൻ തന്റെ കൈ പെട്ടകത്തിനുനേരേ നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.
וַיִּֽחַר־אַ֤ף יְהוָה֙ בְּעֻזָּ֔א וַיַּכֵּ֕הוּ עַ֛ל אֲשֶׁר־שָׁלַ֥ח יָד֖וֹ עַל־הָאָר֑וֹן וַיָּ֥מָת שָׁ֖ם לִפְנֵ֥י אֱלֹהִֽים׃
11 ൧൧ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചതിനാൽ ദാവീദിന് വ്യസനമായി: അവൻ ആ സ്ഥലത്തിന് പേരെസ്-ഉസ്സാ എന്നു പേർവിളിച്ചു.
וַיִּ֣חַר לְדָוִ֔יד כִּֽי־פָרַ֧ץ יְהוָ֛ה פֶּ֖רֶץ בְּעֻזָּ֑א וַיִּקְרָ֞א לַמָּק֤וֹם הַהוּא֙ פֶּ֣רֶץ עֻזָּ֔א עַ֖ד הַיּ֥וֹם הַזֶּֽה׃
12 ൧൨ ഇതു ഇന്നുവരെയും അങ്ങനെ തന്നെ അറിയപ്പെടുന്നു. അന്ന് ദാവീദ്‌ ദൈവത്തെ ഭയപ്പെട്ടുപോയി. “ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കൽ കൊണ്ടുവരേണം” എന്നു പറഞ്ഞു.
וַיִּירָ֤א דָוִיד֙ אֶת־הָ֣אֱלֹהִ֔ים בַּיּ֥וֹם הַה֖וּא לֵאמֹ֑ר הֵ֚יךְ אָבִ֣יא אֵלַ֔י אֵ֖ת אֲר֥וֹן הָאֱלֹהִֽים׃
13 ൧൩ അതുകൊണ്ട് ദാവീദ് പെട്ടകം തന്റെ അടുക്കൽ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-ഏദോമിന്റെ വീട്ടിലേക്കു കൊണ്ടുപോയി.
וְלֹֽא־הֵסִ֨יר דָּוִ֧יד אֶת־הָאָר֛וֹן אֵלָ֖יו אֶל־עִ֣יר דָּוִ֑יד וַיַּטֵּ֕הוּ אֶל־בֵּ֥ית עֹבֵֽד־אֱדֹ֖ם הַגִּתִּֽי׃
14 ൧൪ ദൈവത്തിന്റെ പെട്ടകം ഓബേദ്-ഏദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു.
וַיֵּשֶׁב֩ אֲר֨וֹן הָאֱלֹהִ֜ים עִם־בֵּ֨ית עֹבֵ֥ד אֱדֹ֛ם בְּבֵית֖וֹ שְׁלֹשָׁ֣ה חֳדָשִׁ֑ים וַיְבָ֧רֶךְ יְהוָ֛ה אֶת־בֵּ֥ית עֹבֵֽד־אֱדֹ֖ם וְאֶת־כָּל־אֲשֶׁר־לֽוֹ׃ פ

< 1 ദിനവൃത്താന്തം 13 >