< സങ്കീർത്തനങ്ങൾ 147 >

1 യഹോവയെ വാഴ്ത്തുക. നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്രയോ നല്ലത്, അവിടത്തെ സ്തുതിക്കുന്നത് എത്ര മനോഹരവും ഉചിതവും ആകുന്നു!
Halleluja! Hyvä on veisata kiitosta meidän Jumalallemme. Se on suloista; ylistäminen on soveliasta.
2 യഹോവ ജെറുശലേമിനെ പണിയുന്നു; അവിടന്ന് ഇസ്രായേലിലെ അഭയാർഥികളെ കൂട്ടിച്ചേർക്കുന്നു.
Herra rakentaa Jerusalemin, hän kokoaa Israelin karkoitetut.
3 ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
Hän parantaa ne, joilla on särjetty sydän, ja sitoo heidän haavansa.
4 അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു അവ ഓരോന്നിനെയും പേരുവിളിക്കുന്നു.
Hän on määrännyt tähtien luvun, hän kutsuu niitä kaikkia nimeltä.
5 നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു; അവിടത്തെ വിവേകത്തിന് പരിമിതികളില്ല.
Meidän Herramme on suuri, suuri voimassansa, hänen ymmärryksensä on mittaamaton.
6 യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു എന്നാൽ ദുഷ്ടരെ അവിടന്ന് തറപറ്റിക്കുന്നു.
Herra pitää pystyssä nöyrät, mutta jumalattomat hän painaa maahan.
7 യഹോവയ്ക്ക് നന്ദിയോടെ പാടുക; കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.
Veisatkaa Herralle kiitosvirsi, soittakaa kanteleilla kiitosta meidän Jumalallemme.
8 അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു; അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.
Hän peittää pilvillä taivaan ja valmistaa sateen maalle; hän kasvattaa ruohon vuorille
9 അവിടന്ന് കന്നുകാലികൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.
ja antaa ruuan eläimille, kaarneen pojillekin, kun ne huutavat.
10 കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്, യോദ്ധാക്കളുടെ പാദബലത്തിലും അവിടത്തേക്ക് പ്രസാദം തോന്നുന്നില്ല;
Ei kelpaa hänelle hevosen voima, ei hän mielisty miehen jalkojen nopeuteen:
11 തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു, അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും.
Herra mielistyy niihin, jotka häntä pelkäävät, jotka panevat toivonsa hänen armoonsa.
12 ജെറുശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക.
Kiitä Herraa, Jerusalem. Ylistä Jumalaasi, Siion.
13 അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും നിന്നിലുള്ള നിന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
Sillä hän tekee lujiksi sinun porttiesi salvat; hän siunaa sinun lapsesi sinun keskelläsi.
14 അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും മേൽത്തരമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുകയുംചെയ്യുന്നു.
Hän hankkii rauhan sinun rajojesi sisälle, ravitsee sinut parhaalla nisulla.
15 അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടത്തെ ഉത്തരവുകൾ അതിവേഗം പായുന്നു.
Hän lähettää sanansa maahan, nopeasti kiitää hänen käskynsä.
16 അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും ചാരംവിതറുംപോലെ മഞ്ഞ് ചിതറിക്കുകയും ചെയ്യുന്നു.
Hän antaa sataa lunta niinkuin villaa ja sirottaa härmää niinkuin tuhkaa.
17 അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു. ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?
Hän viskaa rakeitansa niinkuin leivänmuruja; kuka voi kestää hänen pakkastansa?
18 അവിടന്ന് തന്റെ വചനം അയച്ച് അവയെ ഉരുക്കുന്നു; അവിടന്നു ഇളംകാറ്റിനെ ഉണർത്തിവിടുന്നു, ജലപ്രവാഹം ആരംഭിക്കുന്നു.
Hän lähettää sanansa ja sulattaa rakeet; hän panee tuulensa puhaltamaan, ja vedet virtaavat.
19 അവിടത്തെ വചനം യാക്കോബിനും അവിടത്തെ വിധികളും ഉത്തരവുകളും ഇസ്രായേലിനും വെളിപ്പെടുത്തിയിരിക്കുന്നു.
Hän ilmoittaa sanansa Jaakobille, käskynsä ja oikeutensa Israelille.
20 മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇതുപോലെ പ്രവർത്തിച്ചിട്ടില്ല; അവിടത്തെ വിധികൾ അവർക്ക് അജ്ഞാതമാണ്. യഹോവയെ വാഴ്ത്തുക.
Niin hän ei ole tehnyt yhdellekään pakanakansalle, ja hänen oikeuksiansa ne eivät tunne. Halleluja!

< സങ്കീർത്തനങ്ങൾ 147 >