< 1 തിമൊഥെയൊസ് 1 >
1 നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ്
ⲁ̅ⲡⲁⲩⲗⲟⲥ ⲡⲁⲡⲟⲥⲧⲟⲗⲟⲥ ⲙⲡⲉⲭⲥ ⲓⲏⲥ ⲕⲁⲧⲁ ⲡⲟⲩⲉϩⲥⲁϩⲛⲉ ⲙⲡⲛⲟⲩⲧⲉ ⲡⲉⲛⲥⲱⲧⲏⲣ ⲙⲛ ⲡⲉⲭⲥ ⲓⲏⲥ ⲧⲉⲛϩⲉⲗⲡⲓⲥ
2 വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കൎത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
ⲃ̅ⲉϥⲥϩⲁⲓ ⲛⲧⲓⲙⲟⲑⲉⲟⲥ ⲡϩⲁⲕ ⲛϣⲏⲣⲉ ϩⲛ ⲧⲡⲓⲥⲧⲓⲥ ⲧⲉⲭⲁⲣⲓⲥ ⲛⲁⲕ ⲙⲛ ⲡⲛⲁ ⲁⲩⲱ ϯⲣⲏⲛⲏ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲛⲟⲩⲧⲉ ⲡⲉⲛⲉⲓⲱⲧ ⲙⲛ ⲡⲉⲭⲥ ⲓⲏⲥ ⲡⲉⲛϫⲟⲉⲓⲥ
3 അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തൎക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു
ⲅ̅ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁⲓⲥⲉⲡⲥⲱⲡⲕ ⲉⲧⲣⲉⲕϭⲱ ϩⲛ ⲉⲫⲉⲥⲟⲥ ⲉⲉⲓⲛⲁⲃⲱⲕ ⲉⲧⲙⲁⲕⲉⲇⲟⲛⲓⲁ ϫⲉ ⲉⲕⲉⲡⲁⲣⲁⲅⲅⲉⲓⲗⲉ ⲛϩⲟⲓⲛⲉ ⲉⲧⲙϯϭⲉⲥⲃⲱ
4 നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദോന്യെക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
ⲇ̅ⲁⲩⲱ ⲉⲧⲙϫⲓϩⲣⲁⲩ ⲉⲛⲓϣϥⲱ ⲙⲛ ⲛⲓϣⲁϫⲉ ⲛϫⲱⲙ ⲉⲧⲉⲙⲛⲧⲟⲩ ϩⲁⲏ ⲛⲁⲓ ⲉⲧϯ ⲛϩⲉⲛϣⲓⲛⲉ ⲉϩⲟⲩⲉ ⲧⲟⲓⲕⲟⲛⲟⲙⲓⲁ ⲙⲡⲛⲟⲩⲧⲉ ⲉⲧϩⲛ ⲧⲡⲓⲥⲧⲓⲥ
5 ആജ്ഞയുടെ ഉദ്ദേശമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിൎവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ.
ⲉ̅ⲡϫⲱⲕ ⲇⲉ ⲙⲡⲉⲛⲧⲁⲩⲧⲁⲁϥ ⲉⲧⲟⲟⲧⲛ ⲡⲉ ⲧⲁⲅⲁⲡⲏ ⲉⲃⲟⲗ ϩⲛ ⲟⲩϩⲏⲧ ⲉϥⲧⲃⲃⲏⲩ ⲙⲛ ⲟⲩⲥⲩⲛⲓⲇⲏⲥⲓⲥ ⲙⲛ ⲟⲩⲡⲓⲥⲧⲓⲥ ⲉⲙⲛϩⲩⲡⲟⲕⲣⲓⲛⲉ ⲛϩⲏⲧⲥ
6 ചിലർ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
ⲋ̅ⲛⲁⲓ ⲉⲧⲉⲙⲡⲉ ϩⲟⲓⲛⲉ ⲙⲁⲧⲉ ⲙⲙⲟⲟⲩ ⲁⲩⲃⲱⲕ ⲉϩⲣⲁⲓ ⲉϩⲉⲛϣⲁϫⲉ ⲉⲩϣⲟⲩⲉⲓⲧ
7 ധൎമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.
ⲍ̅ⲉⲩⲟⲩⲱϣ ⲉϣⲱⲡⲉ ⲛⲥⲁϩ ⲙⲡⲛⲟⲙⲟⲥ ⲉⲛⲥⲉⲛⲟⲓ ⲁⲛ ⲛⲛⲉⲧⲟⲩϫⲱ ⲙⲙⲟⲟⲩ ⲟⲩⲇⲉ ϫⲉ ⲉⲩⲧⲁϫⲣⲏⲩ ⲉϫⲛⲟⲩ
8 ന്യായപ്രമാണമോ നീതിമാന്നല്ല, അധൎമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കുലപാതകർ,
ⲏ̅ⲧⲛⲥⲟⲟⲩⲛ ⲇⲉ ϫⲉ ⲛⲁⲛⲟⲩ ⲡⲛⲟⲙⲟⲥ ⲉⲣϣⲁⲛⲟⲩⲁ ⲁⲁϥ ϩⲓ ⲧⲉϥⲙⲛⲧⲙⲉ
9 ദുൎന്നടപ്പുക്കാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസ്സത്യം ചെയ്യുന്നവർ എന്നീവകക്കാൎക്കും
ⲑ̅ⲉϥⲥⲟⲟⲩⲛ ⲙⲡⲁⲓ ϫⲉ ⲛⲉⲣⲉⲡⲛⲟⲙⲟⲥ ⲕⲏ ⲁⲛ ⲉϩⲣⲁⲓ ⲙⲡⲇⲓⲕⲁⲓⲟⲥ ⲁⲗⲗⲁ ⲛⲛⲁⲛⲟⲙⲟⲥ ⲙⲛ ⲛⲉⲧⲉⲛⲥⲉϩⲩⲡⲟⲧⲁⲥⲥⲉ ⲁⲛ ⲛⲛⲁⲥⲉⲃⲏⲥ ⲙⲛ ⲛⲣⲉϥⲣⲛⲟⲃⲉ ⲛⲛⲉⲧϫⲁϩⲙ ⲁⲩⲱ ⲛⲉⲧⲃⲏⲧ ⲛⲛⲣⲉϥⲥⲉϣⲉⲓⲱⲧ ⲙⲛ ⲛⲣⲉϥⲥⲉϣⲙⲁⲁⲩ ⲛⲛⲣⲉϥϩⲉⲧⲃ ⲣⲱⲙⲉ
10 പത്ഥ്യോപദേശത്തിന്നു വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.
ⲓ̅ⲛⲙⲡⲟⲣⲛⲟⲥ ⲛⲛⲣⲉϥⲛⲕⲟⲧⲕ ⲙⲛ ϩⲟⲟⲩⲧ ⲛⲛⲣⲉϥϭⲉⲧ ⲡⲣⲱⲙⲉ ⲉⲃⲟⲗ ⲛⲛⲣⲉϥϫⲓϭⲟⲗ ⲛⲛⲣⲉϥⲱⲣⲕ ⲛⲛⲟⲩϫ ⲙⲛ ϩⲱⲃ ⲛⲓⲙ ⲉⲧϯ ⲟⲩⲃⲉ ⲧⲉⲥⲃⲱ ⲉⲧⲟⲩⲟϫ
11 ഈ പരിജ്ഞാനം, എങ്കൽ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ.
ⲓ̅ⲁ̅ⲕⲁⲧⲁ ⲡⲉⲩⲁⲅⲅⲉⲗⲓⲟⲛ ⲙⲡⲉⲟⲟⲩ ⲙⲡⲙⲁⲕⲁⲣⲓⲟⲥ ⲛⲛⲟⲩⲧⲉ ⲡⲁⲓ ⲁⲛⲟⲕ ⲉⲛⲧⲁⲩⲧⲁⲛϩⲟⲩⲧ ⲉⲣⲟϥ
12 എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കൎത്താവു എന്നെ വിശ്വസ്തൻ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാൻ അവനെ സ്തുതിക്കുന്നു.
ⲓ̅ⲃ̅ϯϣⲡϩⲙⲟⲧ ⲛⲧⲙⲡⲉⲧϯ ϭⲟⲙ ⲛⲁⲓ ⲡⲉⲭⲥ ⲓⲏⲥ ⲡⲉⲛϫⲟⲉⲓⲥ ϫⲉ ⲁϥⲟⲡⲧ ⲙⲡⲓⲥⲧⲟⲥ ⲉⲁϥⲕⲁⲁⲧ ⲉϩⲣⲁⲓ ⲉⲩⲇⲓⲁⲕⲟⲛⲓⲁ
13 മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു;
ⲓ̅ⲅ̅ⲉⲉⲓⲟ ⲛϫⲁⲧ ⲟⲩⲁ ⲛϣⲟⲣⲡ ⲁⲩⲱ ⲛⲇⲓⲱⲕⲧⲏⲥ ⲁⲩⲱ ⲛⲣⲉϥⲥⲱϣ ⲁⲗⲗⲁ ⲁⲩⲛⲁ ⲛⲁⲓ ϫⲉ ⲛⲧⲁⲓⲁⲁⲩ ⲉⲓⲟ ⲛⲁⲧⲥⲟⲟⲩⲛ ϩⲛ ⲟⲩⲙⲛⲧⲁⲧⲡⲓⲥⲧⲟⲥ
14 നമ്മുടെ കൎത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വൎദ്ധിച്ചുമിരിക്കുന്നു.
ⲓ̅ⲇ̅ⲁⲥⲁϣⲁⲓ ⲇⲉ ⲛϭⲓ ⲧⲉⲭⲁⲣⲓⲥ ⲙⲡⲉⲛϫⲟⲉⲓⲥ ⲙⲛ ⲧⲡⲓⲥⲧⲓⲥ ⲁⲩⲱ ⲧⲁⲅⲁⲡⲏ ϩⲙ ⲡⲉⲭⲥ ⲓⲏⲥ
15 ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.
ⲓ̅ⲉ̅ⲟⲩⲡⲓⲥⲧⲟⲥ ⲡⲉ ⲡϣⲁϫⲉ ⲁⲩⲱ ϥⲙⲡϣⲁ ⲛⲧⲁⲓⲟ ⲛⲓⲙ ϫⲉ ⲡⲉⲭⲥ ⲓⲏⲥ ⲁϥⲉⲓ ⲉⲡⲕⲟⲥⲙⲟⲥ ⲉⲛⲉϩⲙ ⲛⲣⲉϥⲣⲛⲟⲃⲉ ⲉⲁⲛⲟⲕ ⲡⲉ ⲡⲉⲩϣⲟⲣⲡ
16 എന്നിട്ടും യേശുക്രിസ്തു നിത്യജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവൎക്കു ദൃഷ്ടാന്തത്തിന്നായി സകലദീൎഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു. (aiōnios )
ⲓ̅ⲋ̅ⲁⲗⲗⲁ ⲉⲧⲃⲉ ⲡⲁⲓ ⲁⲩⲛⲁ ⲛⲁⲓ ϫⲉⲕⲁⲥ ⲉⲣⲉⲡⲉⲭⲥ ⲓⲏⲥ ⲟⲩⲱⲛϩ ⲉⲃⲟⲗ ⲛϩⲏⲧ ⲛϣⲟⲣⲡ ⲛⲧⲉϥⲙⲛⲧϩⲁⲣϣϩⲏⲧ ⲧⲏⲣⲥ ⲉⲧⲣⲁⲣⲥⲙⲟⲧ ⲛⲛⲉⲧⲛⲁⲡⲓⲥⲧⲉⲩⲉ ⲉⲣⲟϥ ⲉⲡⲱⲛϩ ϣⲁ ⲉⲛⲉϩ (aiōnios )
17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (aiōn )
ⲓ̅ⲍ̅ⲡⲣⲣⲟ ⲇⲉ ⲛⲛϣⲁ ⲉⲛⲉϩ ⲡⲁⲧⲧⲁⲕⲟ ⲡⲛⲟⲩⲧⲉ ⲡⲓⲁⲧⲛⲁⲩ ⲉⲣⲟϥ ⲙⲁⲩⲁⲁϥ ⲡⲧⲁⲉⲓⲟ ⲛⲁϥ ⲙⲛ ⲡⲉⲟⲟⲩ ϣⲁ ⲉⲛⲉϩ ⲛⲉⲛⲉϩ ϩⲁⲙⲏⲛ (aiōn )
18 മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക.
ⲓ̅ⲏ̅ⲧⲉⲓⲡⲁⲣⲁⲅⲅⲉⲗⲓⲁ ϯⲕⲱ ⲙⲙⲟⲥ ⲛⲁⲕ ⲉϩⲣⲁⲓ ⲡⲁϣⲏⲣⲉ ⲧⲓⲙⲟⲑⲉⲟⲥ ⲕⲁⲧⲁ ⲛⲉⲡⲣⲟⲫⲏⲧⲓⲁ ⲉⲧⲧⲁϩⲟ ⲙⲙⲟⲕ ϫⲉ ⲉⲕⲉϩⲟⲕⲕ ϩⲣⲁⲓ ⲛϩⲏⲧⲟⲩ ⲛⲧⲙⲛⲧⲙⲁⲧⲟⲓ ⲉⲧⲛⲁⲛⲟⲩⲥ
19 ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകൎന്നുപോയി;
ⲓ̅ⲑ̅ⲉⲩⲛⲧⲁⲕ ⲙⲙⲁⲩ ⲧⲡⲓⲥⲧⲓⲥ ⲙⲛⲧⲥⲓⲛⲏⲇⲏⲥⲓⲥ ⲉⲧⲛⲁⲛⲟⲩⲥ ⲧⲁⲓ ⲉⲛⲧⲁ ϩⲟⲓⲛⲉ ⲕⲁⲁⲥ ⲛⲥⲱⲟⲩ ⲁⲩϣⲉ ⲛϩⲁⲥⲓⲉ ϩⲛ ⲧⲡⲓⲥⲧⲓⲥ
20 ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തിൽ ഉള്ളവർ ആകുന്നു; അവർ ദൂഷണം പറയാതിരിപ്പൻ പഠിക്കേണ്ടതിന്നു ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.
ⲕ̅ⲛⲁⲓ ⲉⲩⲉⲃⲟⲗ ⲛϩⲏⲧⲟⲩ ⲡⲉ ϩⲩⲙⲉⲛⲁⲓⲟⲥ ⲙⲛ ⲁⲗⲉⲝⲁⲛⲇⲣⲟⲥ ⲛⲁⲓ ⲉⲛⲧⲁⲓⲧⲁⲁⲩ ⲙⲡⲥⲁⲧⲁⲛⲁⲥ ϫⲉ ⲉϥⲉⲡⲁⲓⲇⲉⲩⲉ ⲙⲙⲟⲟⲩ ⲉⲧⲙϫⲓⲟⲩⲁ