< വെളിപാട് 18 >

1 ഇവയ്ക്കുശേഷം ഉന്നതാധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവന്റെ തേജസ്സുകൊണ്ട് ഭൂമി പ്രകാശിച്ചു.
ⲁ̅ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲀⲒⲚⲀⲨ ⲈⲔⲈⲀⲄⲄⲈⲖⲞⲤ ⲈⲦⲀϤⲒ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲈⲞⲨⲞⲚ ⲞⲨⲚⲒϢϮ ⲚⲈⲢϢⲒϢⲒ ⲚⲦⲞⲦϤ ⲞⲨⲞϨ ⲠⲔⲀϨⲒ ⲀϤⲈⲢⲞⲨⲰⲒⲚⲒ ⲈⲂⲞⲖ ϦⲈⲚⲠⲈϤϨⲞ ⲚⲈⲘ ⲠⲈϤⲰⲞⲨ.
2 ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “‘നിലംപതിച്ചിരിക്കുന്നു!’ അതേ, ‘മഹാനഗരമായ ബാബേൽ നിലംപതിച്ചിരിക്കുന്നു!’ അവൾ ഭൂതാവേശിതസ്ഥലവും സകല അശുദ്ധാത്മാക്കളുടെ നിവാസസ്ഥാനവും അശുദ്ധമായ സകലപക്ഷികളുടെ സങ്കേതവും അശുദ്ധവും അറപ്പുളവാക്കുന്നതുമായ സകലമൃഗങ്ങളുടെയും ഒളിത്താവളവുമായിത്തീർന്നിരിക്കുന്നു.
ⲃ̅ⲞⲨⲞϨ ⲀϤⲰϢ ⲈⲂⲞⲖ ϦⲈⲚⲞⲨⲚⲒϢϮ ⲚϦⲢⲰⲞⲨ ϪⲈ ⲀⲤϨⲈⲒ ⲚϪⲈⲂⲀⲂⲨⲖⲰⲚ ϮⲚⲒϢϮ ⲘⲂⲀⲔⲒ ⲞⲨⲞϨ ⲀⲤϢⲰⲠⲒ ⲘⲘⲀ ⲚⲈⲚⲔⲞⲦ ⲚⲚⲒⲒϦ ⲚⲈⲘ ⲘⲀⲚϢⲰⲠⲒ ⲘⲠⲚⲈⲨⲘⲀⲚⲒⲂⲈⲚ ⲚⲀⲔⲀⲐⲀⲢⲦⲞⲚ ⲚⲈⲘ ⲘⲀⲚϢⲰⲠⲒ ⲚϨⲀⲖⲎⲦ ⲚⲒⲂⲈⲚ ⲈⲦⲤⲰϤ ⲘⲘⲈⲤⲦⲞⲨ
3 അവളുടെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യംകുടിച്ചു ജനതകളെല്ലാം ഉൻമത്തരായിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരംചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ സുഖലോലുപതയുടെ വൈഭവത്താൽ സമ്പന്നരായിത്തീർന്നു.”
ⲅ̅ϪⲈ ⲈⲂⲞⲖ ϦⲈⲚⲠⲈⲘⲂⲞⲚ ⲘⲠⲒⲎⲢⲠ ⲚⲦⲈⲦⲈⲤⲠⲞⲢⲚⲒⲀ ⲀⲨϨⲈⲒ ⲚϪⲈⲚⲒⲈⲐⲚⲞⲤ ⲦⲎⲢⲞⲨ ⲚⲈⲘ ⲚⲒⲞⲨⲢⲰⲞⲨ ⲦⲎⲢⲞⲨ ⲚⲦⲈⲠⲔⲀϨⲒ ⲚⲎ ⲈⲦⲀⲨⲈⲢⲠⲞⲢⲚⲈⲨⲒⲚ ⲚⲈⲘⲀⲤ ⲚⲈⲘ ⲚⲒϢⲞϮ ⲚⲦⲈⲠⲔⲀϨⲒ ⲈⲂⲞⲖ ϦⲈⲚⲠⲈⲤϪⲈⲢϪⲈⲢ ⲀⲨⲈⲢⲢⲀⲘⲀⲞ.
4 സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്: “‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’ അവളുടെ പാപങ്ങളിൽ പങ്കാളികളായി അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.
ⲇ̅ⲞⲨⲞϨ ⲀⲒⲤⲰⲦⲈⲘ ⲈⲞⲨⲤⲘⲎ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲈⲤϪⲰ ⲘⲘⲞⲤ ϪⲈ ⲀⲘⲰⲒⲚⲒ ⲈⲂⲞⲖ ⲚϦⲎⲦⲤ ⲚⲀ ⲠⲀⲖⲀⲞⲤ ϨⲒⲚⲀ ⲚⲦⲈⲦⲈⲚϢⲦⲈⲘϬⲒ ⲈⲂⲞⲖ ϦⲈⲚⲚⲈⲤⲈⲢϦⲞⲦ
5 അവളുടെ പാപങ്ങൾ കുമിഞ്ഞുകൂടി ആകാശംവരെ എത്തിയിരിക്കുന്നു. അവളുടെ ഹീനകൃത്യങ്ങൾ ദൈവം ഓർത്തുമിരിക്കുന്നു.
ⲉ̅ϪⲈ ⲀⲨⲦⲞⲘⲞⲨ ⲈⲢⲞⲤ ⲚϪⲈⲚⲈⲤⲚⲞⲂⲒ ϢⲀ ⲈϨⲢⲎⲒ ⲈⲦⲪⲈ ⲞⲨⲞϨ ⲀⲪⲚⲞⲨϮ ⲈⲢⲪⲘⲈⲨⲒ ⲚⲚⲈⲤϬⲒⲚϪⲞⲚⲤ.
6 അവൾക്കു മടക്കിക്കൊടുക്കുക; അവൾ ചെയ്തതനുസരിച്ചുതന്നെ. അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവൾക്ക് ഇരട്ടിയായി തിരികെക്കൊടുക്കുക. അവൾ കലക്കിയ പാനപാത്രത്തിൽ ഇരട്ടിയായിത്തന്നെ അവൾക്കു കലക്കിക്കൊടുക്കുക.
ⲋ̅ⲘⲞⲒ ⲚⲀⲤ ⲘⲪⲢⲎϮ ⲈⲦⲀⲤϮϢⲈⲂⲒⲰ ⲘⲘⲞϤ ⲞⲨⲞϨ ⲔⲞⲂⲞⲨ ⲚⲀⲤ ⲔⲀⲦⲀ ⲚⲈⲤϨⲂⲎⲞⲨⲒ ϦⲈⲚⲠⲈⲤⲀⲪⲞⲦ ⲘⲪⲢⲎϮ ⲈⲦⲀⲤⲐⲞⲦϤ ⲔⲞⲂϤ ⲚⲀⲤ
7 അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക; അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ. ‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു. ഞാനൊരു വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’ എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ.
ⲍ̅ⲠⲒⲰⲞⲨ ⲈⲦⲀⲤϢⲰⲠⲒ ⲚϦⲎⲦϤ ⲚⲈⲘ ⲠⲒϪⲈⲢϪⲈⲢ ⲘⲎⲒϤ ⲚⲀⲤ ⲚⲈⲘⲔⲀϨ ⲚϨⲎⲦ ⲚⲈⲘ ϨⲎⲂⲒ ϪⲈ ⲤϪⲰ ⲘⲘⲞⲤ ϦⲈⲚⲠⲈⲤϨⲎⲦ ϪⲈ ϮⲚⲀϨⲈⲘⲤⲒ ⲈⲒⲞⲒ ⲚⲞⲨⲢⲰ ⲞⲨⲞϨ ⲀⲚⲞⲔ ⲞⲨⲬⲎⲢⲀ ⲀⲚ ⲞⲨⲞϨ ⲚⲚⲀⲚⲀⲨ ⲈϨⲎⲂⲒ.
8 അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും; ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ അവളെ തീയിൽ ദഹിപ്പിച്ചുകളയും.
ⲏ̅ⲈⲐⲂⲈⲪⲀⲒ ϦⲈⲚⲞⲨⲈϨⲞⲞⲨ ⲚⲞⲨⲰⲦ ⲈⲨⲈⲒ ⲚϪⲈⲚⲈⲤⲈⲢϦⲞⲦ ⲞⲨⲘⲞⲨ ⲚⲈⲘ ⲞⲨϨⲎⲂⲒ ⲚⲈⲘ ⲞⲨϨⲔⲞ ⲞⲨⲞϨ ⲈⲤⲈⲢⲰⲔϨ ϦⲈⲚⲠⲒⲬⲢⲰⲘ ϪⲈ ϤϪⲞⲢ ⲚϪⲈⲠϬⲞⲒⲤ ⲪⲚⲞⲨϮ ⲪⲎ ⲈⲦⲀϤϮϨⲀⲠ ⲈⲢⲞⲤ.
9 “അവളുമായി വ്യഭിചാരകർമത്തിലേർപ്പെടുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവൾ കത്തിയമരുന്നതിന്റെ പുക കണ്ട് അവളെക്കുറിച്ച് കരയുകയും മുറവിളിക്കുകയും ചെയ്യും.
ⲑ̅ⲞⲨⲞϨ ⲈⲨⲈⲢⲒⲘⲒ ⲈⲨⲈⲚⲈϨⲠⲒ ⲈϨⲢⲎⲒ ⲈϪⲰⲤ ⲚϪⲈⲚⲒⲞⲨⲢⲰⲞⲨ ⲦⲎⲢⲞⲨ ⲚⲦⲈⲠⲔⲀϨⲒ ⲚⲎ ⲈⲦⲀⲨⲈⲢⲠⲞⲢⲚⲈⲨⲒⲚ ⲦⲎⲢⲞⲨ ⲞⲨⲞϨ ⲀⲨϪⲈⲢϪⲈⲢ ⲈϢⲰⲠ ⲆⲈ ⲀⲨϢⲀⲚⲚⲀⲨ ⲈⲠⲒⲬⲢⲈⲘⲦⲤ ⲚⲦⲈⲠⲈⲤⲢⲰⲔϨ
10 അവളുടെ ദണ്ഡനത്തിന്റെ ഭയാനകതകണ്ട് അവർ ദൂരെ നിന്നുകൊണ്ട്: “‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമായ, ബാബേലേ! ശക്തിയുള്ള നഗരമേ! ഒറ്റ മണിക്കൂറിനുള്ളിൽത്തന്നെ നിന്റെ ന്യായവിധി വന്നല്ലോ!’ എന്നു പറയും.
ⲓ̅ⲈⲨⲈⲞϨⲒ ⲈⲢⲀⲦⲞⲨ ϨⲒⲪⲞⲨⲈⲒ ⲈⲐⲂⲈ ⲦϨⲞϮ ⲚⲦⲈⲠⲈⲤⲦϨⲈⲘⲔⲞ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲞⲨⲞⲒ ⲚⲀⲤ ⲞⲨⲞⲒ ⲚⲀⲤ ϮⲚⲒϢϮ ⲘⲠⲞⲖⲒⲤ ⲂⲀⲂⲨⲖⲰⲚ ϮⲠⲞⲖⲒⲤ ⲈⲦϪⲈⲢϪⲈⲢ ϦⲈⲚⲞⲨⲞⲨⲚⲞⲨ ⲀϤⲒ ⲚϪⲈⲠⲈⲤϨⲀⲠ.
11 “സ്വർണം, വെള്ളി, അമൂല്യരത്നങ്ങൾ, മുത്തുകൾ; മൃദുലവസ്ത്രങ്ങൾ, ഊതവസ്ത്രം, പട്ട്, രക്താംബരം; സുഗന്ധത്തടികൾ, ദന്തനിർമിതവസ്തുക്കൾ, വിലകൂടിയ മരം; വെങ്കലം, ഇരുമ്പ്, മാർബിൾ എന്നിവകൊണ്ടുള്ള വസ്തുക്കളും;
ⲓ̅ⲁ̅ⲞⲨⲞϨ ⲚⲒϢⲞϮ ⲚⲦⲈⲠⲔⲀϨⲒ ⲈⲨⲈⲢⲒⲘⲒ ⲈⲨⲈⲈⲢϨⲎⲂⲒ ⲈϨⲢⲎⲒ ⲈϪⲰⲤ ϪⲈ ⲘⲘⲞⲚ ϨⲖⲒ ⲚⲀϢⲈⲠ ⲚⲞⲨⲄⲞⲘⲞⲤ ⲚⲦⲞⲦⲞⲨ
12 കറുവപ്പട്ട, ഏലം, മീറ, കുന്തിരിക്കം, മറ്റു സുഗന്ധദ്രവ്യങ്ങളും വീഞ്ഞും ഒലിവെണ്ണയും നേരിയമാവും ഗോതമ്പും ആടുകളും കന്നുകാലികളും കുതിരകളും രഥങ്ങളും മനുഷ്യശരീരങ്ങളും ജീവനും തുടങ്ങി തങ്ങൾക്കുള്ള കച്ചവടസാധനങ്ങളൊന്നും ആരും വാങ്ങാതിരിക്കുകയാൽ
ⲓ̅ⲃ̅ⲠⲞⲨⲄⲞⲘⲞⲤ ⲚⲚⲞⲨⲂ ⲚⲈⲘ ⲠⲞⲨⲄⲞⲘⲞⲤ ⲚϨⲀⲦ ⲚⲈⲘ ⲚⲒⲰⲚⲒ ⲈⲦⲦⲀⲒⲎⲞⲨⲦ ⲚⲈⲘ ⲚⲒⲘⲀⲢⲄⲀⲢⲒⲦⲎ ⲤⲚⲈⲘ ⲚⲒϢⲈⲚⲤ ⲚⲈⲘ ϬⲎϪⲒ ⲚⲈⲘ ⲞⲖⲞⲤⲒⲢⲒⲔⲞⲚ ⲚⲈⲘ ⲔⲞⲔⲔⲒⲚⲞⲚ ⲚⲈⲘ ⲤⲔⲈⲨⲞⲤ ⲚⲒⲂⲈⲚ ⲚⲈⲖⲈⲪⲀⲚⲦⲒⲚⲞⲚ ⲚⲈⲘ ⲤⲔⲈⲨⲞⲤ ⲚⲒⲂⲈⲚ ⲈⲂⲞⲖ ϦⲈⲚⲚⲒϢⲈ ⲈⲦⲦⲀⲒⲎⲞⲨⲦ ⲚⲈⲘ ϢⲈ ⲚⲒⲂⲈⲚ ⲚⲐⲨⲒⲚⲞⲚ ⲚⲈⲘ ϨⲞⲘⲦ ⲚⲈⲘ ⲂⲈⲚⲒⲠⲒ ⲚⲈⲘ ⲘⲀⲢⲘⲀⲢⲞⲚ
13 ഭൂമിയിലെ വ്യാപാരികൾ അവളെക്കുറിച്ചു കരഞ്ഞു മുറവിളികൂട്ടും.
ⲓ̅ⲅ̅ⲚⲈⲘ ⲔⲨⲚⲀⲘⲰⲚⲞⲚ ⲚⲈⲘ ⲤⲐⲞⲒⲚⲞⲨϤⲒ ⲚⲈⲘ ⲤⲞϪⲈⲚ ⲚⲈⲘ ⲖⲒⲂⲀⲚⲞⲤ ⲚⲈⲘ ⲎⲢⲠ ⲚⲈⲘ ⲚⲈϨ ⲚⲈⲘ ⲤⲨⲘⲈⲆⲀⲖⲒⲞⲚ ⲚⲤⲞⲨⲞ ⲚⲈⲘ ⲦⲈⲂⲚⲎ ⲚⲈⲘ ⲈⲤⲰⲞⲨ ⲚⲈⲘ ϨⲐⲞ ⲚⲈⲘ ⲤⲰⲘⲀ ⲚⲈⲘ ⲮⲨⲬⲎ ⲚⲢⲰⲘⲒ.
14 “നീ അതിയായി മോഹിച്ച ഫലം നിന്നെവിട്ടു പോയിരിക്കുന്നു. നിന്റെ സകല ആഡംബരവസ്തുക്കളും നിന്നിൽനിന്ന് പൊയ്പ്പോയിരിക്കുന്നു. അവയുടെ മനോഹാരിത ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം നിന്നിൽനിന്ന് നഷ്ടമായിരിക്കുന്നു.
ⲓ̅ⲇ̅ⲚⲈⲘ ⲤⲠⲞⲢⲀ ⲚⲦⲈϮⲈⲠⲒⲐⲨⲘⲒⲀ ⲚⲦⲈϮⲮⲨⲬⲎ ⲀⲨϢⲈ ⲚⲰⲞⲨ ⲈⲂⲞⲖ ϨⲀⲢⲞ ⲚⲈⲘ ⲚⲈⲔⲈⲚⲒ ⲦⲎⲢⲞⲨ ⲚⲈⲘ ⲚⲈⲪⲒⲢⲒ ⲀⲨⲦⲀⲔⲞ ⲈⲂⲞⲖ ϨⲀⲢⲞ ⲞⲨⲞϨ ⲚⲚⲞⲨϪⲈⲘⲞⲨ ϪⲈ ⲚϪⲈⲚⲈϢⲞϮ.
15 ഈ വസ്തുക്കൾകൊണ്ടു വ്യാപാരംചെയ്ത് അവൾമൂലം സമ്പന്നരായവർ അവളുടെ ദണ്ഡനത്തിന്റെ ഭീകരത നിമിത്തം ദൂരത്തുനിന്നുകൊണ്ട്:
ⲓ̅ⲉ̅ϪⲈ ⲚⲀⲒ ⲚⲈⲚⲎ ⲈⲦⲀⲨⲈⲢⲢⲀⲘⲀⲞ ⲈⲂⲞⲖ ⲘⲘⲞ ⲈⲨⲞϨⲒ ⲈⲢⲀⲦⲞⲨ ϨⲒⲪⲞⲨⲈⲒ ⲈⲐⲂⲈ ⲦϨⲞϮ ⲚⲦⲈⲠⲈⲤⲦϨⲈⲘⲔⲞ ⲈⲨⲈⲢⲒⲘⲒ ⲈⲨⲈⲈⲢϨⲎⲂⲒ
16 “‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ, മൃദുലവസ്ത്രവും ഊതവസ്ത്രവും രക്താംബരവും ധരിച്ച്; സ്വർണം, വിലയേറിയ രത്നങ്ങൾ, മുത്തുകൾ എന്നിവയണിഞ്ഞ് ശോഭിച്ചിരുന്നവളേ!
ⲓ̅ⲋ̅ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲞⲨⲞⲒ ⲚⲀⲤ ⲞⲨⲞⲒ ⲚⲀⲤ ϮⲚⲒϢϮ ⲘⲠⲞⲖⲒⲤ ⲐⲎ ⲈⲦϪⲞⲖϨ ⲘⲠⲒϢⲈⲚⲤ ⲚⲈⲘ ⲠⲒϬⲎϪⲒ ⲚⲈⲘ ⲠⲒⲔⲞⲔⲔⲒⲚⲞⲚ ⲈⲦⲞⲒ ⲚⲒⲈⲂ ⲚⲚⲞⲨⲂ ⲚⲈⲘ ⲠⲒⲰⲚⲒ ⲈⲚⲀϢⲈⲚⲤⲞⲨⲈⲚϤ ⲚⲈⲘ ⲠⲒⲘⲀⲢⲄⲀⲢⲒⲦⲎⲤ
17 ഇത്ര ഭീമമായ സമ്പത്ത് ഒറ്റ മണിക്കൂറിൽ നശിച്ചുപോയല്ലോ!’ എന്നു പറഞ്ഞ് അതിദുഃഖത്തോടെ വിലപിക്കും. “എല്ലാ കപ്പലുകളിലെയും സകലയാത്രികരും നാവികരും കപ്പിത്താന്മാരും സമുദ്രത്തിൽ തൊഴിലെടുക്കുന്ന സകലരും ദൂരത്തുനിന്ന്
ⲓ̅ⲍ̅ϪⲈ ⲚϨⲢⲎⲒ ϦⲈⲚⲞⲨⲞⲨⲚⲞⲨ ⲀⲤϢⲰϤ ⲚϪⲈⲦⲀⲒⲚⲒϢϮ ⲘⲘⲈⲦⲢⲀⲘⲀⲞ ⲞⲨⲞϨ ⲢⲈϤⲈⲢϨⲈⲘⲒ ⲚⲒⲂⲈⲚ ⲚⲦⲈⲪⲒⲞⲘ ⲚⲈⲘ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲈⲢϨⲰⲦ ϦⲈⲚⲪⲒⲞⲘ ⲈⲨⲞϨⲒ ⲈⲢⲀⲦⲞⲨ ϨⲒⲪⲞⲨⲈⲒ
18 അവൾ കത്തിയമരുന്നതിന്റെ പുക കണ്ട്, ‘ഈ മഹാനഗരംപോലൊരു നഗരം വേറെ ഏതുണ്ടായിരുന്നിട്ടുള്ളൂ?’ എന്നു പറഞ്ഞു വിലപിക്കും.
ⲓ̅ⲏ̅ⲞⲨⲞϨ ⲈⲨⲰϢ ⲈⲂⲞⲖ ⲈⲨⲚⲀⲨ ⲈⲠⲒⲬⲢⲈⲘⲦⲤ ⲚⲦⲈⲠⲈⲤⲢⲰⲔϨ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲚⲒⲘ ⲈⲦⲞⲚⲒ ⲚⲦⲀⲒⲚⲒϢϮ ⲘⲂⲀⲔⲒ.
19 അവർ തങ്ങളുടെ തലയിൽ പൂഴി വാരിയിട്ട് ദുഃഖിച്ചുകൊണ്ട് ഇങ്ങനെ വിലപിക്കും: “‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ, കപ്പലുടമകളെയെല്ലാം നിന്റെ ഐശ്വര്യംകൊണ്ടു സമ്പന്നയാക്കിയവളേ, നീ ഒറ്റ മണിക്കൂറിൽ ഭസ്മീകൃതമായല്ലോ!’
ⲓ̅ⲑ̅ⲞⲨⲞϨ ⲀⲨⲦⲀⲖⲈ ⲔⲀϨⲒ ⲈϪⲈⲚ ⲦⲞⲨⲀⲪⲈ ⲈⲨⲰϢ ⲈⲂⲞⲖ ⲈⲨⲢⲒⲘⲒ ⲚⲈⲘ ⲈⲨⲈⲢϨⲎⲂⲒ ⲈⲨϪⲰ ⲘⲘⲞⲤ ϪⲈ ⲞⲨⲞⲒ ⲚⲀⲤ ϮⲚⲒϢϮ ⲘⲠⲞⲖⲒⲤ ⲐⲎ ⲈⲦⲀⲨⲈⲢⲢⲀⲘⲀⲞ ⲈⲂⲞⲖ ⲚϦⲎⲦⲤ ⲚϪⲈⲚⲎ ⲈⲦⲈ ⲚⲞⲨⲈϪⲎⲞⲨ ϦⲈⲚⲪⲒⲞⲘ ⲈⲀⲨⲈⲢⲢⲀⲘⲀⲞ ⲈⲂⲞⲖ ϦⲈⲚⲠⲈⲤⲦⲀⲒⲞ ϪⲈ ⲚϨⲢⲎⲒ ϦⲈⲚⲞⲨⲞⲨⲚⲞⲨ ⲀⲤϢⲰϤ.
20 “ദൂതൻ തുടർന്നു പറഞ്ഞത്: “‘അല്ലയോ, സ്വർഗമേ, വിശുദ്ധരേ, അപ്പൊസ്തലന്മാരേ, പ്രവാചകന്മാരേ, അവളെച്ചൊല്ലി ആനന്ദിക്കുക!’ ദൈവം നിങ്ങൾക്കുവേണ്ടി അവളെ ന്യായംവിധിച്ചിരിക്കുന്നു അവൾ നിങ്ങളെ ശിക്ഷിച്ച ശിക്ഷയാൽത്തന്നെ ദൈവം അവളെ ന്യായംവിധിച്ചിരിക്കുന്നു.”
ⲕ̅ⲞⲨⲚⲞϤ ⲘⲘⲞ ⲦⲪⲈ ⲈϨⲢⲎⲒ ⲈϪⲰⲤ ⲚⲈⲘ ⲚⲒⲀⲄⲒⲞⲤ ⲦⲎⲢⲞⲨ ⲚⲈⲘ ⲚⲒⲀⲠⲞⲤⲦⲞⲖⲞⲤ ⲚⲈⲘ ⲚⲒⲠⲢⲞⲪⲎⲦⲎⲤ ϪⲈ ⲀⲠϬⲞⲒⲤ ⲪⲚⲞⲨϮ ⲀϤⲒⲢⲒ ⲘⲠⲈⲦⲈⲚϨⲀⲠ ⲈⲂⲞⲖ ⲘⲘⲞⲤ.
21 ശക്തനായൊരു ദൂതൻ തിരികല്ലുപോലെയുള്ള ഒരു വലിയ കല്ലെടുത്തു സമുദ്രത്തിലേക്കെറിഞ്ഞുകൊണ്ടു പറഞ്ഞത്: “മഹാനഗരമായ ബാബേൽ ഇങ്ങനെ അതിശക്തിയോടെ വലിച്ചെറിയപ്പെടും, പിന്നീടൊരിക്കലും അതിനെ കണ്ടെത്തുകയുമില്ല.
ⲕ̅ⲁ̅ⲞⲨⲞϨ ⲀⲞⲨⲀⲄⲄⲈⲖⲞⲤ ⲈϤϪⲞⲢ ⲀϤⲈϢ ⲞⲨϦⲢⲰⲞⲨ ⲈⲂⲞⲖ ⲞⲨⲞϨ ⲀϤⲈⲖ ⲞⲨⲚⲒϢϮ ⲚⲰⲚⲒ ⲘⲘⲎⲬⲀⲚⲎ ⲀϤⲂⲈⲢⲂⲞⲢϤ ⲈϦⲢⲎⲒ ⲈⲪⲒⲞⲘ ⲈϤϪⲰ ⲘⲘⲞⲤ ϪⲈ ⲠⲀⲒⲢⲎϮ ϦⲈⲚⲞⲨϨⲈⲒ ⲤⲚⲀϨⲈⲒ ⲚϪⲈⲂⲀⲂⲨⲖⲰⲚ ⲞⲨⲞϨ ⲤⲈⲚⲀϨⲒⲦⲤ ⲈⲠⲈⲤⲎⲦ ⲈϮⲚⲒϢϮ ⲚⲖⲨⲘⲚⲎ ⲞⲨⲞϨ ϮⲚⲒϢϮ ⲘⲂⲀⲔⲒ ⲚⲚⲞⲨϪⲈⲘⲤ ϪⲈ.
22 വൈണികന്മാർ, സംഗീതജ്ഞർ, ഓടക്കുഴൽ വാദനക്കാർ, കാഹളം മുഴക്കുന്നവർ എന്നിവരുടെ സംഗീതം ഇനിയൊരിക്കലും നിന്നിൽനിന്നു കേൾക്കുകയില്ല. ഒരുതരത്തിലുമുള്ള കരകൗശലവിദഗ്ധരെയും ഇനി നിന്നിൽ കാണുകയില്ല. ഇനിയൊരിക്കലും തിരികല്ലിന്റെ ശബ്ദം നിന്നിൽനിന്ന് ഉയരുകയുമില്ല.
ⲕ̅ⲃ̅ⲞⲨⲆⲈ ⲦⲤⲘⲎ ⲚⲞⲨⲞⲨⲰⲒⲚⲒ ⲚⲈⲘ ⲞⲨⲢⲈϤϪⲰ ⲚⲈⲘ ⲞⲨⲤⲀⲖⲠⲒⲄⲜ ⲚⲚⲞⲨⲤⲰⲦⲈⲘ ⲈⲞⲨⲞⲚ ⲚϦⲎϮ ϪⲈ ⲚⲈⲘ ⲦⲈⲬⲚⲒⲦⲎⲤ ⲚⲒⲂⲈⲚ ⲚⲚⲞⲨϪⲈⲘⲞⲨ ⲚϦⲎϮ ϪⲈ ⲞⲨⲆⲈ ⲦⲤⲘⲎ ⲘⲘⲞⲨⲖⲰⲚ ⲚⲚⲞⲨⲤⲰⲦⲈⲘ ⲈⲢⲞϤ ⲚϦⲎϮ ϪⲈ
23 ഒരു ദീപവും ഇനി നിന്നിൽ ജ്വലിക്കുകയില്ല. വധൂവരന്മാരുടെ ഉല്ലാസഘോഷം ഇനി നിന്നിൽ കേൾക്കുകയില്ല. നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു. ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു.
ⲕ̅ⲅ̅ⲞⲨⲆⲈ ⲞⲨⲞⲨⲰⲒⲚⲒ ⲚϦⲎⲂⲤ ⲚⲚⲈϤⲈⲢⲞⲨⲰⲒⲚⲒ ⲚϦⲎϮ ϪⲈ ⲞⲨⲆⲈ ⲦⲤⲘⲎ ⲚⲦⲈⲞⲨⲠⲀⲦϢⲈⲖⲈⲦ ⲚⲈⲘ ⲞⲨϢⲈⲖⲈⲦ ⲚⲚⲞⲨⲤⲰⲦⲈⲘ ⲈⲢⲞϤ ⲚϦⲎϮ ϪⲈ ⲚϪⲈⲚⲈϢⲞϮ ⲚⲈⲘ ⲚⲒⲞⲨⲢⲰⲞⲨ ⲚⲦⲈⲠⲔⲀϨⲒ ⲚⲈⲘ ⲚⲒⲘⲈⲦⲚⲒϢϮ ϪⲈ ⲚϦⲢⲎⲒ ϦⲈⲚⲚⲈⲪⲀϦⲢⲒ ⲀⲨⲤⲰⲢⲈⲘ ⲦⲎⲢⲞⲨ ⲚϪⲈⲚⲒⲈⲐⲚⲞⲤ.
24 ഭൂമിയിൽ സംഹരിക്കപ്പെട്ട എല്ലാ പ്രവാചകരുടെയും വിശുദ്ധരുടെയും രക്തം നിന്നിലല്ലോ കാണപ്പെട്ടത്.”
ⲕ̅ⲇ̅ⲞⲨⲞϨ ⲀⲨϪⲈⲘ ⲠⲤⲚⲞϤ ⲚⲚⲒⲠⲢⲞⲪⲎⲦⲎⲤ ⲚⲈⲘ ⲚⲒⲀⲄⲒⲞⲤ ⲚϦⲎⲦⲤ ⲚⲈⲘ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲀⲨϦⲈⲖϦⲞⲖⲞⲨ ϨⲒϪⲈⲚ ⲠⲔⲀϨⲒ.

< വെളിപാട് 18 >