< റോമർ 5 >

1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്.
ਵਿਸ਼੍ਵਾਸੇਨ ਸਪੁਣ੍ਯੀਕ੍ਰੁʼਤਾ ਵਯਮ੍ ਈਸ਼੍ਵਰੇਣ ਸਾਰ੍ੱਧੰ ਪ੍ਰਭੁਣਾਸ੍ਮਾਕੰ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇਨ ਮੇਲਨੰ ਪ੍ਰਾਪ੍ਤਾਃ|
2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും.
ਅਪਰੰ ਵਯੰ ਯਸ੍ਮਿਨ੍ ਅਨੁਗ੍ਰਹਾਸ਼੍ਰਯੇ ਤਿਸ਼਼੍ਠਾਮਸ੍ਤਨ੍ਮਧ੍ਯੰ ਵਿਸ਼੍ਵਾਸਮਾਰ੍ਗੇਣ ਤੇਨੈਵਾਨੀਤਾ ਵਯਮ੍ ਈਸ਼੍ਵਰੀਯਵਿਭਵਪ੍ਰਾਪ੍ਤਿਪ੍ਰਤ੍ਯਾਸ਼ਯਾ ਸਮਾਨਨ੍ਦਾਮਃ|
3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്;
ਤਤ੍ ਕੇਵਲੰ ਨਹਿ ਕਿਨ੍ਤੁ ਕ੍ਲੇਸ਼ਭੋਗੇ(ਅ)ਪ੍ਯਾਨਨ੍ਦਾਮੋ ਯਤਃ ਕ੍ਲੇਸ਼ਾਦ੍ ਧੈਰ੍ੱਯੰ ਜਾਯਤ ਇਤਿ ਵਯੰ ਜਾਨੀਮਃ,
4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.
ਧੈਰ੍ੱਯਾੱਚ ਪਰੀਕ੍ਸ਼਼ਿਤਤ੍ਵੰ ਜਾਯਤੇ, ਪਰੀਕ੍ਸ਼਼ਿਤਤ੍ਵਾਤ੍ ਪ੍ਰਤ੍ਯਾਸ਼ਾ ਜਾਯਤੇ,
5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
ਪ੍ਰਤ੍ਯਾਸ਼ਾਤੋ ਵ੍ਰੀਡਿਤਤ੍ਵੰ ਨ ਜਾਯਤੇ, ਯਸ੍ਮਾਦ੍ ਅਸ੍ਮਭ੍ਯੰ ਦੱਤੇਨ ਪਵਿਤ੍ਰੇਣਾਤ੍ਮਨਾਸ੍ਮਾਕਮ੍ ਅਨ੍ਤਃਕਰਣਾਨੀਸ਼੍ਵਰਸ੍ਯ ਪ੍ਰੇਮਵਾਰਿਣਾ ਸਿਕ੍ਤਾਨਿ|
6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു.
ਅਸ੍ਮਾਸੁ ਨਿਰੁਪਾਯੇਸ਼਼ੁ ਸਤ੍ਸੁ ਖ੍ਰੀਸ਼਼੍ਟ ਉਪਯੁਕ੍ਤੇ ਸਮਯੇ ਪਾਪਿਨਾਂ ਨਿਮਿੱਤੰ ਸ੍ਵੀਯਾਨ੍ ਪ੍ਰਣਾਨ੍ ਅਤ੍ਯਜਤ੍|
7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്.
ਹਿਤਕਾਰਿਣੋ ਜਨਸ੍ਯ ਕ੍ਰੁʼਤੇ ਕੋਪਿ ਪ੍ਰਣਾਨ੍ ਤ੍ਯਕ੍ਤੁੰ ਸਾਹਸੰ ਕਰ੍ੱਤੁੰ ਸ਼ਕ੍ਨੋਤਿ, ਕਿਨ੍ਤੁ ਧਾਰ੍ੰਮਿਕਸ੍ਯ ਕ੍ਰੁʼਤੇ ਪ੍ਰਾਯੇਣ ਕੋਪਿ ਪ੍ਰਾਣਾਨ੍ ਨ ਤ੍ਯਜਤਿ|
8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
ਕਿਨ੍ਤ੍ਵਸ੍ਮਾਸੁ ਪਾਪਿਸ਼਼ੁ ਸਤ੍ਸ੍ਵਪਿ ਨਿਮਿੱਤਮਸ੍ਮਾਕੰ ਖ੍ਰੀਸ਼਼੍ਟਃ ਸ੍ਵਪ੍ਰਾਣਾਨ੍ ਤ੍ਯਕ੍ਤਵਾਨ੍, ਤਤ ਈਸ਼੍ਵਰੋਸ੍ਮਾਨ੍ ਪ੍ਰਤਿ ਨਿਜੰ ਪਰਮਪ੍ਰੇਮਾਣੰ ਦਰ੍ਸ਼ਿਤਵਾਨ੍|
9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്!
ਅਤਏਵ ਤਸ੍ਯ ਰਕ੍ਤਪਾਤੇਨ ਸਪੁਣ੍ਯੀਕ੍ਰੁʼਤਾ ਵਯੰ ਨਿਤਾਨ੍ਤੰ ਤੇਨ ਕੋਪਾਦ੍ ਉੱਧਾਰਿਸ਼਼੍ਯਾਮਹੇ|
10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം!
ਫਲਤੋ ਵਯੰ ਯਦਾ ਰਿਪਵ ਆਸ੍ਮ ਤਦੇਸ਼੍ਵਰਸ੍ਯ ਪੁਤ੍ਰਸ੍ਯ ਮਰਣੇਨ ਤੇਨ ਸਾਰ੍ੱਧੰ ਯਦ੍ਯਸ੍ਮਾਕੰ ਮੇਲਨੰ ਜਾਤੰ ਤਰ੍ਹਿ ਮੇਲਨਪ੍ਰਾਪ੍ਤਾਃ ਸਨ੍ਤੋ(ਅ)ਵਸ਼੍ਯੰ ਤਸ੍ਯ ਜੀਵਨੇਨ ਰਕ੍ਸ਼਼ਾਂ ਲਪ੍ਸ੍ਯਾਮਹੇ|
11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.
ਤਤ੍ ਕੇਵਲੰ ਨਹਿ ਕਿਨ੍ਤੁ ਯੇਨ ਮੇਲਨਮ੍ ਅਲਭਾਮਹਿ ਤੇਨਾਸ੍ਮਾਕੰ ਪ੍ਰਭੁਣਾ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇਨ ਸਾਮ੍ਪ੍ਰਤਮ੍ ਈਸ਼੍ਵਰੇ ਸਮਾਨਨ੍ਦਾਮਸ਼੍ਚ|
12 ആദാം എന്ന ഏകമനുഷ്യൻമുഖേന പാപവും, പാപംമുഖേന മരണവും ലോകത്തിലേക്കു പ്രവേശിച്ചു. ഇങ്ങനെ, എല്ലാവരും പാപംചെയ്തതിനാൽ മരണം എല്ലാവരിലേക്കും വ്യാപിച്ചു.
ਤਥਾ ਸਤਿ, ਏਕੇਨ ਮਾਨੁਸ਼਼ੇਣ ਪਾਪੰ ਪਾਪੇਨ ਚ ਮਰਣੰ ਜਗਤੀਂ ਪ੍ਰਾਵਿਸ਼ਤ੍ ਅਪਰੰ ਸਰ੍ੱਵੇਸ਼਼ਾਂ ਪਾਪਿਤ੍ਵਾਤ੍ ਸਰ੍ੱਵੇ ਮਾਨੁਸ਼਼ਾ ਮ੍ਰੁʼਤੇ ਰ੍ਨਿਘ੍ਨਾ ਅਭਵਤ੍|
13 ന്യായപ്രമാണം നൽകപ്പെടുന്നതിനുമുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു. പക്ഷേ, ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപം എങ്ങനെ നിർവചിക്കപ്പെടും?
ਯਤੋ ਵ੍ਯਵਸ੍ਥਾਦਾਨਸਮਯੰ ਯਾਵਤ੍ ਜਗਤਿ ਪਾਪਮ੍ ਆਸੀਤ੍ ਕਿਨ੍ਤੁ ਯਤ੍ਰ ਵ੍ਯਵਸ੍ਥਾ ਨ ਵਿਦ੍ਯਤੇ ਤਤ੍ਰ ਪਾਪਸ੍ਯਾਪਿ ਗਣਨਾ ਨ ਵਿਦ੍ਯਤੇ|
14 ആദാംമുതൽ മോശവരെ ജീവിച്ചിരുന്നവർ ആദാം അനുസരണക്കേടുചെയ്ത അതേവിധത്തിൽ പാപംചെയ്തവർ അല്ലായിരുന്നു. എങ്കിലും മരണം അവരിലും ആധിപത്യം നടത്തി. ഈ ആദാം വരാനിരുന്നയാളിന്റെ പ്രതിച്ഛായയായിരുന്നു.
ਤਥਾਪ੍ਯਾਦਮਾ ਯਾਦ੍ਰੁʼਸ਼ੰ ਪਾਪੰ ਕ੍ਰੁʼਤੰ ਤਾਦ੍ਰੁʼਸ਼ੰ ਪਾਪੰ ਯੈ ਰ੍ਨਾਕਾਰਿ ਆਦਮਮ੍ ਆਰਭ੍ਯ ਮੂਸਾਂ ਯਾਵਤ੍ ਤੇਸ਼਼ਾਮਪ੍ਯੁਪਰਿ ਮ੍ਰੁʼਤ੍ਯੂ ਰਾਜਤ੍ਵਮ੍ ਅਕਰੋਤ੍ ਸ ਆਦਮ੍ ਭਾਵ੍ਯਾਦਮੋ ਨਿਦਰ੍ਸ਼ਨਮੇਵਾਸ੍ਤੇ|
15 എന്നാൽ ദൈവത്തിന്റെ ദാനവും നിയമലംഘനവും ഒരുപോലെയല്ല. ആദാം എന്ന ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ ഏറ്റവും അധികമായി ദൈവകൃപയും യേശുക്രിസ്തു എന്ന ഏകമനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകർക്ക് സമൃദ്ധമായി വന്നിരിക്കുന്നു.
ਕਿਨ੍ਤੁ ਪਾਪਕਰ੍ੰਮਣੋ ਯਾਦ੍ਰੁʼਸ਼ੋ ਭਾਵਸ੍ਤਾਦ੍ਰੁʼਗ੍ ਦਾਨਕਰ੍ੰਮਣੋ ਭਾਵੋ ਨ ਭਵਤਿ ਯਤ ਏਕਸ੍ਯ ਜਨਸ੍ਯਾਪਰਾਧੇਨ ਯਦਿ ਬਹੂਨਾਂ ਮਰਣਮ੍ ਅਘਟਤ ਤਥਾਪੀਸ਼੍ਵਰਾਨੁਗ੍ਰਹਸ੍ਤਦਨੁਗ੍ਰਹਮੂਲਕੰ ਦਾਨਞ੍ਚੈਕੇਨ ਜਨੇਨਾਰ੍ਥਾਦ੍ ਯੀਸ਼ੁਨਾ ਖ੍ਰੀਸ਼਼੍ਟੇਨ ਬਹੁਸ਼਼ੁ ਬਾਹੁਲ੍ਯਾਤਿਬਾਹੁਲ੍ਯੇਨ ਫਲਤਿ|
16 ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി.
ਅਪਰਮ੍ ਏਕਸ੍ਯ ਜਨਸ੍ਯ ਪਾਪਕਰ੍ੰਮ ਯਾਦ੍ਰੁʼਕ੍ ਫਲਯੁਕ੍ਤੰ ਦਾਨਕਰ੍ੰਮ ਤਾਦ੍ਰੁʼਕ੍ ਨ ਭਵਤਿ ਯਤੋ ਵਿਚਾਰਕਰ੍ੰਮੈਕੰ ਪਾਪਮ੍ ਆਰਭ੍ਯ ਦਣ੍ਡਜਨਕੰ ਬਭੂਵ, ਕਿਨ੍ਤੁ ਦਾਨਕਰ੍ੰਮ ਬਹੁਪਾਪਾਨ੍ਯਾਰਭ੍ਯ ਪੁਣ੍ਯਜਨਕੰ ਬਭੂਵ|
17 ആദാം എന്ന ഒരു മനുഷ്യന്റെ നിയമലംഘനത്താൽ, ആ മനുഷ്യനിലൂടെ, മരണം വാഴ്ച നടത്തി. എന്നാൽ, ദൈവം സമൃദ്ധമായി നൽകുന്ന കൃപയും നീതീകരണം എന്ന ദാനവും പ്രാപിക്കുന്നവർ യേശുക്രിസ്തുവെന്ന ഏകമനുഷ്യൻമുഖേന എത്രയോ അധികമായി ജീവനിൽ വാഴും!
ਯਤ ਏਕਸ੍ਯ ਜਨਸ੍ਯ ਪਾਪਕਰ੍ੰਮਤਸ੍ਤੇਨੈਕੇਨ ਯਦਿ ਮਰਣਸ੍ਯ ਰਾਜਤ੍ਵੰ ਜਾਤੰ ਤਰ੍ਹਿ ਯੇ ਜਨਾ ਅਨੁਗ੍ਰਹਸ੍ਯ ਬਾਹੁਲ੍ਯੰ ਪੁਣ੍ਯਦਾਨਞ੍ਚ ਪ੍ਰਾਪ੍ਨੁਵਨ੍ਤਿ ਤ ਏਕੇਨ ਜਨੇਨ, ਅਰ੍ਥਾਤ੍ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟੇਨ, ਜੀਵਨੇ ਰਾਜਤ੍ਵਮ੍ ਅਵਸ਼੍ਯੰ ਕਰਿਸ਼਼੍ਯਨ੍ਤਿ|
18 അങ്ങനെ ഒരു ലംഘനംമൂലം എല്ലാ മനുഷ്യരും ശിക്ഷാവിധിയിൽ ആയതുപോലെ, ഒരു നീതിപ്രവൃത്തി എല്ലാ മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു.
ਏਕੋ(ਅ)ਪਰਾਧੋ ਯਦ੍ਵਤ੍ ਸਰ੍ੱਵਮਾਨਵਾਨਾਂ ਦਣ੍ਡਗਾਮੀ ਮਾਰ੍ਗੋ (ਅ)ਭਵਤ੍ ਤਦ੍ਵਦ੍ ਏਕੰ ਪੁਣ੍ਯਦਾਨੰ ਸਰ੍ੱਵਮਾਨਵਾਨਾਂ ਜੀਵਨਯੁਕ੍ਤਪੁਣ੍ਯਗਾਮੀ ਮਾਰ੍ਗ ਏਵ|
19 ആദാം എന്ന ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ, ക്രിസ്തു എന്ന ഏകമനുഷ്യന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.
ਅਪਰਮ੍ ਏਕਸ੍ਯ ਜਨਸ੍ਯਾਜ੍ਞਾਲਙ੍ਘਨਾਦ੍ ਯਥਾ ਬਹਵੋ (ਅ)ਪਰਾਧਿਨੋ ਜਾਤਾਸ੍ਤਦ੍ਵਦ੍ ਏਕਸ੍ਯਾਜ੍ਞਾਚਰਣਾਦ੍ ਬਹਵਃ ਸਪੁਣ੍ਯੀਕ੍ਰੁʼਤਾ ਭਵਨ੍ਤਿ|
20 എങ്കിലും, ന്യായപ്രമാണം വന്നുചേർന്നതിനാൽ ലംഘനത്തിന്റെ ബാഹുല്യം വ്യക്തമായി. എന്നാൽ പാപം വർധിച്ച സ്ഥാനത്ത് കൃപ അതിലുമധികം വർധിച്ചു.
ਅਧਿਕਨ੍ਤੁ ਵ੍ਯਵਸ੍ਥਾਗਮਨਾਦ੍ ਅਪਰਾਧਸ੍ਯ ਬਾਹੁਲ੍ਯੰ ਜਾਤੰ ਕਿਨ੍ਤੁ ਯਤ੍ਰ ਪਾਪਸ੍ਯ ਬਾਹੁਲ੍ਯੰ ਤਤ੍ਰੈਵ ਤਸ੍ਮਾਦ੍ ਅਨੁਗ੍ਰਹਸ੍ਯ ਬਾਹੁਲ੍ਯਮ੍ ਅਭਵਤ੍|
21 ഇത്, മരണംമുഖേന പാപം ഭരണം നടത്തിയതുപോലെ, ദൈവത്തിന്റെ കൃപ നീതിയിലൂടെ ഭരണം നടത്തേണ്ടതിനാണ്. ഇതിന്റെ ഫലമാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരമുള്ള നിത്യജീവൻ. (aiōnios g166)
ਤੇਨ ਮ੍ਰੁʼਤ੍ਯੁਨਾ ਯਦ੍ਵਤ੍ ਪਾਪਸ੍ਯ ਰਾਜਤ੍ਵਮ੍ ਅਭਵਤ੍ ਤਦ੍ਵਦ੍ ਅਸ੍ਮਾਕੰ ਪ੍ਰਭੁਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਦ੍ਵਾਰਾਨਨ੍ਤਜੀਵਨਦਾਯਿਪੁਣ੍ਯੇਨਾਨੁਗ੍ਰਹਸ੍ਯ ਰਾਜਤ੍ਵੰ ਭਵਤਿ| (aiōnios g166)

< റോമർ 5 >