< യെശയ്യാവ് 6 >

1 ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കൎത്താവു, ഉയൎന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.
Manghai Uzziah a duek kum ah pomsang ngolkhoel dongah Boeipa te ngol tih a pomsang ka hmuh. Te vaengah a hnihmoi loh bawkim te a khuk.
2 സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.
Anih te a soah Seraph rhoek loh a pai thil. Seraph te khat ben ah a phae parhuk, khat ben ah a phae parhuk om tih, panit neh a maelhmai a khuk, panit neh a kho a dah tih panit neh ding.
3 ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സൎവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആൎത്തുപറഞ്ഞു.
Te phoeiah he lamkah neh tekah te a khue tih, “Caempuei BOEIPA kah a cim, a cim, a cim, a thangpomnah loh diklai pum ah khawk,” a ti.
4 അവർ ആൎക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി, ആലയം പുകകൊണ്ടു നിറഞ്ഞു.
A khue ol ah cingkhaa te dong khat phoek tih, a im ah hmaikhu baetawt.
5 അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.
Te vaengah, “Anunae kai aih he, ka hmuilai rhalawt neh hlang lamloh ka hmata. Pilnam hmuilai rhalawt lakli ah ka kho ka sak dae ka mik loh Caempuei manghai BOEIPA a hmuh,” ka ti.
6 അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽനിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു,
Te vaengah Seraph taeng lamkah pakhat te kai taengla ha ding tih a kut dongkah paitaeh neh hmueihtuk dong lamkah hmaitak a loh.
7 അതു എന്റെ വായ്ക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.
Te phoeiah ka ka te hang kolh tih, “Na hmuilai te a kolh coeng he ne. Nang kah thaesainah te a khoe tih, na tholhnah khaw a dawth coeng,” a ti.
8 അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കൎത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.
Te phoeiah ka Boeipa ol te ka yaak tih, “Ulae ka tueih vetih mamih ham ulae aka cet eh,” a ti. Te dongah, “Kai kamah he n'tueih,” ka ti nah.
9 അപ്പോൾ അവൻ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതു: നിങ്ങൾ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല.
Te phoeiah, “Cet lamtah pilnam te thui pah, a yaak tah na yaak uh dae na yakming uh pawh. Na hmuh tah na hmuh uh dae na hmat uh pawh.
10 ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.
Pilnam lungbuei mawt he, a hna bing tih a mik a buem. A mik neh hmuh tih a hna neh ya lah ve. A thinko loh a yakming tih mael koinih amah te hoeih uh sue,” a ti.
11 കൎത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന്നു അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും
Te dongah, “Aw Boeipa, me hil nim?” ka ti nah. Te vaengah, “Khopuei rhoek te sop uh tih khosa a om pawt duela, im te hlang om pawt vetih khohmuen khaw khopong la a pong hil.
12 യഹോവ മനുഷ്യരെ ദൂരത്തു അകറ്റീട്ടു ദേശത്തിന്റെ നടുവിൽ വലിയോരു നിൎജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.
BOEIPA loh hlang te a lakhla sak tih khohmuen laklo kah a hnoo mah yet coeng.
13 അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.
A khuiah hlop rha hlop at om bal cakhaw a balang thil vetih rhokael bangla, thingnu thingbung dongah a alh bangla om ni. A ngo te a ngo cim kah tiingan la om ni,” a ti.

< യെശയ്യാവ് 6 >