< മത്തായി 5 >
1 അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
Na rĩrĩa Jesũ oonire andũ aingĩ mũno-rĩ, akĩambata kĩrĩma-igũrũ, agĩikara thĩ. Arutwo ake magĩthiĩ harĩ we.
2 അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
Nake akĩambĩrĩria kũmaruta ũhoro, akĩmeera atĩrĩ:
3 ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.
“Kũrathimwo-rĩ, nĩ arĩa athĩĩni ngoro, nĩgũkorwo ũthamaki wa igũrũ nĩ wao.
4 ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു ആശ്വാസം ലഭിക്കും.
Kũrathimwo-rĩ, nĩ arĩa marĩ na kĩeha, nĩgũkorwo nĩmakaniinĩrwo kĩeha.
5 സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
Kũrathimwo-rĩ, nĩ arĩa ahooreri, nĩgũkorwo nĩmakagaya thĩ.
6 നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു തൃപ്തിവരും.
Kũrathimwo-rĩ, nĩ arĩa mahũũtagĩra na makanyootera ũthingu, nĩgũkorwo nĩmakahũũnio.
7 കരുണയുള്ളവർ ഭാഗ്യവാന്മാർ; അവൎക്കു കരുണ ലഭിക്കും.
Kũrathimwo-rĩ, nĩ arĩa maiguanagĩra tha, nĩgũkorwo nĩmakaiguĩrwo tha.
8 ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
Kũrathimwo-rĩ, nĩ arĩa atheru ngoro, nĩgũkorwo nĩmakona Ngai.
9 സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
Kũrathimwo-rĩ, nĩ arĩa macaragia thayũ, nĩgũkorwo nĩmagetwo ariũ a Ngai.
10 നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.
Kũrathimwo-rĩ, nĩ arĩa manyariiragwo nĩ ũndũ wa ũthingu, nĩgũkorwo ũthamaki wa igũrũ nĩ wao.
11 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
“Kũrathimwo-rĩ, nĩ inyuĩ hĩndĩ ĩrĩa andũ mekũmũruma, na makamũnyariira, na makamũigĩrĩra maũndũ mothe mooru nĩ ũndũ wakwa.
12 സ്വൎഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
Kenai na mũcanjamũke, tondũ kĩheo kĩanyu nĩ kĩnene igũrũ, nĩgũkorwo ũguo noguo maanyariirire anabii arĩa maarĩ kuo mbere yanyu.
13 നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
“Inyuĩ nĩ inyuĩ cumbĩ wa thĩ. No cumbĩ ũngĩkorwo nĩũthirĩte mũcamo waguo-rĩ, ũngĩcooka gũcamithio ta cumbĩ nĩ kĩĩ? Ndũngĩcooka kũgĩa kĩene rĩngĩ, tiga no ũteirwo ũrangwo nĩ andũ.
14 നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
“Inyuĩ nĩ inyuĩ ũtheri wa thĩ. Itũũra inene rĩakĩtwo kĩrĩma igũrũ rĩtingĩhithĩka.
15 വിളക്കു കത്തിച്ചു പറയിൻകീഴെയല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവൎക്കും പ്രകാശിക്കുന്നു.
O na ningĩ andũ matiakagia tawa magacooka kũũkunĩkĩra na mbakũri; handũ ha ũguo, maũigagĩrĩra igũrũ handũ haguo, naguo ũkamũrĩkĩra andũ othe arĩa marĩ thĩinĩ wa nyũmba.
16 അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
O ũguo naguo, na inyuĩ rekei ũtheri wanyu ũmũrĩkagĩre andũ, nĩguo mone ciĩko cianyu njega, nao magoocage Ithe wanyu ũrĩa ũrĩ igũrũ.
17 ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവൎത്തിപ്പാനത്രെ ഞാൻ വന്നതു.
“Mũtikae gwĩciiria njũkĩte kweheria Watho kana Mohoro ma Anabii; ndiũkĩte kũmeeheria, no njũkĩte kũmahingia.
18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
Ngũmwĩra atĩrĩ na ma, nginya hĩndĩ ĩrĩa thĩ na igũrũ ikeehera, gũtirĩ kairia ka maandĩko, o na gũtirĩ gakururo kanini ga karamu gakeehera o na atĩa kuuma Watho-inĩ, nginya maũndũ mothe makaahingio.
19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വൎഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
Ũrĩa wothe ũkoina rĩathani o na rĩmwe rĩa marĩa manini, na arute arĩa angĩ gwĩka ũguo, nĩagatuuo mũnini makĩria thĩinĩ wa ũthamaki wa igũrũ, no ũrĩa wothe wĩkaga na akarutana maathani maya-rĩ, nĩagatuuo mũnene ũthamaki-inĩ wa igũrũ.
20 നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Nĩ ũndũ ũcio ngũmwĩra atĩrĩ, ũthingu wanyu waga gũkĩra ũrĩa wa Afarisai na wa arutani a watho, mũtigatoonya ũthamaki wa igũrũ o na atĩa.
21 കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂൎവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
“Nĩmũiguĩte atĩ hĩndĩ ya tene andũ nĩmerirwo atĩrĩ, ‘Ndũkanoragane, na mũndũ o na ũrĩkũ ũkooragana no nginya agaatuĩka wa gũtuĩrwo ciira.’
22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. (Geenna )
No niĩ ngũmwĩra atĩrĩ, ũrĩa wothe ũkarakarĩra mũrũ wa ithe nĩagatuĩka wa gũtuĩrwo ciira. Na ningĩ-rĩ, mũndũ ũrĩa wothe wĩraga mũrũ wa ithe atĩrĩ, ‘Wee ndũrĩ bata,’ nĩagaciirithio nĩ Kĩama. No ũrĩa wothe ũngiuga atĩrĩ, ‘Wee wĩ mũkĩĩgu!’ Nĩagakorwo arĩ ũgwati-inĩ wa gũikio mwaki-inĩ wa Jehanamu. (Geenna )
23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓൎമ്മവന്നാൽ
“Nĩ ũndũ ũcio, angĩkorwo nĩwĩhaarĩirie kũruta kĩheo gĩaku kĩgongona-inĩ, na hĩndĩ ĩyo ũrĩ hau ũririkane atĩ mũrũ wa thoguo arĩ na ũndũ nawe-rĩ,
24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
tiga kĩheo gĩaku o hau mbere ya kĩgongona. Amba ũthiĩ ũkaiguane na mũrũ wa thoguo; ũcooke ũũke ũrutĩre Ngai kĩheo gĩaku.
25 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
“Hiũha kwĩiguithania na thũ yaku ĩrĩa ĩragũtwara igooti-inĩ. Ĩka ũguo mũrĩ o njĩra-inĩ, kwaga ũguo nĩĩgũgũtwara kũrĩ mũtuanĩri-ciira, nake mũtuanĩri-ciira akũneane kũrĩ mũnene wa thigari, ũikio njeera.
26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
Ngũkwĩra atĩrĩ na ma, ndũkoima kuo ũtarĩhĩte thiirĩ wothe hatarĩ gathendi ũgũtigia.
27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
“Nĩmũiguĩte atĩ hĩndĩ ya tene nĩ kwerirwo atĩrĩ, ‘Ndũkanatharanie.’
28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
No niĩ ngũmwĩra atĩrĩ, ũrĩa wothe ũkaarora mũndũ-wa-nja na amwĩrirĩrie, nĩarĩkĩtie gũtharia nake ngoro-inĩ yake.
29 എന്നാൽ വലങ്കണ്ണു നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. (Geenna )
Riitho rĩaku rĩa ũrĩo rĩngĩtũma wĩhie-rĩ, rĩkũũre, ũrĩte. Nĩ kaba kĩĩga kĩmwe kĩa mwĩrĩ waku kĩũre gũkĩra mwĩrĩ waku wothe ũikio Jehanamu. (Geenna )
30 വലങ്കൈ നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. (Geenna )
Na guoko gwaku kwa ũrĩo kũngĩtũma wĩhie-rĩ, gũtinie ũgũte. Nĩ kaba kĩĩga kĩmwe kĩa mwĩrĩ waku kĩũre gũkĩra mwĩrĩ waku wothe ũikio Jehanamu. (Geenna )
31 ആരെങ്കിലും ഭാൎയ്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.
“Ningĩ nĩ kwĩrĩtwo atĩrĩ, ‘Ũrĩa wothe ũngĩtigana na mũtumia wake no nginya amũhe marũa ma kuonania nĩmatigana nake.’
32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാൎയ്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
No ngũmwĩra atĩ mũndũ ũrĩa wothe ũtiganaga na mũtumia wake, o tiga nĩ ũndũ wa ũtharia-rĩ, nĩatũmaga atuĩke mũtharia, na ũrĩa wothe ũhikagia mũtumia ũrĩa ũtiganĩte na mũthuuriwe, nĩ gũtharia atharagia.
33 കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കൎത്താവിന്നു നിവൎത്തിക്കേണം എന്നും പൂൎവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
“Ningĩ, nĩmũiguĩte atĩ hĩndĩ ya tene andũ nĩmerirwo atĩrĩ, ‘Ndũkanehĩte tũhũ, no hingagĩria Mwathani mĩĩhĩtwa ĩrĩa wĩhĩtĩte.’
34 ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വൎഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
No ngũmwĩra atĩrĩ: Mũtikanehĩte o na atĩa; mũtikanehĩte na igũrũ tondũ nĩkuo gĩtĩ kĩa ũnene kĩa Ngai;
35 ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
kana mwĩhĩte na thĩ, nĩgũkorwo nĩkuo gĩturwa gĩa kũigĩrĩra magũrũ make; o na kana mwĩhĩte na Jerusalemu, nĩgũkorwo nĩrĩo itũũra inene rĩa Mũthamaki mũnene.
36 നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
Na ndũkanehĩte na mũtwe waku, nĩgũkorwo ndũngĩhota gũtũma rũcuĩrĩ o na rũmwe rwerũhe kana rũire.
37 നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
Reke ‘Ĩĩ’ yaku ĩtuĩke ‘Ĩĩ’, na ‘Aca’ yaku ĩtuĩke ‘Aca’; ũndũ o wothe makĩria ma ũguo-rĩ, uumaga kũrĩ ũrĩa mũũru.
38 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
“Nĩmũiguĩte atĩ hĩndĩ ya tene nĩ kwerirwo atĩrĩ: ‘Riitho rĩrĩhagwo na riitho, narĩo igego rĩrĩhagwo na igego.’
39 ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിൎക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
No niĩ ngũmwĩra atĩrĩ: Mũtikanagiane na mũndũ ũrĩa mũũru. No rĩrĩ, mũndũ angĩkũgũtha rũthĩa rwa ũrĩo-rĩ, mũhũgũkĩrie rũu rũngĩ o naruo.
40 നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
Na mũndũ angĩenda gũgũthitanga oe kanjũ yaku-rĩ, mũnengere o na igooti rĩaku.
41 ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിൎബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.
Mũndũ angĩkũhatĩrĩria ũthiĩ itĩĩna rĩmwe-rĩ, thiĩ nake matĩĩna meerĩ.
42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
Mũndũ ũrĩa ũngĩkũhooya kĩndũ, mũhe, na mũndũ ũrĩa ũngĩenda ũmũkombere kĩndũ, ndũkarege kũmũkombera.
43 കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
“Nĩmũiguĩte atĩ hĩndĩ ya tene nĩ kwerirwo atĩrĩ, ‘Endaga mũndũ wa itũũra rĩaku, na ũthũũrage thũ yaku.’
44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവൎക്കു വേണ്ടി പ്രാൎത്ഥിപ്പിൻ;
No niĩ ngũmwĩra atĩrĩ: Endagai thũ cianyu, na mũhooyagĩre arĩa mamũnyariiraga,
45 സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
nĩgeetha mũtuĩke ariũ a Ithe wanyu ũrĩa ũrĩ igũrũ. Atũmaga riũa rĩake rĩrathĩre arĩa ooru na arĩa ega, na akoiria mbura kũrĩ arĩa athingu na kũrĩ arĩa matarĩ athingu.
46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
Angĩkorwo mwendete o arĩa mamwendete-rĩ, mũgaakĩrĩhwo kĩ? Githĩ o na etia mbeeca cia igooti matiĩkaga o ũguo?
47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
Na ningĩ angĩkorwo mũgeithagia o ariũ na aarĩ a ithe wanyu-rĩ, mũgĩkĩrĩte arĩa angĩ na kĩ? Githĩ o na arĩa matetĩkĩtie Ngai matiĩkaga o ũguo?
48 ആകയാൽ നിങ്ങളുടെ സ്വൎഗ്ഗീയപിതാവു സൽഗുണപൂൎണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂൎണ്ണരാകുവിൻ.
Nĩ ũndũ ũcio-rĩ, tuĩkai aagĩrĩru kũna, o ta ũrĩa Ithe wanyu ũrĩa ũrĩ igũrũ arĩ mwagĩrĩru kũna.