< സെഖര്യാവ് 2 >
1 ഞാൻ തല ഉയർത്തിനോക്കി, എന്റെമുമ്പിൽ അതാ, കൈയിൽ അളവുനൂലുമായി ഒരു പുരുഷനെ കണ്ടു.
Ningĩ ngĩtiira maitho, na rĩrĩ, hau mbere yakwa ngĩona mũndũ wanyiitĩte rũrigi rũa gũthima na guoko gwake.
2 “താങ്കൾ എവിടെ പോകുന്നു?” എന്നു ഞാൻ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, “ഞാൻ ജെറുശലേമിനെ അളക്കാൻ പോകുന്നു. അതിന്റെ വീതിയും നീളവും എന്തെന്ന് അളന്നു തിട്ടപ്പെടുത്താൻതന്നെ.”
Ngĩmũũria atĩrĩ, “Wee-rĩ, wathiĩ kũ?” Nake akĩnjookeria atĩrĩ, “Ndathiĩ gũthima itũũra rĩa Jerusalemu, nĩguo menye wariĩ o na ũraihu warĩo.”
3 അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ യാത്രയാകാൻ ഒരുങ്ങുമ്പോൾ, വേറൊരു ദൂതൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു.
Na rĩrĩ, mũraika ũcio wanjaragĩria agĩthiĩ, nake mũraika ũngĩ agĩũka kũmũtũnga,
4 “‘ജെറുശലേം അതിലെ പുരുഷാരത്തിന്റെയും കന്നുകാലിയുടെയും ബാഹുല്യംനിമിത്തം മതിലുകൾ ഇല്ലാത്ത ഒരു പട്ടണം ആയിരിക്കുമെന്ന് ആ യുവാവിനോട് പറയുക.
akĩmwĩra atĩrĩ, “Tengʼera wĩre mwanake ũcio atĩrĩ, ‘Jerusalemu rĩgaatuĩka itũũra inene rĩtarĩ thingo, nĩ ũndũ wa ũingĩ wa andũ na mahiũ marĩa magaakorwo kuo.’
5 ഞാൻതന്നെ ആ പട്ടണത്തിനുചുറ്റും ഒരു അഗ്നിമതിൽ ആയിരിക്കും, ഞാൻ അതിനുള്ളിൽ അതിന്റെ മഹത്ത്വവും ആയിരിക്കും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”
Jehova ekuuga ũũ, ‘Niĩ mwene nĩ niĩ ngaatuĩka rũthingo rwa mwaki ndĩrĩthiũrũrũkĩrie, na nduĩke riiri thĩinĩ wa itũũra rĩu.’”
6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വരിക, വരിക: വടക്കേദേശംവിട്ട് ഓടിപ്പൊയ്ക്കൊൾക; ഞാൻ നിങ്ങളെ ആകാശത്തിലെ നാലു കാറ്റുകളിലും ചിതറിച്ചുകളഞ്ഞുവല്ലോ” എന്ന് യഹോവയുടെ അരുളപ്പാട്.
Jehova ekuuga ũũ, “Ũkai, ũkai! Ũrai muume bũrũri wa mwena wa gathigathini, nĩgũkorwo ndĩmũharaganĩirie mĩena yothe ĩna ĩrĩa yumaga huho cia igũrũ,” ũguo nĩguo Jehova ekuuga.
7 “സീയോനേ, വരിക! ബാബേൽപുത്രിയിൽ വസിക്കുന്നവരേ, ഓടിപ്പൊയ്ക്കൊൾക!”
“Ũka, wee Zayuni! Wĩthare, o wee ũtũũraga kwa Mwarĩ wa Babuloni!”
8 കാരണം സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്നെ കൊള്ളയടിച്ച രാജ്യങ്ങളുടെനേരേ, തേജോമയൻ എന്നെ അയച്ചിരിക്കുന്നു. നിന്നെ തൊടുന്നവർ അവിടത്തെ കൺമണിയെയാണു തൊടുന്നത്.
Nĩgũkorwo Jehova Mwene-Hinya-Wothe ekuuga atĩrĩ, “Thuutha wa kũũhe gĩtĩĩo, akĩndũma ngahũũrane na ndũrĩrĩ iria ciatahĩte indo cianyu. Nĩgũkorwo ũrĩa wothe ũmũhutagia inyuĩ nĩ kĩũma kĩa riitho rĩa Ngai ahutagia.
9 അവരുടെ അടിമകൾ അവരെ കൊള്ളയടിക്കത്തക്കവണ്ണം ഞാൻ അവർക്കുനേരേ എന്റെ കൈ ഉയർത്തും; സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.
Ti-itherũ nĩngambararia guoko gwakwa ndĩmookĩrĩre, nacio ngombo ciao itahe indo ciao. Hĩndĩ ĩyo nĩguo mũkaamenya atĩ Jehova Mwene-Hinya-Wothe nĩwe ũndũmĩte.
10 “സീയോൻപുത്രീ, ആനന്ദിച്ചാർപ്പിടുക; ഞാൻ വരുന്നു; ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
“Wee Mwarĩ wa Zayuni-rĩ, anĩrĩra na ũkene, nĩgũkorwo nĩndĩrooka gũtũũra gatagatĩ-inĩ kanyu,” ũguo nĩguo Jehova ekuuga.
11 “അനേക ജനതകൾ ആ ദിവസത്തിൽ യഹോവയോടുചേർന്ന് എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും. സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും.
“Mũthenya ũcio-rĩ, ndũrĩrĩ nyingĩ nĩikanyiitithanio na Jehova, na nĩmagatuĩka andũ akwa. Ngaatũũra gatagatĩ-inĩ kanyu na nĩmũkamenya atĩ Jehova Mwene-Hinya-Wothe nĩwe ũndũmĩte kũrĩ inyuĩ.”
12 വിശുദ്ധഭൂമിയിൽ യെഹൂദാ യഹോവയുടെ ഓഹരിയും അവകാശവുമായിരിക്കും. അവിടന്ന് വീണ്ടും ജെറുശലേമിനെ തെരഞ്ഞെടുക്കും.
Jehova nĩakagaya Juda gũtuĩke igai rĩake bũrũri-inĩ ũrĩa mũtheru, na nĩagethuurĩra Jerusalemu o rĩngĩ.
13 സകലമനുഷ്യരുമേ, യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എഴുന്നള്ളിയിരിക്കുകയാൽ അവിടത്തെ മുമ്പിൽ നിശ്ശബ്ദരായിരിക്കുക.”
Hoorerai harĩ Jehova inyuĩ kĩrĩndĩ gĩa thĩ tondũ nĩeyarahũrĩte kuuma gĩikaro-ini gĩake gĩtheru.