< റോമർ 2 >
1 ആകയാൽ ശിക്ഷവിധിക്കുന്ന മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ, നിനക്ക് ഒരു ന്യായീകരണവും പറയാനില്ല. മറ്റുള്ളവരെ ശിക്ഷവിധിക്കുന്നതിലൂടെ നീ നിന്നെത്തന്നെയാണ് ശിക്ഷവിധിക്കുന്നത്. കാരണം, ഏതു കാര്യത്തിനു മറ്റൊരാളെ ശിക്ഷവിധിക്കുന്നോ അതേകാര്യം നീയും പ്രവർത്തിക്കുന്നുണ്ടല്ലോ.
ⲁ̅ⲈⲐⲂⲈ ⲪⲀⲒ ⲬⲚⲀϢⲈⲢⲞⲨⲰ ⲀⲚ ⲰⲪⲢⲰⲘⲒ ϦⲀ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦϮϨⲀⲠ ϦⲈⲚⲠⲒϨⲀⲠ ⲄⲀⲢ ⲈⲦⲈⲔϮ ⲘⲘⲞϤ ⲈⲠⲈⲔϢⲪⲎⲢ ⲀⲔϨⲒⲞⲨⲒ ⲘⲘⲞⲔ ⲈⲠϨⲀⲠ ⲘⲘⲀⲨⲀⲦⲔ ⲚⲀⲒ ⲄⲀⲢ ϨⲰⲔ ⲞⲚ ⲈⲦⲈⲔⲒⲢⲒ ⲘⲘⲰⲞⲨ ϦⲀ ⲪⲎ ⲈⲦϮϨⲀⲠ.
2 ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ദൈവം സത്യം ആധാരമാക്കി ശിക്ഷവിധിക്കുമെന്ന് നമുക്കറിയാം.
ⲃ̅ⲦⲈⲚⲈⲘⲒ ⲄⲀⲢ ϪⲈ ⲠⲒϨⲀⲠ ⲚⲦⲈⲪⲚⲞⲨϮ ⲀϤϢⲞⲠ ⲔⲀⲦⲀ ⲞⲨⲘⲈⲐⲘⲎⲒ ⲈϪⲈⲚ ⲚⲎ ⲈⲦⲒⲢⲒ ⲚⲚⲀⲒ ⲘⲠⲀⲒⲢⲎϮ.
3 അതുകൊണ്ട് ഹേ മനുഷ്യാ, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷവിധിച്ചിട്ട് അതേ പ്രവൃത്തിതന്നെ ചെയ്യുന്ന നിനക്കു ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നു നീ വിചാരിക്കുന്നുണ്ടോ?
ⲅ̅ⲬⲘⲈⲨⲒ ⲆⲈ ⲚⲐⲞⲔ ⲈⲪⲀⲒ ⲰⲪⲢⲰⲘⲒ ⲪⲎ ⲈⲦϮϨⲀⲠ ⲈⲚⲎ ⲈⲦⲒⲢⲒ ⲚⲚⲀⲒ ⲘⲠⲀⲒⲢⲎϮ ⲞⲨⲞϨ ⲬⲢⲀ ⲘⲘⲰⲞⲨ ϨⲰⲔ ⲞⲚ ϪⲈ ⲀⲚ ⲬⲚⲀϢⲪⲰⲦ ⲚⲐⲞⲔ ⲚⲦⲈⲚ ⲠⲒϨⲀⲠ ⲚⲦⲈⲪⲚⲞⲨϮ.
4 ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?
ⲇ̅ϢⲀⲚ ⲔⲈⲢⲔⲀⲦⲀⲪⲢⲞⲚⲒⲚ ⲚϮⲘⲈⲦⲢⲀⲘⲀⲞ ⲚⲦⲈⲦⲈϤⲘⲈⲦⲬⲢⲤ ⲚⲈⲘ ⲦⲈϤⲘⲈⲦⲢⲈϤⲈⲢⲀⲚⲈⲬⲈⲤⲐⲈ ⲚⲈⲘ ⲦⲈϤⲘⲈⲦⲢⲈϤⲰⲞⲨ ⲚϨⲎⲦ ⲚⲔⲈⲘⲒ ⲀⲚ ϪⲈ ϮⲘⲈⲦⲬⲢⲤ ⲚⲦⲈⲪⲚⲞⲨϮ ⲤⲒⲚⲒ ⲘⲘⲞⲔ ⲈⲨⲘⲈⲦⲀⲚⲞⲒⲀ.
5 എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്.
ⲉ̅ⲔⲀⲦⲀ ⲆⲈ ⲦⲈⲔⲘⲈⲦⲚⲀϢⲦϨⲎⲦ ⲚⲈⲘ ⲠⲈⲔϨⲎⲦ ⲚⲀⲦⲞⲨⲈⲘϨⲐⲎϤ ⲔϨⲒ ϪⲰⲚⲦ ⲚⲀⲔ ⲈϦⲞⲨⲚ ϦⲈⲚⲠⲒⲈϨⲞⲞⲨ ⲚⲦⲈⲠϪⲰⲚⲦ ⲚⲈⲘ ⲠⲒϬⲰⲢⲠ ⲈⲂⲞⲖ ⲚⲦⲈⲠⲒϨⲀⲠ ⲘⲘⲎⲒ ⲚⲦⲈⲪϮ
6 ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.”
ⲋ̅ⲪⲎ ⲈⲐⲚⲀϮ ⲘⲠⲒⲞⲨⲀⲒ ⲠⲒⲞⲨⲀⲒ ⲔⲀⲦⲀ ⲚⲈϤϨⲂⲎⲞⲨⲒ.
7 നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. (aiōnios )
ⲍ̅ⲚⲎ ⲘⲈⲚ ⲈⲦⲀⲨⲀⲘⲞⲚⲒ ⲚⲦⲞⲦⲞⲨ ϦⲈⲚⲞⲨϨⲰⲂ ⲈⲚⲀⲚⲈϤ ⲞⲨⲰⲞⲨ ⲚⲈⲘ ⲞⲨⲦⲀⲒⲞ ⲚⲈⲘ ⲞⲨⲘⲈⲦⲀⲦⲦⲀⲔⲞ ⲚⲚⲎ ⲈⲦⲔⲰϮ ⲚⲤⲀⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios )
8 എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും.
ⲏ̅ⲚⲎ ⲆⲈ ⲈⲦⲈ ⲈⲂⲞⲖ ϦⲈⲚⲞⲨϢϬⲚⲎⲚ ⲚⲈⲞⲨⲞϨ ⲚⲤⲈϮⲘⲀϮ ⲀⲚ ⲚⲈⲘ ⲐⲘⲎⲒ ⲈⲨⲐⲎⲦ ⲆⲈ ⲚϨⲎⲦ ⲚⲈⲘ ϮⲘⲈⲦϬⲒ ⲚϪⲞⲚⲤ ⲞⲨϪⲰⲚⲦ ⲚⲈⲘ ⲞⲨⲘⲂⲞⲚ
9 തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും.
ⲑ̅ⲞⲨϨⲞϪϨⲈϪ ⲚⲈⲘ ⲞⲨⲘⲔⲀϨ ⲈϪⲈⲚ ⲮⲨⲬⲎ ⲚⲒⲂⲈⲚ ⲚⲦⲈⲚⲒⲢⲰⲘⲒ ⲚⲎ ⲈⲦⲒⲢⲒ ⲘⲠⲒⲠⲈⲦϨⲰⲞⲨ ⲠⲒⲒⲞⲨⲆⲀⲒ ⲚϢⲞⲢⲠ ⲚⲈⲘ ⲠⲒⲞⲨⲈⲒⲚⲒⲚ.
10 എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും;
ⲓ̅ⲞⲨⲰⲞⲨ ⲆⲈ ⲚⲈⲘ ⲞⲨⲦⲀⲒⲞ ⲚⲈⲘ ⲞⲨϨⲒⲢⲎ ⲚⲎ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲈⲢϨⲰⲂ ⲈⲠⲒⲀⲄⲀⲐⲞⲚ ⲠⲒⲒⲞⲨⲆⲀⲒ ⲚϢⲞⲢⲠ ⲚⲈⲘ ⲠⲒⲞⲨⲈⲒⲚⲒⲚ.
11 കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.
ⲓ̅ⲁ̅ⲘⲘⲞⲚ ⲘⲈⲦⲢⲈϤϬⲒϨⲞ ϦⲀⲦⲈⲚ ⲪⲚⲞⲨϮ.
12 ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും.
ⲓ̅ⲃ̅ⲚⲎ ⲄⲀⲢ ⲈⲦⲀⲨⲈⲢⲚⲞⲂⲒ ⲀⲚⲞⲘⲞⲤ ⲀⲚⲞⲘⲞⲤ ⲞⲚ ⲤⲈⲚⲀⲦⲀⲔⲰⲞⲨ ⲞⲨⲞϨ ⲚⲎ ⲈⲦⲀⲨⲈⲢⲚⲞⲂⲒ ϦⲈⲚⲠⲒⲚⲞⲘⲞⲤ ⲤⲈⲚⲀϮϨⲀⲠ ⲈⲢⲰⲞⲨ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲚⲞⲘⲞⲤ.
13 ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്.
ⲓ̅ⲅ̅ⲞⲨ ⲄⲀⲢ ⲚⲒⲢⲈϤⲤⲰⲦⲈⲘ ⲈⲠⲒⲚⲞⲘⲞⲤ ⲀⲚ ⲚⲈⲚⲒⲐⲘⲎⲒ ϦⲀⲦⲈⲚ ⲪⲚⲞⲨϮ ⲀⲖⲖⲀ ⲚⲎ ⲈⲦⲒⲢⲒ ⲘⲠⲒⲚⲞⲘⲞⲤ ⲈⲦⲞⲨⲚⲀⲐⲘⲀⲒⲰⲞⲨ.
14 ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു.
ⲓ̅ⲇ̅ⲈϢⲰⲠ ⲄⲀⲢ ⲚⲈⲚⲒⲈⲐⲚⲞⲤ ⲚⲎ ⲈⲦⲈ ⲘⲘⲞⲚⲦⲞⲨ ⲚⲞⲘⲞⲤ ⲘⲘⲀⲨ ⲪⲨⲤⲒⲤ ⲤⲈⲒⲢⲒ ⲚⲚⲀ ⲠⲒⲚⲞⲘⲞⲤ ⲚⲀⲒ ⲈⲦⲈ ⲘⲘⲞⲚⲦⲞⲨ ⲚⲞⲘⲞⲤ ⲘⲘⲀⲨ ⲤⲈⲞⲒ ⲚⲚⲞⲘⲞⲤ ⲚⲰⲞⲨ ⲘⲘⲒⲚ ⲘⲘⲰⲞⲨ.
15 അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു.
ⲓ̅ⲉ̅ⲚⲀⲒ ⲈⲐⲞⲨⲰⲚϨ ⲘⲠⲒϨⲰⲂ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲈⲂⲞⲖ ⲈϤⲤϦⲎⲞⲨⲦ ϦⲈⲚⲠⲞⲨϨⲎⲦ ⲞⲨⲞϨ ⲈⲢⲈ ⲦⲞⲨⲤⲨⲚⲎⲆⲈⲤⲒⲤ ⲈⲢⲘⲈⲐⲢⲈ ⲈⲢⲰⲞⲨ ⲚⲈⲘⲰⲞⲨ ⲞⲨⲞϨ ⲈⲢⲈ ⲚⲞⲨⲘⲈⲨⲒ ⲈⲢⲔⲀⲦⲎⲄⲞⲢⲒⲚ ⲞⲨⲦⲰⲞⲨ ⲚⲈⲘ ⲚⲞⲨⲈⲢⲎⲞⲨ ⲒⲈ ⲈⲨⲚⲀⲈⲢⲠⲔⲈⲀⲠⲞⲖⲞⲄⲒⲤⲐⲈ.
16 ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരു ദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും.
ⲓ̅ⲋ̅ϦⲈⲚ ⲠⲒⲈϨⲞⲞⲨ ⲚⲦⲈⲪⲚⲞⲨϮ ⲚⲀϮϨⲀⲠ ⲈⲚⲎ ⲈⲦϨⲎⲠ ⲚⲦⲈⲠⲒⲢⲰⲘⲒ ⲔⲀⲦⲀ ⲠⲀⲈⲨⲀⲄⲄⲈⲖⲒⲞⲚ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ.
17 എന്നാൽ, നീ നിന്നെത്തന്നെ യെഹൂദൻ എന്നു വിളിക്കുകയും ന്യായപ്രമാണത്തിൽ ആശ്രയിക്കുകയും ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും ചെയ്യുന്നല്ലോ.
ⲓ̅ⲍ̅ⲒⲤϪⲈ ⲚⲐⲞⲔ ⲔϮⲢⲀⲚ ⲈⲢⲞⲔ ϪⲈ ⲒⲞⲨⲆⲀⲒ ⲔⲘⲞⲦⲈⲚ ⲘⲘⲞⲔ ⲈϪⲈⲚ ⲠⲒⲚⲞⲘⲞⲤ ⲞⲨⲞϨ ⲔϢⲞⲨϢⲞⲨ ⲘⲘⲞⲔ ϦⲈⲚⲪⲚⲞⲨϮ.
18 നീ ന്യായപ്രമാണം പഠിച്ചതിന്റെ ഫലമായി ദൈവഹിതം തിരിച്ചറിയുകയും ഉത്തമമായത് അംഗീകരിക്കുകയും ചെയ്യുന്നല്ലോ;
ⲓ̅ⲏ̅ⲞⲨⲞϨ ⲔⲤⲰⲞⲨⲚ ⲘⲠⲈϤⲞⲨⲰϢ ⲞⲨⲞϨ ⲔⲈⲢⲆⲞⲔⲒⲘⲀⲌⲒⲚ ⲚⲚⲎ ⲈⲦⲤⲰⲦⲠ ⲔⲈⲢⲔⲀⲐⲎⲔⲒⲚ ⲘⲘⲞⲔ ⲈⲂⲞⲖ ϦⲈⲚⲠⲒⲚⲞⲘⲞⲤ
19 ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാക്ഷാത്കാരം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിട്ടുള്ളതുകൊണ്ട് നീ അന്ധർക്കു വഴികാട്ടുന്ന വ്യക്തിയും ഇരുട്ടിലുള്ളവർക്കു പ്രകാശവും
ⲓ̅ⲑ̅ϨⲐⲎⲔ ⲬⲎ ⲈⲢⲞⲔ ϪⲈ ⲚⲐⲞⲔ ⲞⲨⲢⲈϤϬⲒⲘⲰⲒⲦ ⲚⲚⲒⲂⲈⲖⲖⲈⲨ ⲞⲨⲞⲨⲰⲒⲚⲒ ⲚⲦⲈⲚⲎ ⲈⲦϦⲈⲚ ⲠⲬⲀⲔⲒ.
20 മൂഢർക്ക് പരിശീലകനും ശിശുക്കൾക്ക് അധ്യാപകനും ആണെന്നും പൂർണനിശ്ചയമുള്ളവനായിരിക്കുന്നല്ലോ.
ⲕ̅ⲪⲢⲈϤϮⲤⲂⲰ ⲚⲦⲈⲚⲒⲀⲦϨⲎⲦ ⲞⲨⲞϨ ⲠⲤⲀϦ ⲚⲚⲒⲔⲞⲨϪⲒ ⲚⲀⲖⲰⲞⲨⲒ ⲈⲢⲈ ⲐⲘⲞⲢⲪⲎ ⲚⲦⲈⲠⲈⲘⲒ ⲚⲦⲞⲦⲔ ⲚⲈⲘ ϮⲘⲈⲐⲘⲎⲒ ⲈⲦϦⲈⲚ ⲠⲒⲚⲞⲘⲞⲤ
21 എങ്കിൽ, മറ്റുള്ളവരെ ഉപദേശിക്കുന്ന നീ എന്തുകൊണ്ട് നിന്നെത്തന്നെ ഉപദേശിക്കുന്നില്ല? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നോ?
ⲕ̅ⲁ̅ⲪⲎ ⲞⲨⲚ ⲈⲦϮⲤⲂⲰ ⲚⲔⲈⲞⲨⲀⲒ ⲔϮⲤⲂⲰ ⲚⲀⲔ ⲘⲘⲀⲨⲀⲦⲔ ⲀⲚ ⲪⲎ ⲈⲦϨⲒⲰⲒϢ ⲈϢⲦⲈⲘϬⲒⲞⲨⲒ ⲔϬⲒⲞⲨⲒ
22 വ്യഭിചാരം ചെയ്യരുത് എന്നു ജനങ്ങളോടു പറയുന്ന നീ വ്യഭിചാരംചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നോ?
ⲕ̅ⲃ̅ⲪⲎ ⲈⲦϪⲰ ⲘⲘⲞⲤ ϪⲈ ⲘⲠⲈⲢⲈⲢⲚⲰⲒⲔ ⲔⲞⲒ ⲚⲚⲰⲒⲔ ⲪⲎ ⲈⲦⲤⲰϤ ⲚⲚⲒⲒⲆⲰⲖⲞⲚ ⲔⲞⲒ ⲚⲔⲀⲖⲠ ⲈⲢⲪⲈⲒ.
23 ന്യായപ്രമാണത്തെപ്പറ്റി ആത്മപ്രശംസ ചെയ്യുന്ന നീ ന്യായപ്രമാണം ലംഘിച്ച് ദൈവത്തെ അപമാനിക്കുകയാണോ?
ⲕ̅ⲅ̅ⲪⲎ ⲈⲦϢⲞⲨϢⲞⲨ ⲘⲘⲞϤ ϦⲈⲚⲠⲒⲚⲞⲘⲞⲤ ⲈⲂⲞⲖ ϨⲒⲦⲈⲚ ϮⲠⲀⲢⲀⲂⲀⲤⲒⲤ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲔϢⲰϢ ⲘⲪⲚⲞⲨϮ.
24 “നിങ്ങൾനിമിത്തം ദൈവനാമം യെഹൂദരല്ലാത്തവരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു” എന്നെഴുതിയിരിക്കുന്നല്ലോ!
ⲕ̅ⲇ̅ⲪⲢⲀⲚ ⲄⲀⲢ ⲘⲪⲚⲞⲨϮ ⲤⲈϪⲈⲞⲨⲀ ⲈⲢⲞϤ ϦⲈⲚⲚⲒⲈⲐⲚⲞⲤ ⲈⲐⲂⲈ ⲐⲎⲚⲞⲨ ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲤϦⲎⲞⲨⲦ.
25 നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു.
ⲕ̅ⲉ̅ⲞⲨⲞⲚ ϨⲎⲞⲨ ⲄⲀⲢ ⲘⲠⲒⲤⲈⲂⲒ ⲈϢⲰⲠ ⲀⲔϢⲀⲚⲒⲢⲒ ⲘⲠⲒⲚⲞⲘⲞⲤ ⲈϢⲰⲠ ⲆⲈ ⲈⲔⲞⲒ ⲘⲠⲀⲢⲀⲂⲀⲦⲎ ⲤⲚⲦⲈ ⲠⲒⲚⲞⲘⲞⲤ ⲀⲠⲈⲔⲤⲈⲂⲒ ⲀϤϢⲰⲠⲒ ⲈⲨⲘⲈⲦⲀⲦⲤⲈⲂⲒ.
26 പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ?
ⲕ̅ⲋ̅ⲈϢⲰⲠ ⲞⲨⲚ ⲀⲢⲈϢⲀⲚ ϮⲘⲈⲦⲀⲦⲤⲈⲂⲒ ⲀⲢⲈϨ ⲈϮⲘⲈⲐⲘⲎⲒ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲞⲨⲬⲒ ⲦⲈϤⲘⲈⲦⲀⲦⲤⲈⲂⲒ ⲤⲈⲚⲀⲞⲠⲤ ⲈⲨⲤⲈⲂⲒ
27 ശരീരത്തിൽ പരിച്ഛേദനം ഏൽക്കാതെതന്നെ ന്യായപ്രമാണം അനുസരിക്കുന്ന യെഹൂദേതരൻ, ലിഖിതനിയമസംഹിതയും പരിച്ഛേദനവും ഉണ്ടായിരുന്നിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റംവിധിക്കും.
ⲕ̅ⲍ̅ⲞⲨⲞϨ ϮⲪⲨⲤⲒⲔⲎ ⲘⲘⲈⲦⲀⲦⲤⲈⲂⲒ ⲈⲤϪⲰⲔ ⲘⲠϨⲰⲂ ⲚⲦⲈⲠⲒⲚⲞⲘⲞⲤ ⲈⲂⲞⲖ ⲤⲚⲀϮϨⲀⲠ ⲈⲢⲞⲔ ϦⲀ ⲠⲒⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲤϦⲀⲒ ⲚⲈⲘ ⲠⲒⲤⲈⲂⲒ ϪⲈ ⲀⲔⲈⲢ ⲞⲨⲠⲀⲢⲀⲂⲀⲦⲎ ⲚⲦⲈⲠⲒⲚⲞⲘⲞⲤ
28 കാരണം, പുറമേ യെഹൂദനായിരിക്കുന്നവനല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല.
ⲕ̅ⲏ̅ⲠⲒⲒⲞⲨⲆⲀⲒ ⲄⲀⲢ ⲀⲚ ⲈⲦϦⲈⲚ ⲠⲈⲐⲞⲨⲞⲚϨ ⲠⲈ ⲠⲒⲒⲞⲨⲆⲀⲒ ⲞⲨⲆⲈ ⲠⲤⲈⲂⲒ ⲀⲚ ⲈⲐⲞⲨⲞⲚϨ ϦⲈⲚⲦⲤⲀⲢⲜ ⲠⲈ ⲠⲒⲤⲈⲂⲒ.
29 പിന്നെയോ, അകമേ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.
ⲕ̅ⲑ̅ⲀⲖⲖⲀ ⲠⲒⲒⲞⲨⲆⲀⲒ ⲈⲦϨⲎⲠ ⲪⲀⲒ ⲠⲈ ⲠⲒⲒⲞⲨⲆⲀⲒ ⲞⲨⲞϨ ⲠⲒⲤⲈⲂⲒ ⲚⲦⲈⲠⲒϨⲎⲦ ϦⲈⲚⲞⲨⲠⲚⲈⲨⲘⲀϦⲈⲚⲞⲨⲤϦⲀⲒ ⲀⲚ ⲪⲎ ⲈⲦⲈ ⲠⲈϤϢⲞⲨϢⲞⲨ ⲞⲨⲈⲂⲞⲖ ϦⲈⲚⲢⲰⲘⲒ ⲀⲚ ⲠⲈ ⲀⲖⲖⲀ ⲈⲂⲞⲖ ϦⲈⲚⲪⲚⲞⲨϮ ⲠⲈ.