< എഫെസ്യർ 2 >
1 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിൎപ്പിച്ചു.
ⲁ̅ⲁⲩⲱ ⲛ̅ⲧⲱⲧⲛ̅ ⲉⲧⲉⲧⲛ̅ⲙⲟⲟⲩⲧ ϩⲛ̅ⲛⲉⲧⲛ̅ⲡⲁⲣⲁⲡⲧⲱⲙⲁ ⲙⲛ̅ⲛⲉⲧⲛ̅ⲛⲟⲃⲉ.
2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു. (aiōn )
ⲃ̅ⲛⲁⲓ̈ ⲉⲛⲧⲁⲧⲉⲧⲛ̅ⲙⲟⲟϣⲉ ⲛ̅ϩⲏⲧⲟⲩ ⲙ̅ⲡⲓⲟⲩⲟⲉⲓϣ ⲕⲁⲧⲁⲡⲁⲓⲱⲛ ⲙ̅ⲡⲉⲉⲓⲕⲟⲥⲙⲟⲥ ⲕⲁⲧⲁⲡⲁⲣⲭⲱⲛ ⲛ̅ⲧⲉⲝⲟⲩⲥⲓⲁ ⲙ̅ⲡⲁⲏⲣ ⲙ̅ⲡⲉⲡ̅ⲛ̅ⲁ̅. ⲡⲁⲓ̈ ⲉⲧⲉⲛⲉⲣⲅⲓ ⲧⲉⲛⲟⲩ ϩⲛ̅ⲛ̅ϣⲏⲣⲉ ⲛ̅ⲧⲙⲛ̅ⲧⲁⲧⲛⲁϩⲧⲉ. (aiōn )
3 അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
ⲅ̅ⲉⲁⲛⲙⲟⲟϣⲉ ϩⲱⲱⲛ ϩⲛ̅ⲛⲁⲓ̈ ⲙ̅ⲡⲓⲟⲩⲟⲉⲓϣ. ϩⲛ̅ⲛⲉⲡⲓⲑⲩⲙⲓⲁ ⲛ̅ⲧⲉⲛⲥⲁⲣⲝ̅. ⲉⲛⲉⲓⲣⲉ ⲛ̅ⲛ̅ⲟⲩⲱϣ ⲛ̅ⲧⲥⲁⲣⲝ ⲙⲛ̅ⲛⲉⲛⲙⲉⲉⲩⲉ. ⲁⲩⲱ ⲉⲛϣⲟⲟⲡ ⲫⲩⲥⲉⲓ ⲛ̅ϣⲏⲣⲉ ⲛ̅ⲧⲟⲣⲅⲏ ⲛ̅ⲑⲉ ⲙ̅ⲡⲕⲉⲥⲉⲉⲡⲉ ⲛ̅ⲛ̅ⲣⲱⲙⲉ·
4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹംനിമിത്തം
ⲇ̅ⲡⲛⲟⲩⲧⲉ ⲇⲉ ⲉⲩⲣⲙ̅ⲙⲁⲟ ⲡⲉ ϩⲙ̅ⲡⲛⲁ ⲉⲧⲃⲉⲧⲉϥⲁⲅⲁⲡⲏ ⲉⲧⲛⲁϣⲱⲥ ⲉⲛⲧⲁϥⲙⲉⲣⲓⲧⲛ̅ ⲛ̅ϩⲏⲧⲥ̅.
5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു —
ⲉ̅ⲁⲩⲱ ⲉⲛⲙⲟⲟⲩⲧ ϩⲛ̅ⲛⲉⲛⲡⲁⲣⲁⲡⲧⲱⲙⲁ ⲁϥⲧⲁⲛϩⲟⲛ ϩⲙ̅ⲡⲉⲭ̅ⲥ̅. ⲉⲧⲉⲧⲛ̅ⲧⲟⲩϫⲏⲩ ⲅⲁⲣ ϩⲛ̅ⲟⲩϩⲙⲟⲧ
6 ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിൎത്തെഴുന്നേല്പിച്ചു സ്വൎഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു,
ⲋ̅ⲁⲩⲱ ⲁϥⲧⲟⲩⲛⲟⲥⲛ̅ ⲛⲙ̅ⲙⲁϥ. ⲁⲩⲑⲙ̅ⲥⲟⲛ ⲛⲙ̅ⲙⲁϥ ϩⲛ̅ⲙ̅ⲡⲏⲩⲉ ϩⲙ̅ⲡⲉⲭ̅ⲥ̅ ⲓ̅ⲥ̅.
7 ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്നു. (aiōn )
ⲍ̅ϫⲉⲕⲁⲥ ⲉϥⲉⲟⲩⲱⲛϩ̅ ⲉⲃⲟⲗ ϩⲛ̅ⲛⲉⲩⲟⲉⲓϣ ⲉⲧⲛⲏⲩ ⲙ̅ⲡⲉϩⲟⲩⲉⲙⲛ̅ⲧⲣⲙ̅ⲙⲁⲟ ⲛ̅ⲧⲉⲧⲉϥⲭⲁⲣⲓⲥ ϩⲛ̅ⲟⲩⲙⲛ̅ⲧⲭⲣⲏⲥⲧⲟⲥ ⲉϩⲣⲁⲓ̈ ⲉϫⲱⲛ ϩⲙ̅ⲡⲉⲭ̅ⲥ̅ ⲓ̅ⲥ̅. (aiōn )
8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
ⲏ̅ⲛ̅ⲧⲁⲩⲧⲁⲛϩⲉⲧⲧⲏⲩⲧⲛ̅ ⲅⲁⲣ ϩⲛ̅ⲧⲉϥⲭⲁⲣⲓⲥ ϩⲓⲧⲛ̅ⲧⲡⲓⲥⲧⲓⲥ. ⲁⲩⲱ ⲡⲉⲉⲓⲕⲉ ⲛ̅ⲟⲩⲉⲃⲟⲗ ⲙ̅ⲙⲱⲧⲛ̅ ⲁⲛ ⲡⲉ· ⲡⲧⲁⲉⲓⲟ ⲡⲁⲡⲛⲟⲩⲧⲉ ⲡⲉ
9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
ⲑ̅ⲛ̅ⲟⲩⲉⲃⲟⲗ ϩⲛ̅ϩⲱⲃ ⲁⲛ ⲡⲉ. ϫⲉ ⲛ̅ⲛⲉⲟⲩⲁ ϣⲟⲩϣⲟⲩ ⲙ̅ⲙⲟϥ.
10 നാം അവന്റെ കൈപ്പണിയായി സൽപ്രവൎത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
ⲓ̅ⲁⲛⲟⲛ ⲅⲁⲣ ⲁⲛⲟⲛⲡⲉϥⲧⲁⲙⲓⲟ. ⲉⲁϥⲥⲟⲛⲧⲛ̅ ϩⲙ̅ⲡⲉⲭ̅ⲥ̅ ⲓ̅ⲥ̅ ⲉϫⲛ̅ϩⲉⲛϩⲃⲏⲩⲉ ⲉⲛⲁⲛⲟⲩⲟⲩ. ⲛⲁⲓ̈ ⲉⲛⲧⲁⲡⲛⲟⲩⲧⲉ ϣⲣⲡ̅ⲥⲃ̅ⲧⲱⲧⲟⲩ ϫⲉⲕⲁⲁⲥ ⲉⲛⲉⲙⲟⲟϣⲉ ϩⲣⲁⲓ̈ ⲛ̅ϩⲏⲧⲟⲩ·
11 ആകയാൽ നിങ്ങൾ മുമ്പെ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചൎമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു;
ⲓ̅ⲁ̅ⲉⲧⲃⲉⲡⲁⲓ̈ ⲁⲣⲓⲡⲙⲉⲉⲩⲉ ϫⲉ ⲛ̅ⲧⲱⲧⲛ̅ ⲙ̅ⲡⲓⲟⲩⲟⲉⲓϣ ⲛ̅ϩⲉⲑⲛⲟⲥ ⲛⲉⲧⲟⲩⲙⲟⲩⲧⲉ ⲉⲣⲟⲟⲩ ϫⲉ ⲧⲙⲛ̅ⲧⲁⲧⲥⲃ̅ⲃⲉ ϩⲛ̅ⲧⲥⲁⲣⲝ̅. ⲉⲃⲟⲗ ϩⲓⲧⲙ̅ⲡⲉϣⲁⲩⲙⲟⲩⲧⲉ ⲉⲣⲟϥ ϫⲉ ⲡⲥⲃ̅ⲃⲉ ⲛ̅ϭⲓϫ ϩⲛ̅ⲧⲥⲁⲣⲝ̅.
12 അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓൎത്തുകൊൾവിൻ.
ⲓ̅ⲃ̅ϫⲉ ⲛⲉⲧⲉⲧⲛ̅ϣⲟⲟⲡ ⲙ̅ⲡⲉⲩⲟⲉⲓϣ ⲉⲧⲙ̅ⲙⲁⲩ ⲁϫⲛ̅ⲡⲉⲭ̅ⲥ̅. ⲉⲧⲉⲧⲛ̅ⲟ ⲛ̅ⲁⲗⲗⲟⲧⲣⲓⲟⲥ ⲉⲧⲡⲟⲗⲓⲧⲓⲁ ⲙ̅ⲡⲓⲥⲣⲁⲏⲗ. ⲁⲩⲱ ⲛ̅ϣⲙ̅ⲙⲟ ⲉⲛⲇⲓⲁⲑⲏⲕⲏ ⲙ̅ⲡⲉⲣⲏⲧ. ⲉⲙⲛ̅ⲧⲏⲧⲛ̅ϩⲉⲗⲡⲓⲥ ⲙ̅ⲙⲁⲩ. ⲁⲩⲱ ⲉⲧⲉⲧⲛ̅ⲟ ⲛ̅ⲁⲧⲛⲟⲩⲧⲉ ϩⲙ̅ⲡⲕⲟⲥⲙⲟⲥ·
13 മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീൎന്നു.
ⲓ̅ⲅ̅ⲧⲉⲛⲟⲩ ⲇⲉ ⲧⲉⲧⲛ̅ϩⲙ̅ⲡⲉⲭ̅ⲥ̅ ⲓ̅ⲥ̅. ⲛ̅ⲧⲱⲧⲛ̅ ⲙ̅ⲡⲓⲟⲩⲟⲉⲓϣ ⲉⲧⲙ̅ⲡⲟⲩⲉ. ⲁⲧⲉⲧⲛ̅ϣⲱⲡⲉ ⲉⲧⲉⲧⲛ̅ϩⲏⲛ ⲉϩⲟⲩⲛ ϩⲙ̅ⲡⲉⲥⲛⲟϥ ⲙ̅ⲡⲉⲭ̅ⲥ̅.
14 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേൎപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു
ⲓ̅ⲇ̅ⲛ̅ⲧⲟϥ ⲅⲁⲣ ⲡⲉ ⲧⲉⲛⲉⲓⲣⲏⲛⲏ. ⲡⲉⲛⲧⲁϥⲣ̅ⲡⲉⲥⲛⲁⲩ ⲛ̅ⲟⲩⲁ. ⲉⲁϥⲃⲱⲗ ⲉⲃⲟⲗ ⲛ̅ⲧϫⲉⲛⲉⲧⲙⲏⲧⲉ ⲙ̅ⲡϫⲟⲗϫⲗ̅. ⲧⲙⲛ̅ⲧϫⲁϫⲉ ϩⲛ̅ⲧⲉϥⲥⲁⲣⲝ̅.
15 സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
ⲓ̅ⲉ̅ⲉⲁϥⲟⲩⲱⲥϥ̅ ⲙ̅ⲡⲛⲟⲙⲟⲥ ⲛ̅ⲛ̅ⲉⲛⲧⲟⲗⲏ ϩⲛ̅ⲛ̅ⲇⲟⲅⲙⲁ. ϫⲉⲕⲁⲁⲥ ⲉϥⲉⲥⲱⲛⲧ̅ ⲙ̅ⲡⲉⲥⲛⲁⲩ ⲛ̅ϩⲏⲧϥ̅ ⲉⲩⲣⲱⲙⲉ ⲛ̅ⲟⲩⲱⲧ ⲛ̅ⲃⲣ̅ⲣⲉ ⲉϥⲉⲓⲣⲉ ⲛ̅ⲟⲩⲉⲓⲣⲏⲛⲏ.
16 ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
ⲓ̅ⲋ̅ⲁⲩⲱ ⲛϥ̅ϩⲟⲧⲡⲟⲩ ⲙ̅ⲡⲉⲥⲛⲁⲩ ϩⲛ̅ⲟⲩⲥⲱⲙⲁ ⲛ̅ⲟⲩⲱⲧ ⲉⲡⲛⲟⲩⲧⲉ ϩⲓⲧⲙ̅ⲡⲉⲥ̅xⲟ̅ⲥ̅. ⲉⲁϥⲙⲟⲩⲟⲩⲧ ⲛ̅ⲧⲙⲛ̅ⲧϫⲁϫⲉ ⲛ̅ϩⲏⲧϥ̅.
17 അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവൎക്കു സമാധാനവും സുവിശേഷിച്ചു.
ⲓ̅ⲍ̅ⲁϥⲉⲓ ⲁϥⲉⲩⲁⲅⲅⲉⲗⲓⲍⲉ ⲛⲟⲩⲉⲓⲣⲏⲛⲏ ⲛⲏⲧⲛ̅ ⲛⲉⲧⲙ̅ⲡⲟⲩⲉ. ⲁⲩⲱ ⲟⲩⲉⲓⲣⲏⲛⲏ ⲛ̅ⲛⲉⲧϩⲏⲛ ⲉϩⲟⲩⲛ.
18 അവൻമുഖാന്തരം നമുക്കു ഇരുപക്ഷക്കാൎക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.
ⲓ̅ⲏ̅ϫⲉ ⲉⲃⲟⲗ ϩⲓⲧⲟⲟⲧϥ̅ ⲟⲩⲛ̅ⲧⲁⲛ ⲙ̅ⲙⲁⲩ ⲙ̅ⲡⲉⲥⲛⲁⲩ ⲙ̅ⲡϩⲱⲛ ⲉϩⲟⲩⲛ ⲉⲡⲉⲓⲱⲧ ϩⲛ̅ⲟⲩⲡ̅ⲛ̅ⲁ̅ ⲛ̅ⲟⲩⲱⲧ.
19 ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
ⲓ̅ⲑ̅ⲉⲓ̈ⲉ ⲛ̅ⲧⲉⲧⲛ̅ϩⲉⲛϣⲙ̅ⲙⲟ ⲁⲛ ϭⲉ ϩⲓⲣⲙ̅ⲛ̅ϭⲟⲓ̈ⲗⲉ. ⲁⲗⲗⲁ ⲛ̅ⲧⲉⲧⲛ̅ⲛ̅ⲣⲙ̅ⲛ̅ϯⲙⲉ ⲛ̅ⲛⲉⲧⲟⲩⲁⲁⲃ. ⲁⲩⲱ ⲛ̅ⲣⲙ̅ⲛ̅ⲏⲉⲓ ⲙ̅ⲡⲛⲟⲩⲧⲉ.
20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
ⲕ̅ⲉⲁⲩⲕⲉⲧⲧⲏⲩⲧⲛ ⲉϩⲣⲁⲓ̈ ⲉϫⲛ̅ⲧⲥⲛ̅ⲧⲉ (ⲛ̅)ⲛ̅ⲁⲡⲟⲥⲧⲟⲗⲟⲥ ⲙⲛ̅ⲛⲉⲡⲣⲟⲫⲏⲧⲏⲥ ⲉⲣⲉⲡⲉⲭ̅ⲥ̅ ⲓ̅ⲥ̅ ⲟ ⲛ̅ⲱⲛⲉ ⲛ̅ⲕⲟⲟϩ
21 അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേൎന്നു കൎത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.
ⲕ̅ⲁ̅ⲡⲁⲓ̈ ⲉⲧⲉⲣⲉⲡⲕⲱⲧ ⲧⲏⲣϥ̅ ϣⲱⲛⲃ̅ ⲛ̅ϩⲏⲧϥ̅. ⲉϥⲁⲩⲝⲁⲛⲉ ⲉⲩⲣ̅ⲡⲉ ⲉϥⲟⲩⲁⲁⲃ ⲙ̅ⲡϫⲟⲉⲓⲥ.
22 അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.
ⲕ̅ⲃ̅ⲡⲁⲓ̈ ϩⲱⲧⲧⲏⲩⲧⲛ̅ ⲉⲧⲟⲩⲕⲱⲧ ⲙ̅ⲙⲱⲧⲛ̅ ⲛ̅ϩⲏⲧϥ̅ ⲉⲩⲙⲁ ⲛ̅ⲟⲩⲱϩ ⲙ̅ⲡⲛⲟⲩⲧⲉ ϩⲙ̅ⲡⲉⲡ̅ⲛ̅ⲁ̅·