< സങ്കീർത്തനങ്ങൾ 104 >
1 എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
Пәрвәрдигарға тәшәккүр-мәдһийә қайтур, и җеним! И Пәрвәрдигар Худайим, интайин улуқсән; Шану-шәвкәт вә һәйвәт билән кийингәнсән;
2 വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
Либас билән пүркәнгәндәк йоруқлуққа пүркәнгәнсән, Асманларни чедир пәрдиси кәби яйғансән.
3 അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
У жуқуриқи равақлириниң лимлирини суларға орнатқан, Булутларни җәң һарвуси қилип, Шамал қанатлири үстидә маңиду;
4 അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
У пәриштилирини шамаллар, Хизмәткарлирини от ялқуни қилиду.
5 അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
Йәрни У һуллири үстигә орнатқан; У әсла тәвринип кәтмәйду.
6 നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പൎവ്വതങ്ങൾക്കു മീതെ നിന്നു.
Либас билән оралғандәк, уни чоңқур деңизлар билән ориғансән, Сулар тағлар чоққилири үстидә турди.
7 അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു -
Сениң тәнбиһиң билән сулар бәдәр қачти, Гүлдүрмамаңниң садасидин улар тездин янди;
8 മലകൾ പൊങ്ങി, താഴ്വരകൾ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
Тағлар өрләп чиқти, Вадилар чүшүп кәтти, [Сулар] Сән бекиткән җайға чүшүп кәтти.
9 ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.
Улар тешип, йәрни йәнә қаплимисун дәп, Сән уларға чәклимә қойғансән.
10 അവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.
[Тәңри] вадиларда булақларни ечип урғутиду, Сулири тағлар арисида ақиду.
11 അവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീൎക്കുന്നു;
Даладики һәр бир җаниварға уссулуқ бериду, Явайи ешәкләр уссузлуқини қандуриду.
12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
Көктики қушлар уларниң бойида қониду, Дәрәқ шахлири арисида сайрайду.
13 അവൻ തന്റെ മാളികകളിൽ നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
У жуқуридики равақлиридин тағларни суғириду; Йәр Сениң ясиғанлириңниң мевилиридин қандурулиду!
14 അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
У маллар үчүн от-чөпләрни, Инсанлар үчүн көктатларни өстүриду, Шундақла нанни йәрдин чиқириду;
15 അവൻ ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
Адәмниң көңлини хуш қилидиған шарапни, Инсан йүзини пақиритидиған майни чиқириду; Инсанниң жүригигә нан билән қувәт бериду;
16 യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.
Пәрвәрдигарниң дәрәқлири, Йәни Өзи тиккән Ливан кедир дәрәқлири [су ичип] қанаәтлиниду.
17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാൎപ്പിടമാകുന്നു.
Әнә ашулар арисиға қушлар уга ясайду, Ләйләк болса, арча дәрәқлирини макан қилиду.
18 ഉയൎന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
Егиз чоққилар тағ өшкилириниң, Тик ярлар суғурларниң панаһи болиду.
19 അവൻ കാലനിൎണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂൎയ്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.
Пәсилләрни бекитмәк үчүн У айни яратти, Қуяш болса петишини билиду.
20 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
Сән қараңғулуқ чүшүрисән, түн болиду; Ормандики җаниварларниң һәммиси униңда шипир-шипир кезип жүриду.
21 ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
Асланлар олҗа издәп һөкирәйду, Тәңридин озуқ-түлүк соришиду;
22 സൂൎയ്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
Қуяш чиқипла, улар чекиниду, Қайтип кирип угилирида ятиду.
23 മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
Инсан болса өз ишиға чиқиду, Та кәчкичә меһнәттә болиду.
24 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.
И Пәрвәрдигар, ясиған һәр хил нәрсилириң нәқәдәр көптур! Һәммисини һекмәт билән яратқансән, Йәр йүзи иҗат-байлиқлириң билән толди.
25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.
Әнә бүйүк бепаян деңиз туриду! Униңда сан-санақсиз ғуж-ғуж җаниварлар, Чоң вә кичик һайванлар бар.
26 അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.
Шу йәрдә кемиләр қатнайду, Униңда ойнақлисун дәп сән ясиған левиатанму бар;
27 തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
Вақтида озуқ-түлүк бәргин дәп, Буларниң һәммиси Саңа қарайду.
28 നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
Уларға бәргиниңдә, теривалиду, Қолуңни ачқиниңдила, улар назу-немәтләргә тойиду.
29 തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
Йүзүңни йошурсаң, улар дәккә-дүккигә чүшиду, Роһлирини алсаң, улар җан үзүп, Йәнә тупраққа қайтиду.
30 നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
Роһуңни әвәткиниңдә, улар яритилиду, Йәр-йүзи йеңи [бир дәвир билән] алмишиду.
31 യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
Пәрвәрдигарниң шан-шөһрити әбәдийдур, Пәрвәрдигар Өз яратқанлиридин хурсән болиду.
32 അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
У йәргә баққинида, йәр титрәйду, Тағларға тәккинидә, улар түтүн чиқириду.
33 എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിൎത്തനം പാടും.
Һаятла болидикәнмән, Пәрвәрдигарға нахша ейтимән; Вуҗудум болсила Худайимни күйләймән.
34 എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.
У сүргән ой-хияллиримдин сөйүнсә! Пәрвәрдигарда хошаллинимән!
35 പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.
Гунакарлар йәр йүзидин түгитилиду, Рәзилләр йоқ болиду. И җеним, Пәрвәрдигарға тәшәккүр-мәдһийә қайтур! Һәмдусана!