< വെളിപാട് 22 +

1 അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു.
ಅನನ್ತರಂ ಸ ಸ್ಫಟಿಕವತ್ ನಿರ್ಮ್ಮಲಮ್ ಅಮೃತತೋಯಸ್ಯ ಸ್ರೋತೋ ಮಾಮ್ ಅಉರ್ಶಯತ್ ತದ್ ಈಶ್ವರಸ್ಯ ಮೇಷಶಾವಕಸ್ಯ ಚ ಸಿಂಹಾಸನಾತ್ ನಿರ್ಗಚ್ಛತಿ|
2 നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്.
ನಗರ್ಯ್ಯಾ ಮಾರ್ಗಮಧ್ಯೇ ತಸ್ಯಾ ನದ್ಯಾಃ ಪಾರ್ಶ್ವಯೋರಮೃತವೃಕ್ಷಾ ವಿದ್ಯನ್ತೇ ತೇಷಾಂ ದ್ವಾದಶಫಲಾನಿ ಭವನ್ತಿ, ಏಕೈಕೋ ವೃಕ್ಷಃ ಪ್ರತಿಮಾಸಂ ಸ್ವಫಲಂ ಫಲತಿ ತದ್ವೃಕ್ಷಪತ್ರಾಣಿ ಚಾನ್ಯಜಾತೀಯಾನಾಮ್ ಆರೋಗ್ಯಜನಕಾನಿ|
3 ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും.
ಅಪರಂ ಕಿಮಪಿ ಶಾಪಗ್ರಸ್ತಂ ಪುನ ರ್ನ ಭವಿಷ್ಯತಿ ತಸ್ಯಾ ಮಧ್ಯ ಈಶ್ವರಸ್ಯ ಮೇಷಶಾವಕಸ್ಯ ಚ ಸಿಂಹಾಸನಂ ಸ್ಥಾಸ್ಯತಿ ತಸ್ಯ ದಾಸಾಶ್ಚ ತಂ ಸೇವಿಷ್ಯನ್ತೇ|
4 അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും.
ತಸ್ಯ ವದನದರ್ಶನಂ ಪ್ರಾಪ್ಸ್ಯನ್ತಿ ಭಾಲೇಷು ಚ ತಸ್ಯ ನಾಮ ಲಿಖಿತಂ ಭವಿಷ್ಯತಿ|
5 ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും. (aiōn g165)
ತದಾನೀಂ ರಾತ್ರಿಃ ಪುನ ರ್ನ ಭವಿಷ್ಯತಿ ಯತಃ ಪ್ರಭುಃ ಪರಮೇಶ್ವರಸ್ತಾನ್ ದೀಪಯಿಷ್ಯತಿ ತೇ ಚಾನನ್ತಕಾಲಂ ಯಾವದ್ ರಾಜತ್ವಂ ಕರಿಷ್ಯನ್ತೇ| (aiōn g165)
6 അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.”
ಅನನ್ತರಂ ಸ ಮಾಮ್ ಅವದತ್, ವಾಕ್ಯಾನೀಮಾನಿ ವಿಶ್ವಾಸ್ಯಾನಿ ಸತ್ಯಾನಿ ಚ, ಅಚಿರಾದ್ ಯೈ ರ್ಭವಿತವ್ಯಂ ತಾನಿ ಸ್ವದಾಸಾನ್ ಜ್ಞಾಪಯಿತುಂ ಪವಿತ್ರಭವಿಷ್ಯದ್ವಾದಿನಾಂ ಪ್ರಭುಃ ಪರಮೇಶ್ವರಃ ಸ್ವದೂತಂ ಪ್ರೇಷಿತವಾನ್|
7 “ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.”
ಪಶ್ಯಾಹಂ ತೂರ್ಣಮ್ ಆಗಚ್ಛಾಮಿ, ಏತದ್ಗ್ರನ್ಥಸ್ಯ ಭವಿಷ್ಯದ್ವಾಕ್ಯಾನಿ ಯಃ ಪಾಲಯತಿ ಸ ಏವ ಧನ್ಯಃ|
8 യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു.
ಯೋಹನಹಮ್ ಏತಾನಿ ಶ್ರುತವಾನ್ ದೃಷ್ಟವಾಂಶ್ಚಾಸ್ಮಿ ಶ್ರುತ್ವಾ ದೃಷ್ಟ್ವಾ ಚ ತದ್ದರ್ಶಕದೂತಸ್ಯ ಪ್ರಣಾಮಾರ್ಥಂ ತಚ್ಚರಣಯೋರನ್ತಿಕೇ ಽಪತಂ|
9 എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻമാത്രമാണ്. ഞാൻ നിനക്കും നിന്റെ സഹോദരങ്ങളായ പ്രവാചകർക്കും ഈ പുസ്തകത്തിലെ തിരുവചനങ്ങൾ അനുസരിക്കുന്നവർക്കും സമൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക” എന്നു പറഞ്ഞു.
ತತಃ ಸ ಮಾಮ್ ಅವದತ್ ಸಾವಧಾನೋ ಭವ ಮೈವಂ ಕೃರು, ತ್ವಯಾ ತವ ಭ್ರಾತೃಭಿ ರ್ಭವಿಷ್ಯದ್ವಾದಿಭಿರೇತದ್ಗ್ರನ್ಥಸ್ಥವಾಕ್ಯಪಾಲನಕಾರಿಭಿಶ್ಚ ಸಹದಾಸೋ ಽಹಂ| ತ್ವಮ್ ಈಶ್ವರಂ ಪ್ರಣಮ|
10 തുടർന്ന് ദൂതൻ എന്നോടു പറഞ്ഞത്: “ഈ പ്രവചനങ്ങൾ നിവൃത്തിയാകുന്ന സമയം ആസന്നമായിരിക്കുകയാൽ, ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾക്ക് മുദ്രവെക്കരുത്.
ಸ ಪುನ ರ್ಮಾಮ್ ಅವದತ್, ಏತದ್ಗ್ರನ್ಥಸ್ಥಭವಿಷ್ಯದ್ವಾಕ್ಯಾನಿ ತ್ವಯಾ ನ ಮುದ್ರಾಙ್ಕಯಿತವ್ಯಾನಿ ಯತಃ ಸಮಯೋ ನಿಕಟವರ್ತ್ತೀ|
11 അധർമികൾ ഇനിയും അധർമികളായിത്തന്നെ തുടരട്ടെ; അശുദ്ധർ ഇനിയും അശുദ്ധരായിത്തന്നെ തുടരട്ടെ. ധർമിഷ്ടർ നീതിപ്രവൃത്തികൾ ചെയ്യട്ടെ; വിശുദ്ധർ ഇനിയും വിശുദ്ധീകരിക്കട്ടെ.”
ಅಧರ್ಮ್ಮಾಚಾರ ಇತಃ ಪರಮಪ್ಯಧರ್ಮ್ಮಮ್ ಆಚರತು, ಅಮೇಧ್ಯಾಚಾರ ಇತಃ ಪರಮಪ್ಯಮೇಧ್ಯಮ್ ಆಚರತು ಧರ್ಮ್ಮಾಚಾರ ಇತಃ ಪರಮಪಿ ಧರ್ಮ್ಮಮ್ ಆಚರತು ಪವಿತ್ರಾಚಾರಶ್ಚೇತಃ ಪರಮಪಿ ಪವಿತ್ರಮ್ ಆಚರತು|
12 “ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്.
ಪಶ್ಯಾಹಂ ತೂರ್ಣಮ್ ಆಗಚ್ಛಾಮಿ, ಏಕೈಕಸ್ಮೈ ಸ್ವಕ್ರಿಯಾನುಯಾಯಿಫಲದಾನಾರ್ಥಂ ಮದ್ದಾತವ್ಯಫಲಂ ಮಮ ಸಮವರ್ತ್ತಿ|
13 ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു.
ಅಹಂ ಕಃ ಕ್ಷಶ್ಚ ಪ್ರಥಮಃ ಶೇಷಶ್ಚಾದಿರನ್ತಶ್ಚ|
14 “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ.
ಅಮುತವೃಕ್ಷಸ್ಯಾಧಿಕಾರಪ್ರಾಪ್ತ್ಯರ್ಥಂ ದ್ವಾರೈ ರ್ನಗರಪ್ರವೇಶಾರ್ಥಞ್ಚ ಯೇ ತಸ್ಯಾಜ್ಞಾಃ ಪಾಲಯನ್ತಿ ತ ಏವ ಧನ್ಯಾಃ|
15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
ಕುಕ್ಕುರೈ ರ್ಮಾಯಾವಿಭಿಃ ಪುಙ್ಗಾಮಿಭಿ ರ್ನರಹನ್ತೃಭಿ ರ್ದೇವಾರ್ಚ್ಚಕೈಃ ಸರ್ವ್ವೈರನೃತೇ ಪ್ರೀಯಮಾಣೈರನೃತಾಚಾರಿಭಿಶ್ಚ ಬಹಿಃ ಸ್ಥಾತವ್ಯಂ|
16 “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”
ಮಣ್ಡಲೀಷು ಯುಷ್ಮಭ್ಯಮೇತೇಷಾಂ ಸಾಕ್ಷ್ಯದಾನಾರ್ಥಂ ಯೀಶುರಹಂ ಸ್ವದೂತಂ ಪ್ರೇಷಿತವಾನ್, ಅಹಮೇವ ದಾಯೂದೋ ಮೂಲಂ ವಂಶಶ್ಚ, ಅಹಂ ತೇಜೋಮಯಪ್ರಭಾತೀಯತಾರಾಸ್ವರೂಪಃ|
17 ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.
ಆತ್ಮಾ ಕನ್ಯಾ ಚ ಕಥಯತಃ, ತ್ವಯಾಗಮ್ಯತಾಂ| ಶ್ರೋತಾಪಿ ವದತು, ಆಗಮ್ಯತಾಮಿತಿ| ಯಶ್ಚ ತೃಷಾರ್ತ್ತಃ ಸ ಆಗಚ್ಛತು ಯಶ್ಚೇಚ್ಛತಿ ಸ ವಿನಾ ಮೂಲ್ಯಂ ಜೀವನದಾಯಿ ಜಲಂ ಗೃಹ್ಲಾತು|
18 ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നത്: ആരെങ്കിലും ഈ വാക്കുകളോടു കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാധകൾ ദൈവം അവരോടും കൂട്ടിച്ചേർക്കും.
ಯಃ ಕಶ್ಚಿದ್ ಏತದ್ಗ್ರನ್ಥಸ್ಥಭವಿಷ್ಯದ್ವಾಕ್ಯಾನಿ ಶೃಣೋತಿ ತಸ್ಮಾ ಅಹಂ ಸಾಕ್ಷ್ಯಮಿದಂ ದದಾಮಿ, ಕಶ್ಚಿದ್ ಯದ್ಯಪರಂ ಕಿಮಪ್ಯೇತೇಷು ಯೋಜಯತಿ ತರ್ಹೀಶ್ವರೋಗ್ರನ್ಥೇಽಸ್ಮಿನ್ ಲಿಖಿತಾನ್ ದಣ್ಡಾನ್ ತಸ್ಮಿನ್ನೇವ ಯೋಜಯಿಷ್ಯತಿ|
19 ആരെങ്കിലും ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവവൃക്ഷത്തിൽനിന്നും വിശുദ്ധനഗരത്തിൽനിന്നും അവർക്കുള്ള ഓഹരി ദൈവം നീക്കിക്കളയും.
ಯದಿ ಚ ಕಶ್ಚಿದ್ ಏತದ್ಗ್ರನ್ಥಸ್ಥಭವಿಷ್ಯದ್ವಾಕ್ಯೇಭ್ಯಃ ಕಿಮಪ್ಯಪಹರತಿ ತರ್ಹೀಶ್ವರೋ ಗ್ರನ್ಥೇ ಽಸ್ಮಿನ್ ಲಿಖಿತಾತ್ ಜೀವನವೃಕ್ಷಾತ್ ಪವಿತ್ರನಗರಾಚ್ಚ ತಸ್ಯಾಂಶಮಪಹರಿಷ್ಯತಿ|
20 ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!” ആമേൻ! കർത്താവായ യേശുവേ, വരണമേ.
ಏತತ್ ಸಾಕ್ಷ್ಯಂ ಯೋ ದದಾತಿ ಸ ಏವ ವಕ್ತಿ ಸತ್ಯಮ್ ಅಹಂ ತೂರ್ಣಮ್ ಆಗಚ್ಛಾಮಿ| ತಥಾಸ್ತು| ಪ್ರಭೋ ಯೀಶೋ, ಆಗಮ್ಯತಾಂ ಭವತಾ|
21 കർത്താവായ യേശുവിന്റെ കൃപ ദൈവജനത്തോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
ಅಸ್ಮಾಕಂ ಪ್ರಭೋ ರ್ಯೀಶುಖ್ರೀಷ್ಟಸ್ಯಾನುಗ್ರಹಃ ಸರ್ವ್ವೇಷು ಯುಷ್ಮಾಸು ವರ್ತ್ತತಾಂ| ಆಮೇನ್|

< വെളിപാട് 22 +