< റോമർ 1 >
1 ക്രിസ്തുയേശുവിന്റെ ദാസനും അപ്പൊസ്തലനും ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്നവനുമായ പൗലോസാണ് ഈ ലേഖനം എഴുതുന്നത്.
ⲁ̅ⲠⲀⲨⲖⲞⲤ ⲪⲂⲰⲔ ⲚⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲠⲀⲠⲞⲤⲦⲞⲖⲞⲤ ⲈⲦⲐⲀϨⲈⲘ.
2 ദൈവം ദീർഘകാലം മുമ്പേ വിശുദ്ധഗ്രന്ഥങ്ങളിൽ അവിടത്തെ പ്രവാചകന്മാരിലൂടെ വാഗ്ദാനംചെയ്തിട്ടുള്ളതാണ് തന്റെ പുത്രനെക്കുറിച്ചുള്ള ഈ സുവിശേഷം.
ⲃ̅ⲪⲎ ⲈⲦⲀⲨⲐⲀϢϤ ⲈⲠⲒϨⲒϢⲈⲚⲚⲞⲨϤⲒ ⲚⲦⲈⲪⲚⲞⲨϮ ⲪⲎ ⲈⲦⲀϤⲈⲢϢⲞⲢⲠ ⲚⲰϢ ⲘⲘⲞϤ ⲈⲂⲞⲖ ϨⲒⲦⲞⲦⲞⲨ ⲚⲚⲈϤⲠⲢⲞⲪⲎⲦⲎⲤ ϦⲈⲚⲚⲒⲄⲢⲀⲪⲎ ⲈⲐⲞⲨⲀⲂ
3 യേശുക്രിസ്തു ദാവീദിന്റെ സന്തതിപരമ്പരയിൽ മനുഷ്യനായി ജന്മമെടുക്കുകയും
ⲅ̅ⲈⲐⲂⲈ ⲠⲈϤϢⲎⲢⲒ ⲪⲎ ⲈⲦⲀϤϢⲰⲠⲒ ⲈⲂⲞⲖ ϦⲈⲚⲠϪⲢⲞϪ ⲚⲆⲀⲨⲒⲆ ⲔⲀⲦⲀ ⲤⲀⲢⲜ.
4 പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിൽനിന്നുള്ള പുനരുത്ഥാനത്തിലൂടെ അവിടന്ന് ദൈവപുത്രനെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ⲇ̅ⲠϢⲎⲢⲒ ⲘⲪⲚⲞⲨϮ ⲈⲦⲐⲎϢ ϦⲈⲚⲞⲨϪⲞⲘ ⲔⲀⲦⲀ ⲞⲨⲠⲚⲈⲨⲘⲀⲈϤⲞⲨⲀⲂ ⲈⲂⲞⲖ ϦⲈⲚⲠⲦⲰⲚϤ ⲚⲚⲒⲢⲈϤⲘⲰⲞⲨⲦ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲠⲈⲚϬⲞⲒⲤ.
5 ഈ ക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലത്വവും അതിനുള്ള ദൈവകൃപയും ഞങ്ങൾക്കു ലഭിച്ചത്. അതാകട്ടെ, അവിടത്തെ നാമത്തിന്റെ പുകഴ്ചയ്ക്കുവേണ്ടി സകലജനവിഭാഗങ്ങളിൽ ഉള്ളവരെയും തന്നിലുള്ള വിശ്വാസത്തിലേക്കും തൽഫലമായ അനുസരണത്തിലേക്കും നയിക്കേണ്ടതിനുമാണ്.
ⲉ̅ⲪⲎ ⲈⲦⲀⲚϬⲒ ⲚⲞⲨϨⲘⲞⲦ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲚⲈⲘ ⲞⲨⲘⲈⲦⲀⲠⲞⲤⲦⲞⲖⲞⲤ ⲈⲨⲤⲰⲦⲈⲘ ⲚⲦⲈⲪⲚⲀϨϮ ϦⲈⲚⲚⲒⲈⲐⲚⲞⲤ ⲦⲎⲢⲞⲨ ⲈϨⲢⲎⲒ ⲈϪⲈⲚ ⲠⲈϤⲢⲀⲚ
6 യേശുക്രിസ്തുവിന്റെ സ്വന്തമായിരിക്കുന്നതിനു വിളിക്കപ്പെട്ടവരായ നിങ്ങളും അവരിൽ ഉൾപ്പെട്ടിരിക്കുന്നു.
ⲋ̅ⲚⲎ ⲈⲦⲈⲦⲈⲚⲚϨⲢⲎⲒ ⲚϦⲎⲦⲞⲨ ϨⲰⲦⲈⲚ ⲚⲎ ⲈⲦⲐⲀϨⲈⲘ ⲚⲦⲈⲒⲎⲤⲞⲨⲤ ⲠⲬⲤ
7 ദൈവത്തിന്റെ വാത്സല്യജനങ്ങളും വിശുദ്ധജനവും ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരായ, റോം നഗരത്തിലുള്ള നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഇതെഴുതുന്നു. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ!
ⲍ̅ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦϢⲞⲠ ϦⲈⲚⲢⲰⲘⲎ ⲚⲒⲘⲈⲚⲢⲀϮ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲐⲀϨⲈⲘ ⲈⲐⲞⲨⲀⲂ ⲠϨⲘⲞⲦ ⲚⲰⲦⲈⲚ ⲚⲈⲘ ⲦϨⲒⲢⲎⲚⲎ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲚⲞⲨϮ ⲠⲈⲚⲒⲰⲦ ⲚⲈⲘ ⲠⲈⲚϬⲞⲒⲤ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ.
8 നിങ്ങളുടെ വിശ്വാസം ഭൂമിയിൽ എല്ലായിടത്തും സുപ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ഞാൻ ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു.
ⲏ̅ⲚϢⲞⲢⲠ ⲘⲈⲚ ϮϢⲈⲠϨⲘⲞⲦ ⲚⲦⲈⲠⲀⲚⲞⲨϮ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲈϨⲢⲎⲒ ⲈϪⲈⲚ ⲐⲎⲚⲞⲨ ⲦⲎⲢⲞⲨ ϪⲈ ⲠⲈⲦⲈⲚⲚⲀϨϮ ⲤⲈϨⲒⲰⲒϢ ⲘⲘⲞϤ ϦⲈⲚⲠⲒⲔⲞⲤⲘⲞⲤ ⲦⲎⲢϤ.
9 ഞാൻ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു എന്നതിന് ദൈവം സാക്ഷിയാണ്. ആ ദൈവത്തെയാണ് അവിടത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ സർവാത്മനാ സേവിക്കുന്നത്.
ⲑ̅ⲠⲀⲘⲈⲐⲢⲈ ⲄⲀⲢ ⲠⲈ ⲪⲚⲞⲨϮ ⲪⲎ ⲈϮϢⲈⲘϢⲒ ⲘⲘⲞϤ ϦⲈⲚⲠⲀⲠⲚⲈⲨⲘⲀϦⲈⲚⲠⲒⲈⲨⲀⲄⲄⲈⲖⲒⲞⲚ ⲚⲦⲈⲠⲈϤϢⲎⲢⲒ ϨⲰⲤ ⲚϮⲬⲰ ⲚⲦⲞⲦ ⲀⲚ ⲈⲒⲒⲢⲒ ⲘⲠⲈⲦⲈⲚⲘⲈⲨⲒ
10 ദൈവത്തിനു പ്രസാദമുണ്ടായിട്ട് എങ്ങനെയെങ്കിലും ഒടുവിൽ നിങ്ങളുടെ അടുത്തെത്താൻ വഴിതുറക്കണമെന്ന് ഞാൻ എപ്പോഴും പ്രാർഥനയിൽ യാചിച്ചുകൊണ്ടിരിക്കുകയാണ്.
ⲓ̅ⲚⲤⲎⲞⲨ ⲚⲒⲂⲈⲚ ϦⲈⲚⲚⲀⲠⲢⲞⲤⲈⲨⲬⲎ ⲈⲒⲦⲰⲂϨ ϪⲈ ⲀⲢⲎⲞⲨ ⲚⲦⲈⲠⲀⲘⲰⲒⲦ ⲤⲞⲂϮ ϦⲈⲚⲠⲒⲞⲨⲰϢ ⲚⲦⲈⲪⲚⲞⲨϮ ⲈⲒ ϨⲀⲢⲰⲦⲈⲚ.
11 നിങ്ങളെ ആത്മികമായി ശാക്തീകരിക്കുന്നതിന് സഹായിക്കുന്ന എന്തെങ്കിലും കൃപാദാനം നൽകുന്നതിനുവേണ്ടിയാണ് ഞാൻ നിങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നത്.
ⲓ̅ⲁ̅ϮⲞⲨⲰϢ ⲄⲀⲢ ⲈⲚⲀⲨ ⲈⲢⲰⲦⲈⲚ ϨⲒⲚⲀ ⲚⲦⲀϮ ⲚⲰⲦⲈⲚ ⲚⲞⲨϨⲘⲞⲦ ⲘⲠⲚⲀⲦⲒⲔⲞⲚ ⲈⲠϪⲒⲚⲦⲀϪⲢⲈ ⲐⲎⲚⲞⲨ.
12 അതായത്, എന്റെയും നിങ്ങളുടെയും വിശ്വാസത്താൽ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാൻ സാധിക്കുമല്ലോ.
ⲓ̅ⲃ̅ⲈⲦⲈ ⲪⲀⲒ ⲠⲈ ⲈⲈⲢϢⲪⲎⲢ ⲚⲦⲀϪⲢⲞ ⲚϨⲎ ⲦϦⲈⲚ ⲐⲎⲚⲞⲨ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲚⲀϨϮ ⲪⲎ ⲈⲦϢⲞⲠ ⲚϦⲎⲦⲈⲚ ⲚⲈⲘ ⲚⲈⲚⲈⲢⲎⲞⲨ ⲪⲰⲦⲈⲚ ⲚⲈⲘ ⲪⲰⲒ ϨⲰ.
13 സഹോദരങ്ങളേ, എന്റെ ശുശ്രൂഷകൾകൊണ്ട് മറ്റു ജനതകളുടെ മധ്യേ എന്നപോലെ നിങ്ങളുടെ ഇടയിലും ചില ആത്മികഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ പലപ്പോഴും പരിശ്രമിച്ചു എന്നും എന്നാൽ, തടസ്സങ്ങൾമൂലം ഇതുവരെയും അതിനു കഴിഞ്ഞില്ല എന്നും നിങ്ങൾ അറിയാതിരിക്കരുത്.
ⲓ̅ⲅ̅ϮⲞⲨⲈϢ ⲐⲎⲚⲞⲨ ⲆⲈ ⲀⲚ ⲈⲢⲈⲦⲈⲚⲞⲒ ⲚⲀⲦⲈⲘⲒ ⲚⲀⲤⲚⲎⲞⲨ ϪⲈ ⲒⲤ ⲞⲨⲘⲎϢ ⲚⲤⲞⲠ ϮⲤⲞⲂϮ ⲘⲘⲞⲒ ⲈⲒ ϨⲀⲢⲰⲦⲈⲚ ⲞⲨⲞϨ ⲀⲨⲦⲀϨⲚⲞ ⲘⲘⲞⲒ ϢⲀ ⲈϦⲞⲨⲚ ⲈϮⲚⲞⲨ ϨⲒⲚⲀ ⲚⲦⲀϬⲒ ⲚⲞⲨⲞⲨⲦⲀϨ ϦⲈⲚⲐⲎⲚⲞⲨ ϨⲰⲦⲈⲚ ⲔⲀⲦⲀ ⲪⲢⲎϮ ⲘⲠⲤⲰϪⲠ ⲚⲚⲒⲔⲈⲈⲐⲚⲞⲤ.
14 പരിഷ്കൃതരോടും അപരിഷ്കൃതരോടും വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും എനിക്ക് ഉത്തരവാദിത്വമുണ്ട്.
ⲓ̅ⲇ̅ⲚⲒⲞⲨⲈⲒⲚⲒⲚ ⲚⲈⲘ ⲚⲒⲂⲀⲢⲂⲀⲢⲞⲤ ⲚⲒⲤⲀⲂⲈⲨ ⲚⲈⲘ ⲚⲒⲀⲦϨⲎⲦ ⲞⲨⲞⲚ ⲈⲢⲞⲒ
15 അതുകൊണ്ടാണ്, റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നത്.
ⲓ̅ⲉ̅ⲠⲀⲒⲢⲎϮ ⲠⲈ ⲠⲀⲢⲰⲞⲨⲦϤ ⲈⲦϢⲞⲠ ⲘⲘⲞⲒ ⲈϨⲒϢⲈⲚⲚⲞⲨϤⲒ ⲚⲰⲦⲈⲚ ϨⲰⲦⲈⲚ ϦⲀ ⲚⲎ ⲈⲦϢⲞⲠ ϦⲈⲚⲢⲰⲘⲎ.
16 സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; ഒന്നാമത് യെഹൂദനും പിന്നീട് യെഹൂദേതരനും, ഇങ്ങനെ, വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷനൽകുന്ന ദൈവശക്തിയാകുന്നു.
ⲓ̅ⲋ̅ϮϢⲒⲠⲒ ⲄⲀⲢ ⲀⲚ ϦⲈⲚⲠⲒⲈⲨⲀⲄⲄⲈⲖⲒⲞⲚ ⲞⲨϪⲞⲘ ⲄⲀⲢ ⲚⲦⲈⲪⲚⲞⲨϮ ⲠⲈ ⲈⲨⲚⲞϨⲈⲘ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϨϮ ⲠⲒⲒⲞⲨⲆⲀⲒ ⲚϢⲞⲢⲠ ⲚⲈⲘ ⲠⲒⲞⲨⲈⲒⲚⲒⲚ.
17 കാരണം, ദൈവം മനുഷ്യനെ നീതിമാനാക്കുന്ന വിധം സുവിശേഷത്തിൽ പ്രകടമായിരിക്കുന്നു; “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്” എന്ന തിരുവെഴുത്ത് അനുസരിച്ച് ആ നീതീകരണം ആദ്യവസാനം വിശ്വാസത്താലാണ്.
ⲓ̅ⲍ̅ⲞⲨⲘⲈⲐⲘⲎⲒ ⲄⲀⲢ ⲚⲦⲈⲪⲚⲞⲨϮ ⲠⲈⲐⲚⲀϬⲰⲢⲠ ⲈⲂⲞⲖ ⲚϦⲎⲦϤ ⲈⲂⲞⲖ ϦⲈⲚⲞⲨⲚⲀϨϮ ⲈⲨⲚⲀϨϮ ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲤϦⲎⲞⲨⲦ ϪⲈ ⲠⲒⲐⲘⲎ ⲒϤⲚⲀⲰⲚϦ ⲈⲂⲞⲖ ϦⲈⲚⲪⲚⲀϨϮ.
18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു.
ⲓ̅ⲏ̅ⲠⲒϪⲰⲚⲦ ⲄⲀⲢ ⲚⲦⲈⲪⲚⲞⲨϮ ϤⲚⲀϬⲰⲢⲠ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲈϨⲢⲎⲒ ⲈϪⲈⲚ ⲘⲈⲦⲀⲤⲈⲂⲎⲤ ⲚⲒⲂⲈⲚ ⲚⲈⲘ ⲐⲘⲈⲦϬⲒⲚϪⲞⲚⲤ ⲚⲦⲈⲚⲒⲢⲰⲘⲒ ⲚⲎ ⲈⲦⲀⲘⲞⲚⲒ ⲚϮⲘⲈⲐⲘⲎⲒ ϦⲈⲚϮⲘⲈⲦⲢⲈϤϬⲒⲚϪⲞⲚⲤ
19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു.
ⲓ̅ⲑ̅ϪⲈ ⲠⲒⲈⲘⲒ ⲚⲦⲈⲪⲚⲞⲨϮ ϤⲞⲨⲰⲚϨ ⲈⲂⲞⲖ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ ⲪⲚⲞⲨϮ ⲄⲀⲢ ⲀϤⲞⲨⲞⲚϨϤ ⲈⲢⲰⲞⲨ.
20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല. (aïdios )
ⲕ̅ⲚⲒⲀⲐⲚⲀⲨ ⲈⲢⲰⲞⲨ ⲚⲦⲀϤ ⲈⲂⲞⲖ ϦⲈⲚⲠⲤⲰⲚⲦ ⲘⲠⲒⲔⲞⲤⲘⲞⲤ ⲚϦⲢⲎⲒ ϦⲈⲚⲚⲈϤⲐⲀⲘⲒⲞ ⲈⲨⲔⲀϮ ⲈⲢⲰⲞⲨ ⲤⲈⲚⲀⲨ ⲈⲢⲰⲞⲨ ⲈⲦⲈ ⲦⲈϤϪⲞⲘ ⲚⲈⲚⲈϨ ⲦⲈ ⲚⲈⲘ ⲦⲈϤⲘⲈⲐⲚⲞⲨϮ ⲈⲠϪⲒⲚⲦⲞⲨϢⲰⲠⲒ ⲚⲀⲦⲖⲰⲒϪⲒ ⲚⲀⲦⲈⲢⲞⲨⲰ. (aïdios )
21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി.
ⲕ̅ⲁ̅ϪⲈ ⲈⲦⲀⲨⲤⲞⲨⲈⲚ ⲪⲚⲞⲨϮ ⲘⲠⲞⲨϮⲰⲞⲨ ⲚⲀϤ ϨⲰⲤ ⲚⲞⲨϮ ⲞⲨⲆⲈ ⲘⲠⲞⲨϢⲈⲠϨⲘⲞⲦ ⲚⲦⲞⲦϤ ⲀⲖⲖⲀ ⲀⲨⲈⲢⲈⲪⲖⲎⲞⲨ ϦⲈⲚⲚⲞⲨⲘⲞⲔⲘⲈⲔ ⲞⲨⲞϨ ⲀϤⲈⲢⲬⲀⲔⲒ ⲚϪⲈⲠⲞⲨⲀⲦⲔⲀϮ ⲚϨⲎⲦ.
22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി.
ⲕ̅ⲃ̅ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ϨⲀⲚⲤⲀⲂⲈⲨ ⲚⲈⲀⲨⲈⲢⲤⲞϪ.
23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.
ⲕ̅ⲅ̅ⲞⲨⲞϨ ⲀⲨϢⲈⲂⲒⲈ ⲠⲒⲰⲞⲨ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲈ ⲘⲠⲈϤⲦⲀⲔⲞ ϦⲈⲚⲞⲨⲒⲚⲒ ⲚⲦⲈⲞⲨϨⲒⲔⲰⲚ ⲚⲢⲰⲘⲒ ⲈϢⲀϤⲦⲀⲔⲞ ⲚⲈⲘ ϨⲀⲚϨⲀⲖⲀϮ ⲚⲈⲘ ϨⲀⲚⲦⲈⲂⲚⲰⲞⲨⲒ ⲚⲈⲘ ϨⲀⲚϬⲀⲦϤⲒ.
24 അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു.
ⲕ̅ⲇ̅ⲈⲐⲂⲈ ⲪⲀⲒ ⲀϤⲦⲎⲒⲦⲞⲨ ⲚϪⲈⲪⲚⲞⲨϮ ⲈϦⲢⲎⲒ ϦⲈⲚⲚⲒⲈⲠⲒⲐⲨⲘⲒⲀ ⲚⲦⲈⲠⲞⲨϨⲎⲦ ⲈⲠϬⲰϦⲈⲘ ⲈⲠϪⲒⲚⲐⲢⲞⲨϢⲰϢ ⲚϪⲈⲚⲞⲨⲤⲰⲘⲀ ⲚϦⲢⲎ ⲒⲚϦⲎⲦⲞⲨ.
25 അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. (aiōn )
ⲕ̅ⲉ̅ⲚⲎ ⲈⲦⲀⲨϢⲒⲂϮ ⲚϮⲘⲈⲐⲘⲎⲒ ⲚⲦⲈⲪⲚⲞⲨϮ ϦⲈⲚϮⲘⲈⲐⲚⲞⲨϪ ⲞⲨⲞϨ ⲀⲨⲞⲨⲰϢⲦ ⲞⲨⲞϨ ⲀⲨϢⲈⲘϢⲒ ⲘⲠⲒⲤⲰⲚⲦ ⲠⲀⲢⲀ ⲪⲎ ⲈⲦⲀϤⲤⲰⲚⲦ ⲈⲦⲈ ⲪⲀⲒ ⲠⲈ ⲪⲎ ⲈⲦⲤⲘⲀⲢⲰⲞⲨⲦ ϢⲀ ⲚⲒⲈⲚⲈϨ ⲀⲘⲎⲚ. (aiōn )
26 ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു.
ⲕ̅ⲋ̅ⲈⲐⲂⲈ ⲪⲀⲒ ⲀϤⲦⲎⲒⲦⲞⲨ ⲚϪⲈⲪⲚⲞⲨϮ ⲈϦⲢⲎ ⲒⲈϨⲀⲚⲠⲀⲐⲞⲤ ⲚϢⲰϢ ⲚⲞⲨϨⲒⲞⲘⲒ ⲄⲀⲢ ⲀⲨϢⲈⲂⲒⲈ ⲦⲞⲨⲪⲨⲤⲒⲔⲎ ⲚⲬⲢⲎⲤⲒⲤ ⲈϦⲢⲎⲒ ⲈⲨⲠⲀⲢⲀ ⲪⲨⲤⲒⲤ.
27 അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു.
ⲕ̅ⲍ̅ⲠⲀⲒⲢⲎϮ ⲞⲚ ⲚⲒⲔⲈϨⲰⲞⲨⲦ ⲀⲨⲬⲰ ⲚⲤⲰⲞⲨ ⲚϮⲪⲨⲤⲒⲔⲎ ⲚⲬⲢⲎⲤⲒⲤ ⲚⲦⲈϮⲤϨⲒⲘⲒ ⲀⲨⲢⲰⲔϨ ϦⲈⲚⲠⲞⲨⲞⲨⲰϢ ⲈⲚⲞⲨⲈⲢⲎⲞⲨ ϨⲀⲚϨⲰⲞⲨⲦ ϦⲈⲚϨⲀⲚϨⲰⲞⲨⲦ ⲈⲨⲈⲢϨⲰⲂ ⲈⲠϢⲒⲠⲒ ⲈⲨⲈϬⲒ ⲈⲠϢⲈⲂⲒⲈ ⲂⲈⲬⲈ ⲈⲦⲤϢⲈ ⲚⲦⲈⲦⲞⲨⲠⲖⲀⲚⲎ ⲚϦⲢⲎⲒ ⲚϦⲎⲦⲞⲨ ⲘⲘⲒⲚ ⲘⲘⲰⲞⲨ.
28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു.
ⲕ̅ⲏ̅ⲞⲨⲞϨ ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲈ ⲘⲠⲞⲨⲈⲢⲆⲞⲔⲒⲘⲀⲌⲒⲚ ⲈⲬⲀ ⲪⲚⲞⲨϮ ⲚⲦⲞⲦⲞⲨ ϦⲈⲚⲞⲨⲈⲘⲒ ⲀϤⲦⲎⲒⲦⲞⲨ ⲚϪⲈⲪⲚⲞⲨϮ ⲈϦⲢⲎⲒ ⲈⲞⲨϨⲎⲦ ⲚⲀⲆⲞⲔⲒⲘⲞⲤ ⲈⲐⲢⲞⲨⲒⲢⲒ ⲚⲚⲎ ⲈⲦⲤϢⲈ ⲚⲀⲒⲦⲞⲨ ⲀⲚ.
29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും
ⲕ̅ⲑ̅ⲈⲨⲘⲈϨ ⲚⲀⲆⲒⲔⲒⲀ ⲚⲒⲂⲈⲚ ⲚⲈⲘ ⲔⲀⲔⲒⲀ ⲚⲈⲘ ⲠⲞⲚⲎⲢⲒⲀ ⲚⲈⲘ ⲘⲈⲦϬⲒⲚϪⲞⲚⲤ ⲈⲨⲘⲈϨ ⲚⲪⲐⲞⲚⲞⲤ ϨⲒ ϦⲰⲦⲈⲂ ⲚⲈⲘ ϢϬⲚⲎⲚ ⲚⲈⲘ ⲬⲢⲞϤ ⲚⲈⲘ ⲘⲈⲨⲒ ⲈϤϨⲰⲞⲨ.
30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും
ⲗ̅ⲈⲨⲞⲒ ⲚⲢⲈϤⲬⲀⲤⲔⲈⲤ ⲚⲢⲈϤⲈⲢⲔⲀⲦⲀⲖⲀⲖⲒⲚ ⲘⲘⲀⲤⲦⲈ ⲚⲞⲨϮ ⲚⲢⲈϤϮϢⲰϢ ⲚϬⲀⲤⲒϨⲎⲦ ⲚⲢⲈϤϨⲒⲠϨⲞ ⲚⲢⲈϤϪⲒⲘⲒ ⲚⲚⲒⲠⲈⲦϨⲰⲞⲨ ⲚⲀⲦⲤⲰⲦⲈⲘ ⲚⲤⲀⲚⲞⲨⲒⲞϮ.
31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്.
ⲗ̅ⲁ̅ⲚⲀⲦⲔⲀϮ ⲚⲀⲦϮⲘⲀϮ ⲚⲀⲦϢⲈⲚϨⲎⲦ ⲚⲀⲦⲚⲀⲒ
32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.
ⲗ̅ⲃ̅ⲚⲎ ⲈⲦⲤⲰⲞⲨⲚ ⲚϮⲘⲈⲐⲘⲎⲒ ⲚⲦⲈⲪⲚⲞⲨϮ ϪⲈ ⲚⲎ ⲈⲦⲒⲢⲒ ⲚⲚⲀⲒ ⲘⲠⲀⲒⲢⲎϮ ⲤⲈⲘⲠϢⲀ ⲘⲪⲘⲞⲨ ⲞⲨ ⲘⲞⲚⲞⲚ ϪⲈ ⲤⲈⲒⲢⲒ ⲘⲘⲰⲞⲨ ⲀⲖⲖⲀ ⲤⲈϮⲘⲀϮ ⲞⲚ ⲚⲈⲘ ⲚⲎ ⲈⲦⲒⲢⲒ ⲘⲘⲰⲞⲨ.