< മർക്കൊസ് 5 >

1 അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
Jesũ na arutwo ake magĩkinya mũrĩmo ũũrĩa ũngĩ wa iria, magĩthiĩ bũrũri wa Agerasi.
2 പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
Na Jesũ aarĩkia kuuma gatarũ-inĩ, agĩtũngwo nĩ mũndũ warĩ na ngoma thũku oimĩte mbĩrĩra-inĩ.
3 അവന്റെ പാൎപ്പു കല്ലറകളിൽ ആയിരുന്നു; ആൎക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
Mũndũ ũcio aatũũraga kũu mbĩrĩra-inĩ, na gũtirĩ mũndũ ũngĩahotire kũmuoha na kĩndũ, o na mũnyororo.
4 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആൎക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
Nĩgũkorwo nĩohagwo kaingĩ na mĩnyororo moko na magũrũ, no akamĩtuanga icunjĩ na akoinanga igera iria ciamuohaga magũrũ. Na gũtirĩ mũndũ warĩ na hinya wa kũmũhooreria.
5 അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
Aatũũraga akayaga ũtukũ na mũthenya, kũu mbĩrĩra-inĩ na irĩma-inĩ agĩĩtemangaga na mahiga.
6 അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
Rĩrĩa oonire Jesũ arĩ o haraaya akĩhanyũka, akĩĩgũithia thĩ mbere yake.
7 അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Akĩanĩrĩra na mũgambo mũnene, akiuga atĩrĩ, “Ũrenda atĩa na niĩ, wee Jesũ, Mũrũ wa Ngai-Ũrĩa-Ũrĩ-Igũrũ-Mũno? Ndagũthaitha na Ngai ndũkaanyariire!”
8 അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
Nĩgũkorwo Jesũ aamwĩrĩte atĩrĩ, “Wee ngoma ĩno thũku uma thĩinĩ wa mũndũ ũyũ!”
9 നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
Jesũ agĩcooka akĩmũũria atĩrĩ, “Wĩtagwo atĩa?” Nake akĩmũcookeria atĩrĩ, “Njĩtagwo Legioni, nĩgũkorwo tũrĩ aingĩ.”
10 നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
Nake agĩkĩrĩrĩria gũthaitha Jesũ mũno ndagacingate ciume bũrũri ũcio.
11 അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
Na rĩrĩ, haarĩ na rũũru rũnene rwa ngũrwe rwarĩĩaga harũrũka-inĩ cia kĩrĩma kĩarĩ hakuhĩ na hau.
12 ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു.
Ndaimono icio igĩthaitha Jesũ, ikĩmwĩra atĩrĩ, “Twĩtĩkĩrie tũthiĩ kũrĩ ngũrwe iria, tũtoonye thĩinĩ wacio.”
13 അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
Nake agĩciĩtĩkĩria. Nacio ndaimono icio ikiuma igĩthiĩ igĩtoonya thĩinĩ wa ngũrwe. Rũũru rũu ruothe rwa mũigana wa ngũrwe ngiri igĩrĩ, rũkĩharũrũka kĩhurũrũka-inĩ na ihenya rũgĩtoonya iria-inĩ, rũkĩũrĩra.
14 പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു
Arĩa maarĩithagia ngũrwe icio makĩũra, magĩthiĩ kũheana ũhoro ũcio itũũra-inĩ na mĩgũnda-inĩ, nao andũ magĩũka kuona ũrĩa gwekĩkĩte.
15 യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
Na rĩrĩa mookire harĩ Jesũ, makĩona mũndũ ũrĩa warĩ na Legioni ya ndaimono aikarĩte thĩ hau, ehumbĩte nguo na arĩ na meciiria mega; nao magĩĩtigĩra.
16 കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാൎയ്യവും അവരോടു അറിയിച്ചു.
Andũ arĩa moonete ũndũ ũcio ũgĩĩkwo makĩĩra andũ acio angĩ maũndũ marĩa mekĩkire kũrĩ mũndũ ũcio waiyũrĩtwo nĩ ndaimono, o na makĩmahe ũhoro wa ngũrwe.
17 അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി.
Nao andũ acio makĩambĩrĩria gũthaitha Jesũ oime bũrũri ũcio wao.
18 അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.
Rĩrĩa Jesũ aatoonyaga gatarũ, mũndũ ũcio warutĩtwo ndaimono agĩthaitha Jesũ etĩkĩre mathiĩ nake.
19 യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കൎത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.
No Jesũ akĩmũgiria, akĩmwĩra atĩrĩ, “Inũka mũciĩ kũrĩ andũ anyu, ũmeere ũrĩa wothe Mwathani agwĩkĩire, o na ũrĩa akũiguĩrĩire tha.”
20 അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചൎയ്യപ്പെടുകയും ചെയ്തു.
Nĩ ũndũ ũcio, mũndũ ũcio agĩthiĩ akĩambĩrĩria kũheana ũhoro kũu Dekapoli wa maũndũ marĩa mothe Jesũ aamwĩkĩire. Nao andũ othe makĩgega.
21 യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.
Nake Jesũ aarĩkia kũringa rĩngĩ na gatarũ na aakinya mũrĩmo ũrĩa ũngĩ wa iria, kĩrĩndĩ kĩingĩ gĩkĩũngana harĩ we o hau aarĩ hũgũrũrũ-inĩ cia iria.
22 പള്ളി പ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാല്ക്കൽ വീണു:
Na hĩndĩ o ĩyo mũnene ũmwe wa thunagogi wetagwo Jairũ agĩũka hau. Oona Jesũ, akĩĩgũithia thĩ magũrũ-inĩ make
23 എന്റെ കുഞ്ഞുമകൾ അത്യാസന്നത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
akĩmũthaitha mũno, akĩmwĩra atĩrĩ, “Kairĩtu gakwa gakirie gũkua. Ndagũthaitha ũũke, ũgakaigĩrĩre moko nĩgeetha kahone, gatũũre muoyo.”
24 അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
Nĩ ũndũ ũcio Jesũ agĩthiĩ nake. Nakĩo kĩrĩndĩ kĩnene gĩkĩmũrũmĩrĩra, na gĩkamũhatĩkaga na mĩena yothe.
25 പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
Na rĩrĩ, hau nĩ haarĩ na mũtumia watũire oiraga thakame mĩaka ikũmi na ĩĩrĩ.
26 പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീൎന്നിരുന്ന
Nĩathĩĩnĩkĩte mũno agĩthondekwo nĩ mandagĩtarĩ aingĩ, na akahũthĩra kĩrĩa gĩothe aakoretwo nakĩo, no handũ ha kũhona aakĩragĩrĩria o kwĩhĩrwo.
27 ഒരു സ്ത്രീ യേശുവിന്റെ വൎത്തമാനം കേട്ടു:
Rĩrĩa aiguire ũhoro wa Jesũ, agĩũka na thuutha wake gatagatĩ-inĩ ga kĩrĩndĩ, akĩhutia nguo yake,
28 അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.
tondũ eeciiririe atĩrĩ, “Ingĩhutia nguo ciake, no hone.”
29 ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
O rĩmwe agĩtiga kuura, na akĩigua nĩehererio thĩĩna mwĩrĩ-inĩ wake.
30 ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടതു ആർ എന്നു ചോദിച്ചു.
Nake Jesũ o rĩmwe akĩigua atĩ hinya nĩwoima harĩ we. Akĩĩhũgũrĩra kĩrĩndĩ kĩu akĩũria atĩrĩ, “Nũũ ũcio wahutia nguo ciakwa?”
31 ശിഷ്യന്മാർ അവനോടു: പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
Nao arutwo ake makĩmũcookeria atĩrĩ, “Woria ‘Nũũ wahutia?’ ũkĩonaga ũrĩa andũ aya marakũhatĩka?”
32 അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
No Jesũ akĩroranga one nũũ wamũhutĩtie.
33 സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
Nake mũtumia ũcio, aamenya ũrĩa eekĩtwo, agĩũka, akĩĩgũithia magũrũ-inĩ make akĩinainaga nĩ guoya, akĩmũhe ũhoro wothe ũrĩa watariĩ.
34 അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
Nake Jesũ akĩmwĩra atĩrĩ, “Mwarĩ ũyũ, wĩtĩkio waku nĩguo watũma ũhone; thiĩ na thayũ na ũhone mũrimũ waku.”
35 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളി പ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
O hĩndĩ ĩyo Jesũ akĩaragia-rĩ, hagĩũka andũ moimĩte kwa Jairũ ũrĩa warĩ mũnene wa thunagogi, makĩmwĩra atĩrĩ, “Mwarĩguo nĩakua. Ũgũgĩthĩĩnia mũrutani rĩngĩ nĩkĩ?”
36 യേശു ആ വാക്കു കാൎയ്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
Nake Jesũ akĩaga gũthikĩrĩria ũguo moigaga, akĩĩra mũnene ũcio wa thunagogi atĩrĩ, “Wee ĩtĩkia na ndũgetigĩre.”
37 പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
Jesũ ndetĩkĩririe mũndũ o na ũrĩkũ amũrũmĩrĩre, o tiga Petero na Jakubu na Johana mũrũ wa nyina na Jakubu.
38 പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
Na maakinya mũciĩ kwa mũnene ũcio wa thunagogi, Jesũ akĩona andũ magagaĩte makĩrĩraga na makiugagĩrĩria.
39 അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
Agĩtoonya thĩinĩ akĩmeera atĩrĩ, “Kĩagago gĩkĩ gĩothe na kĩrĩro nĩ cia kĩ? Mwana ti mũkuũ, no nĩ gũkoma akomete.”
40 അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
Nao makĩmũthekerera. Na thuutha wa kũmoimia nja othe, akĩoya ithe na nyina wa mwana na arutwo arĩa aarĩ nao magĩtoonya harĩa mwana ũcio aarĩ.
41 ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
Akĩnyiita mwana guoko, akĩmwĩra atĩrĩ, “Talitha kumi!” (naguo wataũrwo nĩ ta kuuga, “Kairĩtu gaka, ndakwĩra atĩrĩ, ũkĩra!”)
42 ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
O rĩmwe kairĩtu kau gagĩũkĩra, gakĩambĩrĩria gũthiĩ (nako kaarĩ na ũkũrũ wa mĩaka ikũmi na ĩĩrĩ). Nao mona ũguo makĩgega mũno.
43 ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
Nake akĩmakaania mũno matikareke mũndũ o na ũrĩkũ amenye ũhoro ũcio, na akĩmeera makahe kĩndũ gĩa kũrĩa.

< മർക്കൊസ് 5 >