< ലൂക്കോസ് 22 >
1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.
Na rĩrĩ, Gĩathĩ kĩa Mĩgate ĩrĩa Ĩtekĩrĩtwo Ndawa ya Kũimbia, kĩrĩa gĩĩtagwo Bathaka, nĩgĩakuhĩrĩirie,
2 അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
nao athĩnjĩri-Ngai arĩa anene na arutani a watho nĩmacaragia ũrĩa mangĩũragithia Jesũ, nĩgũkorwo nĩmetigagĩra mũingĩ wa andũ.
3 എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാൎയ്യോത്തായൂദയിൽ സാത്താൻ കടന്നു:
Hĩndĩ ĩyo Shaitani agĩtoonya thĩinĩ wa Judasi ũrĩa Mũisikariota, ũmwe wa arutwo arĩa ikũmi na eerĩ.
4 അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവൎക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
Nake Judasi agĩthiĩ kũrĩ athĩnjĩri-Ngai arĩa anene na kũrĩ anene a arangĩri a hekarũ makarĩkanĩre ũrĩa angĩkunyanĩra Jesũ.
5 അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
Nao magĩkena na magĩtĩkĩra kũmũhe mbeeca.
6 അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
Nake agĩĩtĩkĩra, na akĩambĩrĩria gũcaria mweke wa kũneana Jesũ kũrĩ o rĩrĩa hatarĩ na andũ.
7 പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ
Naguo mũthenya wa kũrĩa Mĩgate ĩrĩa Ĩtekĩrĩtwo Ndawa ya Kũimbia ũgĩkinya, rĩrĩa gatũrũme ka Bathaka kaarutagwo igongona.
8 അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
Jesũ agĩtũma Petero na Johana, akĩmeera atĩrĩ, “Thiĩi mũgatũhaarĩrie irio cia Bathaka, tũrĩe.”
9 ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു:
Nao makĩmũũria atĩrĩ, “Ũkwenda tũgacihaarĩrie kũ?”
10 നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു:
Akĩmacookeria atĩrĩ, “Mũgĩtoonya itũũra-inĩ inene-rĩ, nĩmũgũcemania na mũndũ ũkuuĩte ndigithũ ĩrĩ na maaĩ. Mũmũrũmĩrĩre o nginya nyũmba ĩrĩa egũtoonya.
11 ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ.
Mwatoonya mwĩre mũndũ ũrĩa mwene nyũmba ĩyo atĩrĩ, ‘Mũrutani aroria atĩrĩ: Nyũmba ya ageni ĩrĩ ha, harĩa ingĩrĩĩra Bathaka na arutwo akwa?’
12 അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോടു പറഞ്ഞു.
Nake nĩekũmuonia nyũmba nene ya igũrũ ĩrĩ na indo kuo. Haarĩriai irio cia Bathaka kuo.”
13 അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
Nao magĩthiĩ, magĩkora maũndũ matariĩ o ta ũrĩa Jesũ aamerĩte. Nĩ ũndũ ũcio makĩhaarĩria irio cia Bathaka.
14 സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
Rĩrĩa ihinda rĩakinyire, Jesũ na atũmwo ake magĩikara metha-inĩ.
15 അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.
Nake akĩmeera atĩrĩ, “Nĩngoretwo ndĩĩrirĩirie mũno kũrĩanĩra Bathaka ĩno na inyuĩ itananyariirwo.
16 അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
Nĩ ũndũ ngũmwĩra atĩrĩ, ndikamĩrĩa rĩngĩ nginya rĩrĩa ĩgaakinyanĩrio ũthamaki-inĩ wa Ngai.”
17 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
Jesũ agĩcooka akĩoya gĩkombe, agĩcookeria Ngai ngaatho, akĩmeera atĩrĩ, “Oyai, mũnyuanĩre.
18 ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Nĩgũkorwo ngũmwĩra atĩ kuuma rĩu ndikanyua rĩngĩ ndibei ya maciaro ma mĩthabibũ, o nginya rĩrĩa ũthamaki wa Ngai ũgooka.”
19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓൎമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
Agĩcooka akĩoya mũgate, na aarĩkia gũcookeria Ngai ngaatho, akĩwenyũranga akĩmahe akĩmeera atĩrĩ, “Ũyũ nĩguo mwĩrĩ wakwa ũrĩa ũheanĩtwo nĩ ũndũ wanyu, ĩkagai ũũ nĩguo mũndirikanage.”
20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
Maarĩkia kũrĩa agĩĩka o ũguo, akĩoya gĩkombe, akĩmeera atĩrĩ, “Gĩkombe gĩkĩ nĩkĩo kĩrĩkanĩro kĩrĩa kĩerũ thĩinĩ wa thakame yakwa ĩrĩa ĩgũitwo nĩ ũndũ wanyu.
21 എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
No rĩrĩ, guoko kwa ũrĩa ũrĩngunyanĩra kũrĩ hamwe na niĩ metha-inĩ ĩno.
22 നിൎണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു.
Mũrũ wa Mũndũ nĩegwĩkwo o ta ũrĩa gũtuĩtwo, no mũndũ ũrĩa ũkũmũkunyanĩra kaĩ arĩ na haaro-ĩ!”
23 ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
Nao makĩambĩrĩria kũũrania gatagatĩ-inĩ kao nĩ ũrĩkũ wao ũngĩka ũguo.
24 തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തൎക്കവും അവരുടെ ഇടയിൽ ഉണ്ടായി.
Ningĩ nĩmagĩire na ngarari makĩũrania nũũ gatagatĩ-inĩ kao ũngĩtuuo mũnene.
25 അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
Nake Jesũ akĩmeera atĩrĩ, “Athamaki a andũ-a-Ndũrĩrĩ nĩmenenehagia igũrũ rĩa andũ ao; nao acio maathanaga nĩo meĩĩtaga Ateithania.
26 നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
No inyuĩ mũtiagĩrĩirwo nĩkũhaana ũguo. Handũ ha ũguo, ũrĩa mũnene gatagatĩ-inĩ kanyu agĩrĩirwo kũhaana ta ũrĩa mũnini mũno, nake ũrĩa wathanaga atuĩke ta ũrĩa ũtungataga.
27 ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
Nĩ ũndũ-rĩ, nũũ mũnene, nĩ ũrĩa ũikaraga metha-inĩ kũrĩa kana nĩ ũrĩa ũramũtungata? Githĩ ti ũrĩa ũikaraga metha-inĩ? No niĩ ndũire na inyuĩ, haana ta ũrĩa ũmũtungatagĩra.
28 നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.
Inyuĩ nĩ inyuĩ mũkoretwo mũrĩ hamwe na niĩ hĩndĩ ya magerio makwa.
29 എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.
Na o ta ũrĩa Baba aheete ũthamaki, o na niĩ nĩndamũhe ũthamaki,
30 നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
nĩguo mũkarĩĩagĩra na mũkanyuuagĩra metha-inĩ yakwa ũthamaki-inĩ wakwa, na ningĩ mũikarĩire itĩ-cia-ũnene, mũtuagĩre mĩhĩrĩga ĩrĩa ikũmi na ĩĩrĩ ya Isiraeli ciira.
31 ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
“Simoni, Simoni, atĩrĩ, Shaitani nĩahooete rũtha nĩguo agũthũngũthie o ta ũrĩa ngano ĩthũngũthagio.
32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
No wee, Simoni nĩngũhooeire nĩgeetha wĩtĩkio waku ndũgathire. Na warĩkia kũnjookerera, ũũmagĩrĩrie ariũ na aarĩ a thoguo.”
33 അവൻ അവനോടു: കൎത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
Nowe agĩcookia atĩrĩ, “Mwathani, nĩndĩhaarĩirie gũikio njeera o na gũkuanĩra hamwe nawe.”
34 അതിന്നു അവൻ: പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Nake Jesũ akĩmũcookeria atĩrĩ, “Petero, ngũkwĩra atĩrĩ, ũmũthĩ ngũkũ ĩtanakũga, nĩũrĩngaana maita matatũ uuge atĩ ndũnjũũĩ.”
35 പിന്നെ അവൻ അവരോടു: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
Jesũ agĩcooka akĩmooria atĩrĩ, “Rĩrĩa ndamũtũmire mũtarĩ na kabeti, kana mũhuko, o na kana iraatũ-rĩ, nĩ harĩ kĩndũ mwagire?” Nao magĩcookia atĩrĩ, “Gũtirĩ kĩndũ twagire.”
36 അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.
Nake akĩmeera atĩrĩ, “Rĩu akorwo ũrĩ na kabeti kana mũhuko-rĩ, kuua; na akorwo ndũrĩ na rũhiũ rwa njora-rĩ, endia nguo yaku ya igũrũ, ũrũgũre.
37 അവനെ അധൎമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
Na ngũmwĩra atĩrĩ, ũhoro ũrĩa wandĩkĩtwo atĩ, ‘Nĩataranĩirio hamwe na arĩa aagarari watho’ no nginya ũhinge harĩ niĩ. Nĩgũkorwo maũndũ marĩa maandĩkĩtwo igũrũ rĩakwa nĩ hĩndĩ marahinga.”
38 കൎത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു: മതി എന്നു അവൻ അവരോടു പറഞ്ഞു.
Nao arutwo makĩmwĩra atĩrĩ, “Mwathani, ta rora haha tũrĩ na hiũ cia njora igĩrĩ.” Nake akĩmeera atĩrĩ, “Icio nĩ njiganu.”
39 പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
Nake Jesũ akiumagara agĩthiĩ Kĩrĩma-inĩ kĩa Mĩtamaiyũ o ta ũrĩa amenyerete gwĩkaga, nao arutwo ake makĩmũrũmĩrĩra.
40 ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
Na aakinya ho akĩmeera atĩrĩ, “Hooyai mũtikagwe magerio-inĩ.”
41 താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
Akĩehera ho, agĩthĩi ta itĩĩna rĩa harĩa mũndũ angĩhota gũikia ihiga, agĩturia ndu akĩhooya,
42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാൎത്ഥിച്ചു.
akiuga atĩrĩ, “Baba, ũngĩenda-rĩ, njehereria gĩkombe gĩkĩ; no ti ũrĩa niĩ ngwenda, no nĩ ũrĩa wee ũkwenda.”
43 അവനെ ശക്തിപ്പെടുത്തുവാൻ സ്വൎഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.
Na mũraika akĩmuumĩrĩra oimĩte igũrũ, akĩmuongerera hinya.
44 പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു; അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
Nake agĩkĩrĩrĩria kũhooya, arĩ na ruo rũnene ngoro-inĩ, nayo thithino yake yahaanaga ta matata manene ma thakame magĩtaata thĩ.
45 അവൻ പ്രാൎത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
Aatiga kũhooya agĩcooka harĩ arutwo, akĩmakora makomete, moorĩtwo nĩ hinya nĩ kĩeha.
46 നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
Akĩmooria atĩrĩ, “Mũkomete nĩkĩ? Ũkĩrai mũhooe nĩgeetha mũtikagwe magerio-inĩ.”
47 അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവൎക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
O hĩndĩ ĩyo aragia, hagĩũka gĩkundi kĩa andũ, nake mũndũ ũrĩa wetagwo Judasi, ũmwe wa arutwo arĩa ikũmi na eerĩ, nĩwe wamatongoretie. Agĩkuhĩrĩria Jesũ amũmumunye,
48 യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
nowe Jesũ akĩmũũria atĩrĩ, “Judasi, ũgũkunyanĩra Mũrũ wa Mũndũ na kũmũmumunya?”
49 സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കൎത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
Hĩndĩ ĩrĩa arũmĩrĩri a Jesũ monire ũrĩa kwerekeire gwĩkĩka, makĩmũũria atĩrĩ, “Mwathani, tũmahũũre na hiũ ciitũ cia njora?”
50 അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
Nake ũmwe wao agĩtinia gũtũ kwa ũrĩo kwa ndungata ya mũthĩnjĩri-Ngai ũrĩa mũnene.
51 അപ്പോൾ യേശു; ഇത്രെക്കു വിടുവിൻ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
Nowe Jesũ akĩmacookeria atĩrĩ, “Ũhoro ũcio nĩũkinye hau!” Agĩcooka akĩhutia gũtũ kwa mũndũ ũcio, akĩmũhonia.
52 യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
Ningĩ Jesũ akĩũria athĩnjĩrĩ-Ngai arĩa anene, na anene a arangĩri a hekarũ, o na athuuri, arĩa mookĩte kũmũnyiita atĩrĩ, “Kaĩ ndĩ mũtongoria wa akararia a watho, atĩ nĩkĩo muoka kũũnyiita mũrĩ na hiũ cia njora na njũgũma?
53 ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
Ndĩratũũraga na inyuĩ hekarũ-inĩ o mũthenya, na mũtirĩ mwageria kũnyiita. No rĩrĩ, rĩĩrĩ nĩrĩo ithaa rĩanyu, ithaa rĩrĩa wathani wa nduma ũraathana.”
54 അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
Hĩndĩ ĩyo makĩmũnyiita, makĩmũruta hau makĩmũtwara kwa mũthĩnjĩri-Ngai ũrĩa mũnene, nake Petero akĩmũrũmĩrĩra arĩ o haraaya.
55 അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
Nao maarĩkia gwakia mwaki o nja gatagatĩ na gũikara thĩ hamwe, Petero nake agĩikara thĩ hamwe nao.
56 അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
Ndungata ĩmwe ya mũirĩtu ĩkĩmuona na ũtheri wa mwaki aikarĩte hau, ĩkĩmũrora wega, ĩkiuga atĩrĩ, “Mũndũ ũyũ oima hamwe nake.”
57 അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
Nowe agĩkaana ũhoro ũcio, akiuga atĩrĩ, “Mũirĩtu ũyũ, niĩ ndimũũĩ.”
58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
Thuutha wa kahinda kanini mũndũ ũngĩ akĩmuona, akiuga atĩrĩ, “O nawe ũrĩ ũmwe wao.” Petero akĩmũcookeria atĩrĩ, “Mũndũ ũyũ, niĩ ndirĩ wao!”
59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കൎഷിച്ചു പറഞ്ഞു.
Thuutha wa ithaa rĩmwe, mũndũ ũngĩ akiuga agwatĩirie atĩrĩ, “Hatirĩ nganja mũndũ ũyũ moima hamwe nake, nĩgũkorwo o nake nĩ Mũgalili.”
60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
Petero agĩcookia atĩrĩ, “Mũndũ ũyũ, niĩ ndiũĩ ũrĩa ũroiga!” Na hĩndĩ o ĩyo oigaga ũguo, ngũkũ ĩgĩkũga.
61 അപ്പോൾ കൎത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കൎത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓൎത്തു
Mwathani akĩĩhũgũra akĩrora Petero. Nake Petero akĩririkana ũrĩa Mwathani aamwĩrĩte atĩ, “Ũmũthĩ ngũkũ ĩtanakũga nĩũrĩngaana maita matatũ.”
62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
Nake agĩthiĩ nja, akĩrĩra arĩ na ruo rũingĩ.
63 യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
Andũ arĩa maarangĩrĩte Jesũ makĩambĩrĩria kũmũnyũrũria makĩmũhũũraga.
64 പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
Makĩmuoha maitho na gĩtambaya makĩmwĩra atĩrĩ, “Toiga nũũ wakũgũtha.”
65 മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
Na nĩmamwĩrire maũndũ mangĩ maingĩ ma kũmũruma.
66 നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
Rũciinĩ gwakĩa, kĩama gĩa athuuri arĩa atongoria a andũ, hamwe na athĩnjĩri-Ngai arĩa anene, na arutani a watho, gĩgĩcemania, nake Jesũ akĩrehwo mbere yao.
67 അവൻ അവരോടു: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
Makĩmwĩra atĩrĩ, “Akorwo nĩwe Kristũ, twĩre.” Nake Jesũ akĩmacookeria atĩrĩ, “Ingĩmwĩra, mũtingĩnjĩtĩkia,
68 ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
na ingĩmũũria kĩũria, mũtingĩnjokeria.
69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
No kuuma rĩu, Mũrũ wa Mũndũ arĩkoragwo aikarĩte guoko-inĩ kwa ũrĩo kwa Ngai ũrĩa Mwene-Hinya.”
70 എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
Othe makĩmũũria atĩrĩ, “Wee ũkĩrĩ Mũrũ wa Ngai?” Nake Jesũ akĩmacookeria atĩrĩ, “Nĩmwamenya nĩ kuuga atĩ nĩ niĩ we.”
71 അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
Makĩũria atĩrĩ, “Tũgũkĩenda ũira ũngĩ wakĩ? Nĩtweiguĩra ũhoro kuuma kanua gake mwene.”