< റോമർ 11 >
1 ഞാൻ ചോദിക്കട്ടെ, അപ്പോൾ ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചു എന്നാണോ? നിശ്ചയമായും അല്ല. അബ്രാഹാമിന്റെ പിൻഗാമിയായി, ബെന്യാമീൻഗോത്രത്തിൽ ജനിച്ച ഞാനും ഒരു ഇസ്രായേല്യനാണല്ലോ.
ଈଶ୍ୱରେଣ ସ୍ୱୀକୀଯଲୋକା ଅପସାରିତା ଅହଂ କିମ୍ ଈଦୃଶଂ ୱାକ୍ୟଂ ବ୍ରୱୀମି? ତନ୍ନ ଭୱତୁ ଯତୋଽହମପି ବିନ୍ୟାମୀନଗୋତ୍ରୀଯ ଇବ୍ରାହୀମୱଂଶୀଯ ଇସ୍ରାଯେଲୀଯଲୋକୋଽସ୍ମି|
2 ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. തിരുവെഴുത്തുകളിൽ ഏലിയാവിനെക്കുറിച്ചുള്ള ഭാഗത്ത് ഇസ്രായേലിനു വിരോധമായി അദ്ദേഹം പ്രാർഥിക്കുന്നത് നിങ്ങൾക്കറിയില്ലേ?
ଈଶ୍ୱରେଣ ପୂର୍ୱ୍ୱଂ ଯେ ପ୍ରଦୃଷ୍ଟାସ୍ତେ ସ୍ୱକୀଯଲୋକା ଅପସାରିତା ଇତି ନହି| ଅପରମ୍ ଏଲିଯୋପାଖ୍ୟାନେ ଶାସ୍ତ୍ରେ ଯଲ୍ଲିଖିତମ୍ ଆସ୍ତେ ତଦ୍ ଯୂଯଂ କିଂ ନ ଜାନୀଥ?
3 “കർത്താവേ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിക്കുകയും യാഗപീഠങ്ങൾ തകർക്കുകയും ചെയ്തു; ഞാൻ ഒരുവൻമാത്രം അവശേഷിച്ചിരിക്കുന്നു; അവർ എന്നെയും കൊല്ലാൻ ശ്രമിക്കുകയാണ്.”
ହେ ପରମେଶ୍ୱର ଲୋକାସ୍ତ୍ୱଦୀଯାଃ ସର୍ୱ୍ୱା ଯଜ୍ଞୱେଦୀରଭଞ୍ଜନ୍ ତଥା ତୱ ଭୱିଷ୍ୟଦ୍ୱାଦିନଃ ସର୍ୱ୍ୱାନ୍ ଅଘ୍ନନ୍ କେୱଲ ଏକୋଽହମ୍ ଅୱଶିଷ୍ଟ ଆସେ ତେ ମମାପି ପ୍ରାଣାନ୍ ନାଶଯିତୁଂ ଚେଷ୍ଟନତେ, ଏତାଂ କଥାମ୍ ଇସ୍ରାଯେଲୀଯଲୋକାନାଂ ୱିରୁଦ୍ଧମ୍ ଏଲିଯ ଈଶ୍ୱରାଯ ନିୱେଦଯାମାସ|
4 എന്നാൽ, ഇതിന് എന്തായിരുന്നു ദൈവത്തിന്റെ മറുപടി? “ബാലിനെ നമസ്കരിക്കാത്ത ഏഴായിരംപേരെ ഞാൻ എനിക്കായി സൂക്ഷിച്ചിരിക്കുന്നു.”
ତତସ୍ତଂ ପ୍ରତୀଶ୍ୱରସ୍ୟୋତ୍ତରଂ କିଂ ଜାତଂ? ବାଲ୍ନାମ୍ନୋ ଦେୱସ୍ୟ ସାକ୍ଷାତ୍ ଯୈ ର୍ଜାନୂନି ନ ପାତିତାନି ତାଦୃଶାଃ ସପ୍ତ ସହସ୍ରାଣି ଲୋକା ଅୱଶେଷିତା ମଯା|
5 അതേപോലെതന്നെ, ഇക്കാലത്തും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ടായിരിക്കുന്നു.
ତଦ୍ୱଦ୍ ଏତସ୍ମିନ୍ ୱର୍ତ୍ତମାନକାଲେଽପି ଅନୁଗ୍ରହେଣାଭିରୁଚିତାସ୍ତେଷାମ୍ ଅୱଶିଷ୍ଟାଃ କତିପଯା ଲୋକାଃ ସନ୍ତି|
6 കൃപയാൽ എങ്കിൽ, അതു പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല.
ଅତଏୱ ତଦ୍ ଯଦ୍ୟନୁଗ୍ରହେଣ ଭୱତି ତର୍ହି କ୍ରିଯଯା ନ ଭୱତି ନୋ ଚେଦ୍ ଅନୁଗ୍ରହୋଽନନୁଗ୍ରହ ଏୱ, ଯଦି ୱା କ୍ରିଯଯା ଭୱତି ତର୍ହ୍ୟନୁଗ୍ରହେଣ ନ ଭୱତି ନୋ ଚେତ୍ କ୍ରିଯା କ୍ରିଯୈୱ ନ ଭୱତି|
7 അപ്പോൾ എന്താണ്? ഇസ്രായേൽ അന്വേഷിച്ച നീതീകരണം അവർക്കു ലഭിച്ചില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് അതു ലഭിച്ചു, ശേഷമുള്ളവരോ കഠിനഹൃദയർ ആയിത്തീർന്നു.
ତର୍ହି କିଂ? ଇସ୍ରାଯେଲୀଯଲୋକା ଯଦ୍ ଅମୃଗଯନ୍ତ ତନ୍ନ ପ୍ରାପୁଃ| କିନ୍ତ୍ୱଭିରୁଚିତଲୋକାସ୍ତତ୍ ପ୍ରାପୁସ୍ତଦନ୍ୟେ ସର୍ୱ୍ୱ ଅନ୍ଧୀଭୂତାଃ|
8 “ദൈവം അവർക്കു മരവിച്ച ആത്മാവും കാണാത്ത കണ്ണുകളും കേൾക്കാത്ത കാതുകളും നൽകി. അവ ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു,” എന്നെഴുതിയിരിക്കുന്നല്ലോ!
ଯଥା ଲିଖିତମ୍ ଆସ୍ତେ, ଘୋରନିଦ୍ରାଲୁତାଭାୱଂ ଦୃଷ୍ଟିହୀନେ ଚ ଲୋଚନେ| କର୍ଣୌ ଶ୍ରୁତିୱିହୀନୌ ଚ ପ୍ରଦଦୌ ତେଭ୍ୟ ଈଶ୍ୱରଃ||
9 ദാവീദ് പറയുന്നത് ഇങ്ങനെയാണ്: “അവരുടെ സമൃദ്ധമായ മേശ ഒരു കെണി; എല്ലാം ശുഭമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു മായാജാലം ആകട്ടെ. അവരുടെ അനുഗ്രഹങ്ങൾ അവരെ ഇടറി വീഴുമാറാക്കട്ടെ, അവർ അർഹിക്കുന്നതുതന്നെ അവർക്കു ലഭിക്കട്ടെ.
ଏତେସ୍ମିନ୍ ଦାଯୂଦପି ଲିଖିତୱାନ୍ ଯଥା, ଅତୋ ଭୁକ୍ତ୍ୟାସନଂ ତେଷାମ୍ ଉନ୍ମାଥୱଦ୍ ଭୱିଷ୍ୟତି| ୱା ୱଂଶଯନ୍ତ୍ରୱଦ୍ ବାଧା ଦଣ୍ଡୱଦ୍ ୱା ଭୱିଷ୍ୟତି||
10 കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ; അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.”
ଭୱିଷ୍ୟନ୍ତି ତଥାନ୍ଧାସ୍ତେ ନେତ୍ରୈଃ ପଶ୍ୟନ୍ତି ନୋ ଯଥା| ୱେପଥୁଃ କଟିଦେଶସ୍ୟ ତେଷାଂ ନିତ୍ୟଂ ଭୱିଷ୍ୟତି||
11 ഞാൻ പിന്നെയും ചോദിക്കുകയാണ്: “ഇസ്രായേൽ ഇടറിയത് എന്നേക്കുമായ വീഴ്ചയ്ക്കായാണോ?” ഒരിക്കലുമല്ല; പിന്നെയോ, അവരുടെ നിയമലംഘനംമൂലം ഇസ്രായേല്യർ അല്ലാത്തവർക്കു രക്ഷ വന്നിട്ട് ഇസ്രായേല്യരിൽ അസൂയ ജനിപ്പിക്കാനാണ്.
ପତନାର୍ଥଂ ତେ ସ୍ଖଲିତୱନ୍ତ ଇତି ୱାଚଂ କିମହଂ ୱଦାମି? ତନ୍ନ ଭୱତୁ କିନ୍ତୁ ତାନ୍ ଉଦ୍ୟୋଗିନଃ କର୍ତ୍ତୁଂ ତେଷାଂ ପତନାଦ୍ ଇତରଦେଶୀଯଲୋକୈଃ ପରିତ୍ରାଣଂ ପ୍ରାପ୍ତଂ|
12 എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും!
ତେଷାଂ ପତନଂ ଯଦି ଜଗତୋ ଲୋକାନାଂ ଲାଭଜନକମ୍ ଅଭୱତ୍ ତେଷାଂ ହ୍ରାସୋଽପି ଯଦି ଭିନ୍ନଦେଶିନାଂ ଲାଭଜନକୋଽଭୱତ୍ ତର୍ହି ତେଷାଂ ୱୃଦ୍ଧିଃ କତି ଲାଭଜନିକା ଭୱିଷ୍ୟତି?
13 ഇസ്രായേല്യർ അല്ലാത്ത നിങ്ങളോടു ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു;
ଅତୋ ହେ ଅନ୍ୟଦେଶିନୋ ଯୁଷ୍ମାନ୍ ସମ୍ବୋଧ୍ୟ କଥଯାମି ନିଜାନାଂ ଜ୍ଞାତିବନ୍ଧୂନାଂ ମନଃସୂଦ୍ୟୋଗଂ ଜନଯନ୍ ତେଷାଂ ମଧ୍ୟେ କିଯତାଂ ଲୋକାନାଂ ଯଥା ପରିତ୍ରାଣଂ ସାଧଯାମି
14 കാരണം, സ്വന്തം ജനത്തിന് ഏതുവിധേനയും അസൂയയുളവാക്കി അവരിൽ ചിലരെയെങ്കിലും രക്ഷപ്പെടുത്താമല്ലോ.
ତନ୍ନିମିତ୍ତମ୍ ଅନ୍ୟଦେଶିନାଂ ନିକଟେ ପ୍ରେରିତଃ ସନ୍ ଅହଂ ସ୍ୱପଦସ୍ୟ ମହିମାନଂ ପ୍ରକାଶଯାମି|
15 അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും?
ତେଷାଂ ନିଗ୍ରହେଣ ଯଦୀଶ୍ୱରେଣ ସହ ଜଗତୋ ଜନାନାଂ ମେଲନଂ ଜାତଂ ତର୍ହି ତେଷାମ୍ ଅନୁଗୃହୀତତ୍ୱଂ ମୃତଦେହେ ଯଥା ଜୀୱନଲାଭସ୍ତଦ୍ୱତ୍ କିଂ ନ ଭୱିଷ୍ୟତି?
16 ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ.
ଅପରଂ ପ୍ରଥମଜାତଂ ଫଲଂ ଯଦି ପୱିତ୍ରଂ ଭୱତି ତର୍ହି ସର୍ୱ୍ୱମେୱ ଫଲଂ ପୱିତ୍ରଂ ଭୱିଷ୍ୟତି; ତଥା ମୂଲଂ ଯଦି ପୱିତ୍ରଂ ଭୱତି ତର୍ହି ଶାଖା ଅପି ତଥୈୱ ଭୱିଷ୍ୟନ୍ତି|
17 ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത്
କିଯତୀନାଂ ଶାଖାନାଂ ଛେଦନେ କୃତେ ତ୍ୱଂ ୱନ୍ୟଜିତୱୃକ୍ଷସ୍ୟ ଶାଖା ଭୂତ୍ୱା ଯଦି ତଚ୍ଛାଖାନାଂ ସ୍ଥାନେ ରୋପିତା ସତି ଜିତୱୃକ୍ଷୀଯମୂଲସ୍ୟ ରସଂ ଭୁଂକ୍ଷେ,
18 മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക.
ତର୍ହି ତାସାଂ ଭିନ୍ନଶାଖାନାଂ ୱିରୁଦ୍ଧଂ ମାଂ ଗର୍ୱ୍ୱୀଃ; ଯଦି ଗର୍ୱ୍ୱସି ତର୍ହି ତ୍ୱଂ ମୂଲଂ ଯନ୍ନ ଧାରଯସି କିନ୍ତୁ ମୂଲଂ ତ୍ୱାଂ ଧାରଯତୀତି ସଂସ୍ମର|
19 “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്.
ଅପରଞ୍ଚ ଯଦି ୱଦସି ମାଂ ରୋପଯିତୁଂ ତାଃ ଶାଖା ୱିଭନ୍ନା ଅଭୱନ୍;
20 ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക.
ଭଦ୍ରମ୍, ଅପ୍ରତ୍ୟଯକାରଣାତ୍ ତେ ୱିଭିନ୍ନା ଜାତାସ୍ତଥା ୱିଶ୍ୱାସକାରଣାତ୍ ତ୍ୱଂ ରୋପିତୋ ଜାତସ୍ତସ୍ମାଦ୍ ଅହଙ୍କାରମ୍ ଅକୃତ୍ୱା ସସାଧ୍ୱସୋ ଭୱ|
21 സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല.
ଯତ ଈଶ୍ୱରୋ ଯଦି ସ୍ୱାଭାୱିକୀଃ ଶାଖା ନ ରକ୍ଷତି ତର୍ହି ସାୱଧାନୋ ଭୱ ଚେତ୍ ତ୍ୱାମପି ନ ସ୍ଥାପଯତି|
22 അതുകൊണ്ടു ദൈവത്തിന്റെ ദയയും കാർക്കശ്യവും മറക്കാതിരിക്കുക; വീണവരോട് കാർക്കശ്യവും നിന്നോടോ, നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ, കാരുണ്യവും അവിടന്നു കാണിക്കും. അല്ലാത്തപക്ഷം നീയും ഛേദിക്കപ്പെടും.
ଇତ୍ୟତ୍ରେଶ୍ୱରସ୍ୟ ଯାଦୃଶୀ କୃପା ତାଦୃଶଂ ଭଯାନକତ୍ୱମପି ତ୍ୱଯା ଦୃଶ୍ୟତାଂ; ଯେ ପତିତାସ୍ତାନ୍ ପ୍ରତି ତସ୍ୟ ଭଯାନକତ୍ୱଂ ଦୃଶ୍ୟତାଂ, ତ୍ୱଞ୍ଚ ଯଦି ତତ୍କୃପାଶ୍ରିତସ୍ତିଷ୍ଠସି ତର୍ହି ତ୍ୱାଂ ପ୍ରତି କୃପା ଦ୍ରକ୍ଷ୍ୟତେ; ନୋ ଚେତ୍ ତ୍ୱମପି ତଦ୍ୱତ୍ ଛିନ୍ନୋ ଭୱିଷ୍ୟସି|
23 അവർ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരെ വീണ്ടും ഒട്ടിച്ചുചേർക്കും; ഒട്ടിക്കാൻ ദൈവത്തിനു കഴിയുമല്ലോ!
ଅପରଞ୍ଚ ତେ ଯଦ୍ୟପ୍ରତ୍ୟଯେ ନ ତିଷ୍ଠନ୍ତି ତର୍ହି ପୁନରପି ରୋପଯିଷ୍ୟନ୍ତେ ଯସ୍ମାତ୍ ତାନ୍ ପୁନରପି ରୋପଯିତୁମ୍ ଇଶ୍ୱରସ୍ୟ ଶକ୍ତିରାସ୍ତେ|
24 പ്രകൃത്യാ കാട്ടൊലിവിന്റെ ശാഖയായിരുന്ന നിന്നെ മുറിച്ചെടുത്ത്, നട്ടുവളർത്തപ്പെട്ട ഒലിവുമരത്തിൽ അസാധാരണമാംവിധം ഒട്ടിച്ചുചേർത്തു എങ്കിൽ, സ്വാഭാവിക ശാഖകൾ സ്വന്തം ഒലിവുമരത്തിൽ ഇനി ഒട്ടിച്ചുചേർക്കപ്പെടുന്നതിനുള്ള സാധ്യത എത്രയധികം!
ୱନ୍ୟଜିତୱୃକ୍ଷସ୍ୟ ଶାଖା ସନ୍ ତ୍ୱଂ ଯଦି ତତଶ୍ଛିନ୍ନୋ ରୀତିୱ୍ୟତ୍ୟଯେନୋତ୍ତମଜିତୱୃକ୍ଷେ ରୋପିତୋଽଭୱସ୍ତର୍ହି ତସ୍ୟ ୱୃକ୍ଷସ୍ୟ ସ୍ୱୀଯା ଯାଃ ଶାଖାସ୍ତାଃ କିଂ ପୁନଃ ସ୍ୱୱୃକ୍ଷେ ସଂଲଗିତୁଂ ନ ଶକ୍ନୁୱନ୍ତି?
25 സഹോദരങ്ങളേ, ഈ രഹസ്യത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം നിങ്ങൾ ജ്ഞാനികളെന്ന് അഹങ്കരിക്കും. യെഹൂദേതരരിൽനിന്ന് ക്രിസ്തുവിൽ വിശ്വസിക്കാനുള്ളവരുടെ സംഖ്യ പൂർണമാകുന്നതുവരെ ഒരുവിഭാഗം ഇസ്രായേല്യർക്കു ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു.
ହେ ଭ୍ରାତରୋ ଯୁଷ୍ମାକମ୍ ଆତ୍ମାଭିମାନୋ ଯନ୍ନ ଜାଯତେ ତଦର୍ଥଂ ମମେଦୃଶୀ ୱାଞ୍ଛା ଭୱତି ଯୂଯଂ ଏତନ୍ନିଗୂଢତତ୍ତ୍ୱମ୍ ଅଜାନନ୍ତୋ ଯନ୍ନ ତିଷ୍ଠଥ; ୱସ୍ତୁତୋ ଯାୱତ୍କାଲଂ ସମ୍ପୂର୍ଣରୂପେଣ ଭିନ୍ନଦେଶିନାଂ ସଂଗ୍ରହୋ ନ ଭୱିଷ୍ୟତି ତାୱତ୍କାଲମ୍ ଅଂଶତ୍ୱେନ ଇସ୍ରାଯେଲୀଯଲୋକାନାମ୍ ଅନ୍ଧତା ସ୍ଥାସ୍ୟତି;
26 ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷപ്രാപിക്കും. “വിടുവിക്കുന്നവൻ സീയോനിൽനിന്ന് വരും; അവിടന്ന് യാക്കോബിൽനിന്ന് അഭക്തി അകറ്റിക്കളയും.
ପଶ୍ଚାତ୍ ତେ ସର୍ୱ୍ୱେ ପରିତ୍ରାସ୍ୟନ୍ତେ; ଏତାଦୃଶଂ ଲିଖିତମପ୍ୟାସ୍ତେ, ଆଗମିଷ୍ୟତି ସୀଯୋନାଦ୍ ଏକୋ ଯସ୍ତ୍ରାଣଦାଯକଃ| ଅଧର୍ମ୍ମଂ ଯାକୁବୋ ୱଂଶାତ୍ ସ ତୁ ଦୂରୀକରିଷ୍ୟତି|
27 ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ ഇതായിരിക്കും അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ.
ତଥା ଦୂରୀକରିଷ୍ୟାମି ତେଷାଂ ପାପାନ୍ୟହଂ ଯଦା| ତଦା ତୈରେୱ ସାର୍ଦ୍ଧଂ ମେ ନିଯମୋଽଯଂ ଭୱିଷ୍ୟତି|
28 സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവികരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ.
ସୁସଂୱାଦାତ୍ ତେ ଯୁଷ୍ମାକଂ ୱିପକ୍ଷା ଅଭୱନ୍ କିନ୍ତ୍ୱଭିରୁଚିତତ୍ୱାତ୍ ତେ ପିତୃଲୋକାନାଂ କୃତେ ପ୍ରିଯପାତ୍ରାଣି ଭୱନ୍ତି|
29 കാരണം, ദൈവത്തിന്റെ കൃപാദാനങ്ങളും വിളിയും തിരിച്ചെടുക്കാൻ കഴിയാത്തവയാണ്.
ଯତ ଈଶ୍ୱରସ୍ୟ ଦାନାଦ୍ ଆହ୍ୱାନାଞ୍ଚ ପଶ୍ଚାତ୍ତାପୋ ନ ଭୱତି|
30 ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു.
ଅତଏୱ ପୂର୍ୱ୍ୱମ୍ ଈଶ୍ୱରେଽୱିଶ୍ୱାସିନଃ ସନ୍ତୋଽପି ଯୂଯଂ ଯଦ୍ୱତ୍ ସମ୍ପ୍ରତି ତେଷାମ୍ ଅୱିଶ୍ୱାସକାରଣାଦ୍ ଈଶ୍ୱରସ୍ୟ କୃପାପାତ୍ରାଣି ଜାତାସ୍ତଦ୍ୱଦ୍
31 അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണകെട്ടവരായിത്തീർന്നിരിക്കുന്നു.
ଇଦାନୀଂ ତେଽୱିଶ୍ୱାସିନଃ ସନ୍ତି କିନ୍ତୁ ଯୁଷ୍ମାଭି ର୍ଲବ୍ଧକୃପାକାରଣାତ୍ ତୈରପି କୃପା ଲପ୍ସ୍ୟତେ|
32 എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്. (eleēsē )
ଈଶ୍ୱରଃ ସର୍ୱ୍ୱାନ୍ ପ୍ରତି କୃପାଂ ପ୍ରକାଶଯିତୁଂ ସର୍ୱ୍ୱାନ୍ ଅୱିଶ୍ୱାସିତ୍ୱେନ ଗଣଯତି| (eleēsē )
33 ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം! അവിടത്തെ വിധികൾ എത്ര അപ്രമേയം! അവിടത്തെ വഴികൾ എത്ര അഗോചരം!
ଅହୋ ଈଶ୍ୱରସ୍ୟ ଜ୍ଞାନବୁଦ୍ଧିରୂପଯୋ ର୍ଧନଯୋଃ କୀଦୃକ୍ ପ୍ରାଚୁର୍ୟ୍ୟଂ| ତସ୍ୟ ରାଜଶାସନସ୍ୟ ତତ୍ତ୍ୱଂ କୀଦୃଗ୍ ଅପ୍ରାପ୍ୟଂ| ତସ୍ୟ ମାର୍ଗାଶ୍ଚ କୀଦୃଗ୍ ଅନୁପଲକ୍ଷ୍ୟାଃ|
34 “കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്? അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?”
ପରମେଶ୍ୱରସ୍ୟ ସଙ୍କଲ୍ପଂ କୋ ଜ୍ଞାତୱାନ୍? ତସ୍ୟ ମନ୍ତ୍ରୀ ୱା କୋଽଭୱତ୍?
35 “തിരികെ വാങ്ങാനായി ദൈവത്തിനു കടംകൊടുത്തവനാര്?”
କୋ ୱା ତସ୍ୟୋପକାରୀ ଭୃତ୍ୱା ତତ୍କୃତେ ତେନ ପ୍ରତ୍ୟୁପକର୍ତ୍ତୱ୍ୟଃ?
36 സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ. അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ. (aiōn )
ଯତୋ ୱସ୍ତୁମାତ୍ରମେୱ ତସ୍ମାତ୍ ତେନ ତସ୍ମୈ ଚାଭୱତ୍ ତଦୀଯୋ ମହିମା ସର୍ୱ୍ୱଦା ପ୍ରକାଶିତୋ ଭୱତୁ| ଇତି| (aiōn )