< റോമർ 12 >
1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന.
เห ภฺราตร อีศฺวรสฺย กฺฤปยาหํ ยุษฺมานฺ วินเย ยูยํ สฺวํ สฺวํ ศรีรํ สชีวํ ปวิตฺรํ คฺราหฺยํ พลิมฺ อีศฺวรมุทฺทิศฺย สมุตฺสฺฤชต, เอษา เสวา ยุษฺมากํ โยคฺยาฯ
2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും. (aiōn )
อปรํ ยูยํ สำสาริกา อิว มาจรต, กินฺตุ สฺวํ สฺวํ สฺวภาวํ ปราวรฺตฺย นูตนาจาริโณ ภวต, ตต อีศฺวรสฺย นิเทศ: กีทฺฤคฺ อุตฺตโม คฺรหณีย: สมฺปูรฺณศฺเจติ ยุษฺมาภิรนุภาวิษฺยเตฯ (aiōn )
3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.
กศฺจิทปิ ชโน โยคฺยตฺวาทธิกํ สฺวํ น มนฺยตำ กินฺตุ อีศฺวโร ยไสฺม ปฺรตฺยยสฺย ยตฺปริมาณมฺ อททาตฺ ส ตทนุสารโต โยคฺยรูปํ สฺวํ มนุตามฺ, อีศฺวราทฺ อนุคฺรหํ ปฺราปฺต: สนฺ ยุษฺมากมฺ เอไกกํ ชนมฺ อิตฺยาชฺญาปยามิฯ
4 നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല.
ยโต ยทฺวทสฺมากมฺ เอกสฺมินฺ ศรีเร พหูนฺยงฺคานิ สนฺติ กินฺตุ สรฺเวฺวษามงฺคานำ การฺยฺยํ สมานํ นหิ;
5 അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും.
ตทฺวทสฺมากํ พหุเตฺว'ปิ สรฺเวฺว วยํ ขฺรีษฺเฏ เอกศรีรา: ปรสฺปรมฺ องฺคปฺรตฺยงฺคเตฺวน ภวาม: ฯ
6 ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ.
อสฺมาทฺ อีศฺวรานุคฺรเหณ วิเศษํ วิเศษํ ทานมฺ อสฺมาสุ ปฺราปฺเตษุ สตฺสุ โกปิ ยทิ ภวิษฺยทฺวากฺยํ วทติ ตรฺหิ ปฺรตฺยยสฺย ปริมาณานุสารต: ส ตทฺ วทตุ;
7 ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ.
ยทฺวา ยทิ กศฺจิตฺ เสวนการี ภวติ ตรฺหิ ส ตตฺเสวนํ กโรตุ; อถวา ยทิ กศฺจิทฺ อธฺยาปยิตา ภวติ ตรฺหิ โส'ธฺยาปยตุ;
8 മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.
ตถา ย อุปเทษฺฏา ภวติ ส อุปทิศตุ ยศฺจ ทาตา ส สรลตยา ททาตุ ยสฺตฺวธิปติ: ส ยตฺเนนาธิปติตฺวํ กโรตุ ยศฺจ ทยาลุ: ส หฺฤษฺฏมนสา ทยตามฺฯ
9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക.
อปรญฺจ ยุษฺมากํ เปฺรม กาปฏฺยวรฺชิตํ ภวตุ ยทฺ อภทฺรํ ตทฺ ฤตียธฺวํ ยจฺจ ภทฺรํ ตสฺมินฺ อนุรชฺยธฺวมฺฯ
10 സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക.
อปรํ ภฺราตฺฤตฺวเปฺรมฺนา ปรสฺปรํ ปฺรียธฺวํ สมาทราทฺ เอโก'ปรชนํ เศฺรษฺฐํ ชานีธฺวมฺฯ
11 ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക.
ตถา การฺเยฺย นิราลสฺยา มนสิ จ โสโทฺยคา: สนฺต: ปฺรภุํ เสวธฺวมฺฯ
12 പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക.
อปรํ ปฺรตฺยาศายามฺ อานนฺทิตา ทุ: ขสมเย จ ไธรฺยฺยยุกฺตา ภวต; ปฺรารฺถนายำ สตตํ ปฺรวรฺตฺตธฺวํฯ
13 സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.
ปวิตฺราณำ ทีนตำ ทูรีกุรุธฺวมฺ อติถิเสวายามฺ อนุรชฺยธฺวมฺฯ
14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക; അതേ, അനുഗ്രഹിക്കുക, ശപിക്കരുത്.
เย ชนา ยุษฺมานฺ ตาฑยนฺติ ตานฺ อาศิษํ วทต ศาปมฺ อทตฺตฺวา ททฺธฺวมาศิษมฺฯ
15 ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക.
เย ชนา อานนฺทนฺติ ไต: สารฺทฺธมฺ อานนฺทต เย จ รุทนฺติ ไต: สห รุทิตฯ
16 പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.
อปรญฺจ ยุษฺมากํ มนสำ ปรสฺปรมฺ เอโกภาโว ภวตุ; อปรมฺ อุจฺจปทมฺ อนากางฺกฺษฺย นีจโลไก: สหาปิ มารฺทวมฺ อาจรต; สฺวานฺ ชฺญานิโน น มนฺยธฺวํฯ
17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും
ปรสฺมาทฺ อปการํ ปฺราปฺยาปิ ปรํ นาปกุรุตฯ สรฺเวฺวษำ ทฺฤษฺฏิโต ยตฺ กรฺมฺโมตฺตมํ ตเทว กุรุตฯ
18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക.
ยทิ ภวิตุํ ศกฺยเต ตรฺหิ ยถาศกฺติ สรฺวฺวโลไก: สห นิรฺวฺวิโรเธน กาลํ ยาปยตฯ
19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
เห ปฺริยพนฺธว: , กไสฺมจิทฺ อปการสฺย สมุจิตํ ทณฺฑํ สฺวยํ น ททฺธฺวํ, กินฺตฺวีศฺวรียโกฺรธาย สฺถานํ ทตฺต ยโต ลิขิตมาเสฺต ปรเมศฺวร: กถยติ, ทานํ ผลสฺย มตฺกรฺมฺม สูจิตํ ปฺรททามฺยหํฯ
20 എന്നാൽ, “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക; ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”
อิติการณาทฺ ริปุ รฺยทิ กฺษุธารฺตฺตเสฺต ตรฺหิ ตํ ตฺวํ ปฺรโภชยฯ ตถา ยทิ ตฺฤษารฺตฺต: สฺยาตฺ ตรฺหิ ตํ ปริปายยฯ เตน ตฺวํ มสฺตเก ตสฺย ชฺวลทคฺนึ นิธาสฺยสิฯ
21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.
กุกฺริยยา ปราชิตา น สนฺต อุตฺตมกฺริยยา กุกฺริยำ ปราชยตฯ