< റോമർ 3 >

1 അങ്ങനെയെങ്കിൽ യെഹൂദനായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്? അതുപോലെ, പരിച്ഛേദനം സ്വീകരിക്കുന്നതുകൊണ്ട് എന്തു ലാഭമാണുള്ളത്?
اَپَرَنْچَ یِہُودِنَح کِں شْریشْٹھَتْوَں؟ تَتھا تْوَکْچھیدَسْیَ وا کِں پھَلَں؟
2 എല്ലാവിധത്തിലും വളരെയുണ്ട്: അതിൽ പ്രഥമഗണനീയം ദൈവത്തിന്റെ അരുളപ്പാടുകൾ യെഹൂദന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു എന്നതാണ്.
سَرْوَّتھا بَہُونِ پھَلانِ سَنْتِ، وِشیشَتَ اِیشْوَرَسْیَ شاسْتْرَں تیبھْیودِییَتَ۔
3 ആ അരുളപ്പാടുകൾ ചിലർ അവിശ്വസിച്ചു. അതുകൊണ്ടെന്ത്? അവരുടെ വിശ്വാസരാഹിത്യത്താൽ ദൈവത്തിന്റെ വിശ്വസ്തത ഇല്ലാതാകുമോ?
کَیشْچِدْ اَوِشْوَسَنے کرِتے تیشامْ اَوِشْوَسَناتْ کِمْ اِیشْوَرَسْیَ وِشْواسْیَتایا ہانِرُتْپَتْسْیَتے؟
4 ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജംപറയുന്നവർ ആയിരുന്നാലും ദൈവം സത്യസന്ധനാണ്. “അങ്ങയുടെ വാക്കുകളിൽ അങ്ങ് നീതിമാനെന്നു തെളിയുന്നതിനും വിചാരണയിൽ അങ്ങ് വിജയിക്കാനും,” എന്ന് എഴുതിയിട്ടുണ്ടല്ലോ.
کیناپِ پْرَکارینَ نَہِ۔ یَدْیَپِ سَرْوّے مَنُشْیا مِتھْیاوادِنَسْتَتھاپِیشْوَرَح سَتْیَوادِی۔ شاسْتْرے یَتھا لِکھِتَماسْتے، اَتَسْتْوَنْتُ سْوَواکْیینَ نِرْدّوشو ہِ بھَوِشْیَسِ۔ وِچارے چَیوَ نِشْپاپو بھَوِشْیَسِ نَ سَںشَیَح۔
5 എന്നാൽ, ദൈവം എത്ര നീതിമാനാണെന്നത് നമ്മുടെ അനീതി പ്രകടമാക്കുന്നുവെങ്കിൽ നാം എന്താണു പറയുക? മാനുഷികമായ രീതിയിൽ ചോദിക്കട്ടെ, “നമ്മുടെമേൽ ക്രോധം വെളിപ്പെടുത്തുന്ന ദൈവം നീതിമാൻ അല്ല” എന്നാണോ?
اَسْماکَمْ اَنْیایینَ یَدِیشْوَرَسْیَ نْیایَح پْرَکاشَتے تَرْہِ کِں وَدِشْیامَح؟ اَہَں مانُشاناں کَتھامِوَ کَتھاں کَتھَیامِ، اِیشْوَرَح سَمُچِتَں دَنْڈَں دَتّوا کِمْ اَنْیایِی بھَوِشْیَتِ؟
6 ഒരിക്കലുമല്ല. അങ്ങനെയാണെങ്കിൽ അനീതിയുള്ള ദൈവത്തിന് ലോകത്തെ വിധിക്കാൻ എങ്ങനെ കഴിയും?
اِتّھَں نَ بھَوَتُ، تَتھا سَتِیشْوَرَح کَتھَں جَگَتو وِچارَیِتا بھَوِشْیَتِ؟
7 എന്നാൽ “എന്റെ കാപട്യം ദൈവത്തിന്റെ സത്യസന്ധതയെ പ്രകടമാക്കുന്നതിലൂടെ അവിടത്തെ യശസ്സു വർധിപ്പിക്കുന്നെങ്കിൽ, എന്തിനാണ് പിന്നെയും എന്നെ പാപിയെന്നു വിധിയെഴുതുന്നത്?” എന്നു ചിലർ വാദിച്ചേക്കാം,
مَمَ مِتھْیاواکْیَوَدَنادْ یَدِیشْوَرَسْیَ سَتْیَتْوینَ تَسْیَ مَہِما وَرْدّھَتے تَرْہِ کَسْمادَہَں وِچارےپَرادھِتْوینَ گَنْیو بھَوامِ؟
8 അപ്പോൾ, “നന്മ ഉണ്ടാകേണ്ടതിനുവേണ്ടി നമുക്കു തിന്മ പ്രവർത്തിക്കാം” എന്നാണോ? ചിലരാകട്ടെ, ഇപ്രകാരം ഞങ്ങൾ പറയുന്നതായി ഞങ്ങളെപ്പറ്റി അപവാദം പറയുന്നുണ്ട്; അവർ അർഹിക്കുന്ന ശിക്ഷാവിധി അവർക്കു ലഭിക്കും.
مَنْگَلارْتھَں پاپَمَپِ کَرَنِییَمِتِ واکْیَں تْوَیا کُتو نوچْیَتے؟ کِنْتُ یَیرُچْیَتے تے نِتانْتَں دَنْڈَسْیَ پاتْرانِ بھَوَنْتِ؛ تَتھاپِ تَدْواکْیَمْ اَسْمابھِرَپْیُچْیَتَ اِتْیَسْماکَں گْلانِں کُرْوَّنْتَح کِیَنْتو لوکا وَدَنْتِ۔
9 അപ്പോൾ എന്ത്? യെഹൂദരായ നമുക്ക് എന്തെങ്കിലും ശ്രേഷ്ഠത ഉണ്ടോ? ഇല്ലേയില്ല. മുമ്പു നാം തെളിച്ചു പറഞ്ഞതുപോലെതന്നെ യെഹൂദനും യെഹൂദേതരനും ഇങ്ങനെ എല്ലാവരും പാപത്തിന് അധീനർതന്നെയാണ്.
اَنْیَلوکیبھْیو وَیَں کِں شْریشْٹھاح؟ کَداچَنَ نَہِ یَتو یِہُودِنو نْیَدیشِنَشْچَ سَرْوَّایوَ پاپَسْیایَتّا اِتْیَسْیَ پْرَمانَں وَیَں پُورْوَّمْ اَدَدامَ۔
10 “നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല.
لِپِ رْیَتھاسْتے، نَیکوپِ دھارْمِّکو جَنَح۔
11 ഗ്രഹിക്കുന്നവർ ആരുമില്ല, ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.
تَتھا جْنانِیشْوَرَجْنانِی مانَوَح کوپِ ناسْتِ ہِ۔
12 എല്ലാവരും വഴിതെറ്റി ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു; നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല.”
وِمارْگَگامِنَح سَرْوّے سَرْوّے دُشْکَرْمَّکارِنَح۔ ایکو جَنوپِ نو تیشاں سادھُکَرْمَّ کَروتِ چَ۔
13 “അവരുടെ തൊണ്ട തുറന്ന ശവക്കുഴി; അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;” “അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.”
تَتھا تیشانْتُ وَے کَنْٹھا اَناورِتَشْمَشانَوَتْ۔ سْتُتِوادَں پْرَکُرْوَّنْتِ جِہْوابھِسْتے تُ کیوَلَں۔ تیشاموشْٹھَسْیَ نِمْنے تُ وِشَں تِشْٹھَتِ سَرْپَّوَتْ۔
14 “അവരുടെ വായിൽ ശാപവും കയ്‌പും നിറഞ്ഞിരിക്കുന്നു.”
مُکھَں تیشاں ہِ شاپینَ کَپَٹینَ چَ پُورْیَّتے۔
15 “അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ പായുന്നു.
رَکْتَپاتایَ تیشاں تُ پَدانِ کْشِپْرَگانِ چَ۔
16 നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്.
پَتھِ تیشاں مَنُشْیاناں ناشَح کْلیشَشْچَ کیوَلَح۔
17 സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ.”
تے جَنا نَہِ جانَنْتِ پَنْتھانَں سُکھَدایِنَں۔
18 “അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു,” എന്നിങ്ങനെ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ!
پَرَمیشادْ بھَیَں یَتَّتْ تَچَّکْشُشورَگوچَرَں۔
19 ന്യായപ്രമാണത്തിന്റെ നിബന്ധനകൾ ബാധകമായിരിക്കുന്നത് അതു ലഭിച്ചിട്ടുള്ളവർക്കാണെന്ന് നമുക്കറിയാം. ഇതു നൽകിയിരിക്കുന്നത്, എല്ലാ അധരങ്ങളും ഒഴിവുകഴിവുകൾ ഒന്നും പറയാനില്ലാതെ നിശ്ശബ്ദമാകാനും ലോകത്തിലുള്ളവർ മുഴുവൻ ദൈവത്തോടു കണക്കു ബോധിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതിനുംവേണ്ടിയാണ്.
وْیَوَسْتھایاں یَدْیَلِّکھَتِ تَدْ وْیَوَسْتھادھِینانْ لوکانْ اُدِّشْیَ لِکھَتِیتِ وَیَں جانِیمَح۔ تَتو مَنُشْیَماتْرو نِرُتَّرَح سَنْ اِیشْوَرَسْیَ ساکْشادْ اَپَرادھِی بھَوَتِ۔
20 അതുകൊണ്ട്, ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ ആരും ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠരാകുകയില്ല; പിന്നെയോ, നമ്മുടെ പാപത്തെക്കുറിച്ചുള്ള അറിവു നൽകുകയാണ് ന്യായപ്രമാണം ചെയ്യുന്നത്.
اَتَایوَ وْیَوَسْتھانُرُوپَیح کَرْمَّبھِح کَشْچِدَپِ پْرانِیشْوَرَسْیَ ساکْشاتْ سَپُنْیِیکرِتو بھَوِتُں نَ شَکْشْیَتِ یَتو وْیَوَسْتھَیا پاپَجْنانَماتْرَں جایَتے۔
21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
کِنْتُ وْیَوَسْتھایاح پرِتھَگْ اِیشْوَرینَ دییَں یَتْ پُنْیَں تَدْ وْیَوَسْتھایا بھَوِشْیَدْوادِگَنَسْیَ چَ وَچَنَیح پْرَمانِیکرِتَں سَدْ اِدانِیں پْرَکاشَتے۔
22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു.
یِیشُکھْرِیشْٹے وِشْواسَکَرَنادْ اِیشْوَرینَ دَتَّں تَتْ پُنْیَں سَکَلیشُ پْرَکاشِتَں سَتْ سَرْوّانْ وِشْواسِنَح پْرَتِ وَرْتَّتے۔
23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു.
تیشاں کوپِ پْرَبھیدو ناسْتِ، یَتَح سَرْوَّایوَ پاپِنَ اِیشْوَرِییَتیجوہِیناشْچَ جاتاح۔
24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു.
تَ اِیشْوَرَسْیانُگْرَہادْ مُولْیَں وِنا کھْرِیشْٹَکرِتینَ پَرِتْرانینَ سَپُنْیِیکرِتا بھَوَنْتِ۔
25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല.
یَسْماتْ سْوَشونِتینَ وِشْواساتْ پاپَناشَکو بَلِی بھَوِتُں سَ ایوَ پُورْوَّمْ اِیشْوَرینَ نِشْچِتَح، اِتّھَمْ اِیشْوَرِییَسَہِشْنُتْواتْ پُراکرِتَپاپاناں مارْجَّنَکَرَنے سْوِییَیاتھارْتھْیَں تینَ پْرَکاشْیَتے،
26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.
وَرْتَّمانَکالِییَمَپِ سْوَیاتھارْتھْیَں تینَ پْرَکاشْیَتے، اَپَرَں یِیشَو وِشْواسِنَں سَپُنْیِیکُرْوَّنَّپِ سَ یاتھارْتھِکَسْتِشْٹھَتِ۔
27 അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്.
تَرْہِ کُتْراتْمَشْلاگھا؟ سا دُورِیکرِتا؛ کَیا وْیَوَسْتھَیا؟ کِں کْرِیارُوپَوْیَوَسْتھَیا؟ اِتّھَں نَہِ کِنْتُ تَتْ کیوَلَوِشْواسَرُوپَیا وْیَوَسْتھَیَیوَ بھَوَتِ۔
28 അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു.
اَتَایوَ وْیَوَسْتھانُرُوپاح کْرِیا وِنا کیوَلینَ وِشْواسینَ مانَوَح سَپُنْیِیکرِتو بھَوِتُں شَکْنوتِیتْیَسْیَ رادّھانْتَں دَرْشَیامَح۔
29 ദൈവം യെഹൂദരുടെമാത്രമോ? അവിടന്ന് യെഹൂദരല്ലാത്തവരുടെയും ദൈവം അല്ലയോ? അതേ, അവിടന്ന് അവരുടെയും ദൈവമാണ്.
سَ کِں کیوَلَیِہُودِنامْ اِیشْوَرو بھَوَتِ؟ بھِنَّدیشِنامْ اِیشْوَرو نَ بھَوَتِ؟ بھِنَّدیشِنامَپِ بھَوَتِ؛
30 ദൈവം ഒരുവനേയുള്ളൂ; അതുകൊണ്ട്, പരിച്ഛേദനം സ്വീകരിച്ചവനെ വിശ്വാസത്താൽ നീതീകരിക്കുന്നു; അതേ വിശ്വാസത്താൽ പരിച്ഛേദനം ഇല്ലാത്തവരെയും നീതീകരിക്കുന്നു.
یَسْمادْ ایکَ اِیشْوَرو وِشْواساتْ تْوَکْچھیدِنو وِشْواسیناتْوَکْچھیدِنَشْچَ سَپُنْیِیکَرِشْیَتِ۔
31 അപ്പോൾ, നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ പ്രയോജനരഹിതമാക്കുകയാണോ? ഒരിക്കലുമില്ല, നാം ന്യായപ്രമാണത്തെ സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്.
تَرْہِ وِشْواسینَ وَیَں کِں وْیَوَسْتھاں لُمْپامَ؟ اِتّھَں نَ بھَوَتُ وَیَں وْیَوَسْتھاں سَںسْتھاپَیامَ ایوَ۔

< റോമർ 3 >